ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധപ്രതീതി: ഇറാനിൽ യുഎസ് ആക്രമണം; കുവൈത്തിലും ബഹ്റൈനിലും മിസൈൽ-ഡ്രോൺ പെയ്ത്ത്

War Gulf region US attacks “യുദ്ധം അവസാനിച്ചുവെന്നും എത്രയും വേഗം മടങ്ങുകയാണെന്നുമുള്ള” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം ഇറാനെതിരെ വ്യോമാക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖ്വേഷം ദ്വീപിലേക്കും ഇറാന്റെ തീരദേശ നഗരമായ സിരികിലുമാണ് യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തിയത്. ഇറാന്റെ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ, ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്ക് നേരെ വന്ന ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. തങ്ങളുടെ നേരെ വരുന്ന ഭീഷണികളെ ഇനിയും ശക്തമായി നേരിടുമെന്ന് വ്യക്തമാക്കിയ യുഎസ് സൈന്യം, ഇറാന്റെ നാല് ഡ്രോണുകൾ വെടിവച്ചിട്ടതായും സ്ഥിരീകരിച്ചു. ഇറാനിലെ യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലാകെ സംഘർഷം പടരുകയാണ്. കുവൈത്തിലും ബഹ്റൈനിലും വ്യോമാക്രമണ ശ്രമങ്ങളുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ശത്രുക്കളുടെ ഡ്രോണുകളെയും മിസൈലുകളെയും കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് ഫലപ്രദമായി തകർത്തതാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. പരിഭ്രാന്തരാകേണ്ടതില്ലെന്നും തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇതിനിടെ, ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിൽ നിന്ന് പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേഖലയിലെ തങ്ങളുടെ ശത്രു കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. യുഎസ് സൈന്യമാണ് ഇറാൻ നഗരങ്ങളിൽ ആദ്യം ആക്രമണം നടത്തിയതെന്നും, അതിനുള്ള ശക്തമായ മറുപടി ഇതിനകം തന്നെ നൽകിക്കഴിഞ്ഞുവെന്നും ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതോടെ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിൽ കടുത്ത വേനലിന് തുടക്കം: ജൂൺ ഏഴിന് ‘അൽ തുറയ്യ’ നക്ഷത്രസമൂഹം ദൃശ്യമാകും

Al Thuraya UAE അബുദാബി: യുഎഇയിൽ കടുത്ത വേനൽച്ചൂടിന്റെ ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ജൂൺ ഏഴിന് പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ ‘അൽ തുറയ്യ’ നക്ഷത്രസമൂഹം ദൃശ്യമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. പരമ്പരാഗത അറബിക് നാവിഗേഷൻ കോമ്പസ് പ്രകാരം കൃത്യമായ കിഴക്ക് ദിശയിൽ നിന്ന് 25 ഡിഗ്രി വടക്ക് മാറിയാണ് ഈ നക്ഷത്രസമൂഹം ഉദിച്ചുയരുക. അറബികളുടെ പരമ്പരാഗത വിശ്വാസപ്രകാരം അൽ തുറയ്യ നക്ഷത്രത്തിന്റെ ഉദയം കടുത്ത വേനൽക്കാലത്തിന്റെ വരവിനെയാണ് സൂചിപ്പിക്കുന്നത്. ജൂൺ 7 മുതൽ 19 വരെയുള്ള 13 ദിവസങ്ങളാണ് ഈ നക്ഷത്രോദയത്തിന്റെ പ്രധാന കാലയളവ്. ജൂലൈ രണ്ട് വരെ നീളുന്ന ഈ നക്ഷത്ര സീസണിന് ശേഷമാകും ‘അൽ മർസം’, ‘അൽ കുലൈബിയീൻ’ എന്നീ ഘട്ടങ്ങളിലേക്ക് കാലാവസ്ഥ മാറുക. ഈ കാലയളവിൽ ചൂടും വരൾച്ചയും അന്തരീക്ഷത്തിലെ ഈർപ്പവും ക്രമാതീതമായി വർധിക്കും. തുടർന്ന് ആഗസ്റ്റ് അവസാനത്തോടെ ‘സുഹൈൽ’ നക്ഷത്രം ഉദിക്കുന്നതോടെ മാത്രമേ ചൂടിന് നേരിയ ശമനമുണ്ടാകൂ. വേനൽക്കാലത്തിന്റെ തുടക്കത്തിൽ പകൽസമയത്തെ ശരാശരി താപനില 40°C മുതൽ 43°C വരെ ഉയർന്നേക്കും. രാത്രികളിൽ താപനില 28°C മുതൽ 31°C വരെയായിരിക്കും. ഈ സീസണിൽ സാധാരണ താപനിലയേക്കാൾ 4 ഡിഗ്രിയിലധികം ചൂട് തുടർച്ചയായ ദിവസങ്ങളിൽ വർധിക്കുന്ന ശക്തമായ ഉഷ്ണതരംഗങ്ങൾക്ക് സാധ്യതയുണ്ട്. പൊടിയും മണലും നിറഞ്ഞ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും മണൽക്കാറ്റും ഇതോടൊപ്പം വീശിയടിച്ചേക്കാം. ജ്യോതിശാസ്ത്രപരമായി ജൂൺ 21-നാണ് ഈ വർഷത്തെ ഉത്തരായനാന്തം (Summer Solstice) സംഭവിക്കുന്നത്. വർഷത്തിലെ ഏറ്റവും നീളമേറിയ പകലും ഏറ്റവും ചെറിയ രാത്രിയും അനുഭവപ്പെടുന്ന ദിവസമാണിത്. ഈ ദിവസം യുഎഇയുടെ തെക്കൻ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഉത്തരായന രേഖയ്ക്ക് മുകളിൽ സൂര്യൻ നേരിട്ടെത്തുന്നതിനാൽ, ഉച്ചസമയത്ത് നിഴലുകളുടെ നീളം ഏറ്റവും കുറയുകയോ പൂർണമായി ഇല്ലാതാവുകയോ ചെയ്യും. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം ഈ വേനൽക്കാല സീസൺ ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഈന്തപ്പഴ വിളവെടുപ്പിന്റെ (നഗൽ സീസൺ) തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group