
Junk Food അബുദാബി: സ്‌കൂൾ കാന്റീനുകളിൽ ജങ്ക് ഫൂഡുകൾക്കും കൃത്രിമ മധുരമടങ്ങിയ പാനീയങ്ങൾക്കും വിലക്കേർപ്പെടുത്തി യുഎഇ. വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് നടപടി. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പുതിയ മാർഗരേഖയിൽ ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടണ്ട്.
പോഷകഗുണമില്ലാത്തതും കൊഴുപ്പ് കൂടിയതുമായ ചിപ്സ്, ചോക്കലേറ്റ്, മിഠായികൾ എന്നിവയ്ക്ക് സ്‌കൂൾ പരിസരത്ത് അനുമതിയില്ല. സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്ക് പോലുള്ള പാനീയങ്ങൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, പ്രകൃതിദത്ത ജ്യുസ് എന്നിവ കുട്ടികൾക്ക് ലഭ്യമാക്കാം.
കാന്റീനുകൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാലയങ്ങളിൽ കർശന പരിശോധനകൾ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Gift Packet അതിരുകളില്ലാത്ത മനുഷ്യത്തം; തേടിയെത്തിയ സമ്മാനം അർഹനായ മറ്റൊരാൾക്ക് നൽകി പ്രവാസി മലയാളി, വീഡിയോ വൈറലാകുന്നു
Gift Packet ദുബായ്: അതിരുകളില്ലാത്ത മനുഷ്യത്തവുമായി യുഎഇയിലെ പ്രവാസി മലയാളി. യുഎഇയിലെ പ്രവാസി മലയാളിയുടെ മാതൃകാപരമായ പ്രവൃത്തി സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. തന്നെത്തേടിയെത്തിയ സമ്മാനം, തന്നേക്കാൾ അർഹനായ മറ്റൊരാൾക്ക് നൽകാൻ ദുബായിൽ ടെക്‌നീഷ്യനായ പ്രവാസി മലയാളി ജിനീഷ് കാണിച്ച മനസിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.
വ്‌ളോഗറായ പാക്കിസ്ഥാൻ സ്വദേശി അംജദ് അലിയാണ് ഈ വീഡിയോ പങ്കുവെച്ചത്. സമൂഹത്തിലെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് സഹായം നൽകുന്ന തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അംജദ് അലി ജിനീഷിനെ കണ്ടുമുട്ടിയത്. വഴിയരികിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ജിനീഷിനരികിൽ വാഹനം നിർത്തി കുശലാന്വേഷണം നടത്തിയ ശേഷം, ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഒരു പാക്കറ്റ് സമ്മാനമായി നൽകാൻ ശ്രമിച്ചു. ആദ്യം ഒന്നമ്പരന്നെങ്കിലും അംജദിന്റെ വാക്കുകൾ കേട്ട് ജിനീഷ് സൗഹൃദപരമായി സംസാരിച്ചു. തുടർന്ന്, സമ്മാനം ഏറ്റുവാങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, അത് വിനയത്തോടെ നിരസിച്ച് കൂടുതൽ അർഹതയുള്ള മറ്റൊരാൾക്ക് നൽകണമെന്നായിരുന്നു ജിനീഷിന്റെ അഭ്യർഥന. തനിക്ക് നല്ല ജോലിയുണ്ട്. തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ തന്നേക്കാൾ ഇത് അർഹിക്കുന്നവർ വേറെയുണ്ടാകും. ദയവായി അവർക്കു നൽകൂവെന്ന് ജിനീഷ് പറഞ്ഞു.
ജിനീഷിന്റെ ഈ വാക്കുകൾ അംജദിനെയും വിഡിയോ കാണുന്നവരെയും ഹൃദയത്തിൽ സപർശിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.
Nursery ഷാർജയിൽ ഇന്ന് മുതൽ നഴ്സറി സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും; വിശദാംശങ്ങൾ…
Nursery ഷാർജ: ഷാർജയിൽ ഇന്ന് മുതൽ നഴ്സറി സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും. എമിറേറ്റിലുടനീളമുള്ള സ്വകാര്യ സ്‌കൂളുകളിലെയും നഴ്‌സറികളിലെയും അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫ് ബുധനാഴ്ച (ഏപ്രിൽ 15) മുതൽ നേരിട്ട് ജോലിയിലേക്ക് മടങ്ങുമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. വിദ്യാഭ്യാസം, മാനവ വികസനം, കമ്മ്യൂണിറ്റി വികസന കൗൺസിൽ എന്നിവയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് നടപടി.
പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന നഴ്‌സറികൾ ഘട്ടംഘട്ടമായി തുറക്കാൻ യുഎഇ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. വിദ്യാഭ്യാസ, മാനവശേഷി, സാമൂഹിക വികസന കൗൺസിലാണ് നഴ്‌സറികൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ സർക്കാർ കെട്ടിടങ്ങളിലും ഷോപ്പിങ് മാളുകൾ പോലുള്ള വാണിജ്യ സമുച്ചയങ്ങളിലുമുള്ള നഴ്‌സറികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
മറ്റ് നഴ്‌സറികൾ നിലവിലുള്ള മാർഗനിർദേശങ്ങൾ പാലിച്ച് ‘ഹോം-ബേസ്ഡ് ചൈൽഡ് കെയർ’ സേവനങ്ങൾ തുടരാം. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി വസന്തകാല അവധിക്ക് ശേഷമുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങളും പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകളെത്തുടർന്ന് മാർച്ച് 2 മുതൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. തുടർന്ന് വസന്തകാല അവധി നേരത്തെയാക്കി പിന്നീട് അത് നീട്ടുകയും ചെയ്തു. നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് നഴ്‌സറികൾ വീണ്ടും തുറക്കുന്നത്.
UAE and China നിർണായക നീക്കം; ചൈനയുമായുള്ള പങ്കാളിത്തം ശക്തമാക്കാൻ യുഎഇ
UAE and China അബുദാബി: ചൈനയുമായുള്ള പങ്കാളിത്തം ശക്തമാക്കാൻ യുഎഇ. ഇരരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻഅബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ഷെയ്ഖ് ഖാലിദിന്റെ ഔദ്യോഗിക ചൈന സന്ദർശനത്തിന്റെ ഭാഗമായി ബെയ്ജിങ്ങിൽ നടന്ന സ്വീകരണച്ചടങ്ങിലാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
സാമ്പത്തിക, വികസന മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഭാവിയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇരുവരും ധാരണയിലെത്തി. ആഗോള വിതരണ ശൃംഖലയുടെ കരുത്ത് വർധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം നിർണായകമാകുമെന്ന് ഷെയ്ഖ് ഖാലിദ് വ്യക്തമാക്കി. 2025 ൽ യുഎഇ-ചൈന എണ്ണയിതര വ്യാപാരം ഏകദേശം 11,100 കോടി ഡോളറിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ തേടുകയാണ് ലക്ഷ്യം.
അതേസമയം, വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ശുദ്ധ ഊർജം, നിക്ഷേപം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശാസ്ത്രം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്ന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. അറിവ് കൈമാറ്റവും സംയുക്ത ഗവേഷണ പരിപാടികളും ഇതിന്റെ ഭാഗമാകും. ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ രാജ്യാന്തര തലത്തിലുള്ള ഏകോപനവും സമാധാനപരമായ പരിഹാരങ്ങളും അനിവാര്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ഇന്ത്യൻ ഡെലിവറി ബോയിയെ മർദിച്ച കേസ്; ഗൾഫ് പൗരന്റെ ജയിൽ ശിക്ഷയില്‍ കോടതി വിധി
Indian delivery boy assault UAE റാസൽഖൈമ: ഇന്ത്യൻ ഡെലിവറി ബോയിയെ മർദ്ദിച്ച കേസിൽ ഗൾഫ് പൗരന് വിധിച്ചിരുന്ന തടവ് ശിക്ഷ റാസൽഖൈമ കോടതി റദ്ദാക്കി. പ്രതിയുടെ മാനസികാരോഗ്യ നിലയും പ്രോസിക്യൂഷൻ തെളിവുകളിലെ പോരായ്മകളും കണക്കിലെടുത്താണ് ഒരു വർഷത്തെ ജയിൽ ശിക്ഷ ഒഴിവാക്കിയത്. പകരം 10,000 ദിർഹം പിഴയായി നിശ്ചയിച്ചു. 2025 ഓഗസ്റ്റിൽ റാസൽഖൈമ അൽ നഖീൽ മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ പ്രതി തന്നെ മർദ്ദിച്ചുവെന്നും ബൈക്കും ഫോണും തകർത്തുവെന്നുമാണ് കടയിലെ ജീവനക്കാരനായ ഇന്ത്യക്കാരൻ പരാതി നൽകിയിരുന്നത്. പ്രതി ദീർഘകാലമായി സ്കീസോഅഫക്റ്റീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ ഗുരുതരമായ മാനസിക രോഗങ്ങൾക്ക് ചികിത്സയിലാണെന്ന് കോടതി കണ്ടെത്തി. സംഭവസമയത്ത് സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള വിവേചനബുദ്ധി പ്രതിക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. തിരക്കേറിയ നഗരമധ്യത്തിൽ നടന്ന സംഭവമായിരുന്നിട്ടും പരാതിക്കാരന്റെ മൊഴി അല്ലാതെ മറ്റ് സ്വതന്ത്ര സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതി മദ്യപിച്ചിരുന്നതായി തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനകളും നടന്നിരുന്നില്ല. മാനസിക രോഗമുള്ള വ്യക്തികൾക്ക് ക്രിമിനൽ ബാധ്യതയിൽ നിന്ന് ഇളവ് നൽകുന്ന ഫെഡറൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ശിക്ഷയിൽ ഇളവ് അനുവദിച്ചത്. പിഴശിക്ഷ വിധിച്ചതിനൊപ്പം തന്നെ പ്രതിയെ വരും ദിവസങ്ങളിൽ വിശദമായ മനോരോഗ പരിശോധനയ്ക്ക് വിധേയനാക്കാനും കോടതി ഉത്തരവിട്ടു. പ്രതിയുടെ രോഗാവസ്ഥ മുൻനിർത്തി പിഴശിക്ഷയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രതിഭാഗം അഭിഭാഷക അപ്പീൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭാഗ്യനമ്പർ ‘എട്ട്’; യുഎഇയിലെത്തിയിട്ട് 8 വർഷത്തിനിടെ ആദ്യ ഭാഗ്യം താരമായത് മലയാളികള്‍
abu dhabi big ticket അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് വൻ സമ്മാനം. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) വീതമാണ് ഇത്തവണ ലഭിച്ചത്. കണ്ണൂർ, തൃശൂർ സ്വദേശികളും ഒരു കർണാടക സ്വദേശിനിയും വിജയികളുടെ പട്ടികയിലുണ്ട്. കണ്ണൂർ സ്വദേശി അൻസിൽ നാസർ, തൃശൂർ സ്വദേശിനി അമൃത ബാബു, ഫാത്തിമ അഫീദ എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. ഇവർക്കൊപ്പം മംഗളൂരു സ്വദേശിനി വീര ലോബോയും ഭാഗ്യം സ്വന്തമാക്കി. എയർ അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസിൽ നാസർ ഇത്തവണ തനിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് വിജയിയായത്. ബിഗ് ടിക്കറ്റിൽ നിന്നുള്ള കോൾ വന്നപ്പോൾ പരസ്യമാണെന്ന് കരുതി അവഗണിക്കാൻ തുടങ്ങിയ അൻസിലിനെ തേടിയെത്തിയത് വലിയൊരു സർപ്രൈസ് ആയിരുന്നു. ഷാർജയിൽ ജോലി ചെയ്യുന്ന അമൃത ബാബു തന്റെ ഭാഗ്യനമ്പറായ ‘എട്ട്’ ഉൾപ്പെടുന്ന ടിക്കറ്റാണ് തിരഞ്ഞെടുത്തത്. യുഎഇയിൽ എട്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ തന്നെ അമൃതയെ തേടി ഈ സമ്മാനമെത്തി. മംഗളൂരു സ്വദേശിനിയായ വീര ലോബോയ്ക്ക് സ്വന്തം ജന്മദിനവും ഈസ്റ്ററും ഒരേ ദിവസം വന്നപ്പോഴാണ് ഭാഗ്യം തുണച്ചത്. തന്റെ സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് അവർ അറിയിച്ചു. കുവൈത്തിൽ ജോലി ചെയ്യുന്ന ഭർത്താവ് ഭാര്യ ഫാത്തിമ അഫീദയുടെ പേരിൽ എടുത്ത ടിക്കറ്റിലൂടെയാണ് മലയാളി കുടുംബം ലക്ഷപ്രഭുക്കളായത്. ഏപ്രിൽ മാസത്തെ ‘കോടീശ്വരന്മാരുടെ മാസം’ എന്നാണ് ബിഗ് ടിക്കറ്റ് വിശേഷിപ്പിക്കുന്നത്. മെയ് മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിൽ 2.5 കോടി ദിർഹം (ഏകദേശം 56 കോടി രൂപ) ആണ് ഒന്നാം സമ്മാനം. കൂടാതെ പത്ത് ലക്ഷം ദിർഹത്തിന്റെ അഞ്ച് സമ്മാനങ്ങളും ആഡംബര കാറുകളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
യുഎസ്-ഇറാൻ ചർച്ചകൾ ഉടൻ പുനരാരംഭിച്ചേക്കും; ആറാഴ്ച നീണ്ട യുദ്ധം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കം
US Iran talks വാഷിങ്ടൻ: പശ്ചിമേഷ്യയിലെ ആറാഴ്ച നീണ്ട യുദ്ധത്തിന് അറുതി വരുത്താനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു. ഇസ്‌ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21-ന് മുൻപായി അമേരിക്കയും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിഞ്ഞു. ഈ ആഴ്ച അവസാനം ചർച്ചകൾ നടന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിക്കവാറും വ്യാഴാഴ്ച തന്നെ ചർച്ചകൾക്ക് തുടക്കമായേക്കും. അടുത്ത വട്ട ചർച്ചകൾക്കായി ഇസ്‌ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. സമയവും സ്ഥലവും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഇസ്‌ലാമാബാദ് ചർച്ചകൾ പൂർണ്ണ പരാജയമായിരുന്നില്ലെന്നും വലിയ പുരോഗതി ഉണ്ടായതായും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാൻ നിലപാടുകളിൽ മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിട്ടുവീഴ്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഒരു ധാരണയിലെത്താൻ ഇറാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഇറാന്റെ സ്വത്തല്ല; സമുദ്രപാത സ്വതന്ത്രമാക്കാൻ യുഎഇ; മനാമയിൽ നിർണ്ണായക കൂടിക്കാഴ്ച
hormuz strait മനാമ: ഹോർമുസ് കടലിടുക്കിന്മേൽ അവകാശവാദം ഉന്നയിക്കുന്ന ഇറാന്റെ നിലപാടിനെ തള്ളി യുഎഇ. കടലിടുക്ക് ഇറാന്റെ മാത്രം സ്വത്തല്ലെന്നും സമുദ്രപാത സ്വതന്ത്രമാക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കി. മേഖലയിൽ ഇറാൻ നടത്തുന്ന കപ്പൽ വേട്ടയും സമുദ്ര തടസ്സങ്ങളും ആഗോള തലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ നിർണ്ണായക പ്രതികരണം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്ന് യുഎഇയും ബഹ്‌റൈനും വ്യക്തമാക്കി. ഇറാന്റെ പ്രകോപനപരമായ നീക്കങ്ങൾ മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്ന് ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി വിട്ടുവീഴ്ചാ മനോഭാവം ആവശ്യപ്പെട്ടു. സമുദ്രപാതകളെ രാഷ്ട്രീയ വിലപേശലിനായി ഉപയോഗിക്കരുതെന്നും കടലിടുക്ക് ഉടൻ തുറക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. എന്നാൽ ചർച്ചകൾ പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ ഉപരോധങ്ങളും ആവശ്യങ്ങളുമാണെന്നാണ് ഇറാന്റെ വാദം. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ പുരോഗതിയില്ലാത്തതിന് ഉത്തരവാദി യുഎസ് ആണെന്ന് അബ്ബാസ് അറഗ്ചി കുറ്റപ്പെടുത്തി. ഒമാൻ തീരം, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിൽ കപ്പൽ ഉപരോധം തുടരുന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് ഈ സുരക്ഷാ നടപടികൾ.
ദുബായ് – അബുദാബി യാത്രയ്ക്ക് ചെലവേറും; കാരണമിതാണ് !
Dubai Abu Dhabi travel expensive അബുദാബി: ദുബായ്-അബുദാബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചതോടെ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രയ്ക്ക് ചിലവേറുന്നു. നഗരപരിധിക്ക് പുറത്തേക്കും ടോൾ സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗന്തൂത്തിലും അൽഖുറമിലുമാണ് പുതിയ ദർബ് (Darb) ടോൾ ഗേറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ അബുദാബി ഐലൻഡിലേക്ക് പ്രവേശിക്കുന്ന നാല് പ്രധാന പാലങ്ങളിൽ മാത്രമായിരുന്നു ടോൾ ഉണ്ടായിരുന്നത്. എന്നാൽ ആദ്യമായാണ് നഗരത്തിന് പുറത്തുള്ള ഹൈവേകളിലേക്ക് ടോൾ സംവിധാനം എത്തുന്നത്. ദുബായ്-അബുദാബി ഹൈവേയിലെ ഗന്തൂത്തിലും ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ അൽഖുറമിലുമാണ് പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലെ നിയമപ്രകാരം പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള സമയങ്ങളിലാണ് (രാവിലെ 7-9, വൈകിട്ട് 5-7) ടോൾ ഈടാക്കുന്നത്. ഓരോ തവണ കടന്നുപോകുമ്പോഴും 4 ദിർഹം വീതമാണ് നിരക്ക്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നിലവിൽ ടോൾ ഈടാക്കാറില്ല. ദിവസേന ജോലി ആവശ്യങ്ങൾക്കായും മറ്റും ദുബായിൽ നിന്ന് അബുദാബിയിലേക്ക് പോകുന്നവർക്ക് പുതിയ ഗേറ്റുകൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. പുതിയ ഗേറ്റുകൾ എന്നാണ് പ്രവർത്തനക്ഷമമാകുക എന്നതിനെക്കുറിച്ച് അധികൃതർ നിലവിൽ വ്യക്തമായ സൂചന നൽകിയിട്ടില്ല. നിലവിലുള്ള ടോൾ പാലങ്ങൾക്ക് പുറമെ ഇവ കൂടി വരുന്നതോടെ അബുദാബിയിലേക്കുള്ള യാത്രയിൽ ടോൾ നൽകേണ്ടി വരുന്ന ഇടങ്ങളുടെ എണ്ണം വർദ്ധിക്കും.
യൂണിഫോം വേണ്ട, പകരം മുൻഗണന ലാപ്ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും; യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ ഓൺലൈൻ പഠനം തുടർക്കഥയാകുന്നു
UAE online classes ദുബായ്: യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ ഏപ്രിൽ 6-ന് പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികൾ വീടുകളിൽ ഇരുന്നാണ് ക്ലാസുകളിൽ പങ്കുചേരുന്നത്. പുതിയ യൂണിഫോമും ബാഗുമായി സ്കൂളുകളിലേക്ക് പോകുന്നതിന് പകരം ഓൺലൈൻ സ്ക്രീനുകൾക്ക് മുന്നിലാണ് ഇത്തവണ പഠനത്തിന്റെ തുടക്കം. മേഖലയിലെ നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് പല സ്കൂളുകളും ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ട് പോകുന്നത്. ഇതോടെ സ്കൂൾ തുറക്കുന്ന സമയത്തെ പ്രധാന ചിലവായ യൂണിഫോം വാങ്ങുന്നത് രക്ഷിതാക്കൾ തൽക്കാലം മാറ്റിവെച്ചിരിക്കുകയാണ്. സാധാരണയായി രണ്ട് കുട്ടികളുള്ള ഒരു കുടുംബം യൂണിഫോമിനും മറ്റ് സാധനങ്ങൾക്കുമായി 1,000 മുതൽ 1,500 ദിർഹം വരെ ചിലവാക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഈ തുക ഡിജിറ്റൽ ഉപകരണങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഓൺലൈൻ പഠനത്തിന് അത്യാവശ്യമായ ലാപ്ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കുമാണ് രക്ഷിതാക്കൾ ഇപ്പോൾ മുൻഗണന നൽകുന്നത്. സ്കൂളുകൾ നേരിട്ട് തുറക്കുമ്പോൾ മാത്രം പുതിയ യൂണിഫോം വാങ്ങിയാൽ മതിയെന്ന നിലപാടിലാണ് ഭൂരിഭാഗം രക്ഷിതാക്കളും. പല കുട്ടികളും പഴയ യൂണിഫോമുകൾ ഉപയോഗിച്ച് വീട്ടിലിരുന്ന് ക്ലാസുകളിൽ പങ്കെടുക്കുന്നു. ഒരു സെറ്റ് യൂണിഫോമിന് ശരാശരി 350 മുതൽ 500 ദിർഹം വരെയാണ് ചിലവ് വരുന്നത്. യൂണിഫോം വിതരണത്തെക്കുറിച്ച് സ്കൂളുകളിൽ നിന്ന് സർക്കുലറുകൾ ലഭിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. എന്നാൽ പുസ്തകങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനും അവ വീട്ടിലെത്തിക്കാനുമുള്ള സൗകര്യം സ്കൂളുകൾ ഒരുക്കിയിട്ടുണ്ട്. “പഠനം മുടങ്ങാൻ പാടില്ല, എന്നാൽ യൂണിഫോം വാങ്ങുന്നത് ഇപ്പോൾ അത്യാവശ്യമല്ല,” എന്നാണ് പല രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്. വരും ആഴ്ചകളിൽ സ്കൂളുകൾ തുറക്കുകയാണെങ്കിൽ മാത്രമേ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.