
US Israeli strikes ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ തുറമുഖ നഗരത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബന്ദർ ഖമീറിലെ കപ്പൽത്തുറയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ “ക്രിമിനൽ നടപടി” എന്ന് വിശേഷിപ്പിച്ച ഇറാൻ മാധ്യമങ്ങൾ, ‘അമേരിക്കൻ-സയണിസ്റ്റ്’ ശത്രുക്കളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബന്ദർ ഖമീർ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യം വെച്ചത്. ഇറാൻ്റെ സൈനിക ശേഷി കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഇസ്രായേലും അമേരിക്കയും നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന് സമീപം ആക്രമണം നടന്നത് ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും ബാധിച്ചേക്കാം. തങ്ങളുടെ തന്ത്രപ്രധാനമായ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
യുഎഇ സുരക്ഷിതം; ജാഗ്രതാ നിർദേശം പിൻവലിച്ചു; ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു
UAE missile drone threat ദുബായ്: ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെത്തുടർന്ന് യുഎഇയിൽ പുറപ്പെടുവിച്ചിരുന്ന ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു. രാജ്യം ഇപ്പോൾ പൂർണ്ണ സുരക്ഷിതമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക മൊബൈൽ സന്ദേശത്തിലൂടെ അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇ നിവാസികൾക്ക് പരിചിതമായ അടിയന്തര ജാഗ്രതാ സന്ദേശങ്ങൾക്കും സൈറണുകൾക്കും പിന്നാലെയാണ് രാജ്യം സുരക്ഷിതമാണെന്ന ആശ്വാസകരമായ വാർത്തയെത്തുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ശത്രുനീക്കങ്ങളെ പ്രതിരോധിച്ചതായും അധികൃതർ വ്യക്തമാക്കി. ആകാശത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ നേരിടുകയാണെന്നും ചിലയിടങ്ങളിൽ കേട്ട ശബ്ദങ്ങൾ മിസൈലുകൾ തകർക്കുന്നതിന്റേതാണെന്നും പ്രതിരോധ മന്ത്രാലയം ആദ്യ സന്ദേശത്തിൽ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തതുകൊണ്ടാണെന്നും അവ ഭൂമിയിൽ പതിച്ചിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ദേശീയ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനായി എല്ലാ പ്രതിരോധ സംവിധാനങ്ങളും പൂർണ്ണ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ചേർന്നാണ് ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം നല്കിയിരുന്നു. ഭീഷണി ഒഴിഞ്ഞതോടെ സ്ഥിതിഗതികൾ ശാന്തമാണെന്നും ജനങ്ങൾക്ക് ദൈനംദിന പ്രവൃത്തികൾ തുടരാമെന്നും അധികൃതർ അറിയിച്ചു. സഹകരിച്ച എല്ലാ താമസക്കാർക്കും മന്ത്രാലയം നന്ദി രേഖപ്പെടുത്തി.
സൂയസ് കനാൽ അടയ്ക്കുമെന്ന് ഭീതി? ഇസ്രായേലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം
Suez Canal Closing ടെൽ അവീവ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കി യമനിലെ ഹൂതി വിമതരും ഇസ്രായേലിന് നേരെ ആക്രമണവുമായി രംഗത്തെത്തി. ഇതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ സൂയസ് കനാൽ അടച്ചുപൂട്ടപ്പെടുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ. ഹൂതികളുടെ നീക്കം ആഗോള സമ്പദ്വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൂതി വിമതരുടെ ആക്രമണം തടഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുമ്പോഴും, ചെങ്കടലിലെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാനുമായി ചേർന്ന് ഹൂതികൾ നടത്തുന്ന ഈ നീക്കം സൂയസ് കനാലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മന്ദബ് കടലിടുക്കിനെ ലക്ഷ്യം വെച്ചുള്ളതാണ്. ഹോർമുസ് കടലിടുക്കിന് പുറമെ ബാബ് അൽ മന്ദബ് കൂടി അടയ്ക്കപ്പെട്ടാൽ അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്ക് അത് വലിയ തിരിച്ചടിയാകും. ഇന്ധനത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും നീക്കം തടസ്സപ്പെടുന്നത് ആഗോളതലത്തിൽ വിലക്കയറ്റത്തിന് കാരണമാകും. ദോഹ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ മുഹമ്മദ് എൽ മസ്രി വ്യക്തമാക്കുന്നത് പ്രകാരം, ഹൂതികളുടെ ഈ നീക്കം ലോകത്തെ രണ്ടാമത്തെ പ്രധാന കപ്പൽ റൂട്ട് നിശ്ചലമാക്കാൻ ഇടയാക്കും. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി കൂടുതൽ സൈന്യത്തെ അയയ്ക്കുന്ന കാര്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് വേണ്ടി നേരിട്ട് യുദ്ധത്തിൽ പങ്കുചേരുമെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സാരി വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനെതിരായ ആക്രമണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
യുഎഇയിൽ വീണ്ടും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; പരിക്കേറ്റവരുടെ എണ്ണം ഉയർന്നു
abu dhabi missile attack അബുദാബി: അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺ (കെസാഡ്) പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ മൂന്നാമത്തെ തീപിടിത്തവും സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. യുഎഇ വ്യോമ പ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങളാണ് അപകടത്തിന് കാരണമായത്. ഇതോടെ പരിക്കേറ്റവരുടെ എണ്ണം ആറായി ഉയർന്നു. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് മൂന്നിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കാനായി. നിലവിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മുൻപ് റിപ്പോർട്ട് ചെയ്ത അഞ്ച് ഇന്ത്യക്കാർക്ക് പുറമെ ഒരു പാക്കിസ്ഥാൻ പൗരന് കൂടി പുതിയ സംഭവത്തിൽ പരിക്കേറ്റു. ഇതോടെ ആകെ പരിക്കേറ്റവർ ആറായി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവർക്കും നിസ്സാരമായ പരിക്കുകൾ മാത്രമേയുള്ളൂവെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കെസാഡ് പരിസരത്തെ മൂന്ന് പോയിന്റുകളിലുണ്ടായ തീപിടിത്തവും സിവിൽ ഡിഫൻസ് പൂർണ്ണമായും അണച്ചു. നിലവിൽ ഈ മേഖലകളിൽ കൂളിംഗ് നടപടികൾ പുരോഗമിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും രാജ്യം സുരക്ഷിതമാണെന്നും യുഎഇ അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരുക. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
യുഎഇയിൽ മഴ മാറി; കാലാവസ്ഥ തെളിയുന്നു; പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
UAE weather cool temperatures ദുബായ്: ഒരാഴ്ച നീണ്ടുനിന്ന അസ്ഥിരമായ കാലാവസ്ഥയ്ക്ക് ശേഷം യുഎഇയിൽ ഞായറാഴ്ച (മാർച്ച് 29) ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇടിമിന്നലും ശക്തമായ മഴയും ആലിപ്പഴ വർഷവും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെയാണ് കാലാവസ്ഥ സാധാരണ നിലയിലാകുന്നത്. മഴയ്ക്ക് ശേഷമുള്ള തണുത്ത അന്തരീക്ഷം രാജ്യത്ത് തുടരുകയാണ്. ഞായറാഴ്ച യുഎഇയുടെ മിക്ക ഭാഗങ്ങളിലും മിതമായ കാറ്റാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും വടക്കൻ, കിഴക്കൻ മേഖലകളിൽ കാറ്റ് ശക്തമാകാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ താപനില കുറഞ്ഞു. അബുദാബി: ഉയർന്ന താപനില 25°C, കുറഞ്ഞത് 19°C, ദുബായ്: ഉയർന്ന താപനില 25°C, കുറഞ്ഞത് 21°C, ഷാർജ: ഉയർന്ന താപനില 25°C, കുറഞ്ഞത് 19°C. ലഘുവായതോ മിതമായതോ ആയ കാറ്റാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. എന്നാൽ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റ് വീശുന്നത് കാഴ്ചപരിധിയെ ബാധിച്ചേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും കിഴക്കൻ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. പ്രധാന നഗരങ്ങളിലെ റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനുള്ള നടപടികൾ ദ്രുതഗതിയിൽ തുടരുകയാണ്.
Emergency Warning Messages അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകേണ്ട; നിർദ്ദേശങ്ങൾ നൽകി യുഎഇ അധികൃതർ
Emergency Warning Messages ദുബായ്: യാത്രയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകാതെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശിച്ച് യുഎഇ അധികൃതർ. ഔദ്യോഗിക സന്ദേശങ്ങൾ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരണമെന്നും ജോലിസ്ഥലത്തോ കെട്ടിടങ്ങൾക്കുള്ളിലോ ആണെങ്കിൽ ഉടൻ ജോലി നിർത്തിവച്ച് ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ബേസ്മെന്റുകളോ ഉൾവശത്തെ മുറികളോ അഭയസ്ഥാനമായി തിരഞ്ഞെടുക്കാം. ലിഫ്റ്റുകൾ (എലവേറ്റർ)ക്ക് പകരം പടവുകൾ മാത്രം ഉപയോഗിക്കുക. മാളുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. തിക്കും തിരക്കും ഉണ്ടാക്കാതെ കെട്ടിടത്തിന്റെ ഉൾഭാഗങ്ങളിലേക്ക് നീങ്ങുക. പരസ്യപ്പലകകൾ, പോസ്റ്റുകൾ, ഗ്ലാസ് ചുവരുകൾ എന്നിവയുടെ അടുത്തുനിന്ന് മാറിനിൽക്കണം. പുകയോ പൊടിയോ ഉള്ള സാഹചര്യമാണെങ്കിൽ മൂക്കും വായയും തുണി ഉപയോഗിച്ച് മറയ്ക്കുകയും തറയിൽ കിടന്ന് തല സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.
നിങ്ങൾ റോഡിലായിരിക്കുമ്പോഴാണ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗത കുറച്ച് അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം. തുറസ്സായ സ്ഥലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ വാഹനം നിർത്തരുത്. സുരക്ഷിതമായ കെട്ടിടങ്ങൾ ലഭ്യമല്ലെങ്കിൽ വണ്ടി ഒതുക്കി നിർത്തി എൻജിൻ ഓഫ് ചെയ്ത് ഗ്ലാസുകൾ ഉയർത്തി ഉള്ളിൽ തന്നെ ഇരിക്കുക. റോഡിലെ അപകടങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മഴയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപ്പോൾ വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സുരക്ഷിതമായി നിർത്തണം. അവയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കരുതുക. അവയെ പുറത്തേക്ക് വിടുകയോ അപകടസ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയോ ചെയ്യരുത്. മൃഗങ്ങളെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ മുൻസിപ്പാലിറ്റി വകുപ്പിനെ 993 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.