Iran Attack ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയം; സ്വാഗതം ചെയ്ത് കുവൈത്ത്

Iran Attack കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ അംഗീകരിച്ച പ്രമേയം സ്വാഗതം ചെയ്ത് കുവൈത്ത്. ജോർദാനെയും ജിസിസി രാജ്യങ്ങളെയും ലക്ഷ്യമിട്ട ആക്രമണങ്ങളുടെ മനുഷ്യാവകാശ പ്രത്യാഘാതങ്ങളെ പരിഗണിച്ചാണ് ഈ പ്രമേയം അംഗീകരിച്ചത്. പരാമാധികാര രാഷ്ട്രങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന് കുവൈത്ത് വ്യക്തമാക്കി. പ്രാദേശിക സുരക്ഷയ്ക്കും സമാധാനത്തിനും ഇത് ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഗൾഫ് സഹകരണ കൗൺസിലും ജോർദാനും സംയുക്തമായി നടത്തിയ നയതന്ത്ര നീക്കത്തിലൂടെയാണ് പ്രമേയം അവതരിപ്പിച്ചത്. മേഖലയിലെ രാഷ്ട്രങ്ങളുടെ സ്ഥിരത നിലനിർത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങൾക്കുള്ള കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം ഉയർത്തിക്കാട്ടുകയും ചെയ്തു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

Abandoned Vehicles ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യും; നടപടികൾ ആരംഭിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി

Abandoned Vehicles കുവൈത്ത് സിറ്റി: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വിൽക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി. മിന അബ്ദുല്ലയിൽ സൂക്ഷിച്ചിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വിൽക്കുന്നതിനുള്ള നടപടികളാണ് കുവൈത്ത് മുൻസിപ്പാലിറ്റി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ലേലം നോട്ടീസ് പുറപ്പെടുവിച്ചു. ഉപേക്ഷിക്കപ്പെട്ട 780 വാഹനങ്ങൾ ആണ് ഇവിടെയുള്ളത്. താല്പര്യമുള്ള ലേലക്കാർക്ക് ലേല നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച വിവരങ്ങൾ പ്രധാന ഓഫീസിൽ നിന്ന് ലഭിക്കും.

75 ദിനാർ റീഫണ്ട് ചെയ്യാത്ത ഫീസ് അടച്ചാൽ ഇവ ലഭ്യമാകും. വാഹനങ്ങൾ വാങ്ങുന്നവർക്ക് മിന അബ്ദുള്ള സ്‌ക്രാപ്പ് യാർഡിൽ എത്തി അവ പരിശോധിക്കാം. മാർച്ച് 31 ന് രാവിലെ 11 30 നും ഉച്ചയ്ക്ക് 12 നും ഇടയിൽ ധനകാര്യ വകുപ്പ് കെട്ടിടത്തിൽ നടക്കുന്ന ലേല ദിവസം മാത്രമേ ബിഡുകൾ സ്വീകരിക്കൂ. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കവറുകൾ തുറക്കുന്ന ലേല പ്രക്രിയ ആരംഭിക്കും. താല്പര്യമുള്ള കക്ഷികൾ നിർദ്ദിഷ്ട സമയപരിതിക്കുള്ളിൽ പങ്കെടുക്കേണ്ടതാണ്.

Roads Closed കനത്ത മഴ; കുവൈത്തിലെ പ്രധാന റോഡുകൾ താത്ക്കാലികമായി അടച്ചിടും

Roads Closed കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ച കനത്ത മഴയെ തുടർന്ന് നിരവധി പ്രധാന റോഡുകളും പ്രധാന ആക്‌സസ് പോയിന്റുകളും താത്ക്കാലികമായി അടച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഫഹാഹീൽ മെയിൻ റോഡിലെ കിംഗ് ഇസ റോഡ് അടച്ചിട്ടിരിക്കുകയാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ജഹ്‌റയ്ക്ക് സമീപമുള്ള ആറാം കിംഗ് റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ഫഹാഹീലിൽ നിന്നും നഗരത്തിലേക്കുള്ള കിംഗ് അബ്ദുൽ അസീസ് റോഡും അടച്ചിട്ടിരിക്കുകയാണ്. അൽ താവോൺ റോഡിൽ നിന്നും അൽ- ഉതൈന ഇന്റർസെക്ഷനിലേക്ക് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

അൽ-താവോൺ സ്ട്രീറ്റിന് സമീപമുള്ള ആറാം റിംഗ് റോഡിൽ യൂ-ടേണുകൾ നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും വെള്ളപ്പൊക്കമുള്ള മേഖലകളും അടച്ചിട്ട റൂട്ടുകളും ഒഴിവാക്കണമെന്നും സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.

Wind and Rain അസ്ഥിരമായ കാലാവസ്ഥാ തുടരും; കുവൈത്തിൽ ശക്തമായ മഴയും കാറ്റും, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

Wind and Rain കുവൈത്ത് സിറ്റി: കുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ എവിയേഷന് ഡയറക്ടർ ജനറലും കാലാവസ്ഥാ വകുപ്പും. രാജ്യത്ത് അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ മുൻനിർത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

രാത്രി 8 മണിവരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പിന്നീട് കാലാവസ്ഥ ക്രമേണ സാധാരണനിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ സമയത്ത് മിതമായതിൽ നിന്ന് ശക്തമായ മഴ, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയുള്ള തെക്കൻ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതുമൂലം കാഴ്ചപരിധി കുറയാനും തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

അത്യാവശ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് മഴ ശക്തമാകുന്ന സമയങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കണം. വാഹനം ഓടിക്കുമ്പോൾ വേഗം കുറയ്ക്കാൻ ശ്രദ്ധിക്കണം. സുരക്ഷിത അകലം പാലിച്ച് വേണം വാഹനമോടിക്കേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മഴവെള്ളം കെട്ടികിടക്കുകയോ മറ്റ് പരാതികൾ കണ്ടെത്തുകയോ ചെയ്താൽ പൊതുമരാമത്ത് മന്ത്രാലയത്തെ 150 അല്ലെങ്കിൽ 93333150 എന്ന നമ്പറിൽ അറിയിക്കുകയോ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് താമസക്കാരോട് അധികൃതർ നിർദ്ദേശം നൽകി. അടിയന്തര സഹായത്തിന് 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പടാം.

Drones Destroyed രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 2 ഡ്രോണുകൾ തകർത്തു; സുരക്ഷ ശക്തമാക്കിയതായി നാഷണൽ ഗാർഡ്

Drones Destroyed കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈത്ത് നാഷണൽ ഗാർഡ് രണ്ട് ഡ്രോണുകൾ വെടിവെച്ച് തകർത്തു. ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, നാഷണൽ ഗാർഡിന്റെ ഡ്യൂട്ടി ഫോഴ്സ് അവരുടെ സുരക്ഷാ ചുമതലയിലുള്ള പ്രദേശങ്ങളിൽ പറന്നെത്തിയ രണ്ട് ഡ്രോണുകളെയാണ് തകർത്തതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കുകയും രാജ്യസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയും സുരക്ഷാ മുൻകരുതലുകളും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്സ് എന്നിവരുമായി സഹകരിച്ച് നാഷണൽ ഗാർഡ് സേന ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാൻ പൂർണ്ണ സജ്ജമായിരിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Hezbollah-linked Terrorists ഭീകരാക്രമണ പദ്ധതി; ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘം കുവൈത്തിൽ അറസ്റ്റിൽ

Hezbollah-linked Terrorists കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട ഭീകര ഗൂഢാലോചന തകർത്ത് സുരക്ഷാ ഏജൻസികൾ. ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘം കുവൈത്തിൽ അറസ്റ്റിലായി. സ്വദേശികളും വിദേശികളും അടങ്ങുന്ന ഒരു സംഘത്തെയാണ് പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവർ നിരോധിത സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുള്ളവരാണെന്നും, രാജ്യത്തെ നേതാക്കളെയും പ്രധാന വ്യക്തികളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിമാനക്കമ്പനികൾക്കെതിരെയുള്ള പരാതികൾ ഇനി ‘സഹേൽ’ ആപ്പ് വഴി; യാത്രക്കാർക്ക് കർശന നിർദേശം

Sahel App കുവൈത്ത് സിറ്റി: വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കുമെതിരെയുള്ള പരാതികൾ സമർപ്പിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. യാത്രാതടസ്സങ്ങളും ടിക്കറ്റ് റദ്ദാക്കലും വർദ്ധിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ നീക്കം. എല്ലാ പരാതികളും ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ആവശ്യമായ രേഖകൾ സഹിതം വേണം അപേക്ഷ സമർപ്പിക്കാനെന്നും ഡിജിസിഎ വ്യക്തമാക്കി. വിമാനക്കമ്പനികൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഓഫീസുകൾ എന്നിവർക്കെതിരെയുള്ള പരാതികൾ ‘സഹേൽ’ ആപ്പ് വഴി ഇലക്ട്രോണിക്കായി സമർപ്പിക്കണം. കൃത്യമായ രേഖകൾ അറ്റാച്ച് ചെയ്താൽ മാത്രമേ സ്പെഷ്യലൈസ്ഡ് ടീം ഇത് പരിഗണിക്കുകയുള്ളൂ. സിവിൽ ഏവിയേഷൻ മേഖലയിലെ വികസന നിർദ്ദേശങ്ങൾ അറിയിക്കാനോ, സഹേൽ ആപ്പിൽ നൽകിയ പരാതികൾക്ക് മറുപടി ലഭിക്കാൻ വൈകിയാലോ ‘തവാസുൽ’ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ഇവിടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ നിഷ്പക്ഷമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിലെ അസാധാരണ സാഹചര്യങ്ങൾ മൂലം റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെയും ബുക്കിംഗുകളുടെയും മുഴുവൻ തുകയും തിരികെ നൽകാൻ ഡിജിസിഎ നിർദ്ദേശം നൽകി. ടിക്കറ്റ് തുക 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന് തിരികെ നൽകണം. ഉപയോഗിക്കാത്ത ടിക്കറ്റുകൾക്ക് മുഴുവൻ തുകയും, ഭാഗികമായി ഉപയോഗിച്ചവയ്ക്ക് ബാക്കിയുള്ള തുകയും യാതൊരു കുറവും കൂടാതെ നൽകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group