
UAE drivers are cutting cost ദുബായ്: യുഎഇയിൽ തുടർച്ചയായ നാലാം മാസവും ഇന്ധനവില വർദ്ധിച്ചതിന് പിന്നാലെ യാത്രകളിൽ കടുത്ത നിയന്ത്രണങ്ങളും മാറ്റങ്ങളും വരുത്തി പ്രവാസികൾ. യാത്രാ ആവശ്യങ്ങളിൽ മാറ്റമില്ലെങ്കിലും, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള രീതികളിലാണ് ജനങ്ങൾ മാറ്റം വരുത്തിയിരിക്കുന്നത്. വലിയ എസ് യു വി കാറുകൾക്ക് പകരം ചെറിയ കാറുകൾ ഉപയോഗിക്കുക, ചെറിയ ദൂരങ്ങളിലേക്ക് നടക്കുക, കൃത്യമായി റൂട്ടുകൾ പ്ലാൻ ചെയ്യുക, പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക എന്നിവയിലൂടെ ഇന്ധനച്ചെലവ്, സാലിക്, പാർക്കിങ് ഫീസ് എന്നിവ കുറയ്ക്കാൻ സാധിക്കുന്നതായി വാഹന ഉടമകൾ വ്യക്തമാക്കുന്നു. ഇതിലൂടെ ആഴ്ചയിൽ 50 മുതൽ 100 ദിർഹം വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്നാണ് പലരുടെയും കണക്കുകൂട്ടൽ. അൽ നഹ്ദയിൽ താമസിച്ച് ദുബായിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസവും യാത്ര ചെയ്യുന്ന എൻജിനീയറായ തൻവീർ അഹമ്മദ് (39) തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഇന്ധനവില കൂടിയതോടെ ദൂരം കുറഞ്ഞതും തിരക്കില്ലാത്തതുമായ റോഡുകൾ മാത്രമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. തൻവീർ അഹമ്മദ് പറയുന്നു: “ഗൂഗിൾ മാപ്‌സ് ഉപകാരപ്രദമാണ്, എങ്കിലും വർഷങ്ങളായി ഒരേ റോഡിലൂടെ വണ്ടിയോടിക്കുന്നതുകൊണ്ട് ചില കാര്യങ്ങൾ നമുക്കറിയാം. ചിലപ്പോൾ ഒന്നോ രണ്ടോ മിനിറ്റ് ലാഭിക്കാൻ വേണ്ടി മാപ്പ് കാണിക്കുന്ന വഴി വലിയ ദൂരമുള്ളതായിരിക്കാം. ഒരു എക്‌സിറ്റ് മാറിപ്പോയാൽ പോലും യാത്രയിൽ 8 മുതൽ 10 കിലോമീറ്റർ വരെ ദൂരം കൂടും. മുൻപൊക്കെ ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു.” യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനൊപ്പം ഒന്നിലധികം ആവശ്യങ്ങൾ ഒരു ഒരൊറ്റ യാത്രയിൽ തന്നെ തീർക്കാനും ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. പലചരക്ക് സാധനങ്ങൾ വാങ്ങുക, ഫാർമസിയിൽ പോവുക, ബന്ധുക്കളെ സന്ദർശിക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം ഇപ്പോൾ ഒരൊറ്റ ട്രിപ്പിൽ ഒതുക്കുകയാണ്. മുൻപൊക്കെ ഇതിനായി ആഴ്ചയിൽ മൂന്ന് തവണയെങ്കിലും പ്രത്യേകം വണ്ടിയെടുക്കുമായിരുന്നു. ഈ മാറ്റങ്ങളിലൂടെ മാത്രം ആഴ്ചയിൽ 50 ദിർഹത്തോളം ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
വാരാന്ത്യങ്ങളിൽ ഒമാൻ ‘യുഎഇ അയൽപക്കമാകും’; പ്രകൃതിഭംഗി നുകരാൻ അതിർത്തി കടന്ന് ലക്ഷക്കണക്കിന് സഞ്ചാരികൾ
Oman across seasons മസ്‌കത്ത്: ഒമാനിലെ പ്രശസ്തമായ ‘വാദി ബാനി ഖാലിദ്’ ഇപ്പോൾ കാണുമ്പോൾ ഒരു വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി യുഎഇയിലെ ഒരു പ്രദേശം വീക്കെൻഡ് ആഘോഷിക്കാനായി ഒമാനിലേക്ക് മാറിപ്പോയതുപോലെ തോന്നും. അബുദാബി, ദുബായ്, ഷാർജ രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങളാൽ ഇവിടം നിറഞ്ഞിരിക്കുകയാണ്. നീലനിറത്തിലുള്ള ജലാശയങ്ങളിൽ നീന്തിത്തുടിക്കുന്ന കുട്ടികളും പരന്ന പാറക്കെട്ടുകളിൽ വിശ്രമിക്കുന്ന കുടുംബങ്ങളുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഓരോ സ്കൂൾ അവധിക്കാലത്തും നീണ്ട വാരാന്ത്യങ്ങളിലും ആവർത്തിക്കപ്പെടുന്ന ഒരു ശീലമായി ഇത് മാറിയിരിക്കുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഒമാൻ സന്ദർശിക്കുന്ന മൊത്തം വിനോദസഞ്ചാരികളിൽ 55 ശതമാനത്തിലധികം പേരും യുഎഇയിൽ നിന്നുള്ളവരാണ്. 2024-ൽ മാത്രം പത്ത് ലക്ഷത്തിലധികം ഇമാറാത്തികളാണ് ഒമാനിലേക്ക് എത്തിയത്. ഒമാൻ ടൂറിസത്തിന്റെ ഏറ്റവും വലിയ വിപണിയായി യുഎഇ മാറിക്കഴിഞ്ഞു. സഞ്ചാരികളുടെ ഈ പ്രവാഹം കണക്കിലെടുത്ത്, 2025 ജൂലൈയിൽ അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് സലാലയിലെ ഒരു സംയോജിത ടൂറിസം സമുച്ചയത്തിനായി 764.5 ദശലക്ഷം ദിർഹത്തിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഔട്ട്‌ഡോർ യാത്രാപ്രേമിയായ സിമോൺ മാസെല്ലി ഒമാനിലേക്കുള്ള റോഡ് യാത്രയെ ഒരു ‘അന്വേഷണം’ എന്നാണ് വിശേഷിപ്പിച്ചത്. ഒരു നിമിഷം നിങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളിലൂടെയായിരിക്കും ഡ്രൈവ് ചെയ്യുന്നത്, തൊട്ടടുത്ത നിമിഷം നിങ്ങൾ 2,300 മീറ്റർ ഉയരമുള്ള ഒരു പർവത നഗരത്തിന് മുകളിലെത്തും. ഈ യാത്ര നിങ്ങളെ മാറ്റിക്കളയും. വർഷം മുഴുവൻ ഒമാനിലേക്ക് ഔട്ട്‌ഡോർ അഡ്വഞ്ചർ ഗ്രൂപ്പുകളെ നയിക്കുന്ന അലാ ഹുസൈന്റെ അഭിപ്രായത്തിൽ, ഒമാൻ ഒരു ‘മറഞ്ഞിരിക്കുന്ന രത്നമാണ്’. കടുത്ത വേനൽക്കാലത്ത് പോലും ക്യാമ്പ് ചെയ്യാൻ കഴിയുന്ന ഉയർന്ന മലനിരകളും പ്രകൃതിദത്ത നീരുറവകളും (വാദി) ഇവിടെയുണ്ട്. ഒമാനികളുടെ അതിഥികളെ സ്വീകരിക്കുന്ന വിനയപൂർവ്വമായ പെരുമാറ്റവും സാഹോദര്യവുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഒക്ടോബർ മുതൽ മാർച്ച് വരെ വാദികൾ സന്ദർശിക്കാനും ഹൈക്കിംഗിനും നഗരങ്ങൾ കാണാനും ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് സലാലയിലെ ഖരീഫ് (വർഷകാല) സീസൺ. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ അന്തരീക്ഷം. മാർച്ച് മുതൽ ഏപ്രിൽ വരെ: ജബൽ അഖ്ദറിലെ റോസാപ്പൂ വിളവെടുപ്പ് കാലം.
വ്യാജ വില്ല പരസ്യത്തിൽ വീണു; ദുബായിൽ മലയാളി കുടുംബത്തിന് നഷ്ടമായത് ലക്ഷങ്ങള്‍
fake villa advertisement ദുബായ്: വേനലവധിക്കാലത്ത് കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം താമസിക്കാൻ റിസോർട്ടുകളും വില്ലകളും തിരയുന്ന പ്രവാസികളെയും സന്ദർശകരെയും ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ദുബായ് പൊലീസിന്റെ കർശന മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയും ആകർഷകമായ ഓഫറുകൾ നൽകി പണം തട്ടുന്ന സംഘങ്ങൾ സജീവമാണെന്ന് ‘വഞ്ചനയ്‌ക്കെതിരെ ജാഗ്രത’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി പൊലീസ് വ്യക്തമാക്കി. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. അടുത്തിടെ ദുബായ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസ് മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വലിയൊരു പാഠമാണ്. സമൂഹമാധ്യമത്തിൽ കണ്ട ആകർഷകമായ പരസ്യത്തിൽ വീണുപോയ ഒരു കുടുംബനാഥന് 8000 ദിർഹം (ഏകദേശം 1.8 ലക്ഷത്തിലധികം രൂപ) നഷ്ടമായി. ദുബായിലെ ഒരു ആഡംബര വില്ല വാടകയ്ക്ക് എന്ന വ്യാജ പരസ്യം കണ്ട് ബന്ധപ്പെട്ട ഇയാളോട് ബുക്കിങ് തുകയും, പിന്നീട് തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇൻഷുറൻസ് തുകയും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം ബാങ്ക് വഴി കൈമാറിയ ഉടൻ തന്നെ തട്ടിപ്പുകാരൻ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു. യഥാർഥ റിസോർട്ടുകളുടെയും വില്ലകളുടെയും ചിത്രങ്ങളും വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് മോഷ്ടിച്ചാണ് തട്ടിപ്പുകാർ വ്യാജ പരസ്യങ്ങൾ നിർമിക്കുന്നത്. ഉപയോക്താക്കൾ താല്പര്യം പ്രകടിപ്പിക്കുമ്പോൾ ബുക്കിങ് തുക, റജിസ്‌ട്രേഷൻ ഫീസ്, ഇൻഷുറൻസ് ചാർജ് എന്നീ പേരുകളിൽ മുൻകൂർ പണം ആവശ്യപ്പെടും. നേരിട്ട് കാണാനോ ഔദ്യോഗിക കരാറുകളിൽ ഒപ്പുവയ്ക്കാനോ ഇവർ സമ്മതിക്കില്ല. വില്ലകൾക്ക് വലിയ ആവശ്യക്കാരുണ്ടെന്നും വേഗത്തിൽ പണം അടച്ചില്ലെങ്കിൽ കൈവിട്ടുപോകുമെന്നും പറഞ്ഞ് ഉപയോക്താക്കളിൽ ഇവർ കടുത്ത സമ്മർദ്ദം ചെലുത്തുന്നു. പണം അക്കൗണ്ടിൽ എത്തിയാലുടൻ സമൂഹമാധ്യമ അക്കൗണ്ടുകൾ റദ്ദാക്കി ഇവർ അപ്രത്യക്ഷമാകും. കെട്ടിടത്തിന്റെ ഗുണനിലവാരവും സ്ഥലവും വച്ചുനോക്കുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത വിധം കുറഞ്ഞ തുകയാണ് ആവശ്യപ്പെടുന്നതെങ്കിൽ ഉറപ്പായും അത് കെണിയാണെന്ന് പൊലീസ് ഓർമിപ്പിക്കുന്നു. കെട്ടിടം നേരിട്ട് സന്ദർശിക്കുന്നതിന് മുൻപോ ഔദ്യോഗിക രേഖകൾ പരിശോധിക്കുന്നതിന് മുൻപോ ആർക്കും പണം കൈമാറരുത്. കെട്ടിട ഉടമയുടെയോ റിയൽ എസ്റ്റേറ്റ് കമ്പനിയുടെയോ ഐഡന്റിറ്റി കാർഡും നിയമപരമായ ഉടമസ്ഥാവകാശ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തണം. ഓൺലൈൻ ചാറ്റുകൾ മാത്രം വിശ്വസിക്കരുത്: ഇന്റർനെറ്റിൽ കാണുന്ന ചിത്രങ്ങളെയോ ഓൺലൈൻ ചാറ്റുകളെയോ മാത്രം വിശ്വസിച്ച് ഇടപാടുകൾ നടത്തരുത്. അപരിചിതമായ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കരുത്. ഔദ്യോഗിക ചാനലുകൾ വഴി മാത്രം പണമിടപാടുകൾ നടത്തുക. ദുബായ് പൊലീസിന്റെ ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ അടിയന്തരമല്ലാത്ത സഹായങ്ങൾക്കുള്ള 901 എന്ന നമ്പറിൽ വിളിച്ചോ സംശയാസ്പദമായ വെബ്‌സൈറ്റുകളോ ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ അറിയിക്കാം.
കടുത്ത ചൂടിലേക്ക് യുഎഇ; മൂടൽമഞ്ഞ് മുന്നറിയിപ്പും, താപനില 45 ഡിഗ്രി വരെ ഉയർന്നേക്കും
UAE weather അബുദാബി: യുഎഇയിൽ ജൂൺ 7 ഞായറാഴ്ച (ഇന്ന്) പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, കിഴക്കൻ മേഖലകളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം താപനില ഉയരുമെന്നാണ് പ്രവചനം. പ്ലീയാഡിസ് നക്ഷത്രസമൂഹം കിഴക്കൻ ആകാശത്ത് ദൃശ്യമാകുന്നതോടെ കടുത്ത വേനൽക്കാലത്തിന് തുടക്കമാവുകയാണെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ജൂൺ 7 മുതൽ 19 വരെയുള്ള 13 ദിവസങ്ങളാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കുക. ഞായറാഴ്ച രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവുണ്ടാകും. വിവിധ നഗരങ്ങളിലെ പ്രതീക്ഷിക്കുന്ന താപനില താഴെ പറയുന്നപ്രകാരമാണ്: അൽ ഐൻ: 45°C, അബുദാബി: 28°C – 42°C, ഷാർജ: 28°C – 41°C, റാസൽഖൈമ: 41°C, ദുബായ്: 27°C – 40°C, ഫുജൈറ: 39°C. മഞ്ഞ, ചുവപ്പ് അലർട്ടുകൾ: ചില തീരദേശ മേഖലകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ച പുലർച്ചെ 3 മണി മുതൽ രാവിലെ 8 മണി വരെയും, പുലർച്ചെ 5.45 മുതൽ രാവിലെ 8 മണി വരെയും യഥാക്രമം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ഇത് ചിലപ്പോൾ ശക്തമായി വീശിയടിക്കുമ്പോൾ വേഗത 35 കിലോമീറ്റർ വരെ ഉയർന്നേക്കാം.
ഈ രാജ്യക്കാർക്ക് യുഎഇ പുതിയ വിസ വിലക്കി
UAE bans new visas അബുദാബി: എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി യുഎഇ. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വീസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. രോഗവ്യാപന പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനം. യുഎഇ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് ഈ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചത്. നിർദിഷ്ട മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി തടഞ്ഞു. ഈ രാജ്യങ്ങളിൽനിന്ന് നിലവിൽ എത്തുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും പ്രത്യേക നിരീക്ഷണവും കർശന ആരോഗ്യപരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്.