Big Ticket ഭാഗ്യനേട്ടം; ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോയിൽ വമ്പൻ സമ്മാനതുക നേടി പ്രവാസി ഇന്ത്യക്കാർ

Big Ticket അബുദാബി: ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ മൂന്നാം പ്രതിവാര ഇ-ഡ്രോയിൽ പ്രവാസി ഇന്ത്യക്കാർക്ക് നേട്ടം. 1,00,000 ദിർഹം (ഏകദേശം 26 ലക്ഷത്തോളം രൂപ) സമ്മാനത്തുക പങ്കിട്ടെടുത്ത നാല് വിജയികളും ഇന്ത്യക്കാരാണ്. ഓരോരുത്തർക്കും 25,000 ദിർഹം വീതം (ഏകദേശം ആറര ലക്ഷത്തോളം രൂപ) സമ്മാനമായി ലഭിച്ചു. ഭാഗ്യ ദേവത കടാക്ഷിച്ചവരിൽ 3 പേർ മലയാളികളാണ്. ടിനു വർഗീസ്, സുജിത് ഇടപ്പള്ളി, സി പി ഐജൻ, മുംബൈ സ്വദേശി ശശിധർ സാലിൻ എന്നിവരാണ് വിജയികൾ.

ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ടിനു വർഗീസ് അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ഭാഗ്യം പങ്കിട്ടത്. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ടിനുവിനെ ഭാഗ്യദേവത കടാക്ഷിക്കുന്നത്. സമ്മാനത്തുക അഞ്ച് പേർക്കുമായി വീതിക്കുമെന്നും കടബാധ്യതകൾ തീർക്കാൻ ഇത് വലിയ സഹായമാകുമെന്നും ടിനു വ്യക്തമാക്കി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കാളികളാകുന്നത് തുടരുമെന്നും വരുംകാലങ്ങളിൽ വലിയ സമ്മാനങ്ങൾ തേടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ടിനു അറിയിച്ചു.

സുരക്ഷാ എൻജിനീയറായ സുജിത്ത് ഇടപ്പള്ളിയാണ് മറ്റൊരു വിജയി. 16 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സുജിത്ത് 10 സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം തന്നെ സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിലാണ് സുജിത്തും കൂട്ടുകാരും. സമ്മാനത്തുക പത്തുപേരും തുല്യമായി പങ്കിട്ടെടുക്കും. വരും മാസങ്ങളിലും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം തുടരാനാണ് തീരുമാനമെന്നും സുജിത്ത് പറയുന്നു.

സി പി ഐജനാണ് ഭാഗ്യശാലികളിൽ മറ്റൊരാൾ. നേരിട്ട് സ്റ്റോറിൽ പോയി എടുത്ത ടിക്കറ്റിലൂടെയാണ് വിജയിയായത്. ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.


LATEST JOB IN UAE-DAILY UPDATING…
APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

Cyber Fraud സൈബർ തട്ടിപ്പ്; 3 പേർക്ക് തടവും പിഴ ശിക്ഷയും വിധിച്ച് ദുബായ് കോടതി

Cyber Fraud ദുബായ്: സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് തടവും പിഴയും ശിക്ഷയായി വിധിച്ച് ദുബായ് കോടതി. മൂന്ന് പേർക്ക് രണ്ട് മാസം തടവും 518,500 ദിർഹം പിഴയുമാണ് കോടതി വിധിച്ചത്. ദുബായ് മിസ്ഡിമെനേഴ്‌സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായ വരുമാനത്തിൽ നിന്ന് ഓരോ പ്രതിക്കും ലഭിച്ച തുകകളാണ് പിഴയായി ഈടാക്കിയിരിക്കുന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

ഒന്നാം പ്രതിക്ക് 346,000 ദിർഹം, രണ്ടാമത്തെ പ്രതിക്ക് 72,500 ദിർഹം, മൂന്നാമത്തെ പ്രതിക്ക് 100,000 ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2026 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഉപഭോക്തൃ സംരക്ഷണ സേവനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിച്ച് വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത ഒരു താമസക്കാരനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം പ്രതികളുമായി ബന്ധമുള്ള പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും മറ്റ് തുകകൾ ഒന്നിലധികം അക്കൗണ്ടുകൾ വഴി കൈമാറിയതായും അന്വേഷണത്തിൽ തെളിഞ്ഞു.

അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളുമായി ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടരുതെന്നും യുഎഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. നിയമാനുസൃതമായ സർക്കാർ സ്ഥാപനങ്ങൾ മെസേജിംഗ് പ്ലാറ്റ്ഫോമുകൾ വഴി സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങൾ അഭ്യർത്ഥിക്കാറില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ലിങ്കുകൾ പരിശോധിച്ചുറപ്പിക്കാനും സംശയാസ്പദമായ പ്രവർത്തനം ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Online Scam ഡെലിവറി സേവനങ്ങളെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്; യുഎഇയിൽ നാലംഗ സംഘം അറസ്റ്റിൽ, തട്ടിയെടുത്തത് ലക്ഷങ്ങൾ

Online Scam ഷാർജ: ഡെലിവറി സേവനങ്ങളെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം യുഎഇയിൽ അറസ്റ്റിൽ. വ്യാജ ഡെലിവറി സന്ദേശങ്ങളിലൂടെയും പ്രണയ തട്ടിപ്പിലൂടെയും 30 ലക്ഷം ദിർഹത്തിലധികം തട്ടിയെടുത്ത അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. യുഎഇയ്ക്കകത്തും പുറത്തുമുള്ള ആളുകളെ ലക്ഷ്യമിട്ടായിരുന്നു നാലംഗ സംഘം പ്രവർത്തിച്ചിരുന്നത്.

പ്രമുഖ ഷിപ്പിംഗ്, ഇൻഷുറൻസ് കമ്പനികളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇവർ പണം തട്ടിയത്. ഇരകളുടെ പേരിൽ പാഴ്സലുകൾ വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ കസ്റ്റംസ് ഫീസും ഇൻഷുറൻസ് തുകയും നൽകണമെന്നും വിശ്വസിപ്പിച്ചായിരുന്നു സംഘം ഇരകളെ വലയിൽ വീഴ്ത്തിയിരുന്നത്.

സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇരകളുമായി ബന്ധം സ്ഥാപിച്ച ശേഷം യുഎഇയിലേക്ക് വരാനുള്ള യാത്രാ ചെലവ് എന്ന വ്യാജേനയോ മറ്റ് അടിയന്തര സാഹചര്യങ്ങൾ പറഞ്ഞോ പണം ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ രീതി.

എണ്ണ ഉൽപാദന സൗകര്യങ്ങൾ തകർത്താൽ കത്തിക്കും ; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: എണ്ണ ഉത്പാദന സൗകര്യങ്ങൾ തകർത്താൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ വൈസ് പ്രസിഡന്റ് ഇസ്മായിൽ സഗാബ് എസ്‌ഫഹാനി. എണ്ണക്കിണറുകൾ ഉൾപ്പെടെയുള്ള തങ്ങളുടെ പശ്ചാത്തല സൗകര്യങ്ങളിൽ ഏതെങ്കിലും ഒന്നിന് യുഎസ് ഉപരോധം മൂലം നാശനഷ്ടം സംഭവിച്ചാൽ അതിന് കൂട്ടുനിൽക്കുന്ന രാജ്യങ്ങളിലെ സമാനമായ സൗകര്യങ്ങളിൽ നാലരട്ടി നാശനഷ്ടങ്ങൾ വരുത്തും എന്നാണ് സഗാബ് വ്യക്തമാക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു സഗാബിന്റെ പ്രതികരണം.ഇറാന്റെ കണക്കുകൾ വ്യത്യസ്തമാണെന്നും ഒരു എണ്ണക്കിണറിന് പകരം നാല് എണ്ണ കിണറുകൾ എന്നതാണ് തങ്ങളുടെ രീതിയെന്നും സഗാബ് പറയുന്നു.അതേസമയം, ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുന്നുണ്ട്. തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖങ്ങളിൽ നിന്ന് മടങ്ങാനോ 38 കപ്പലുകൾക്ക് അമേരിക്കൻ സേന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

യുഎഇയിൽ മെയ് മാസത്തെ ഇന്ധനവില അടുത്തയാഴ്ച പ്രഖ്യാപിക്കും; നേരിയ വർധനവിന് സാധ്യത?

petrol prices in UAE ദുബായ്: ആഗോള വിപണിയിലെ എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങൾക്ക് അനുസൃതമായി യുഎഇയിൽ മെയ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ അടുത്തയാഴ്ച പ്രഖ്യാപിക്കും. ഏപ്രിൽ 30-നാണ് ഇന്ധന വില നിർണ്ണയ സമിതി പുതുക്കിയ നിരക്കുകൾ അറിയിക്കുക. ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട പ്രാദേശിക സംഘർഷങ്ങളും കാരണം ഏപ്രിൽ മാസത്തിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലായിരുന്നു വ്യാപാരം നടന്നത്. ഏപ്രിൽ മാസത്തിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 99.16 ഡോളറായിരുന്നു. മാർച്ചിലിത് 96.96 ഡോളറായിരുന്നു. ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വിതരണത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. ഇത് 1970-കളിലെ എണ്ണ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ തടസ്സമായാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രിൽ മാസത്തിൽ യുഎഇയിൽ ഇന്ധനവില ലിറ്ററിന് ഏകദേശം 0.80 ദിർഹം വരെ വർദ്ധിപ്പിച്ചിരുന്നു. നിലവിലെ നിരക്കുകൾ താഴെ പറയുന്നവയാണ്: സൂപ്പർ 98: 3.39 ദിർഹം, സ്പെഷ്യൽ 95: 3.28 ദിർഹം, ഇ-പ്ലസ് 91: 3.20 ദിർഹം. യുഎഇയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ഇന്ധനവില രേഖപ്പെടുത്തിയത് 2022 ജൂലൈ മാസത്തിലാണ്. അന്ന് റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പെട്രോൾ വില ലിറ്ററിന് 4 ദിർഹത്തിന് മുകളിൽ പോയിരുന്നു (സൂപ്പർ 98 – 4.63 ദിർഹം). നിലവിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സവും എണ്ണ ഉൽപ്പാദിപ്പിക്കുന്ന കൂടുതൽ രാജ്യങ്ങളെ ബാധിച്ചതിനാൽ, ആഗോള വിപണിയിലെ ആഘാതം മുൻ വർഷങ്ങളേക്കാൾ കടുപ്പമേറിയതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിലെ ഉയർന്ന ശരാശരി വില പരിഗണിക്കുമ്പോൾ മെയ് മാസത്തിലും വിലയിൽ ചെറിയ വർദ്ധനവിന് സാധ്യതയുണ്ടെന്നാണ് സൂചന.

യുഎഇ വിപണിയിൽ ചുവടുറപ്പിക്കാൻ ജിഎസി മോട്ടോഴ്സ്; സ്മാർട്ട് എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും ഉടൻ

GAC ബെയ്ജിങ്: യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ ജിഎസി (GAC) ഒരുങ്ങുന്നു. സ്മാർട്ട് എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് മോഡലുകൾ എന്നിവയിലൂടെ മിഡിൽ ഈസ്റ്റിലെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബെയ്ജിങ് ഓട്ടോ ഷോ 2026-ൽ സംസാരിക്കവെ, ജിഎസി ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ജെയിംസ് വാങ് കമ്പനിയുടെ പുതിയ തന്ത്രങ്ങൾ വിശദീകരിച്ചു. മറ്റ് വിപണികൾക്കായി നിർമ്മിച്ച മോഡലുകൾ വെറുതെ കയറ്റുമതി ചെയ്യുന്നതിന് പകരം, മിഡിൽ ഈസ്റ്റിലെ കാലാവസ്ഥ, ഡ്രൈവിംഗ് രീതികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ വാഹനങ്ങളാണ് ജിഎസി അവതരിപ്പിക്കുന്നത്. “വെറുമൊരു വിപണിയിൽ പ്രവേശിക്കുക എന്നതല്ല, മറിച്ച് വിപണിയിൽ ആഴത്തിൽ വേരോട്ടം നടത്തുകയും ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കുകയുമാണ് ജിഎസിയുടെ ലക്ഷ്യം,” വാങ് പറഞ്ഞു. ഗൾഫ് മേഖലയിലെ പ്രധാന ടെസ്റ്റ് മാർക്കറ്റുകളായി യുഎഇയെയും സൗദി അറേബ്യയെയും ജിഎസി കാണുന്നു. പെട്രോൾ കാറുകൾക്ക് പുറമെ റേഞ്ച് എക്സ്റ്റൻഡഡ് മോഡലുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കും കമ്പനി മുൻഗണന നൽകുന്നുണ്ട്. യുഎഇയിൽ ഗാർഗാഷ് മോട്ടോഴ്സുമായി സഹകരിച്ചാണ് ജിഎസി പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ജനുവരിയിൽ ദുബായിലെ ദേരയിൽ ജിഎസി മോട്ടോഴ്സിന്റെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂം ഗാർഗാഷ് മോട്ടോഴ്സ് തുറന്നിരുന്നു. ഇത് ദുബായ് പോലുള്ള തിരക്കേറിയ നഗരങ്ങളിൽ ബ്രാൻഡിന് ശക്തമായ അടിത്തറ നൽകുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group