
Flights ദുബായ്: ഗൾഫ് മേഖലയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. മേഖലയിലെ വിമാനസർവീസുകൾ പലതും കമ്പനികൾ റദ്ദാക്കിയിരിക്കുകയാണ്. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത്. രാജ്യാന്തര, പ്രാദേശിക സർവീസുകളിൽ പലതും റദ്ദാക്കിയതായും യാത്രക്കാർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാന കമ്പനികൾ യാത്രക്കാരോട് നിർദ്ദേശിച്ചു.
നാളെ വരെ ഇത്തിഹാദിന്റെ അബുദാബി- ബഹ്റൈൻ സെക്ടറിലെ 3 സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. മറ്റു സർവീസുകൾക്ക് തടസ്സമില്ല. എമിറേറ്റ്‌സിന്റെ കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. എയർ അസ്താന ദുബായ്, ദോഹ സർവീസുകൾ ഏതാനും ആഴ്ചകളിലേക്ക് കൂടി റദ്ദാക്കി. എയർ ഫ്രാൻസിന്റെ പാരിസിൽ നിന്ന് ദുബായിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങളും 25 വരെ സർവ്വീസ് നടത്തില്ല. ബ്രിട്ടിഷ് എയർവേയ്സിന്റെ ദുബായ്, അബുദാബി, ബഹ്‌റൈൻ, ദോഹ, അമ്മാൻ, ടെൽ അവീവ്, റിയാദ് സർവീസുകൾ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
അടുത്ത വർഷം ജനുവരി വരെ എയർ കാനഡയുടെ ദുബായ്, ടെൽ അവീവ് സർവീസുകൾ റദ്ദാക്കി. ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം ദുബായ്, റിയാദ്, ദമാം സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ഏതാനും വിമാന സർവീസുകൾ കഴിഞ്ഞ ദിവസം വൈകിയിരുന്നു. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധവും നടത്തി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിമാന നേട്ടവുമായി കുവൈത്തിലെ ആശുപത്രി; പെൺകുട്ടിയുടെ കാലിലെ സങ്കീർണ്ണമായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Hospital കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ അഹമ്മദ് ആശുപത്രിയ്ക്ക് അഭിമാന നേട്ടം. പെൺകുട്ടിയുടെ കാലിൽ ബാധിച്ച അർബുദ മുഴ ഡോക്ടർമാർ സങ്കീർണ്ണമായ ശസ്ത്രക്രിയ വഴി വിജയകരമായി നീക്കം ചെയ്തു. കാലിന്റെ മുൻഭാഗത്ത് മുഴുവനും വ്യാപിച്ചിരുന്ന മുഴയാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക് & റീകൺസ്ട്രക്ടീവ് സർജൻ ഡോ. തലാൽ ദഷ്തി, ഡോ. ഖാലിദ് അൽ തരാഹ് അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അബ്ദുറഹ്‌മാൻ അൽ റിഫാഇ ബോൺ ട്യൂമർ സർജൻ ഡോ. നസീബ അൽ മുഹൈസിൻ, ഡോ. മജ്ദി അബ്ദുൽ മെതഅൽ, ഡോ. ഇസ്ലാം അൽ ദസൂഖി ഓർത്തോപീഡിക് സർജൻ എന്നിവർക്കൊപ്പം ഡോ. സലാമ അയ്യാദ്, ഡോ. തനിയാൻ അൽ ഉമൈരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
മുഴ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനൊപ്പം തന്നെ കാലിന്റെ പ്രവർത്തനം പരമാവധി നിലനിർത്തുന്നതിനായി ആധുനിക പുനർനിർമാണ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി. മസിലുകൾ, നാഡികൾ, മൃദുവായ ടിഷ്യൂകൾ എന്നിവ പുനർനിർമിക്കുന്ന സങ്കീർണമായ നടപടികളാണ് സ്വീകരിച്ചത്.
മുഴ ബാധിച്ച കാലിന്റെ മുൻഭാഗത്തെ മസിലുകളും ചലനത്തിന് സഹായിക്കുന്ന ടിഷ്യൂകളും നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഇത് സാധാരണയായി കാൽ ഉയർത്താനുള്ള ശേഷി നഷ്ടപ്പെടുവാനും നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കാനും സാധ്യതയുള്ള അവസ്ഥയായിരുന്നു. ട്യൂമർ നീക്കം ചെയ്തതിന് ശേഷം ശസ്ത്രക്രിയയ്ക്കിടയിൽ തന്നെ ഫ്രോസൺ സെക്ഷൻ എന്ന ത്വരിത ഹിസ്റ്റോളജി പരിശോധന നടത്തി. നീക്കം ചെയ്ത ഭാഗത്തിന്റെ അതിരുകളിൽ കാൻസർ കോശങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം, കാലിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന ഘട്ടത്തിലേക്ക് ഡോക്ടമാർ കടക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ Peroneus ലോങ്ങുസ് എന്ന മസിൽ കാലിന്റെ മുൻഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും, നാഡികൾ തമ്മിൽ വീണ്ടും ബന്ധിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വലിയ തോതിൽ നഷ്ടപ്പെട്ട മൃദു ടിഷ്യൂകൾ രക്തക്കുഴലുകളുമായി ബന്ധമുള്ള പ്രത്യേക Flap സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർനിർമിക്കുകയും ചെയ്തു.
സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചു; കുവൈത്തിൽ 2,236 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Subsidy products കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ വിദേശത്തേക്ക് കടത്താൻ ശ്രമം. ശ്രീലങ്കയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 2,236 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കസ്റ്റംസ് അധികൃതരാണ് കുവൈത്തിൽ നിന്ന് അനധികൃതമായി കയറ്റുമതി ചെയ്യാൻ ശ്രമിച്ച സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്. ഷുവൈഖ് തുറമുഖത്ത് പരിശോധനയ്ക്കിടെ ആറ് 40 അടി കണ്ടെയ്നറുകളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.
വിവിധ ഷിപ്പിങ്, കയറ്റുമതി കമ്പനികളുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്നറുകളിലായിരുന്നു സാധനങ്ങൾ. സബ്‌സിഡി ലഭിക്കുന്ന പാൽ, മൈദ, എണ്ണ, വെജിറ്റബിൾ നെയ്യ്, പരിപ്പ്, പാസ്ത, അരി, പഞ്ചസാര, തക്കാളി പേസ്റ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. കണ്ടെയ്നറുകൾ കുവൈത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് അധികൃതർ തടഞ്ഞു. കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിരിക്കുകയാണ്.
കുവൈത്തിന്റെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിന്റെയും തന്ത്രപ്രധാന ഭക്ഷ്യശേഖരം സുരക്ഷിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. സർക്കാർ സബ്‌സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അനധികൃത കയറ്റുമതി തടയാൻ തുറമുഖങ്ങളിലും മറ്റ് കസ്റ്റംസ് കേന്ദ്രങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഗുരുതര ട്രാഫിക് നിയമലംഘനം; പ്രവാസിക്ക് കുവൈത്തിൽ പ്രവേശന വിലക്ക്
Lebanese Expat Banned Entering Kuwait കുവൈത്ത് സിറ്റി: സൽമി അതിർത്തി ചെക്ക്‌പോസ്റ്റിലൂടെ കുവൈത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ലെബനീസ് പ്രവാസിയെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം അധികൃതർ തടഞ്ഞു. രണ്ട് മാസം മുമ്പ് നടത്തിയ ഗുരുതരമായ ട്രാഫിക് നിയമലംഘനത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേര് കുവൈത്തിന്റെ പ്രവേശന വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതാണ് കാരണം. സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, അതിർത്തി ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് ഇയാൾ സുരക്ഷാ പരിശോധനയിൽ പിടിയിലായത്. കുവൈത്തിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതായി രേഖകൾ വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി. അദ്ദേഹം രാജ്യം വിട്ട സമയത്ത് ഈ ട്രാഫിക് നിയമലംഘനം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ അന്ന് യാതൊരു തടസ്സവുമില്ലാതെ കുവൈത്തിൽ നിന്ന് പുറത്തുപോകാൻ സാധിച്ചു. എന്നാൽ പിന്നീട് നിയമലംഘനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതോടെ അദ്ദേഹത്തിന്റെ പേര് കുവൈത്തിലേക്ക് പ്രവേശിക്കാൻ വിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പിന്നീട് കുവൈത്തിലേക്ക് മടങ്ങിയെത്താൻ ശ്രമിച്ചപ്പോഴാണ് ഈ വിലക്ക് കണ്ടെത്തിയത്. മണിക്കൂറിൽ 150 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വാഹനമോടിക്കുന്നതായി കണ്ടെത്തുന്നവർക്കെതിരെ കുവൈത്ത് കർശന നടപടികൾ സ്വീകരിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ ശക്തമായ ശിക്ഷകൾ ഏർപ്പെടുത്തുകയും രാജ്യത്തെ റോഡുകളിലെ അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കുവൈത്ത് അധികൃതർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.