വ്യാജ വില്ല പരസ്യത്തിൽ വീണു; ദുബായിൽ മലയാളി കുടുംബത്തിന് നഷ്ടമായത് ലക്ഷങ്ങള്‍

fake villa advertisement ദുബായ്: വേനലവധിക്കാലത്ത് കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം താമസിക്കാൻ റിസോർട്ടുകളും വില്ലകളും തിരയുന്ന പ്രവാസികളെയും സന്ദർശകരെയും ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ദുബായ് പൊലീസിന്റെ കർശന മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയും ആകർഷകമായ ഓഫറുകൾ നൽകി പണം തട്ടുന്ന സംഘങ്ങൾ സജീവമാണെന്ന് ‘വഞ്ചനയ്‌ക്കെതിരെ ജാഗ്രത’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി പൊലീസ് വ്യക്തമാക്കി. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. അടുത്തിടെ ദുബായ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസ് മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വലിയൊരു പാഠമാണ്. സമൂഹമാധ്യമത്തിൽ കണ്ട ആകർഷകമായ പരസ്യത്തിൽ വീണുപോയ ഒരു കുടുംബനാഥന് 8000 ദിർഹം (ഏകദേശം 1.8 ലക്ഷത്തിലധികം രൂപ) നഷ്ടമായി. ദുബായിലെ ഒരു ആഡംബര വില്ല വാടകയ്ക്ക് എന്ന വ്യാജ പരസ്യം കണ്ട് ബന്ധപ്പെട്ട ഇയാളോട് ബുക്കിങ് തുകയും, പിന്നീട് തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇൻഷുറൻസ് തുകയും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം ബാങ്ക് വഴി കൈമാറിയ ഉടൻ തന്നെ തട്ടിപ്പുകാരൻ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു. യഥാർഥ റിസോർട്ടുകളുടെയും വില്ലകളുടെയും ചിത്രങ്ങളും വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് മോഷ്ടിച്ചാണ് തട്ടിപ്പുകാർ വ്യാജ പരസ്യങ്ങൾ നിർമിക്കുന്നത്. ഉപയോക്താക്കൾ താല്പര്യം പ്രകടിപ്പിക്കുമ്പോൾ ബുക്കിങ് തുക, റജിസ്‌ട്രേഷൻ ഫീസ്, ഇൻഷുറൻസ് ചാർജ് എന്നീ പേരുകളിൽ മുൻകൂർ പണം ആവശ്യപ്പെടും. നേരിട്ട് കാണാനോ ഔദ്യോഗിക കരാറുകളിൽ ഒപ്പുവയ്ക്കാനോ ഇവർ സമ്മതിക്കില്ല. വില്ലകൾക്ക് വലിയ ആവശ്യക്കാരുണ്ടെന്നും വേഗത്തിൽ പണം അടച്ചില്ലെങ്കിൽ കൈവിട്ടുപോകുമെന്നും പറഞ്ഞ് ഉപയോക്താക്കളിൽ ഇവർ കടുത്ത സമ്മർദ്ദം ചെലുത്തുന്നു. പണം അക്കൗണ്ടിൽ എത്തിയാലുടൻ സമൂഹമാധ്യമ അക്കൗണ്ടുകൾ റദ്ദാക്കി ഇവർ അപ്രത്യക്ഷമാകും. കെട്ടിടത്തിന്റെ ഗുണനിലവാരവും സ്ഥലവും വച്ചുനോക്കുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത വിധം കുറഞ്ഞ തുകയാണ് ആവശ്യപ്പെടുന്നതെങ്കിൽ ഉറപ്പായും അത് കെണിയാണെന്ന് പൊലീസ് ഓർമിപ്പിക്കുന്നു. കെട്ടിടം നേരിട്ട് സന്ദർശിക്കുന്നതിന് മുൻപോ ഔദ്യോഗിക രേഖകൾ പരിശോധിക്കുന്നതിന് മുൻപോ ആർക്കും പണം കൈമാറരുത്. കെട്ടിട ഉടമയുടെയോ റിയൽ എസ്റ്റേറ്റ് കമ്പനിയുടെയോ ഐഡന്റിറ്റി കാർഡും നിയമപരമായ ഉടമസ്ഥാവകാശ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തണം. ഓൺലൈൻ ചാറ്റുകൾ മാത്രം വിശ്വസിക്കരുത്: ഇന്റർനെറ്റിൽ കാണുന്ന ചിത്രങ്ങളെയോ ഓൺലൈൻ ചാറ്റുകളെയോ മാത്രം വിശ്വസിച്ച് ഇടപാടുകൾ നടത്തരുത്. അപരിചിതമായ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കരുത്. ഔദ്യോഗിക ചാനലുകൾ വഴി മാത്രം പണമിടപാടുകൾ നടത്തുക. ദുബായ് പൊലീസിന്റെ ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ അടിയന്തരമല്ലാത്ത സഹായങ്ങൾക്കുള്ള 901 എന്ന നമ്പറിൽ വിളിച്ചോ സംശയാസ്പദമായ വെബ്‌സൈറ്റുകളോ ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ അറിയിക്കാം.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

കടുത്ത ചൂടിലേക്ക് യുഎഇ; മൂടൽമഞ്ഞ് മുന്നറിയിപ്പും, താപനില 45 ഡിഗ്രി വരെ ഉയർന്നേക്കും

UAE weather അബുദാബി: യുഎഇയിൽ ജൂൺ 7 ഞായറാഴ്ച (ഇന്ന്) പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, കിഴക്കൻ മേഖലകളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം താപനില ഉയരുമെന്നാണ് പ്രവചനം. പ്ലീയാഡിസ് നക്ഷത്രസമൂഹം കിഴക്കൻ ആകാശത്ത് ദൃശ്യമാകുന്നതോടെ കടുത്ത വേനൽക്കാലത്തിന് തുടക്കമാവുകയാണെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ജൂൺ 7 മുതൽ 19 വരെയുള്ള 13 ദിവസങ്ങളാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കുക. ഞായറാഴ്ച രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവുണ്ടാകും. വിവിധ നഗരങ്ങളിലെ പ്രതീക്ഷിക്കുന്ന താപനില താഴെ പറയുന്നപ്രകാരമാണ്: അൽ ഐൻ: 45°C, അബുദാബി: 28°C – 42°C, ഷാർജ: 28°C – 41°C, റാസൽഖൈമ: 41°C, ദുബായ്: 27°C – 40°C, ഫുജൈറ: 39°C. മഞ്ഞ, ചുവപ്പ് അലർട്ടുകൾ: ചില തീരദേശ മേഖലകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ച പുലർച്ചെ 3 മണി മുതൽ രാവിലെ 8 മണി വരെയും, പുലർച്ചെ 5.45 മുതൽ രാവിലെ 8 മണി വരെയും യഥാക്രമം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ഇത് ചിലപ്പോൾ ശക്തമായി വീശിയടിക്കുമ്പോൾ വേഗത 35 കിലോമീറ്റർ വരെ ഉയർന്നേക്കാം.

ഈ ‍രാജ്യക്കാർക്ക് യുഎഇ പുതിയ വിസ വിലക്കി

UAE bans new visas അബുദാബി: എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി യുഎഇ. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വീസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. രോഗവ്യാപന പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനം. യുഎഇ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് ഈ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചത്. നിർദിഷ്ട മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി തടഞ്ഞു. ഈ രാജ്യങ്ങളിൽനിന്ന് നിലവിൽ എത്തുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും പ്രത്യേക നിരീക്ഷണവും കർശന ആരോഗ്യപരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group