
Power Outages ദുബായ്: വൈദ്യുതി വിതരണത്തിലെ വിശ്വാസ്യതയിൽ ലോക റെക്കോർഡ് നേട്ടവുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. ദുബായിൽ ഒരു വർഷം ആകെ രേഖപ്പെടുത്തുന്ന ശരാശരി വൈദ്യുതി തടസ്സം വെറും 0.82 മിനിറ്റായി (ഏകദേശം 49 സെക്കൻഡ്) കുറഞ്ഞു. ഈ മേഖലയിൽ സ്വന്തം ലോക റെക്കോർഡ് തന്നെയാണ് ദുബായ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2024-ൽ രേഖപ്പെടുത്തിയ 0.94 മിനിറ്റ് എന്ന റെക്കോർഡാണ് ഇത്തവണ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മറികടന്നത്.
യൂറോപ്യൻ യൂണിയനിലെ പല വികസിത രാജ്യങ്ങളിലും പ്രതിവർഷം ശരാശരി 15 മിനിറ്റോളം വൈദ്യുതി തടസ്സം നേരിടുമ്പോഴാണ് ദുബായ് ഒരു മിനിറ്റിൽ താഴെ എന്ന നേട്ടം കരസ്ഥമാക്കിയത്. 2035-ഓടെ 7 ബില്യൺ ദിർഹം നിക്ഷേപത്തോടെ നടപ്പിലാക്കുന്ന സ്മാർട്ട് ഗ്രിഡ് പദ്ധതിയാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. 2012-ൽ ദുബായിലെ ശരാശരി വൈദ്യുതി തടസ്സം പ്രതിവർഷം 6.88 മിനിറ്റായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഴിഞ്ഞ ഒരു ദശകത്തിനിടെ ഇത് 0.82 മിനിറ്റിലേക്ക് എത്തിക്കാൻ സാധിച്ചു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനമനുസരിച്ച് ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് ദേുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.
മനുഷ്യ ഇടപെടലില്ലാതെ തന്നെ വൈദ്യുതി തടസ്സങ്ങൾ കണ്ടെത്താനും സ്വയം പരിഹരിക്കാനും കഴിയുന്ന ‘ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റീസ്റ്റോറേഷൻ സിസ്റ്റം’ മിഡിൽ ഈസ്റ്റിൽ ആദ്യമായി ദുബായിലാണ് നടപ്പിലാക്കിയത്.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Drug Factory ഇ-സിഗരറ്റ് മയക്കുമരുന്ന് ഫാക്ടറി തകർത്ത് ഷാർജ പോലീസ്; പ്രതി പിടിയിൽ
Drug Factory ഷാർജ: ഇ-സിഗരറ്റ് മയക്കുമരുന്ന് ഫാക്ടറി തകർത്ത് ഷാർജ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ പ്രവാസിയായ യുവാവിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ വീട് ഇയാൾ മയക്കുമരുന്ന് നിർമ്മാണത്തിന്റെ ഒരു മിനി ഫാക്ടറി ആക്കി മാറ്റുകയായിരുന്നു.
മയക്കുമരുന്ന് വിരുദ്ധ വകുപ്പ് നടത്തിയ തീവ്രമായ നിരീക്ഷണ പ്രവർത്തനങ്ങളെ തുടർന്നാണ് അറസ്റ്റ്. വിതരണത്തിനായി ഉദ്ദേശിച്ചിട്ടുള്ള നിയമവിരുദ്ധമായ വസ്തുക്കൾ പ്രതിയുടെ കൈവശം ഉണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇ-സിഗരറ്റ് കാട്രിഡ്ജുകളിൽ മയക്കുമരുന്ന് വസ്തുക്കൾ സ്വമേധയാ നിറച്ച് സാധാരണ വാണിജ്യ വാപ്പിംഗ് ഉൽപ്പന്നങ്ങളോട് സാമ്യമുള്ള രീതിയിൽ പായ്ക്ക് ചെയ്തായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
യുവാക്കളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ ഓപ്പറേഷൻ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിയമ നിർവ്വഹണ ഏജൻസികൾ ഉറച്ചുനിൽക്കുമെന്നും ഏതെങ്കിലും രൂപത്തിൽ മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ആരോടും ഒരു സഹിഷ്ണുതയും കാണിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മാതാപിതാക്കൾ കുട്ടികളുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും യുവാക്കൾ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയാകുന്നത് തടയാൻ കുടുംബങ്ങൾക്കുള്ളിൽ തുറന്ന സംഭാഷണം നിലനിർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Opec മെയ് 1 മുതൽ ഒപെക്കിൽ നിന്നും പിന്മാറും; തീരുമാനം പ്രഖ്യാപിച്ച് യുഎഇ
Opec അബുദാബി: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് പിന്മാറുന്നതായി യുഎഇ. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വമാണ് യുഎഇ അവസാനിപ്പിക്കുന്നത്. മെയ് 1 മുതൽ ഒപെക്, ഒപെക്+ എന്നിവയിൽ നിന്ന് യുഎഇ പിന്മാറും. ദേശീയ താൽപ്പര്യങ്ങൾക്കും ഭാവിയിലെ ഉൽപ്പാദന ലക്ഷ്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടാണ് യുഎഇ ഒപെക് വിടാനുള്ള നിർണ്ണായക തീരുമാനം സ്വീകരിച്ചത്. 2027-ഓടെ എണ്ണ ഉൽപ്പാദനം പ്രതിദിനം 50 ലക്ഷം ബാരലായി വർദ്ധിപ്പിക്കാൻ രാജ്യം ലക്ഷ്യമിടുന്നുണ്ടെങ്കിലും നിലവിലെ ഒപെക് നിയന്ത്രണങ്ങൾ ഇതിന് വലിയ തടസ്സമാകുന്നുണ്ട്.
യുഎഇയുടെ ജിഡിപിയുടെ 75 ശതമാനവും നിലവിൽ എണ്ണയിതര മേഖലകളിൽ നിന്നാണെന്നത് സമ്പദ് വ്യവസ്ഥയുടെ ശക്തമായ വൈവിധ്യവൽക്കരണത്തെ സൂചിപ്പിക്കുന്നു. ആഗോള ഊർജ്ജ ആവശ്യകതകളിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ, ഉൽപ്പാദന നയങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യവും വിപണിയോട് വേഗത്തിൽ പ്രതികരിക്കാനുള്ള വഴക്കവും ഉറപ്പാക്കാൻ ഈ പിന്മാറ്റം യുഎഇയെ സഹായിക്കും. 1967-ലാണ് രാജ്യം ഒപെക്കിൽ ചേരുന്നത്. ഒപെക്കിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ യുഎഇയുടെ പിന്മാറ്റം സംഘടനയ്ക്ക് വലിയ തിരിച്ചടിയാണ്.
അതേസമയം, 2019-ൽ ഖത്തറും ഒപെക്കിൽ നിന്ന് പുറത്തുപോയിരുന്നു. ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ഒപെക്കിന് പുറത്താണ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് മാർച്ചിൽ ഒപെക്കിന്റെ ഉൽപ്പാദനത്തിൽ 27 ശതമാനം ഇടിവുണ്ടായിരുന്നു. സമീപ ദശകങ്ങളിലെ ഏറ്റവും വലിയ വിതരണ തകർച്ചയിലൂടെ വിപണി കടന്നുപോകുമ്പോഴാണ് യുഎഇയുടെ നിർണ്ണായക നീക്കം.
Travel Plan ഈദ് അൽ അദ്ഹ; അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ…
Travel Plan ദുബായ്: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണോ നിങ്ങൾ. അങ്ങനെയാണെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രാ നിരക്കുകൾ ഉയർന്നതും ഇന്ധന പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ശക്തമായ ഡിമാൻഡ്, പരിമിതമായ വിമാന ശേഷി, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവ വരും ആഴ്ചകളിൽ വിമാന നിരക്കുകൾ ഉയരാൻ കാരണമാകുമെന്നാണ് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നത്.
ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 നും മെയ് 29 നും ഇടയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 2,000 ദിർഹവും, ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,360 ദിർഹവും, ന്യൂഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,110 ദിർഹവുമാണ് നിരക്ക്. മംഗലാപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 4080 ദിർഹത്തിലെത്തിയിട്ടുണ്ട്. കെച്ചിയിലേക്ക് 2,940 ദിർഹവും തിരുവനന്തപുരത്ത് 3,300 ദിർഹവുമാണ് വിമാന ടിക്കറ്റ് നിരക്ക്.
ദീർഘദൂര റൂട്ടുകളിലും വില കുത്തനെ ഉയരുകയാണ്. ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 3,840 ദിർഹവും, എഡിൻബർഗിലേക്കുള്ള 4,040 ദിർഹവും, സൂറിച്ചിലേക്കുള്ള 3,760 ദിർഹവുമാണ് നിരക്ക്. മിലാനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,390 ദിർഹവും, ഇസ്താംബൂളിലേക്കുള്ളത് 2,610 ദിർഹവും, ഏഥൻസിലെ ടിക്കറ്റ് നിരക്കുകൾ 3,730 ദിർഹവുമാണ്. അൽമാറ്റിയിലേക്കും ടിബിലിസിയിലേക്കും ഏകദേശം 2,330 ദിർഹവും ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ 4,760 ദിർഹവുമാണ്. ടിക്കറ്റ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കൊരുങ്ങുന്നവർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നാണ് ട്രാവൽ ഏജന്റുമാർ അറിയിക്കുന്നത്.
Rain Enhancement എന്താണ് റെയിൻ എൻഹാൻസ്മെന്റ്? അറിയേണ്ടതെല്ലാം…
Rain Enhancement ദുബായ്: യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങളായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് റെയിൻ എൻഹാൻസ്മെന്റ് അഥവാ ക്ലൗഡ് സീഡിങ്. കുറഞ്ഞ മഴ ലഭിക്കുന്ന മേഖലകളിൽ ജലലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഈ വർഷം മാത്രം യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഏകദേശം 80 ഓളം ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് പൂർത്തിയാക്കിയത്.
ശൂന്യമായ ആകാശത്ത് പെട്ടെന്ന് മഴയുണ്ടാക്കുന്ന വിദ്യയല്ലിത്. ആകാശത്ത് കാർമേഘങ്ങൾ ഉള്ളപ്പോൾ മാത്രമേ ഇത് സാധ്യമാകൂ. മേഘങ്ങളിലെ ഈർപ്പത്തെ മഴത്തുള്ളികളാക്കി മാറ്റാൻ സഹായിക്കുന്ന ശാസ്ത്രീയമായ ഇടപെടലാണിത്. അന്തരീക്ഷത്തിൽ സ്വാഭാവികമായുണ്ടാകുന്ന മഴയുടെ അളവ് വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മേഘങ്ങളിലെ ചെറിയ ജലകണങ്ങൾ തനിയെ മഴയായി പെയ്യാൻ പാകത്തിന് വലുതാകാത്തപ്പോൾ, അവയെ പരസ്പരം കൂട്ടിമുട്ടിക്കാനും വലുതാക്കാനും ആവശ്യമായ സൂക്ഷ്മകണങ്ങൾ വിമാനങ്ങൾ വഴി മേഘങ്ങളിലേക്ക് വിതറുന്നു.
ഇവ ഭാരമേറി താഴേക്ക് പതിക്കുന്നതാണ് മഴ. അതായത്, ലഭ്യമായ മേഘങ്ങളിൽ നിന്ന് പരമാവധി മഴ തുള്ളികൾ പിഴിഞ്ഞെടുക്കാനുള്ള ഒരു ശാസ്ത്രീയ പരിശ്രമമാണ് റെയിൻ എൻഹാൻസ്മെന്റ്. ഇത് മഴയെ നിയന്ത്രിക്കലല്ല, മറിച്ച് പ്രകൃതിയെ അല്പം കൂടി സഹായിക്കലാണ്. എല്ലാ കാർമേഘങ്ങളിലും സീഡിങ് നടത്താൻ കഴിയില്ല. ഇതിനായി തിരഞ്ഞെടുക്കുന്നത് പ്രധാനമായും ‘കുമുലസ്’ എന്നറിയപ്പെടുന്ന മേഘങ്ങളെയാണ്. ലംബമായി വളരുന്ന ഇത്തരം മേഘങ്ങൾക്കുള്ളിലെ ശക്തമായ വായുപ്രവാഹം മഴത്തുള്ളികൾ രൂപപ്പെടാൻ അനുയോജ്യമാണ്. റഡാറുകളും സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗിച്ച് ശാസ്ത്രജ്ഞർ തത്സമയം നിരീക്ഷിച്ച ശേഷമാണ് ഇത്തരം മേഘങ്ങളെ കണ്ടെത്തുന്നത്. ക്ലൗഡ് സീഡിങ് പ്രക്രിയ എങ്ങനെയാണ് നടക്കുന്നതെന്ന് നോക്കാം;
ആദ്യം നൂതന റഡാറുകൾ വഴി അനുയോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നു. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് നിർദ്ദേശം ലഭിക്കുന്നതോടെ പ്രത്യേകം സജ്ജമാക്കിയ വിമാനങ്ങൾ മേഘങ്ങൾക്കരികിലേക്ക് കുതിക്കും. ഉപ്പ് മിശ്രിതങ്ങൾ അടങ്ങിയ സാൾട്ട് ഫ്ളെയറുകൾ മേഘങ്ങളിലേക്ക് വിതറുന്നു. ഇവ മഴത്തുള്ളികൾ വേഗത്തിൽ രൂപപ്പെടാൻ സഹായിക്കുന്നു. മിനിറ്റുകൾക്കുള്ളിലോ മണിക്കൂറുകൾക്കുള്ളിലോ നിശ്ചിത പ്രദേശത്ത് മഴ പെയ്തു തുടങ്ങും.
ജലക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഏറ്റവും ലാഭകരമായ വഴിയാണിത്. കടൽവെള്ളം ശുദ്ധീകരിക്കുന്നതിനേക്കാൾ എത്രയോ കുറഞ്ഞ ചിലവേ ഇതിന് വരുന്നുള്ളൂ. കടൽവെള്ളം ശുദ്ധീകരിക്കാൻ ഒരു ക്യുബിക് മീറ്ററിന് 0.31 ഡോളർ ചിലവാകുമ്പോൾ, ക്ലൗഡ് സീഡിംഗിന് വെറും 0.01 മുതൽ 0.04 ഡോളർ വരെ മാത്രമേ ചിലവാകുന്നുള്ളൂ. അനുയോജ്യമായ സാഹചര്യങ്ങളിൽ മഴയുടെ അളവ് 10 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ക്ലൗഡ് സീഡിങ് അയൽരാജ്യങ്ങളിലെ മഴ മോഷ്ടിക്കുമെന്ന വാദത്തിൽ ശാസ്ത്രീയമായ അടിസ്ഥാനമില്ല. മറിച്ച് ഇത് മേഘങ്ങളെ സൃഷ്ടിക്കുകയല്ല, മറിച്ച് നിലവിലുള്ള മേഘങ്ങളിലെ മഴയുടെ അളവ് കൂട്ടുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഏത് സമയത്ത് സീഡിങ് നടത്തണം എന്ന് കൃത്യമായി പ്രവചിക്കാനും കഴിയുന്നുണ്ട്.
Vasu Shroff റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്രോഫിന്റെ വിയോഗം; യുഎഇയിലെ ഇന്ത്യക്കാർക്ക് നഷ്ടമായത് ദുബായിലെ ടെകസ്റ്റൈൽ രാജാവിനെ….
Vasu Shroff കഴിഞ്ഞ ദിവസമാണ് യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും റീഗൽ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനുമായ വാസു ഷ്രോഫ് അന്തരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ദുബായിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്രോഫിന്റെ വിയോഗത്തോടെ യുഎഇയിലെ ഇന്ത്യക്കാർക്ക് നഷ്ടമായത് ദുബായിലെ ടെകസ്റ്റൈൽ രാജാവിനെയാണ്. ബിസിനസ് മേഖലയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. ടെക്സ്റ്റൈൽ മേഖല മാത്രമല്ല മറ്റ് പല ബിസിനസുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വാസു ഷ്രോഫ് ദുബായിൽ എത്തുന്നത് 1960-ലാണ്. അന്ന് അദ്ദേഹത്തിന് പത്തൊൻപത് വയസായിരുന്നു കേവലം ഒരു ചെറിയ ട്രേഡിംഗ് സ്റ്റോറിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ്സ് യാത്ര, പിന്നീട് ഗൾഫ് മേഖലയിലുടനീളം പടർന്നു പന്തലിച്ച റീഗൽ ഗ്രൂപ്പ് എന്ന വലിയ സാമ്രാജ്യമായി മാറി. ദുബായ്, അബുദാബി, റാസൽ ഖൈമ എന്നിവിടങ്ങളിലായി 12 ശാഖകളുള്ള റീഗൽ ട്രേഡേഴ്സ്, യുഎഇയിലെ ടെക്സ്റ്റൈൽ രംഗത്തെ മുൻനിരക്കാരായി വളർന്നു. ഈ മേഖലയിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വം കാരണമാണ് ‘ദുബായിലെ ടെക്സ്റ്റൈൽ രാജാവ്’ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്.
ടെക്സ്റ്റൈൽ രംഗത്ത് മാത്രമല്ല, റിയൽ എസ്റ്റേറ്റ്, നിർമ്മാണം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിലും റീഗൽ ഗ്രൂപ്പ് വലിയ മുന്നേറ്റം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിരവധി പ്രോജക്റ്റുകളെ അദ്ദേഹം പിന്തുണച്ചു.
ദുബായിലെ ഇന്ത്യൻ പ്രവാസികളുടെ ഐക്കൺ എന്നാണ് സഹപ്രവർത്തകരും സമൂഹത്തിലെ പ്രമുഖരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്റെ വിജയം താൻ ഒരിക്കലും എളുപ്പത്തിൽ നേടിയതല്ലെന്നും വളരെ കഷ്ടപ്പെട്ടാണ് താൻ വിജയിച്ചതെന്നും അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രവാസി ജീവിതം അനിശ്ചിതത്വത്തിലായതും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നതുമായ ഒരു സമയത്ത് ദുബായിൽ ഇന്ത്യൻ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 1961-ൽ, ദി ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു. അവിടെ അദ്ദേഹം സ്കൂളിന്റെ ആദ്യത്തെ ഹിന്ദി, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായും സേവനമനുഷ്ഠിച്ചു.