
Opec അബുദാബി: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് പിന്മാറുന്നതായി യുഎഇ. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വമാണ് യുഎഇ അവസാനിപ്പിക്കുന്നത്. മെയ് 1 മുതൽ ഒപെക്, ഒപെക്+ എന്നിവയിൽ നിന്ന് യുഎഇ പിന്മാറും. ദേശീയ താൽപ്പര്യങ്ങൾക്കും ഭാവിയിലെ ഉൽപ്പാദന ലക്ഷ്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടാണ് യുഎഇ ഒപെക് വിടാനുള്ള നിർണ്ണായക തീരുമാനം സ്വീകരിച്ചത്. 2027-ഓടെ എണ്ണ ഉൽപ്പാദനം പ്രതിദിനം 50 ലക്ഷം ബാരലായി വർദ്ധിപ്പിക്കാൻ രാജ്യം ലക്ഷ്യമിടുന്നുണ്ടെങ്കിലും നിലവിലെ ഒപെക് നിയന്ത്രണങ്ങൾ ഇതിന് വലിയ തടസ്സമാകുന്നുണ്ട്.
യുഎഇയുടെ ജിഡിപിയുടെ 75 ശതമാനവും നിലവിൽ എണ്ണയിതര മേഖലകളിൽ നിന്നാണെന്നത് സമ്പദ് വ്യവസ്ഥയുടെ ശക്തമായ വൈവിധ്യവൽക്കരണത്തെ സൂചിപ്പിക്കുന്നു. ആഗോള ഊർജ്ജ ആവശ്യകതകളിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ, ഉൽപ്പാദന നയങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യവും വിപണിയോട് വേഗത്തിൽ പ്രതികരിക്കാനുള്ള വഴക്കവും ഉറപ്പാക്കാൻ ഈ പിന്മാറ്റം യുഎഇയെ സഹായിക്കും. 1967-ലാണ് രാജ്യം ഒപെക്കിൽ ചേരുന്നത്. ഒപെക്കിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ യുഎഇയുടെ പിന്മാറ്റം സംഘടനയ്ക്ക് വലിയ തിരിച്ചടിയാണ്.
അതേസമയം, 2019-ൽ ഖത്തറും ഒപെക്കിൽ നിന്ന് പുറത്തുപോയിരുന്നു. ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ഒപെക്കിന് പുറത്താണ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് മാർച്ചിൽ ഒപെക്കിന്റെ ഉൽപ്പാദനത്തിൽ 27 ശതമാനം ഇടിവുണ്ടായിരുന്നു. സമീപ ദശകങ്ങളിലെ ഏറ്റവും വലിയ വിതരണ തകർച്ചയിലൂടെ വിപണി കടന്നുപോകുമ്പോഴാണ് യുഎഇയുടെ നിർണ്ണായക നീക്കം.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Travel Plan ഈദ് അൽ അദ്ഹ; അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ…
Travel Plan ദുബായ്: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണോ നിങ്ങൾ. അങ്ങനെയാണെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രാ നിരക്കുകൾ ഉയർന്നതും ഇന്ധന പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ശക്തമായ ഡിമാൻഡ്, പരിമിതമായ വിമാന ശേഷി, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവ വരും ആഴ്ചകളിൽ വിമാന നിരക്കുകൾ ഉയരാൻ കാരണമാകുമെന്നാണ് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നത്.
ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 നും മെയ് 29 നും ഇടയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 2,000 ദിർഹവും, ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,360 ദിർഹവും, ന്യൂഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,110 ദിർഹവുമാണ് നിരക്ക്. മംഗലാപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 4080 ദിർഹത്തിലെത്തിയിട്ടുണ്ട്. കെച്ചിയിലേക്ക് 2,940 ദിർഹവും തിരുവനന്തപുരത്ത് 3,300 ദിർഹവുമാണ് വിമാന ടിക്കറ്റ് നിരക്ക്.
ദീർഘദൂര റൂട്ടുകളിലും വില കുത്തനെ ഉയരുകയാണ്. ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 3,840 ദിർഹവും, എഡിൻബർഗിലേക്കുള്ള 4,040 ദിർഹവും, സൂറിച്ചിലേക്കുള്ള 3,760 ദിർഹവുമാണ് നിരക്ക്. മിലാനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,390 ദിർഹവും, ഇസ്താംബൂളിലേക്കുള്ളത് 2,610 ദിർഹവും, ഏഥൻസിലെ ടിക്കറ്റ് നിരക്കുകൾ 3,730 ദിർഹവുമാണ്. അൽമാറ്റിയിലേക്കും ടിബിലിസിയിലേക്കും ഏകദേശം 2,330 ദിർഹവും ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ 4,760 ദിർഹവുമാണ്. ടിക്കറ്റ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കൊരുങ്ങുന്നവർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നാണ് ട്രാവൽ ഏജന്റുമാർ അറിയിക്കുന്നത്.
Rain Enhancement എന്താണ് റെയിൻ എൻഹാൻസ്‌മെന്റ്? അറിയേണ്ടതെല്ലാം…
Rain Enhancement ദുബായ്: യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങളായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് റെയിൻ എൻഹാൻസ്മെന്റ് അഥവാ ക്ലൗഡ് സീഡിങ്. കുറഞ്ഞ മഴ ലഭിക്കുന്ന മേഖലകളിൽ ജലലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഈ വർഷം മാത്രം യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഏകദേശം 80 ഓളം ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് പൂർത്തിയാക്കിയത്.
ശൂന്യമായ ആകാശത്ത് പെട്ടെന്ന് മഴയുണ്ടാക്കുന്ന വിദ്യയല്ലിത്. ആകാശത്ത് കാർമേഘങ്ങൾ ഉള്ളപ്പോൾ മാത്രമേ ഇത് സാധ്യമാകൂ. മേഘങ്ങളിലെ ഈർപ്പത്തെ മഴത്തുള്ളികളാക്കി മാറ്റാൻ സഹായിക്കുന്ന ശാസ്ത്രീയമായ ഇടപെടലാണിത്. അന്തരീക്ഷത്തിൽ സ്വാഭാവികമായുണ്ടാകുന്ന മഴയുടെ അളവ് വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മേഘങ്ങളിലെ ചെറിയ ജലകണങ്ങൾ തനിയെ മഴയായി പെയ്യാൻ പാകത്തിന് വലുതാകാത്തപ്പോൾ, അവയെ പരസ്പരം കൂട്ടിമുട്ടിക്കാനും വലുതാക്കാനും ആവശ്യമായ സൂക്ഷ്മകണങ്ങൾ വിമാനങ്ങൾ വഴി മേഘങ്ങളിലേക്ക് വിതറുന്നു.
ഇവ ഭാരമേറി താഴേക്ക് പതിക്കുന്നതാണ് മഴ. അതായത്, ലഭ്യമായ മേഘങ്ങളിൽ നിന്ന് പരമാവധി മഴ തുള്ളികൾ പിഴിഞ്ഞെടുക്കാനുള്ള ഒരു ശാസ്ത്രീയ പരിശ്രമമാണ് റെയിൻ എൻഹാൻസ്മെന്റ്. ഇത് മഴയെ നിയന്ത്രിക്കലല്ല, മറിച്ച് പ്രകൃതിയെ അല്പം കൂടി സഹായിക്കലാണ്. എല്ലാ കാർമേഘങ്ങളിലും സീഡിങ് നടത്താൻ കഴിയില്ല. ഇതിനായി തിരഞ്ഞെടുക്കുന്നത് പ്രധാനമായും ‘കുമുലസ്’ എന്നറിയപ്പെടുന്ന മേഘങ്ങളെയാണ്. ലംബമായി വളരുന്ന ഇത്തരം മേഘങ്ങൾക്കുള്ളിലെ ശക്തമായ വായുപ്രവാഹം മഴത്തുള്ളികൾ രൂപപ്പെടാൻ അനുയോജ്യമാണ്. റഡാറുകളും സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗിച്ച് ശാസ്ത്രജ്ഞർ തത്സമയം നിരീക്ഷിച്ച ശേഷമാണ് ഇത്തരം മേഘങ്ങളെ കണ്ടെത്തുന്നത്. ക്ലൗഡ് സീഡിങ് പ്രക്രിയ എങ്ങനെയാണ് നടക്കുന്നതെന്ന് നോക്കാം;
ആദ്യം നൂതന റഡാറുകൾ വഴി അനുയോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നു. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് നിർദ്ദേശം ലഭിക്കുന്നതോടെ പ്രത്യേകം സജ്ജമാക്കിയ വിമാനങ്ങൾ മേഘങ്ങൾക്കരികിലേക്ക് കുതിക്കും. ഉപ്പ് മിശ്രിതങ്ങൾ അടങ്ങിയ സാൾട്ട് ഫ്ളെയറുകൾ മേഘങ്ങളിലേക്ക് വിതറുന്നു. ഇവ മഴത്തുള്ളികൾ വേഗത്തിൽ രൂപപ്പെടാൻ സഹായിക്കുന്നു. മിനിറ്റുകൾക്കുള്ളിലോ മണിക്കൂറുകൾക്കുള്ളിലോ നിശ്ചിത പ്രദേശത്ത് മഴ പെയ്തു തുടങ്ങും.
ജലക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഏറ്റവും ലാഭകരമായ വഴിയാണിത്. കടൽവെള്ളം ശുദ്ധീകരിക്കുന്നതിനേക്കാൾ എത്രയോ കുറഞ്ഞ ചിലവേ ഇതിന് വരുന്നുള്ളൂ. കടൽവെള്ളം ശുദ്ധീകരിക്കാൻ ഒരു ക്യുബിക് മീറ്ററിന് 0.31 ഡോളർ ചിലവാകുമ്പോൾ, ക്ലൗഡ് സീഡിംഗിന് വെറും 0.01 മുതൽ 0.04 ഡോളർ വരെ മാത്രമേ ചിലവാകുന്നുള്ളൂ. അനുയോജ്യമായ സാഹചര്യങ്ങളിൽ മഴയുടെ അളവ് 10 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ക്ലൗഡ് സീഡിങ് അയൽരാജ്യങ്ങളിലെ മഴ മോഷ്ടിക്കുമെന്ന വാദത്തിൽ ശാസ്ത്രീയമായ അടിസ്ഥാനമില്ല. മറിച്ച് ഇത് മേഘങ്ങളെ സൃഷ്ടിക്കുകയല്ല, മറിച്ച് നിലവിലുള്ള മേഘങ്ങളിലെ മഴയുടെ അളവ് കൂട്ടുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഏത് സമയത്ത് സീഡിങ് നടത്തണം എന്ന് കൃത്യമായി പ്രവചിക്കാനും കഴിയുന്നുണ്ട്.
Vasu Shroff റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്രോഫിന്റെ വിയോഗം; യുഎഇയിലെ ഇന്ത്യക്കാർക്ക് നഷ്ടമായത് ദുബായിലെ ടെകസ്‌റ്റൈൽ രാജാവിനെ….
Vasu Shroff കഴിഞ്ഞ ദിവസമാണ് യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും റീഗൽ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനുമായ വാസു ഷ്രോഫ് അന്തരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ദുബായിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്രോഫിന്റെ വിയോഗത്തോടെ യുഎഇയിലെ ഇന്ത്യക്കാർക്ക് നഷ്ടമായത് ദുബായിലെ ടെകസ്റ്റൈൽ രാജാവിനെയാണ്. ബിസിനസ് മേഖലയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. ടെക്‌സ്‌റ്റൈൽ മേഖല മാത്രമല്ല മറ്റ് പല ബിസിനസുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വാസു ഷ്രോഫ് ദുബായിൽ എത്തുന്നത് 1960-ലാണ്. അന്ന് അദ്ദേഹത്തിന് പത്തൊൻപത് വയസായിരുന്നു കേവലം ഒരു ചെറിയ ട്രേഡിംഗ് സ്റ്റോറിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ്സ് യാത്ര, പിന്നീട് ഗൾഫ് മേഖലയിലുടനീളം പടർന്നു പന്തലിച്ച റീഗൽ ഗ്രൂപ്പ് എന്ന വലിയ സാമ്രാജ്യമായി മാറി. ദുബായ്, അബുദാബി, റാസൽ ഖൈമ എന്നിവിടങ്ങളിലായി 12 ശാഖകളുള്ള റീഗൽ ട്രേഡേഴ്സ്, യുഎഇയിലെ ടെക്‌സ്‌റ്റൈൽ രംഗത്തെ മുൻനിരക്കാരായി വളർന്നു. ഈ മേഖലയിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വം കാരണമാണ് ‘ദുബായിലെ ടെക്‌സ്‌റ്റൈൽ രാജാവ്’ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്.
ടെക്‌സ്‌റ്റൈൽ രംഗത്ത് മാത്രമല്ല, റിയൽ എസ്റ്റേറ്റ്, നിർമ്മാണം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിലും റീഗൽ ഗ്രൂപ്പ് വലിയ മുന്നേറ്റം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിരവധി പ്രോജക്റ്റുകളെ അദ്ദേഹം പിന്തുണച്ചു.
ദുബായിലെ ഇന്ത്യൻ പ്രവാസികളുടെ ഐക്കൺ എന്നാണ് സഹപ്രവർത്തകരും സമൂഹത്തിലെ പ്രമുഖരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്റെ വിജയം താൻ ഒരിക്കലും എളുപ്പത്തിൽ നേടിയതല്ലെന്നും വളരെ കഷ്ടപ്പെട്ടാണ് താൻ വിജയിച്ചതെന്നും അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രവാസി ജീവിതം അനിശ്ചിതത്വത്തിലായതും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നതുമായ ഒരു സമയത്ത് ദുബായിൽ ഇന്ത്യൻ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 1961-ൽ, ദി ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു. അവിടെ അദ്ദേഹം സ്‌കൂളിന്റെ ആദ്യത്തെ ഹിന്ദി, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
Cyber Fraud സൈബർ തട്ടിപ്പ്; 3 പേർക്ക് തടവും പിഴ ശിക്ഷയും വിധിച്ച് ദുബായ് കോടതി
Cyber Fraud ദുബായ്: സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് തടവും പിഴയും ശിക്ഷയായി വിധിച്ച് ദുബായ് കോടതി. മൂന്ന് പേർക്ക് രണ്ട് മാസം തടവും 518,500 ദിർഹം പിഴയുമാണ് കോടതി വിധിച്ചത്. ദുബായ് മിസ്ഡിമെനേഴ്‌സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായ വരുമാനത്തിൽ നിന്ന് ഓരോ പ്രതിക്കും ലഭിച്ച തുകകളാണ് പിഴയായി ഈടാക്കിയിരിക്കുന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഒന്നാം പ്രതിക്ക് 346,000 ദിർഹം, രണ്ടാമത്തെ പ്രതിക്ക് 72,500 ദിർഹം, മൂന്നാമത്തെ പ്രതിക്ക് 100,000 ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2026 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഉപഭോക്തൃ സംരക്ഷണ സേവനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിച്ച് വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത ഒരു താമസക്കാരനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം പ്രതികളുമായി ബന്ധമുള്ള പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും മറ്റ് തുകകൾ ഒന്നിലധികം അക്കൗണ്ടുകൾ വഴി കൈമാറിയതായും അന്വേഷണത്തിൽ തെളിഞ്ഞു.
അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളുമായി ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടരുതെന്നും യുഎഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. നിയമാനുസൃതമായ സർക്കാർ സ്ഥാപനങ്ങൾ മെസേജിംഗ് പ്ലാറ്റ്ഫോമുകൾ വഴി സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങൾ അഭ്യർത്ഥിക്കാറില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ലിങ്കുകൾ പരിശോധിച്ചുറപ്പിക്കാനും സംശയാസ്പദമായ പ്രവർത്തനം ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Online Scam ഡെലിവറി സേവനങ്ങളെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്; യുഎഇയിൽ നാലംഗ സംഘം അറസ്റ്റിൽ, തട്ടിയെടുത്തത് ലക്ഷങ്ങൾ
Online Scam ഷാർജ: ഡെലിവറി സേവനങ്ങളെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം യുഎഇയിൽ അറസ്റ്റിൽ. വ്യാജ ഡെലിവറി സന്ദേശങ്ങളിലൂടെയും പ്രണയ തട്ടിപ്പിലൂടെയും 30 ലക്ഷം ദിർഹത്തിലധികം തട്ടിയെടുത്ത അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. യുഎഇയ്ക്കകത്തും പുറത്തുമുള്ള ആളുകളെ ലക്ഷ്യമിട്ടായിരുന്നു നാലംഗ സംഘം പ്രവർത്തിച്ചിരുന്നത്.
പ്രമുഖ ഷിപ്പിംഗ്, ഇൻഷുറൻസ് കമ്പനികളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇവർ പണം തട്ടിയത്. ഇരകളുടെ പേരിൽ പാഴ്സലുകൾ വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ കസ്റ്റംസ് ഫീസും ഇൻഷുറൻസ് തുകയും നൽകണമെന്നും വിശ്വസിപ്പിച്ചായിരുന്നു സംഘം ഇരകളെ വലയിൽ വീഴ്ത്തിയിരുന്നത്.
സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇരകളുമായി ബന്ധം സ്ഥാപിച്ച ശേഷം യുഎഇയിലേക്ക് വരാനുള്ള യാത്രാ ചെലവ് എന്ന വ്യാജേനയോ മറ്റ് അടിയന്തര സാഹചര്യങ്ങൾ പറഞ്ഞോ പണം ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ രീതി.
എണ്ണ ഉൽപാദന സൗകര്യങ്ങൾ തകർത്താൽ കത്തിക്കും ; മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ: എണ്ണ ഉത്പാദന സൗകര്യങ്ങൾ തകർത്താൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ വൈസ് പ്രസിഡന്റ് ഇസ്മായിൽ സഗാബ് എസ്‌ഫഹാനി. എണ്ണക്കിണറുകൾ ഉൾപ്പെടെയുള്ള തങ്ങളുടെ പശ്ചാത്തല സൗകര്യങ്ങളിൽ ഏതെങ്കിലും ഒന്നിന് യുഎസ് ഉപരോധം മൂലം നാശനഷ്ടം സംഭവിച്ചാൽ അതിന് കൂട്ടുനിൽക്കുന്ന രാജ്യങ്ങളിലെ സമാനമായ സൗകര്യങ്ങളിൽ നാലരട്ടി നാശനഷ്ടങ്ങൾ വരുത്തും എന്നാണ് സഗാബ് വ്യക്തമാക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു സഗാബിന്റെ പ്രതികരണം.ഇറാന്റെ കണക്കുകൾ വ്യത്യസ്തമാണെന്നും ഒരു എണ്ണക്കിണറിന് പകരം നാല് എണ്ണ കിണറുകൾ എന്നതാണ് തങ്ങളുടെ രീതിയെന്നും സഗാബ് പറയുന്നു.അതേസമയം, ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുന്നുണ്ട്. തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖങ്ങളിൽ നിന്ന് മടങ്ങാനോ 38 കപ്പലുകൾക്ക് അമേരിക്കൻ സേന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.