
Emergency Warning System ദുബായ്: കഴിഞ്ഞ കുറച്ചു ആഴ്ചകളായി യുഎഇയിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ എമർജൻസി അലർട്ടുകൾ മുഴങ്ങാറുണ്ട്. ഇറാനിൽ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ നേരിടുന്ന സമയത്താണ് ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇത്തരത്തിലുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ അയക്കുന്നത്. എന്നാൽ, വ്യോമ പ്രതിരോധം വ്യോമ ഭീഷണികളെ നേരിടുമ്പോൾ നിങ്ങളുടെ ഫോൺ എന്തുകൊണ്ടാണ് ശബ്ദിക്കാത്തതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യുഎഇയുടെ മുൻകൂർ മുന്നറിയിപ്പ് സംവിധാനം (EWS) ജിയോലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് സംഭവ സമയത്ത് താമസക്കാർക്ക് അവരുടെ സ്ഥാനം അനുസരിച്ച് സൈറൺ അലേർട്ടുകൾ ലഭിച്ചേക്കാം. സമയബന്ധിതവും ലക്ഷ്യബോധമുള്ളതുമായ മുന്നറിയിപ്പുകൾ ഉറപ്പാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) ഒരു വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു.
രാജ്യത്തുടനീളം ഒരേപോലെയല്ല മുന്നറിയിപ്പുകൾ നൽകുന്നത്, മറിച്ച് ഭൂമിശാസ്ത്രപരമായിട്ടാണ് മുന്നറിയിപ്പ് നൽകുന്നത്. പൊതുജനങ്ങൾക്ക് ഉടനടി മുന്നറിയിപ്പ് നൽകുകയും അടിയന്തര ഘട്ടങ്ങളിൽ ദേശീയ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സുപ്രധാന പ്രതിരോധ ഉപകരണമാണ് മുന്നറിയിപ്പ് സംവിധാനം. ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനം ഭൂമിശാസ്ത്രപരമായ സ്ഥാനം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അപകടത്തിന്റെ സ്ഥാനം, അപകടത്തിന്റെ സ്വഭാവം, അതിന്റെ ആഘാതത്തിന്റെ വ്യാപ്തി എന്നിവയെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട പ്രദേശങ്ങളിലേക്ക് മാത്രമേ അലേർട്ടുകൾ അയയ്ക്കൂവെന്ന് വീഡിയോ സന്ദേശത്തിൽ പറയുന്നു.
‘സെല്ലുലാർ ബ്രോഡ്കാസ്റ്റ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു നിശ്ചിത ടവറിന് കീഴിലുള്ള എല്ലാ മൊബൈലുകളിലേക്കും ഒരേസമയം സന്ദേശം അയക്കാൻ ഇതിലൂടെ സാധിക്കും. യുഎഇയിലെ താമസക്കാർക്ക് മാത്രമല്ല, ആ സമയത്ത് ആ പ്രദേശത്തുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഈ അലർട്ട് ലഭിക്കും. ചിലർക്ക് അലർട്ട് ലഭിക്കുകയും തൊട്ടടുത്തുള്ളവർക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്. മിസൈൽ പ്രതിരോധം നടക്കുന്ന പ്രദേശം നിങ്ങളുടെ ലൊക്കേഷനിൽ നിന്ന് അകലെയാണെങ്കിൽ നിങ്ങൾക്ക് സന്ദേശം ലഭിക്കില്ല. സ്മാർട്ട്ഫോണുകളിൽ ഈ ഫീച്ചർ ഡിഫോൾട്ടായി ഉണ്ടാകുമെങ്കിലും, ചിലപ്പോൾ ഫോണിലെ എമർജൻസി അലർട്ട് സെറ്റിംഗ്സിലെ മാറ്റങ്ങൾ കാരണം സന്ദേശം വരാതിരുന്നേക്കാം.
അംഗീകൃത സർക്കാർ ഏജൻസികൾക്ക് മാത്രമേ ഇത്തരത്തിലുള്ള അലർട്ടുകൾ അയക്കാൻ അനുവാദമുള്ളൂ, എൻസിഇഎംഎ, ആഭ്യന്തര മന്ത്രാലയം, വിവിധ എമിറേറ്റുകളിലെ പോലീസ് വിഭാഗങ്ങൾ (അബുദാബി, ദുബായ്, ഷാർജ തുടങ്ങിയവ), ആരോഗ്യ മന്ത്രാലയം. അലർട്ട് ലഭിച്ചാൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായ ഇടങ്ങളിൽ തുടരുക. ഭീഷണി ഒഴിഞ്ഞാൽ ഉടൻ തന്നെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് കാണിച്ചുകൊണ്ടുള്ള സന്ദേശം മൊബൈലുകളിൽ എത്തും. ഔദ്യോഗിക സന്ദേശങ്ങൾ മാത്രം വിശ്വസിക്കുക.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Missile Debris മിസൈൽ അവശിഷ്ടങ്ങൾ വീണു; യുഎഇയിൽ രണ്ടു പേർ മരിച്ചു, 3 പേർക്ക് പരിക്ക്
Missile Debris അബുദാബി: യുഎഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്വീഹാൻ സ്ട്രീറ്റിൽ വിജയകരമായി തടഞ്ഞ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നാണ് ആളപായമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട മിസൈലുകളും ആളില്ലാ ആകാശ വാഹനങ്ങളും (UAV) തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി വ്യാഴാഴ്ച രാവിലെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്ഡേറ്റുകൾക്കായി സർക്കാർ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Rain in UAE യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ: ഏറ്റവും കൂടുതൽ മഴ പെയ്തത് എവിടെ?
Rain in UAE അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഗണ്യമായ മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കടൽത്തീരത്തും പർവതപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മാർച്ച് 24 ചൊവ്വാഴ്ച ദാസ് ദ്വീപിലാണ് ഏറ്റവും അധികം മഴ പെയ്തത്. 47.9 മി.മീ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ദയിന ദ്വീപാണ് മഴയുടെ അളവിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ 39.7 മി.മീ മഴ രേഖപ്പെടുത്തി. ജെബൽ മെബ്രാ: 33.3 മില്ലി മീറ്റർ മഴയും ജബൽ യാനസിൽ 31.6 മില്ലി മീറ്റർ മഴയും അബുദാബി കോർണിഷിൽ 28.3 മി.മീ മഴയും അനുഭവപ്പെട്ടു.
ബുധനാഴ്ച്ചയും യുഎഇയിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ശക്തമായ കാറ്റും പലയിടങ്ങളിലും വീശിയടിച്ചിരുന്നു. മരുഭൂമിയിലും ഉൾനാടൻ പ്രദേശങ്ങളിലും ആലിപ്പഴ വർഷവുമുണ്ടായി. റാസൽഖൈമയുടെ അൽ ഷാം, വാദി അൽ ഖോർ എന്നിവയുൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴ്ച്ച സ്ഥിരീകരിച്ചിട്ടുണ്ട്.
Syed Shahul Hameed Thangal Malika പ്രവാസ ലോകത്തിന് തീരാനഷ്ടം; സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക അന്തരിച്ചു
Syed Shahul Hameed Thangal Malika ദുബായ്: സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക അന്തരിച്ചു. യുഎഇയിലെയും നാട്ടിലെയും സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അസുഖബാധിതനായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കാസർകോട് കുമ്പള സ്വദേശിയായ അദ്ദേഹം പ്രവാസി സമൂഹത്തിന്റെ വേദനകളിൽ എന്നും സാന്ത്വനമായിരുന്നു. ദുബായിൽ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹം കെഎംസിസിയുടെ മുൻ ഭാരവാഹിയായും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ട്രഷററായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികൾക്ക് അദ്ദേഹം എന്നും ഒരാശ്വാസം തന്നെയായിരുന്നു. പരേതനായ കുമ്പള സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക-മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. സയ്യിദത്ത് അസ്മാ ബീവിയാണ് ഭാര്യ. മക്കൾ: സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന.
സയ്യിദ് ഷാഹുൽ ഹമീദ് തങ്ങളുടെ നിര്യാണത്തിൽ ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചനം അറിയിച്ചു.
Heavy Rain യുഎഇയിൽ കനത്ത മഴ; ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ
Heavy Rain അബുദാബി: യുഎഇയിൽ കനത്ത മഴ. രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പലയിടങ്ങളിലും വീശിയടിച്ചു. അൽ ഗുവൈഫത്തിൽ മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്. മുസഫയിൽ മണിക്കൂറിൽ 71 കിലോമീറ്റർ വേഗതയിയിലും തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശി. എന്നാൽ ഇത് ചുഴലിക്കാറ്റല്ലെന്ന് അധികൃതർ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. വെള്ളിയാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കാലത്ത് വാദികളിൽ സന്ദർശനം നടത്തരുത്. കുറഞ്ഞ ദൃശ്യപരത സാഹചര്യങ്ങളിൽ ഡ്രൈവിംഗ് ശ്രദ്ധാപൂർവ്വം വേണം. വെള്ളക്കെട്ടുകളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും സന്ദർശിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സമുദ്ര സ്ഥിതി അസ്ഥിരമായി തുടരുമെന്നും നീന്തലും സമുദ്ര പ്രവർത്തനങ്ങളും അപകടകരമാകുമെന്നും എൻസിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ചയോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസി ലോകത്തിന് തീരാനഷ്ടം; സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക അന്തരിച്ചു
malayali social worker dies in uae ദുബായ് / കുമ്പള: യുഎഇയിലെയും നാട്ടിലെയും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക (53) അന്തരിച്ചു. അസുഖബാധിതനായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രവാസി സമൂഹത്തിന്റെ വേദനകളിൽ എന്നും സാന്ത്വനമായിരുന്ന അദ്ദേഹം കാസർകോട് കുമ്പള സ്വദേശിയാണ്. ദുബായിൽ ‘അൽ ജബീൻ’ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഷാഹുൽ ഹമീദ് തങ്ങൾ, കെഎംസിസിയുടെ മുൻ ഭാരവാഹിയായും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ട്രഷററായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസലോകത്തെ സാധാരണക്കാരായ മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിശബ്ദമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പ്രവാസികൾക്ക് അദ്ദേഹം തണലായി. പരേതനായ കുമ്പള സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക-മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ: സയ്യിദത്ത് അസ്മാ ബീവി. മക്കൾ: സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന. സഹോദരങ്ങൾ: സയ്യിദ് അലവി (കുവൈത്ത്), സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ (ദുബായ്). മൃതദേഹം കുമ്പോൽ ചെരിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സയ്യിദ് ഷാഹുൽ ഹമീദ് തങ്ങളുടെ നിര്യാണത്തിൽ ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും ആദരാഞ്ജലികൾ അർപ്പിച്ചു. നിസ്വാർഥമായ സേവനങ്ങളിലൂടെയും സ്നേഹസമ്പന്നമായ പെരുമാറ്റത്തിലൂടെയും നാടിന്റെയും പ്രവാസലോകത്തിന്റെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ഭാരവാഹികൾ അനുസ്മരിച്ചു.
കനത്ത മഴയില്‍ മുങ്ങി യുഎഇ; അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക, അതീവ ജാഗ്രതാനിർദ്ദേശം
UAE heavy rain alert ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു. ദുബായ്, അബുദാബി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജനജീവിതം ഭാഗികമായി തടസ്സപ്പെട്ടു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം വരും മണിക്കൂറുകളിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ്, ഐൻ ദുബായ്, വിവിധ പൊതു പാർക്കുകൾ എന്നിവ താൽക്കാലികമായി അടച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ടിനും തീയതി മാറ്റുന്നതിനും കോൾ സെന്ററുകളുമായി ബന്ധപ്പെടാം. അബുദാബിയിൽ ദൂരക്കാഴ്ച1,000 മീറ്ററിൽ താഴെയായതിനാൽ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള പാതകളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ പോലീസ് നിർദ്ദേശിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ എല്ലാ എമിറേറ്റുകളിലെയും ബീച്ചുകൾ അടച്ചു. മീൻപിടുത്തത്തിനും കടലിൽ ഇറങ്ങുന്നതിനും കർശന നിരോധനമുണ്ട്.
അധികൃതരുടെ നിർദ്ദേശങ്ങൾ:
മലയോര മേഖലകളിലേക്കും വാദികൾക്ക് സമീപത്തേക്കുമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് ജീവന് ഭീഷണിയാണ്. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക.
യുഎഇയില്‍ വാദിയിലെ ഒഴുക്കിൽപ്പെട്ട് കാർ ഒലിച്ചുപോയി; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Fujairah flash flood ഫുജൈറ: ദിബ്ബയിലെ അൽ ഹാല മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ പെട്ട കാറിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്ന് വാദിയിലുണ്ടായ ശക്തമായ ഒഴുക്കിൽ കാർ ഒലിച്ചുപോകുന്നതിന് നിമിഷങ്ങൾക് മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഫുജൈറ പോലീസിന്റെ അറിയിപ്പ് പ്രകാരം, വാദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം ഒഴുക്കിൽപ്പെട്ടത്. അപകടസാധ്യത മുന്നിൽക്കണ്ട് ഡ്രൈവർ ഉടൻ തന്നെ വാഹനത്തിന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മഴസമയത്ത് വാദികൾ മുറിച്ചുകടക്കുന്നത് ജീവന് ഭീഷണിയാണെന്നും ഇത്തരം പ്രവർത്തികൾ കടുത്ത ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അസ്ഥിരമായ കാലാവസ്ഥയിൽ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് യുഎഇയിൽ കടുത്ത പിഴയും ശിക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളപ്പൊക്കമുള്ള വാദികളിൽ ഇറങ്ങിയാല്‍ 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ, താഴ്വരകൾക്ക് സമീപം തടിച്ചുകൂടിയാല്‍ 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ, രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയാല്‍ 1,000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ, അപകടകരമായ ഡ്രൈവിംഗിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ, ഡ്രൈവിംഗിനിടെ വീഡിയോ/ഫോട്ടോ എടുത്താല്‍ 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ, ഹസാർഡ് ലൈറ്റുകൾ അനാവശ്യമായി ഉപയോഗിച്ചാല്‍ 500 ദിർഹം പിഴ എന്നിവ ലഭിക്കും. യുഎഇയിൽ നിലവിൽ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. ന്യൂനമർദ്ദത്തിന്റെ ഫലമായി രൂപപ്പെട്ട മേഘസമൂഹങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാരണമാകുന്നുണ്ട്. പടിഞ്ഞാറൻ മേഖലകൾ, ദ്വീപുകൾ, തീരദേശ നഗരങ്ങൾ എന്നിവിടങ്ങളിൽ മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അബുദാബിയിലും പരിസര പ്രദേശങ്ങളിലും പെട്ടെന്നുണ്ടാകുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥയിൽ നേരിയ ശമനം ഉണ്ടാകുമെങ്കിലും, വീണ്ടും ശക്തമായ ഒരു മഴ മേഘം കൂടി രാജ്യത്തെ ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
യുഎഇയിൽ മൊബൈൽ അലർട്ടുകൾ വരുന്നത് എങ്ങനെ? എന്തുകൊണ്ട് എല്ലാവർക്കും ലഭിക്കുന്നില്ല?
UAE Early Warning System ദുബായ്: കഴിഞ്ഞ കുറച്ചു ആഴ്ചകളായി യുഎഇയിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ മുഴങ്ങുന്ന എമർജൻസി അലർട്ടുകൾ പലരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇറാനിൽ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ നേരിടുന്ന സമയത്താണ് ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇത്തരത്തിലുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ അയക്കുന്നത്. എന്തുകൊണ്ടാണ് ഈ അലർട്ടുകൾ വരുന്നത് എന്നതിനെക്കുറിച്ചും ഇതിന്റെ പ്രവർത്തന രീതിയെക്കുറിച്ചും എൻസിഇഎംഎ ഔദ്യോഗികമായി വിശദീകരണം നൽകി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുമുള്ള സംവിധാനമാണിത്. ഈ സംവിധാനം പൂർണ്ണമായും ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക പ്രദേശത്ത് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിൽ ആ പരിധിയിലുള്ള ഫോണുകളിലേക്ക് മാത്രമേ സന്ദേശം എത്തുകയുള്ളൂ. ‘സെല്ലുലാർ ബ്രോഡ്കാസ്റ്റ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു നിശ്ചിത ടവറിന് കീഴിലുള്ള എല്ലാ മൊബൈലുകളിലേക്കും ഒരേസമയം സന്ദേശം അയക്കാൻ ഇതിലൂടെ സാധിക്കും. യുഎഇയിലെ താമസക്കാർക്ക് മാത്രമല്ല, ആ സമയത്ത് ആ പ്രദേശത്തുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഈ അലർട്ട് ലഭിക്കും. ചിലർക്ക് അലർട്ട് ലഭിക്കുകയും തൊട്ടടുത്തുള്ളവർക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്. മിസൈൽ പ്രതിരോധം നടക്കുന്ന പ്രദേശം നിങ്ങളുടെ ലൊക്കേഷനിൽ നിന്ന് അകലെയാണെങ്കിൽ നിങ്ങൾക്ക് സന്ദേശം ലഭിക്കില്ല. സ്മാർട്ട്ഫോണുകളിൽ ഈ ഫീച്ചർ ഡിഫോൾട്ടായി ഉണ്ടാകുമെങ്കിലും, ചിലപ്പോൾ ഫോണിലെ എമർജൻസി അലർട്ട് സെറ്റിംഗ്സിലെ മാറ്റങ്ങൾ കാരണം സന്ദേശം വരാതിരുന്നേക്കാം. അംഗീകൃത സർക്കാർ ഏജൻസികൾക്ക് മാത്രമേ ഇത്തരത്തിലുള്ള അലർട്ടുകൾ അയക്കാൻ അനുവാദമുള്ളൂ, എൻസിഇഎംഎ, ആഭ്യന്തര മന്ത്രാലയം, വിവിധ എമിറേറ്റുകളിലെ പോലീസ് വിഭാഗങ്ങൾ (അബുദാബി, ദുബായ്, ഷാർജ തുടങ്ങിയവ), ആരോഗ്യ മന്ത്രാലയം. അലർട്ട് ലഭിച്ചാൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായ ഇടങ്ങളിൽ തുടരുക. ഭീഷണി ഒഴിഞ്ഞാൽ ഉടൻ തന്നെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് കാണിച്ചുകൊണ്ടുള്ള സന്ദേശം മൊബൈലുകളിൽ എത്തും. ഔദ്യോഗിക സന്ദേശങ്ങൾ മാത്രം വിശ്വസിക്കുക.
ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക; 82-ാം എയർബോൺ ഡിവിഷനെ വിന്യസിക്കാൻ ചർച്ചകൾ
US airborne troops for Iran war വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കയുടെ കരുത്തുറ്റ സൈനിക വിഭാഗമായ 82-ാം എയർബോൺ ഡിവിഷനെ മേഖലയിൽ വിന്യസിക്കുന്നതിനെക്കുറിച്ച് പെന്റഗൺ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങളാണ് യുഎസ് ലക്ഷ്യമിടുന്നത്. ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നിലവിൽ ഔദ്യോഗിക ഉത്തരവുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, അടിയന്തര സാഹചര്യമുണ്ടായാൽ 18 മണിക്കൂറിനുള്ളിൽ ലോകത്തിന്റെ ഏത് ഭാഗത്തും എത്താൻ ശേഷിയുള്ള മൂവായിരത്തോളം സൈനികരടങ്ങുന്ന ‘ഇമ്മീഡിയറ്റ് റെസ്‌പോൺസ് ഫോഴ്‌സിനെ’ സജ്ജമാക്കാനാണ് ആലോചന. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. എന്നാൽ ചർച്ച പരാജയപ്പെട്ടാൽ ശക്തമായ ബോംബിംഗ് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്ക ചർച്ചകൾ അവകാശപ്പെടുമ്പോഴും, ഇസ്രായേലിന് നേരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ചർച്ചകൾ നടന്നുവെന്ന വാർത്തകൾ ഇറാൻ നിഷേധിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റിലെ ഊർജ്ജ വിതരണ ശൃംഖലകൾ തകർക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാൻ രണ്ട് പ്രധാന വഴികളാണ് സൈനിക ഉദ്യോഗസ്ഥർ പരിഗണിക്കുന്നത്. മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റ് (31st MEU), ഏകദേശം 2,500 സൈനികരടങ്ങുന്ന ഈ സംഘം നിലവിൽ മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തകർന്ന വിമാനത്താവളങ്ങൾ വേഗത്തിൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കാൻ ഇവർക്ക് സാധിക്കും. 82-ാം എയർബോൺ ഡിവിഷൻ പാരാട്രൂപ്പർമാരുടെ ഈ വിഭാഗത്തിന് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നതാണ് പ്രത്യേകത. എന്നാൽ വലിയ കവചിത വാഹനങ്ങൾ കൂടെ കരുതാൻ കഴിയില്ല എന്നത് ഇവരുടെ പരിമിതിയാണ്. മറൈൻ സേന വിമാനത്താവളം ശരിയാക്കിയ ശേഷം, സി-130 വിമാനങ്ങൾ വഴി എയർബോൺ സൈനികരെയും ആയുധങ്ങളെയും എത്തിക്കുന്ന രീതിയും പരിഗണനയിലുണ്ട്. 82-ാം എയർബോൺ ഡിവിഷൻ മുൻപും മിഡിൽ ഈസ്റ്റിൽ നിർണ്ണായക ദൗത്യങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
ദുബായിൽ സ്കൂളുകൾ തുറക്കാൻ നടപടി തുടങ്ങി; കർശന സുരക്ഷാ മാനദണ്ഡങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Dubai schools safety measures ദുബായ്: യുഎഇയിലെ സ്വകാര്യ സ്കൂളുകൾ വസന്തകാല അവധിക്ക് ശേഷം വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി. കെഎച്ച്ഡിഎ പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്കൂളുകൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ അപേക്ഷിക്കാവുന്നതാണ്. സ്കൂളുകളിൽ വിദ്യാർത്ഥികൾ എത്തുന്നതും മടങ്ങുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ‘താലീം’, ‘ബ്രൈറ്റൺ കോളേജ്’ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകൾ ഇതിനകം തന്നെ അപേക്ഷാ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അധികൃതരുടെ അനുമതി ലഭിക്കുകയാണെങ്കിൽ മാർച്ച് 30 തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരാനാണ് താലീം ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. സ്കൂൾ കാമ്പസുകളിൽ ഉയർന്ന നിലവാരത്തിലുള്ള ശുചിത്വവും മേൽനോട്ടവും ഉറപ്പാക്കും. ഓരോ സ്കൂളും തങ്ങളുടെ സന്നദ്ധത അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സ്കൂളുകൾ തുറന്നാലും താല്പര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരാനുള്ള സൗകര്യം ലഭ്യമാക്കും. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും മുൻഗണന നൽകും. “വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. പല കുടുംബങ്ങളും സ്കൂളുകൾ തുറക്കുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ തന്നെ, ചിലർ ജാഗ്രതയോടെയുള്ള സമീപനമാണ് ആഗ്രഹിക്കുന്നത്.” സൈമൺ ക്രേനില്‍ (ബ്രൈറ്റൺ കോളേജ്) “സുരക്ഷിതമായ ആദ്യ അവസരത്തിൽ തന്നെ സ്കൂൾ തുറക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇതിനായുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.” സീമ ഉമറില്‍ (ഡ്യൂവെയിൽ സ്കൂൾ) “ഔദ്യോഗിക അറിയിപ്പുകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അധികൃതരുടെ നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കർശനമായ സുരക്ഷാ നടപടികളോടെ മുന്നോട്ട് പോകും.” അടുത്ത രണ്ടാഴ്ചത്തേക്ക് രാജ്യം മുഴുവൻ ഓൺലൈൻ പഠനം തുടരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്താൻ സ്കൂളുകൾക്ക് ഓരോ ആഴ്ചയും അധികൃതരുടെ പ്രത്യേക അനുമതി ആവശ്യമാണ്. സ്കൂളുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി രക്ഷിതാക്കൾ കാത്തിരിക്കുക.