King Fahd Road to Close Two Lanes കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ (മൊറോക്കോ റോഡ്) ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. 20 ദിവസത്തേക്കാണ് റോഡുകള്‍ അടച്ചിടുക. അബ്ദുള്ള അൽ സാലിം സബർബ് ഭാഗത്തേക്ക് പോകുന്ന റോഡിലെ ഫാസ്റ്റ് ലൈനും മിഡിൽ ലൈനുമാണ് അടയ്ക്കുന്നത്. ഒന്നാം റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ രണ്ടാം റിംഗ് റോഡ് ഇന്റർസെക്ഷനിലെ പാലത്തിന് താഴെയുള്ള ഭാഗം വരെ (അഹമ്മദി ഭാഗത്തേക്ക്). ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹന ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. യാത്രാ സമയം ക്രമീകരിക്കുമ്പോൾ പാതകൾ അടച്ചിടുന്നത് കൂടി പരിഗണിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സോഷ്യൽ മീഡിയ ലേലം വിശ്വസിച്ച് മാല നൽകി, ഒടുവിൽ കിട്ടിയത് വമ്പൻ പണി; കുവൈത്തില്‍ കേസ്
rosary public auction case kuwait കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ ലേല ഗ്രൂപ്പുകൾ വഴി വിലപിടിപ്പുള്ള മിസ്ബ (പ്രാർത്ഥനാ മാല) വിൽക്കാൻ ശ്രമിച്ച സ്വദേശി പൗരന് ഒടുവിൽ കോടതി കയറേണ്ടി വന്നു. താൻ ലേലത്തിന് നൽകിയ മിസ്ബ തിരികെ നൽകാതെ ലേലക്കാരൻ വിശ്വാസവഞ്ചന കാണിച്ചെന്ന പരാതിയുമായി സ്വദേശിയാണ് അൽ സൽഹിയ പോലീസ് സ്റ്റേഷനെ സമീപിച്ചത്. സോഷ്യൽ മീഡിയയിലെ ലേല പേജുകൾ സ്ഥിരമായി പിന്തുടരുന്ന പരാതിക്കാരൻ, തന്റെ കൈവശമുള്ള ഒരു മിസ്ബ വിൽക്കാനായി ഒരു പേജ് അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെട്ടു. കുറഞ്ഞത് 300 കുവൈത്ത് ദിനാർ (ഏകദേശം 82,000 രൂപ) എങ്കിലും വില കിട്ടണമെന്ന നിബന്ധനയോടെ ഇയാൾ മിസ്ബ ലേലക്കാരന്റെ പ്രതിനിധിക്ക് കൈമാറി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ലേലം നടക്കുകയോ മാല തിരികെ ലഭിക്കുകയോ ചെയ്തില്ല. തുടർന്ന് ലേലക്കാരനെ ബന്ധപ്പെട്ടപ്പോൾ ഉടൻ പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും വീണ്ടും ഒരു മാസത്തോളം ഒരു വിവരവുമില്ലായിരുന്നു. ഒടുവിൽ തന്റെ സാധനം തിരികെ വേണമെന്ന് കർശനമായി ആവശ്യപ്പെട്ട പരാതിക്കാരോട്, “ഈ മാലയ്ക്ക് രണ്ട് ദീനാർ പോലും വിലയില്ല” എന്ന് പറഞ്ഞ് ലേലക്കാരൻ അധിക്ഷേപിക്കുകയും ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഇതോടെയാണ് വഞ്ചിതനായ സ്വദേശി പോലീസിൽ പരാതി നൽകിയത്. വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത പോലീസ്, ഉപകരണങ്ങളും മറ്റും ലേലം നടത്തുന്നതിൽ വൈദഗ്ധ്യമുള്ള പ്രതിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താൻ ഉത്തരവിട്ടു. ലേലത്തിന് സാധനങ്ങൾ നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കൃത്യമായ രേഖകൾ കൈപ്പറ്റണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.