കുവൈത്തിൽ ‘സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ’; ബോധവത്കരണ പ്രചാരണം ആരംഭിച്ചു

Private sector workers right in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച് മാനവശേഷി സമിതി ബോധവൽക്കരണ പ്രചാരണം ആരംഭിച്ചു. ‘നിങ്ങളുടെ അവകാശങ്ങൾ അറിയുക: സേവനാനന്തര ആനുകൂല്യവും നോട്ടീസ് കാലാവധിയും’ എന്ന പേരിലാണ് പ്രചാരണത്തിന്റെ ഭാഗമായി നിർദേശങ്ങൾ പുറത്തിറക്കിയത്. അനിശ്ചിതകാല തൊഴിൽ കരാറുള്ള തൊഴിലാളിയും തൊഴിലുടമയും കരാർ അവസാനിപ്പിക്കുമ്പോൾ നിയമപരമായ നോട്ടീസ് കാലാവധി പാലിക്കണം. പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ രാജിവയ്ക്കുകയോ തൊഴിലുടമ പിരിച്ചുവിടുകയോ ചെയ്യുമ്പോൾ കുറഞ്ഞത് മൂന്ന് മാസം മുൻപ് നോട്ടീസ് നൽകണം. മറ്റ് വിഭാഗം തൊഴിലാളികൾക്ക് രാജിവയ്ക്കുന്നതിനോ പിരിച്ചുവിടുന്നതിനോ ഒരു മാസം മുൻപ് നോട്ടീസ് നൽകണം. നോട്ടീസ് കാലയളവിലും ജീവനക്കാരന് പൂർണ ശമ്പളത്തിന് അർഹതയുണ്ടായിരിക്കും. തൊഴിലുടമ നോട്ടീസ് നൽകിയ സാഹചര്യത്തിൽ, പുതിയ ജോലി അന്വേഷിക്കുന്നതിനായി ജീവനക്കാരന് ആഴ്ചയിൽ ഒരു ദിവസം മുഴുവനായോ അല്ലെങ്കിൽ പരമാവധി എട്ട് മണിക്കൂർ വരെയോ അവധി എടുക്കാം. ഈ കാലയളവിനുള്ള ശമ്പളവും തൊഴിലുടമ നൽകണം. നോട്ടീസ് കാലാവധി പാലിക്കുന്നതിൽ ഏതെങ്കിലും കക്ഷി വീഴ്ച വരുത്തിയാൽ, മറുകക്ഷിക്ക് ആ കാലയളവിലെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകേണ്ടിവരും. രാജിവയ്ക്കുന്ന ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യം സേവനകാലത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

3 വർഷത്തിൽ താഴെ: ആനുകൂല്യത്തിന് അർഹതയില്ല.
3 മുതൽ 5 വർഷം വരെ: അർഹമായ ആനുകൂല്യത്തിന്റെ മൂന്നിലൊന്ന്.
5 മുതൽ 10 വർഷം വരെ: അർഹമായ ആനുകൂല്യത്തിന്റെ മൂന്നിൽ രണ്ട്.
10 വർഷത്തിൽ കൂടുതൽ: മുഴുവൻ ആനുകൂല്യത്തിനും അർഹത.
അതേസമയം, തൊഴിലുടമ നേരിട്ട് പിരിച്ചുവിടുന്ന സാഹചര്യത്തിൽ, സേവനകാലം പരിഗണിച്ച് ജീവനക്കാരന് അർഹമായ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കും.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം ജീവനക്കാരന് ഓരോ വർഷവും കുറഞ്ഞത് 30 പ്രവൃത്തിദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹതയുണ്ട്. എന്നാൽ ആദ്യ വർഷത്തെ വാർഷിക അവധിക്ക് അർഹത നേടാൻ സ്ഥാപനത്തിൽ കുറഞ്ഞത് ആറ് മാസം സർവീസ് പൂർത്തിയാക്കിയിരിക്കണം. ആർട്ടിക്കിൾ 71 പ്രകാരം അവധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതിനുള്ള ശമ്പളം ജീവനക്കാരന് നൽകണം. സ്ഥാപനത്തിന്റെ പ്രവർത്തന സാഹചര്യങ്ങൾ പരിഗണിച്ച് വാർഷിക അവധി ക്രമീകരിക്കാനും ജീവനക്കാരന്റെ സമ്മതത്തോടെ അവധി വിഭജിച്ച് നൽകാനും തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നിയമപരമായ നിബന്ധനകൾ പാലിക്കുന്ന സാഹചര്യത്തിൽ, സേവനകാലവും ശമ്പള രീതിയും അടിസ്ഥാനമാക്കി തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. ജോലി അവസാനിക്കുന്നതോടെ ജീവനക്കാരന്റെ നിയമപരമായ അവകാശങ്ങൾ അവസാനിക്കുന്നില്ലെന്നും മാനവശേഷി സമിതി വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും തൊഴിൽ അവസാനിപ്പിക്കുന്ന നടപടികൾ നിയമത്തിന്റെ പരിധിയിൽ തന്നെ നടത്തേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് മരണപ്പെട്ടു

Malayali Nurse Dies in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് നാട്ടിൽ വെച്ച് മരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജാബിർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ഏനാദിമംഗലം സ്വദേശിനിയായ ദിവ്യ പ്രശാന്ത് (40) ആണ് മരിച്ചത്. ജാബിർ ആശുപത്രിയിലെ മൈനർ ഒ.ടി. വിഭാഗത്തിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ദിവ്യ. കഴിഞ്ഞ ഏഴ് മാസമായി അസുഖബാധിതയായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. ഭർത്താവ്: പ്രശാന്ത് പ്രസാദ്, മകൻ: ശ്രീ ശബരി, പിതാവ്: പങ്കജാക്ഷൻ പിള്ള, മാതാവ്: രമാദേവി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy