
Missile Drone Attacks Kuwait കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടനശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ആകാശ മാർഗ്ഗമുള്ള നീക്കങ്ങളെ കുവൈത്ത് സേന ശക്തമായി നേരിടുകയാണ്. നിലവിലെ സാഹചര്യം സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുവൈത്ത് വ്യോമപ്രതിരോധ യൂണിറ്റുകൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് തകർത്തു. ഇതിന്റെ ഫലമായാണ് പലയിടങ്ങളിലും സ്ഫോടനശബ്ദങ്ങൾ അനുഭവപ്പെട്ടത്. പൗരന്മാരും പ്രവാസികളും പരിഭ്രാന്തരാകരുത്. ഔദ്യോഗിക ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ സേന സദാസജ്ജമാണ്. ഭീഷണികൾ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Oman Air കുവൈത്ത് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ
Oman Air കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ. മേഖലയിലുടനീളം വ്യോമാതിർത്തി അടച്ചിടൽ തുടരുന്നതിനാൽ നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ഖസബ് വിമാനത്താവളം എന്നിവ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകൾ 2026 ഏപ്രിൽ 15 വരെ റദ്ദാക്കുമെന്ന് ഒമാൻ എയർ വ്യക്തമാക്കി.
ബുക്കിംഗുകൾ തടസപ്പെട്ട യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി റിസർവ്വേഷനുകൾ കൈകാര്യം ചെയ്യണമെന്ന് എയർലൈൻ നിർദ്ദേശം നൽകി. സ്ഥിതിഗതികൽ മെച്ചപ്പെടുന്നതോടെ അമ്മാനിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സർവ്വീസുകൾ 2026 ഏപ്രിൽ ഒന്നു മുതൽ പുന:രാംരംഭിക്കും. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എയർലൈൻസ് അധികൃതർ കൂട്ടിച്ചേർത്തു.