യുഎഇയിലെ സ്കൂളുകൾ വേനൽക്കാല അവധിക്ക് എപ്പോൾ അടയ്ക്കും? ടേം തീയതികളും ഇടവേളകളും അറിയാം

UAE schools summer holidays ദുബായ്: യുഎഇയിലെ പ്രവാസി രക്ഷിതാക്കൾക്കായി അടുത്ത അധ്യയന വർഷത്തെ (2026–2027) സ്കൂൾ കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. പുതിയ കലണ്ടർ പ്രകാരം 2026 ഓഗസ്റ്റ് 31-നാണ് പുതിയ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കുക. നിലവിലെ അധ്യയന വർഷത്തെ അടിസ്ഥാനമാക്കി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 2026 ജൂലൈ 6 മുതൽ വേനൽക്കാല അവധി ആരംഭിക്കും. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ദീർഘമായ അവധിക്കാലമാണ് ഇതിലൂടെ ലഭിക്കുന്നത്. അതിനുശേഷമായിരിക്കും ഓഗസ്റ്റ് 31-ന് സ്കൂളുകൾ വീണ്ടും തുറക്കുക. പുതിയ അധ്യയന വർഷം 2027 ജൂലൈ 2-ന് അവസാനിക്കും. ഏകദേശം 10 മാസം നീണ്ടുനിൽക്കുന്ന പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രധാന ഇടവേളകൾ താഴെ പറയുന്നവയാണ്: മിഡ്-ടേം ബ്രേക്ക്: അധ്യയന വർഷത്തിലെ ആദ്യത്തെ ഹ്രസ്വകാല അവധി 2026 ഒക്ടോബർ 12 മുതൽ ഒക്ടോബർ 19 വരെ ആയിരിക്കും. സ്കൂൾ തുറന്ന് അധികം വൈകാതെ തന്നെ വിദ്യാർത്ഥികൾക്ക് മാനസിക ഉന്മേഷം വീണ്ടെടുക്കാൻ ഈ ഒരാഴ്ചത്തെ അവധി സഹായിക്കും. ശീതകാല അവധി: വർഷാവസാനത്തോട് അനുബന്ധിച്ചുള്ള ശീതകാല അവധി 2026 ഡിസംബർ 14-ന് ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഉൾപ്പെടുന്ന ഈ അവധിക്കാലത്തിന് ശേഷം 2027 ജനുവരി 4-നായിരിക്കും വീണ്ടും ക്ലാസുകൾ ആരംഭിക്കുക. വസന്തകാല അവധി: അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിൽ 2027 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെയാണ് വസന്തകാല അവധി നിശ്ചയിച്ചിരിക്കുന്നത്. വാർഷിക പരീക്ഷകൾക്കും വിലയിരുത്തലുകൾക്കും മുൻപായി വിദ്യാർത്ഥികൾക്ക് ഈ ചെറിയ ഇടവേള ആശ്വാസമേകും. പുതിയ സ്കൂൾ കലണ്ടർ മുൻകൂട്ടി പ്രഖ്യാപിച്ചതിലൂടെ അടുത്ത അധ്യയന വർഷത്തെ യാത്രകളും നാട്ടിൽ പോകുന്നതിനുള്ള ടിക്കറ്റ് ബുക്കിംഗും കൃത്യമായി ആസൂത്രണം ചെയ്യാൻ യുഎഇയിലെ രക്ഷിതാക്കൾക്ക് സാധിക്കും.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിൽ രണ്ട് വയസുകാരൻ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം: നിർണായക വഴിത്തിരിവ്

sharjah child death ഷാർജ: ഷാർജ അൽ നഹ്ദയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ, അയൽവാസികളായ ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരെ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൽ ഒരു പെൺകുട്ടി കണ്ണൂർ സ്വദേശിയായ മലയാളിയും മറ്റൊരാൾ തമിഴ്‌നാട് സ്വദേശിയുമാണ്. കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഒരു മാസം മുൻപാണ് പ്രവാസി സമൂഹത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പാകിസ്ഥാൻ സ്വദേശിയും കെട്ടിടനിർമാണ തൊഴിലാളിയുമായ സജ്ജാദ് ഹുസൈന്റെ മകൻ മുഹമ്മദ് അർഷമാൻ ആണ് മരിച്ചത്. രണ്ടു പതിറ്റാണ്ടായി യുഎഇയിൽ കഴിയുന്ന സജ്ജാദിനും ഭാര്യയ്ക്കും വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ കുഞ്ഞായിരുന്നു അർഷമാൻ. ഇവർക്ക് രണ്ട് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞ് കൂടിയുണ്ട്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ താഴെ വീണതെന്നാണ് ആദ്യം കരുതിയതെങ്കിലും കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കേസിൽ നിർണായക തിരിവുണ്ടായത്. സംഭവസമയത്ത് അർഷമാന്റെ അമ്മ അപാർട്ട്മെന്റിന് ഉള്ളിലായിരുന്നു. ഈ സമയം അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന ഈ രണ്ട് പെൺകുട്ടികൾ ചേർന്ന് അർഷമാനെ പുറത്തേക്ക് കളിക്കാൻ വിളിച്ചുകൊണ്ടുപോയി. അപാർട്മെന്റിന് പുറത്തെ ഇടനാഴിയിൽ വെച്ച് കുട്ടിയെ ഇവർ വിളിക്കുന്നതും, പിന്നീട് അവിടുത്തെ വാതിലടയ്ക്കുന്നതും, കുട്ടി താഴേക്ക് വീണ ശേഷം ഇവർ തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും ഈ കുട്ടികൾ വിവരമൊന്നും ആരോടും പറഞ്ഞിരുന്നില്ല. വർഷങ്ങളായി ഈ കുടുംബങ്ങൾ അടുത്തടുത്ത അപാർട്ട്‌മെന്റുകളിലാണ് താമസിച്ചുവരുന്നത്. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അതിലൂടെ ഉണ്ടാകുന്ന മോശം പെരുമാറ്റ രീതികളും ഇത്തരം അപകടകരമായ പ്രവൃത്തികളിലേക്ക് നയിക്കാൻ കാരണമാകാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട കേസ് ആയതിനാൽ ഷാർജ പൊലീസ് നിലവിൽ ഈ കേസ് തുടർനടപടികൾക്കായി ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.

യുഎഇയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ടിക്‌ടോക് തർക്കത്തെ തുടർന്ന്, പ്രതി മലയാളി?

ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ മാട്ടുൾ തൈക്കുമ്പാട് സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമമായ ടിക്‌ടോക്കിൽ മലയാളികൾ തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളും വാക്പോരുമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊലപാതകം നടത്തിയ പ്രതിയും മലയാളിയാണെന്നാണ് വിവരം. ഷാർജയിലെ അൽ നഹ്ദയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഇസ്മായിലും പ്രതിയും തമ്മിൽ ടിക്‌ടോക്കിൽ ദീർഘനേരം പരസ്പരം രൂക്ഷമായ ഭാഷയിൽ വെല്ലുവിളികൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നേരിട്ടെത്തി കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് ഇവർ സമൂഹമാധ്യമങ്ങളിൽ നടത്തിയ വെല്ലുവിളികളുടെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു

expat malayali dies in dubai ദുബായ്: പ്രവാസി മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിയായ കൊക്കോട്ടിൽ ഹൗസിൽ സക്കീർ (40) ആണ് മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്ന് ദുബായിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ നാല് വർഷമായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫൊട്ടോഗ്രഫറായി ജോലി ചെയ്തുവരികയായിരുന്നു സക്കീർ. കുടുംബം: മാതാപിതാക്കൾ: അബൂബക്കർ, ബീവി. ഭാര്യ: സുൽഫത്ത്. സക്കീറിന് മൂന്ന് മക്കളുണ്ട്. ആശുപത്രി നടപടികൾക്കും ഔദ്യോഗിക രേഖകൾ ശരിയാക്കുന്നതിനും ശേഷം സക്കീറിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ ദുബായ് മുഹൈസിന ഖബർസ്ഥാനിൽ കബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പ്രവാസികൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

യുഎഇയിലെ ഈ എമിറേറ്റിൽ ചരിത്രപരമായ തൊഴിൽ പരിഷ്കാരം: ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ജോലി സമയത്തിൽ ഇളവ്; മികച്ച ജീവനക്കാർക്ക് ട്രിപ്പിൾ പ്രമോഷൻ

labor law ajman അജ്മാൻ: യുഎഇയുടെ ‘ഇയർ ഓഫ് ദി ഫാമിലി’ ലക്ഷ്യങ്ങളുടെ ഭാഗമായി അജ്മാനിൽ മികച്ച ആനുകൂല്യങ്ങളോടെയുള്ള പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയാണ് ഈ സുപ്രധാന പരിഷ്കാരം പ്രഖ്യാപിച്ചത്. പുതിയ ആനുകൂല്യങ്ങൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുടുംബങ്ങൾക്ക് പരമാവധി പിന്തുണ നൽകുകയും ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിയുള്ള ജീവനക്കാർക്കും ഗർഭിണികളായ വനിതകൾക്കും ദിവസേനയുള്ള ജോലി സമയത്തിൽ 2 മണിക്കൂർ ഇളവ് ലഭിക്കും. ഇവർക്ക് രണ്ട് മണിക്കൂർ നേരത്തെ ജോലി കഴിഞ്ഞ് മടങ്ങാൻ അനുവാദമുണ്ടാകും. 18 വയസ്സിൽ താഴെ പ്രായമുള്ള 5 കുട്ടികളുള്ള ജീവനക്കാർക്ക് ദിവസേനയുള്ള ജോലി സമയത്തിൽ ഒരു മണിക്കൂർ ഇളവ് അനുവദിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിടുക്കരായ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ട്രിപ്പിൾ പ്രമോഷൻ’ (Triple Promotion) നൽകും. സ്വദേശികളായ ജീവനക്കാരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിനായി പ്രത്യേക ‘ഗുഡ് സർവീസ് അവാർഡും’ നിയമത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി പരിഷ്കരിച്ച നിയമത്തിൽ പുതിയ അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്: സ്വന്തമായി ബിസിനസ് അല്ലെങ്കിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക അവധി. കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനായി ലഭിക്കുന്ന അവധി. ജീവനക്കാരുടെ വിവാഹ ആവശ്യങ്ങൾക്കായുള്ള പ്രത്യേക അവധി.

പ്രവാസികൾക്ക് വലിയ ആശ്വാസം; അബുദാബിയിൽ വാടക വർധിപ്പിക്കുന്നത് താത്കാലികമായി നിരോധിച്ചു

Abu Dhabi freezes rent properties അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ താമസ-വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ വാടക വർദ്ധിപ്പിക്കുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ ജൂൺ 2 ചൊവ്വാഴ്ചയാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിലുള്ള ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, പ്രവാസികൾ ഉൾപ്പെടെയുള്ള വാടകക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ നടപടി. നിലവിലുള്ള എല്ലാ താമസ, വാണിജ്യ, വ്യവസായ വാടക കരാറുകൾ പുതുക്കുമ്പോൾ യാതൊരുവിധ വാടക വർദ്ധനവും പാടില്ല. 0 ശതമാനം വർദ്ധനവോടെ മാത്രമേ കരാറുകൾ പുതുക്കാൻ പാടുള്ളൂ. മുൻപ് വാടകയ്ക്ക് നൽകിയിരുന്ന ഒരു കെട്ടിടം മറ്റൊരു പുതിയ വാടകക്കാരന് നൽകുമ്പോഴും, മുൻപത്തെ കരാറിലെ അതേ വാടക തുകയ്ക്ക് തന്നെ നൽകണം. അതിലും വില വർദ്ധിപ്പിക്കാൻ പാടില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ താൽക്കാലിക നിരോധനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ അബുദാബി നിയമപ്രകാരം, കരാർ പുതുക്കുന്നതിന് കുറഞ്ഞത് രണ്ട് മാസം മുൻപെങ്കിലും വാടകക്കാരെ അറിയിച്ചുകൊണ്ട് പ്രതിവർഷം 5 ശതമാനം വരെ വാടക വർദ്ധിപ്പിക്കാൻ കെട്ടിട ഉടമകൾക്ക് അധികാരമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. അബുദാബിയിലെ വാടക കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി ‘തൗതീഖ്’ എന്ന ഔദ്യോഗിക സംവിധാനമാണ് ഉപയോഗിക്കുന്നത്. കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ സംവിധാനം വഴി കരാറുകൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. കൂടാതെ, 2016-ലെ കൗൺസിൽ പ്രമേയം അനുസരിച്ച് അബുദാബിയിലെ എല്ലാ വാടകക്കാരും വാർഷിക വാടകയുടെ 3 ശതമാനം തുക മുൻസിപ്പാലിറ്റിക്ക് ഹൗസിംഗ് ഫീസായി നൽകേണ്ടതുണ്ട്. വിപണിയിലെ സുതാര്യത ഉറപ്പാക്കാൻ 2024-ൽ അബുദാബി ആദ്യമായി ഔദ്യോഗിക ‘റെന്റൽ ഇൻഡക്സ്’ (Rental Index) പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു. യുഎഇയിൽ ഇത്തരമൊരു ഇളവ് പ്രഖ്യാപിക്കുന്നത് ആദ്യമായല്ല. കോവിഡ് മഹാമാരിയുടെ സമയത്ത് (2021-ൽ) അബുദാബി പോർട്സ് തങ്ങളുടെ ഇൻഡസ്ട്രിയൽ സിറ്റികളിലെയും ഫ്രീ സോണുകളിലെയും വാടക ഫ്രീസ് ചെയ്തിരുന്നു. ഇത് 1400-ലധികം കമ്പനികൾക്ക് സാമ്പത്തിക ആശ്വാസമേകുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താവുകയും ചെയ്തു.സംഘർഷ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന: ഫെബ്രുവരി 28-ന് മേഖലയിൽ യുഎസ്-ഇറാൻ യുദ്ധം പൊ ട്ടിപ്പുറപ്പെട്ടതു മുതൽ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് അബുദാബി പ്രഥമ പരിഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി, വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളിൽ സൗജന്യ താമസം നീട്ടിനൽകാൻ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസവും (DCT), തുടർന്ന് ദുബായ് ടൂറിസം വകുപ്പും ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വാടകക്കാർക്കായുള്ള ആശ്വാസ നടപടിയും പ്രഖ്യാപിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങളിൽ സെൽഫിയും വ്ലോഗിങ്ങും ഇനി വിനയാകും; സുരക്ഷാ മേഖലകളിൽ ചിത്രീകരിച്ചാൽ യാത്രാവിലക്കും ഫോൺ പിടിച്ചെടുക്കലും

Selfies banned at indian airports ദുബായ്: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കായി അതീവ ജാഗ്രതാ നിർദ്ദേശം. ഇന്ത്യൻ വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ അനധികൃതമായി ചിത്രീകരണങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. ഇൻസ്റ്റഗ്രാം റീലുകൾക്കും യൂട്യൂബ് വ്ലോഗുകൾക്കുമായി വിമാനത്താവളങ്ങൾക്കുള്ളിൽ ദൃശ്യങ്ങൾ പകർത്തുന്നത് വർധിച്ച സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ഇത്തരം വിഡിയോകളിലൂടെ വിമാനത്താവളങ്ങളിലെ അതീവ സുരക്ഷാ വിവരങ്ങളും സുരക്ഷാ ക്യാമറകളുടെ സ്ഥാനങ്ങളും അബദ്ധത്തിൽ പുറത്താകാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും ബാധിക്കുന്ന താഴെ പറയുന്ന ഇടങ്ങളിൽ യാത്രക്കാർ ചിത്രീകരണം നടത്തുന്നത് പൂർണമായും വിലക്കിയിരിക്കുന്നു: യാത്രക്കാരുടെ സുരക്ഷാ പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ (സെക്യൂരിറ്റി ചെക്ക്പോയിന്റുകൾ). വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോർഡിങ് ഗേറ്റുകൾ. വിമാനത്തിന് അടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന റൺവേ ബസുകൾ. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതും മറ്റ് സാങ്കേതിക ജോലികൾ നടക്കുന്നതുമായ മേഖലകൾ (ആപ്രണുകൾ). വിമാനത്താവളത്തിന്റെ ഉള്ളിലെ മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ. വിദേശ വിമാന ജീവനക്കാർക്കും വിമാനത്താവളങ്ങളിൽ ചിത്രീകരണത്തിന് കർശന വിലക്കുണ്ട്. നിയമവിരുദ്ധമായി ചിത്രീകരണം നടത്തുന്നവർക്കെതിരെ വ്യോമയാന നിയമപ്രകാരം താഴെ പറയുന്ന അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കും. ദൃശ്യങ്ങൾ ഇല്ലാതാക്കൽ: കണ്ടെത്തുന്ന ദൃശ്യങ്ങൾ ഉടനടി മൊബൈലിൽ നിന്നോ ക്യാമറയിൽ നിന്നോ ഇല്ലാതാക്കും. ചിത്രീകരണത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളോ ക്യാമറകളോ വിമാനത്താവള അധികൃതർക്ക് പിടിച്ചെടുക്കാം. ഗുരുതരമായ സാഹചര്യങ്ങളിൽ ഇവ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് വലിയ തുക സാമ്പത്തിക പിഴയായി ഈടാക്കും. നിയമം ലംഘിക്കുന്ന യാത്രക്കാരെ കരിമ്പട്ടികയിൽ പെടുത്താനും (നോ-ഫ്ലൈ ലിസ്റ്റ്) അവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്താനും ഡിജിസിഎയ്ക്ക് അധികാരമുണ്ട്.

ദുബായിലുണ്ടായ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

Malayali woman Accident Death Dubai പാവറട്ടി (തൃശൂർ): ദുബായിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തൃശൂർ പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി പേർഷ്യ വീട്ടിൽ മുഹമ്മദ് ഹാരിസിന്റെ ഭാര്യ ഷമീമ (27) ആണ് മരിച്ചത്. പൊന്നാനി സ്വദേശിനിയായ ഷമീമ യു.കെ. ഹൗസ് കുടുംബാംഗമാണ്. പരേതയുടെ കബറടക്കം ഫുജൈറയിൽ വെച്ച് നടക്കും. കഴിഞ്ഞ മെയ് 27-ന് രാത്രിയാണ് ദമ്പതികൾ സഞ്ചരിച്ച പാതയിൽ വെച്ച് ദരുണമായ ഈ അപകടമുണ്ടായത്. മുഹമ്മദ് ഹാരിസും ഷമീമയും റോഡരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട ഒരു വാഹനം വന്ന് ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷമീമയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഹാരിസിനും പരുക്കേറ്റെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. മരണപ്പെട്ട ഷമീമയ്ക്ക് രണ്ട് മക്കളാണുള്ളത്. മക്കൾ: അയറിൻ, മീരാൻ.

യുഎഇയിൽ രണ്ട് കീടനാശിനികൾ നിരോധിച്ചു; വിപണിയിൽ നിന്ന് അടിയന്തിരമായി പിൻവലിക്കാൻ ഉത്തരവ്

UAE recalls Insects products ദുബായ്: യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ‘എസ്‌സിഐടിആർഎ’ കമ്പനി നിർമ്മിക്കുന്ന ‘ഗുഡ്‌ബൈ ഓൾ ഇൻസെക്ട്സ്’ എന്ന ബ്രാൻഡിന്റെ രണ്ട് കീടനാശിനി ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തിരമായി പിൻവലിക്കാൻ ഉത്തരവിട്ടു. ഗുഡ്‌ബൈ ഓൾ ഇൻസെക്ട്സ് മാക്സ് കിൽസ് ഇൻ വൺ സ്പ്രേ, ഗുഡ്‌ബൈ ഓൾ ഇൻസെക്ട്സ് സ്പ്രേ എന്നിവയാണ് പിൻവലിച്ച ഉൽപന്നങ്ങൾ. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിൽ രജിസ്റ്റർ ചെയ്യാതെ ഉൽപന്നങ്ങൾ വിപണനം ചെയ്തതുമായി ബന്ധപ്പെട്ട നിയമപരവും സാങ്കേതികവുമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പിൻവലിച്ച ഉൽപന്നങ്ങളിൽ ഒന്നിന്റെ സാമ്പിളിൽ രാജ്യത്ത് നിരോധിച്ച അപകടകരമായ പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉപഭോക്താക്കൾക്കുണ്ടാകുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇവ വിപണിയിൽ നിന്ന് ഉടനടി പിൻവലിക്കുകയായിരുന്നു. ഉൽപന്നത്തിലെ സജീവ ഘടകങ്ങളുടെ സാന്ദ്രതയിൽ വലിയ വ്യത്യാസങ്ങൾ കണ്ടെത്തി. ഇത് യുഎഇ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്. ഈ ഉൽപന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ അവ ഉടനടി ഉപയോഗിക്കുന്നത് നിർത്തണമെന്നും, ഇവ വാങ്ങുന്നതിലോ വിൽക്കുന്നതിലോ വിതരണം ചെയ്യുന്നതിലോ ഏർപ്പെടരുതെന്നും അതോറിറ്റി കർശന നിർദ്ദേശം നൽകി. യുഎഇയിലുടനീളമുള്ള വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഓൺലൈൻ വിപണികളിൽ നിന്നും ഈ ഉൽപന്നങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്നതിനായി ഇഡിഇ (EDE) മറ്റ് നിയന്ത്രണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം കീടനാശിനികൾക്കെതിരെ കർശനമായ നിരീക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ധനവില വർധനവ് തിരിച്ചടിയാകും; യുഎഇയിൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവയ്ക്ക് വില കൂടുമോ?

UAE fuel costs rise ദുബായ്: യുഎഇയിൽ അടുത്തിടെയുണ്ടായ ഇന്ധനവില വർധനവിനെ തുടർന്ന് പുതിയ പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, തണുപ്പിച്ച ഭക്ഷ്യവസ്തുക്കൾ (Frozen and chilled foods) എന്നിവയുടെ വില ഉയരാൻ സാധ്യതയുണ്ടെന്ന് പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ഈ വിലവർധനവ് പെട്ടെന്നൊറ്റയടിക്ക് ഉണ്ടാകില്ലെന്നും, ഘട്ടംഘട്ടമായി മാത്രമേ വിപണിയിൽ പ്രതിഫലിക്കൂ എന്നും പ്രമുഖ റീട്ടെയിൽ വ്യാപാരികൾ ‘ഖലീജ് ടൈംസിനോട്’ പറഞ്ഞു. ആഗോള വിപണിയിൽ എണ്ണവില ഉയർന്നതിനെ തുടർന്ന് 2026 ജൂൺ മാസത്തിൽ യുഎഇയിൽ പെട്രോൾ വിലയിൽ എട്ട് ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. ഈ വർഷം തുടർച്ചയായ നാലാം മാസമാണ് വില കൂടുന്നത്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ വിലയിൽ മൂന്നിലൊന്ന് (ഏകദേശം 66 ശതമാനത്തോളം) വർധനവാണ് ഉണ്ടായിരിക്കുന്നത്. “ഗതാഗതം, കോൾഡ് ചെയിൻ ലോജിസ്റ്റിക്സ്, ഇറക്കുമതി എന്നിവയെ ഏറെ ആശ്രയിച്ചിരിക്കുന്ന ഉൽപന്നങ്ങൾക്കായിരിക്കും വിപണിയിൽ കൂടുതൽ വില കൂടാൻ സാധ്യത. ഇതിൽ പുതിയ പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചില എഫ്.എം.സി.ജി (FMCG) സാധനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇന്ധനച്ചെലവ് മൊത്തം വിതരണ ശൃംഖലയെ ബാധിക്കുന്നതിനാൽ, പാക്കിംഗ്, വിതരണച്ചെലവുകൾ എന്നിവയും വില വർധനവിന് കാരണമാകും”, ഡോ. ധനഞ്ജയ് ദാതാർ (അൽ ആദിൽ ട്രേഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറും) പറഞ്ഞു. ഇറക്കുമതി ചെയ്യുന്നതോ ദീർഘദൂരം വഹിച്ച് കൊണ്ടുവരുന്നതോ ആയ ഉൽപന്നങ്ങൾക്ക് ലോജിസ്റ്റിക്സ് ചെലവ് കൂടുന്നതിനാൽ വിലക്കയറ്റത്തിന്റെ സമ്മർദ്ദമുണ്ടാകും. പാക്ക് ചെയ്ത ഭക്ഷണങ്ങൾ, ഫ്രോസൺ ഉൽപന്നങ്ങൾ എന്നിവയെ ഇത് ബാധിക്കുമെങ്കിലും ഉപഭോക്താക്കൾക്ക് ഭാരമാകാത്ത രീതിയിൽ വില മാറ്റങ്ങൾ വളരെ കുറഞ്ഞ തോതിലും സാവധാനത്തിലും നിലനിർത്താൻ സപ്ലെയർമാരുമായി ചേർന്ന് ശ്രമിക്കുകയാണെന്ന് കമൽ വച്ചാനി (അൽ മായ ഗ്രൂപ്പ് ഡെപ്യൂട്ടി സി.ഇ.ഒയും ഗ്രൂപ്പ് ഡയറക്ടറും) പറഞ്ഞു. ഇന്ധനവില കൂടിയ ഉടൻ തന്നെ സൂപ്പർമാർക്കറ്റുകളിലെ ഉൽപന്നങ്ങൾക്ക് വില കൂടുമെന്ന് ഉപഭോക്താക്കൾ കരുതേണ്ടതില്ലെന്ന് റീട്ടെയിൽ മേഖലയിലെ പ്രമുഖർ വ്യക്തമാക്കുന്നു. ഒരു ഉൽപന്നത്തിന്റെ മൊത്തം നിർമ്മാണച്ചെലവിൽ ഇന്ധനച്ചെലവ് എന്നത് ഒരു ഭാഗം മാത്രമാണ്. അസംസ്‌കൃത വസ്തുക്കളുടെ വില, നിർമ്മാണച്ചെലവ്, കറൻസി മൂല്യങ്ങളിലെ വ്യത്യാസം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനവിലയുടെ സ്വാധീനം ചെറുതാണ്. അതിനാൽ വിപണിയിൽ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് മുൻപ്, മറ്റ് വഴികളിലൂടെ ചെലവ് ചുരുക്കാനായിരിക്കും ഭൂരിഭാഗം വ്യാപാരികളും വിതരണക്കാരും ശ്രമിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group