
number plates washed away UAE rain ഷാർജ: യുഎഇയിൽ പെയ്ത കനത്ത മഴയിൽ വാഹനങ്ങളിൽ നിന്ന് വേർപെട്ട് ഒഴുകിപ്പോയ മുന്നൂറോളം നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പൊലീസിന് കൈമാറി മലയാളി യുവാവ് മാതൃകയായി. കോഴിക്കോട് അത്തോളി സ്വദേശിയായ സനീഹ് ഹസനാണ് മണിക്കൂറുകളോളം വെള്ളക്കെട്ടിലൂടെ നടന്ന് ഇവ കണ്ടെടുത്തത്. സനീഹിന്റെ ഈ കാരുണ്യപ്രവൃത്തി ഒട്ടേറെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഷാർജ മുവൈലയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ സഹായിക്കാനും വാഹനങ്ങൾ തള്ളിനീക്കാനും എത്തിയപ്പോഴാണ് നമ്പർ പ്ലേറ്റുകൾ പലതും ഊരിപ്പോയത് സനീഹിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മകൾ ഹെസ്സ എയ്മലിനൊപ്പം ചേർന്ന് അഞ്ചും ആറും മണിക്കൂർ പരിശ്രമിച്ചാണ് ഇത്രയേറെ നമ്പർ പ്ലേറ്റുകൾ അദ്ദേഹം വീണ്ടെടുത്തത്. നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ അത് വീണ്ടും എടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് സനീഹ് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ദുബായ് പൊലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ ടീം അംഗം കൂടിയായ സനീഹ്, ശേഖരിച്ച നമ്പർ പ്ലേറ്റുകൾ ദുബായ് പൊലീസിലെ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ വിഭാഗത്തിലും ഷാർജ പൊലീസിലുമായി ഏൽപിച്ചു. തന്റെ ബിസിനസ് തിരക്കുകൾക്കിടയിലും മകളെയും കൂട്ടി നടത്തിയ ഈ പ്രവർത്തനം പ്രവാസി സമൂഹത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റി. നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ദുബായ് പോലീസ് ആപ്പിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം വഴി ഇവ പരിശോധിക്കാവുന്നതാണ്. ദുബായ് പോലീസിൽ ലഭ്യമല്ലാത്തവർക്ക് ഷാർജ പോലീസിലും അന്വേഷിക്കാവുന്നതാണെന്ന് സനീഹ് അറിയിച്ചു. പ്ലേറ്റുകൾ കണ്ടെത്താൻ കഴിയാത്തവർക്ക് ആപ്പ് വഴി തന്നെ ലോസ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് പുതിയ നമ്പർ പ്ലേറ്റുകൾ കരസ്ഥമാക്കാം.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ കുഴഞ്ഞുവീണു; ആരും ശ്രദ്ധിക്കാതെ നിലത്ത് കിടന്നത് ഏറെ നേരം മലയാളി മരിച്ചു
Malayali Collapsed To Death മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി സ്വദേശി സലാഹുദ്ദീൻ (40) ആണ് ശനിയാഴ്ച ഒമാനിലെ ഖദ്റയിൽ വെച്ച് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയായിരുന്നു അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ 15 വർഷമായി ഒമാനിൽ പ്രവാസിയായ സലാഹുദ്ദീൻ സുവൈഖിലെ ഖദ്റയിലുള്ള സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്തെത്തിയ അദ്ദേഹം മുറിക്ക് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. സലാഹുദ്ദീൻ കുഴഞ്ഞുവീണ സമയം പരിസരത്ത് ആരുമുണ്ടായിരുന്നില്ല. പിന്നീട് കൂടെ താമസിക്കുന്നയാൾ എത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബറിലാണ് അവധി കഴിഞ്ഞ് അദ്ദേഹം നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. മൂന്ന് പിഞ്ചുകുട്ടികളാണ് സലാഹുദ്ദീനുള്ളത്. ഏറ്റവും ഇളയ മകൾക്ക് ആറ് മാസം മാത്രമാണ് പ്രായം. സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫയും ഖദ്റയിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. മാതാപിതാക്കൾ: പരേതനായ കമ്മു മുസ്ലിയാർ (പിതാവ്), ആയിശ (മാതാവ്). ഭാര്യ: അംറത്ത് റിസ്വാന. മക്കൾ: ഫൈഹ (6 വയസ്സ്), ഫർഹ (4 വയസ്സ്), ഫൈറ (6 മാസം).