
Newborn family rescued Sharjah ഷാർജ: ഷാർജയിലെ അൽ നസ്സിരിയ മേഖലയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ നിന്ന് നവജാത ശിശുവിനെ സിവിൽ ഡിഫൻസ് സംഘം സുരക്ഷിതമായി രക്ഷപെടുത്തി. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക മാധ്യമമായ അൽ ബയാൻ പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, പുലർച്ചെ 1.35-ഓടെയാണ് രണ്ടാമത്തെ നിലയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംനാൻ, അൽ മിന എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന-രക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഫ്ലാറ്റിനുള്ളിലെ എയർകണ്ടീഷണർ യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്ന് ഷാർജ സിവിൽ ഡിഫൻസ് വ്യക്തമാക്കി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന കുടുംബാംഗങ്ങളെ പുറത്തെത്തിക്കാനുള്ള അടിയന്തര നടപടികളും ഫയർഫോഴ്സ് സ്വീകരിച്ചു. കനത്ത പുക നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് ഒരു പെൺകുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉദ്യോഗസ്ഥർ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ മറ്റ് ഫ്ലാറ്റുകളിലേക്ക് തീ പടരുന്നതിന് മുൻപ് തന്നെ അഗ്നിശമനസേനാംഗങ്ങൾ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാൻ കൂളിംഗ് പ്രക്രിയയുംവിജയകരമായി പൂർത്തിയാക്കി.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
ട്രംപിനെ തള്ളി ഇസ്രയേൽ; ഇറാന്‍റെ പെട്രോകെമിക്കൽ പ്ലാന്‍റിൽ ബോംബാക്രമണം, ഹൂതികളുടെ മുന്നറിയിപ്പ്
Israel hits Iran തെൽ അവീവ് / വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം അവഗണിച്ച് ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള പ്രമുഖ പെട്രോകെമിക്കൽ പ്ലാന്റിലും മറ്റ് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിലും ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഏപ്രിൽ 8-ലെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഇറാന്റെ ഊർജ്ജ ഉൽപ്പാദന കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇറാന്റെ ‘മാഹ്ഷഹർ’ പെട്രോകെമിക്കൽ കോംപ്ലക്സിലാണ് ഇസ്രയേൽ ബോംബ് വർഷിച്ചതെന്നും പ്ലാന്റിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് സ്ഥിരീകരിച്ചു. ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ്, ഇസ്രയേലും ഇറാനും നടത്തുന്ന പുതിയ സൈനിക നീക്കങ്ങൾ തങ്ങൾ ഇറാനുമായി നടത്തുന്ന സമാധാന ചർച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിച്ച് ഇറാനുമായുള്ള സമാധാനക്കരാറിന് വഴിയൊരുക്കാൻ ട്രംപ് ഇസ്രയേലിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് അതീവ അസഭ്യവർഷത്തോടെയാണ് ഇതിനെക്കുറിച്ച് സംസാരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. “ഈ ആക്രമണങ്ങൾ സമാധാനക്കരാറിനെ ഒരു തരത്തിലും ബാധിക്കില്ല. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്, എല്ലാ തീരുമാനങ്ങളും എന്റേതാണ്. അവൻ (നെതന്യാഹു) അല്ല ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത്.” – ട്രംപ് ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന വന്ന് ഏതാനും മണിക്കൂറുകൾക്കകം ഇസ്രയേൽ സൈന്യം ഇറാനിൽ വീണ്ടും ബോംബാക്രമണം നടത്തുകയായിരുന്നു. ഇസ്രയേൽ യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. യുഎസിലെ ഇസ്രയേൽ അംബാസഡർ യെഹിയൽ ലൈറ്റർ എക്സിൽ കുറിച്ചതനുസരിച്ച്, ഇറാൻ 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത്. ഇതിന് തിരിച്ചടിയായാണ് ഇറാന്റെ ഉപരിതല-ഉപരിതല മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രയേൽ തകർത്തത്. ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂഥി വിമതരും യുദ്ധത്തിലേക്ക് ചാടിവീണു. വെടിനിർത്തലിന് ശേഷം ഇസ്രയേലിന് നേരെ ആദ്യമായി മിസൈൽ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹൂഥികൾ പ്രഖ്യാപിച്ചു. ഇതോടെ ഇസ്രയേലിന് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കേണ്ടി വന്നു. ചെങ്കടലിലൂടെയുള്ള ഇസ്രയേലിന്റെ കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നും ഹൂഥികൾ ശപഥം ചെയ്തു. “ശത്രുപക്ഷത്തിന്റെ എല്ലാ നീക്കങ്ങളെയും ഞങ്ങളുടെ സായുധ സേനയ്ക്കുള്ള നിയമപരമായ സൈനിക ലക്ഷ്യങ്ങളായി മാത്രമേ ഞങ്ങൾ കണക്കാക്കൂ,” ഹൂഥികൾ തങ്ങളുടെ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ദുബായ് എമിറേറ്റ്സ് റോഡിൽ വൻ അപകടം: ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ച് ഏഴ് മരണം
Dubai’s Emirates Road Accident ദുബായ്: ദുബായിലെ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴുപേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. റോഡിന് നടുവിൽ കേടായി കിടന്ന ട്രക്കിലേക്ക് മിനിബസ് വന്നിടിച്ചാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തേണ്ടി വന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ദുബായ് പോലീസ് പറഞ്ഞു. എന്നാൽ ഈ സമയം പിന്നാലെ വന്ന മിനിബസ് ഡ്രൈവർ ശ്രദ്ധിക്കാതിരുന്നതും വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട സുരക്ഷിതമായ അകലം സൂക്ഷിക്കാതിരുന്നതുമാണ് നിയന്ത്രണം വിട്ട് ട്രക്കിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറാൻ കാരണമായത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ ട്രാഫിക് പട്രോളിംഗ് സംഘങ്ങളും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയതായി ദുബായ് പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ അറിയിച്ചു. അപകടസ്ഥലത്തു വച്ചുതന്നെ 7 പേർ മരണപ്പെട്ടു. പരിക്കേറ്റ 9 പേരിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. മറ്റ് 4 പേർക്ക് നിസ്സാര പരിക്കുകളുണ്ട്. പരിക്കേറ്റ എല്ലാവരെയും അടിയന്തര ചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ ട്രാഫിക് വിഭാഗം നടത്തിവരികയാണ്. കൂടാതെ, ഹൈവേകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും പോലീസ് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി.
ഉയർന്ന വിമാനക്കൂലിയും യുദ്ധഭീതിയും; യുഎഇയിലും ഗൾഫിലും ഓൺലൈൻ മീറ്റിംഗുകൾ വീണ്ടും സജീവമാകുന്നു
High airfares virtual meetings ദുബായ്: കോവിഡ്-19 മഹാമാരിക്ക് പിന്നാലെ കോർപ്പറേറ്റ് ലോകത്ത് ആരംഭിച്ച ഓൺലൈൻ മീറ്റിംഗുകളിലേക്കുള്ള മാറ്റം യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വീണ്ടും ശക്തമാകുന്നു. വിമാന ടിക്കറ്റ് നിരക്കുകളിലെ വൻ വർദ്ധനവും കമ്പനികളുടെ ലാഭവിഹിതത്തിലുണ്ടായ ഇടിവുമാണ് ബിസിനസ്സ് യാത്രകൾ വെട്ടിച്ചുരുക്കാൻ ഇത്തവണ കോർപ്പറേറ്റുകളെ പ്രേരിപ്പിക്കുന്നത്. പശ്ചിമേഷ്യയിൽ അടുത്തിടെയുണ്ടായ യുദ്ധം പ്രതിസന്ധി സൃഷ്ടിക്കുന്നതിന് മുൻപ് വരെ ഗൾഫിലെ ബിസിനസ്സ് യാത്രകൾ കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചു വന്നിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും, കമ്പനികൾ നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് വളരെ കുറഞ്ഞ പ്രാധാന്യം മാത്രമാണ് നൽകുന്നത്. ജിആര്‍ജി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഒസാമ വ്യക്തമാക്കിയത്: “വെടിനിർത്തലിന് ശേഷമുള്ള കഴിഞ്ഞ ആറാഴ്ചയായി, കമ്പനികൾ വളരെ അത്യാവശ്യമായ ബിസിനസ്സ് യാത്രകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്. ഉയർന്ന വിമാനക്കൂലി ഒരു കാരണം മാത്രമാണ്. എന്നാൽ അതിനേക്കാളേറെ മൾട്ടിനാഷണൽ കമ്പനികൾ നൽകുന്ന യാത്രാ സുരക്ഷാ നിർദ്ദേശങ്ങളും, ഇന്ധനവില വർദ്ധനവ് മൂലം കമ്പനികളുടെ ലാഭം കുറഞ്ഞതുമാണ് യാത്രാ ചെലവുകൾ പരമാവധി വെട്ടിച്ചുരുക്കാൻ കാരണമാകുന്നത്.” അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധത്തെ തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവും ഹോർമുസ് കടലിടുക്ക് അടച്ചതുമാണ് 2026 മാർച്ചിന് ശേഷം വിമാനക്കൂലി കുത്തനെ ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ ചൂണ്ടിക്കാട്ടി. വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങളും വ്യോമാതിർത്തികൾ അടച്ചതും കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ടിക്കറ്റ് നിരക്കുകൾ 30 ശതമാനത്തോളം ഉയർന്നുതന്നെ നിൽക്കാനാണ് സാധ്യതയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
“മതി, ഇവിടെ അവസാനിപ്പിക്കാം”; ലൈവ് അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ട്രംപ് ഇറങ്ങിപ്പോയി
Trump walks out of interview വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രമുഖ യുഎസ് മാധ്യമമായ എൻബിസി ന്യൂസിന്റെ അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. എൻബിസി ന്യൂസിന്റെ പ്രശസ്തമായ ‘മീറ്റ് ദ പ്രസ്’ പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെ ക്ഷുഭിതനായ ട്രംപ്, മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ച് എഴുന്നേറ്റുപോവുകയായിരുന്നു. കലിഫോർണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെ കുറിച്ചായിരുന്നു ട്രംപും ക്രിസ്റ്റൻ വെൽക്കറും തമ്മിൽ സംസാരിച്ചിരുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും ഫലം പുറത്തുവരാത്തത് കലിഫോർണിയയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടക്കുന്നതിന്റെ തെളിവാണെന്ന് ട്രംപ് ആരോപിച്ചു. ഈ ആരോപണത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ക്രിസ്റ്റൻ വെൽക്കർ ട്രംപിനോട് ആവർത്തിച്ച് ചോദിച്ചു. ‘‘പലരിൽ നിന്നായി ഞാൻ ഇത് കേൾക്കുന്നുണ്ട്. പ്രക്രിയകൾ നോക്കിയാൽ തന്നെ എനിക്ക് ഇത് മനസ്സിലാകും’’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നതായി യാതൊരു ഔദ്യോഗിക തെളിവുമില്ലെന്ന് വെൽക്കർ ചൂണ്ടിക്കാണിച്ചതോടെ ട്രംപ് കൂടുതൽ ക്ഷുഭിതനായി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും ചോദ്യമുയർത്തി. എന്നാൽ വോട്ടെണ്ണൽ പ്രക്രിയ കൃത്യതയോടെയും വേഗത്തിലും പൂർത്തിയാക്കാൻ അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. ഇതോടെ നിയന്ത്രണം വിട്ട ട്രംപ്, കലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നും അവരെപ്പോലെ നിങ്ങളും (അവതാരക) അത്തരത്തിലുള്ള ആളാണെന്നും തുറന്നടിച്ചു. എന്നാൽ “ഞാൻ അഴിമതിക്കാരിയല്ല” എന്ന് അവതാരക ശക്തമായി മറുപടി നൽകിയെങ്കിലും ട്രംപ് തന്റെ ആരോപണത്തിൽ ഉറച്ചുനിന്നു. വാക്കേറ്റം മുറുകിയതോടെ, “മതി, ഇത് ഇവിടെ അവസാനിപ്പിക്കാം. നന്ദി ഡാർലിങ്” എന്ന് പരിഹാസത്തോടെ പറഞ്ഞ് ട്രംപ് തന്റെ മൈക്രോഫോൺ ഊരി നിലത്തേക്ക് എറിയുകയും അഭിമുഖത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോവുകയുമായിരുന്നു. വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ട്രംപ് മുൻപും ഇത്തരത്തിൽ കടുത്ത പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മുൻപ് സിഎൻഎൻ റിപ്പോർട്ടർ കൈറ്റ്‌ളൻ കോളിൻസിനെതിരെയും ട്രംപ് പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. “അവൾ സുന്ദരിയാണ്, പക്ഷേ ഒരിക്കലും ചിരിക്കാറില്ല. അവളുടെ കണ്ണുകളിൽ എപ്പോഴും വെറുപ്പാണ് കാണുന്നത്,” എന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്.
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ: ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം; ടെഹ്റാനിലും ഇസ്ഫഹാനിലും തിരിച്ചടിച്ച് ഇസ്രയേൽ
Iran Israel US Attack ടെഹ്റാൻ / തെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ടുള്ള വ്യോമാക്രമണങ്ങൾ ആരംഭിച്ചു. ഏപ്രിൽ 8-ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ പരമ്പര ആക്രമണമാണിത്. ഇതോടെ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്നിരുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പൂർണ്ണമായും അനിശ്ചിതത്വത്തിലായി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാൻ വ്യാപകമായ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലിൽ പലയിടങ്ങളിലും കനത്ത ജാഗ്രതാ സൈറനുകൾ മുഴങ്ങിയതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ വ്യാപ്തിയോ നാശനഷ്ടങ്ങളോ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇറാന്റെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രയേൽ ശക്തമായ തിരിച്ചടി നൽകി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ തങ്ങളുടെ പടിഞ്ഞാറൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുഎസ് ഉദ്യോഗസ്ഥരുടെയും കർശനമായ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഈ സൈനിക നീക്കങ്ങൾ നടത്തിയത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ സൈനികമായി തിരിച്ചടിക്കരുതെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസ്രയേൽ ഇത് മുഖവിലയ്ക്കെടുത്തില്ല. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ കഴിഞ്ഞ ഞായറാഴ്ച കനത്ത ആക്രമണം നടത്തിയിരുന്നു. ലബനനിലെ ആക്രമണം താൽക്കാലികമായി നിർത്തണമെന്ന യുഎസിന്റെ അഭ്യർഥന ലംഘിച്ചുകൊണ്ടായിരുന്നു ഇത്. ഇറാൻ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ല പോരാളികൾ തങ്ങൾക്കു നേരെ വെടിയുതിർത്തതിനാലാണ് ബെയ്റൂട്ടിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ തീവ്രവലതുപക്ഷ മന്ത്രിയായ ഇറ്റ്മർ ബെൻ ഗിവിർ കടുത്ത പ്രതികരണവുമായി രംഗത്തെത്തി.
പാസ്‌പോർട്ടില്ല, കോൺടാക്റ്റില്ല: വർഷങ്ങൾക്ക് ശേഷം യുഎഇയിൽ ഇന്ത്യൻ അമ്മയെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സഹായിച്ചതിങ്ങനെ…
Indian mother in UAE ദുബായ് / ഭുവനേശ്വർ യുഎഇയിൽ സ്പോൺസറുടെ ക്രൂരതയിൽ അകപ്പെട്ട് ഏഴ് വർഷത്തോളം നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിപ്പോയ ഒഡീഷ സ്വദേശിനിയായ വീട്ടമ്മ ഒടുവിൽ സുരക്ഷിതമായി ജന്മനാട്ടിൽ തിരിച്ചെത്തി. ഒരു ഫേസ്ബുക്ക് വീഡിയോയും കുടുംബത്തിന്റെ നിരന്തരമായ നിയമപോരാട്ടവുമാണ് ഇവരുടെ രക്ഷയ്ക്ക് വഴിയൊരുക്കിയത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയും സംയുക്ത ഇടപെടലിലൂടെയാണ് ഇവരുടെ മോചനം സാധ്യമായത്. മൂന്ന് കുട്ടികളുടെ അമ്മയായ ഹസ്ത മഹാനന്ദ എന്ന ഒഡീഷ സ്വദേശിനി 2019-ലാണ് ഒരു ഇന്ത്യൻ കുടുംബത്തിന്റെ കീഴിൽ ഗാർഹിക ജോലി ചെയ്യാനായി യുഎഇയിൽ എത്തിയത്. ഒരു കമ്പനി ഇവരെ മറ്റൊരു വിസയിലാണ് യുഎഇയിൽ എത്തിച്ചതെങ്കിലും പിന്നീട് ഒരു വീട്ടുജോലിക്കാരിയായി നിയോഗിക്കുകയായിരുന്നു. 2022-ൽ ഇവർ തൊഴിലുടമകൾക്കൊപ്പം ഒരിക്കൽ ഇന്ത്യയിൽ വന്ന് മടങ്ങിപ്പോയിരുന്നു. എന്നാൽ പിന്നീട് യുഎഇയിൽ തിരിച്ചെത്തിയ ശേഷം ഇവരുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. രണ്ടാം തവണ യുഎഇയിൽ എത്തിയതിന് ശേഷം ഹസ്തയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വന്നത്. വീട്ടുകാരുമായി സംസാരിക്കുന്നതിൽ നിന്ന് തൊഴിലുടമകൾ ഇവരെ വിലക്കുകയും നാട്ടിലേക്ക് പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ഹസ്തയുടെ പാസ്‌പോർട്ട് സ്പോൺസർ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയായിരുന്നു. ഇതോടെ ഒഡീഷയിലുള്ള ഇവരുടെ കുടുംബത്തിന് ഹസ്തയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെയായി. മകളെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കൾ ഒഡീഷ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ഹസ്തയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവരെ കണ്ടെത്താനും നിർദ്ദേശിച്ചുകൊണ്ട് യുഎഇയിലെ ഇന്ത്യൻ മിഷനുമായി നയതന്ത്ര ചാനലുകൾ വഴി ബന്ധപ്പെട്ടു. ഇതേ സമയത്താണ് നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഹസ്തയുടെ ഒരു ചെറിയ വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. യുഎഇയിലെ ‘ഒഡിയ സമാജ്’ അംഗങ്ങൾ ഈ വീഡിയോ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ വീഡിയോയിൽ സ്വന്തം വിവരങ്ങളൊന്നും ഹസ്ത നൽകിയിരുന്നില്ല. പിന്നീട് ഒഡീഷ ഹൈക്കോടതി നൽകിയ ജനനത്തീയതി വച്ചാണ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. ന്യൂഡൽഹിയിലെ പാസ്‌പോർട്ട് രേഖകളിൽ പേര് വ്യത്യസ്തമായിരുന്നതും അന്വേഷണത്തിന് തടസ്സമുണ്ടാക്കി. ഒടുവിൽ വിസ ഹിസ്റ്ററിയും പഴയ രേഖകളും വിശദമായി പരിശോധിച്ചാണ് ഉദ്യോഗസ്ഥർ സ്പോൺസറെയും തൊഴിലുടമയെയും കണ്ടെത്തിയത്. ഇന്ത്യൻ അധികൃതർ സ്പോൺസറെ ബന്ധപ്പെട്ടതിനെ തുടർന്ന് മെയ് 12-ന് കമ്പനി മാനേജർ ഹസ്തയെ ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫീസിൽ ഹാജരാക്കി. താൻ സുരക്ഷിതയാണെന്ന് പറഞ്ഞ ഹസ്ത, പക്ഷെ നാട്ടിൽ പോകാൻ തനിക്ക് കമ്പനി ആവർത്തിച്ച് അനുമതി നിഷേധിച്ചതായി കോൺസുലേറ്റിനെ ബോധിപ്പിച്ചു. ഹസ്തയുടെ ശമ്പള കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ഉടനടി നൽകാനും വിസ റദ്ദാക്കി എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർ കമ്പനിയോട് നിർദ്ദേശിച്ചു. ഹസ്തയ്ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടോ രേഖകൾ ശരിയാക്കാനുള്ള പണമോ ഉണ്ടായിരുന്നില്ല. അതിനാൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് അവർക്ക് രണ്ടാഴ്ചത്തെ താമസസൗകര്യവും ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റും കോൺസുലേറ്റ് ഒരുക്കി നൽകി. കൂടാതെ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയതിനുള്ള പിഴയും അധികൃതർ തന്നെയാണ് അടച്ചുതീർത്തത്. നിലവിൽ ഹസ്ത ഒഡീഷയിൽ തിരിച്ചെത്തിയിട്ടുണ്ട്. അവർ ഉടൻ തന്നെ തങ്ങളുടെ മൂന്ന് പെൺമക്കളുമായി ഒന്നിക്കും. കുറ്റക്കാരായ കമ്പനിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത്തരം തൊഴിൽ ചൂഷണങ്ങളിലും വിസ ക്രമക്കേടുകളിലും ഉൾപ്പെടുന്ന കമ്പനികളെ ഇന്ത്യൻ മിഷൻ കരിമ്പട്ടികയിൽ പെടുത്താറുണ്ടെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും; താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാം
UAE weather forecast അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ ചൂടുകൂടിയ കാലാവസ്ഥയായിരിക്കുമെന്നും ചിലയിടങ്ങളിൽ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം തിങ്കളാഴ്ച അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും; പരമാവധി താപനില 42°C മുതൽ 47°C വരെ ഉയർന്നേക്കാം. തീരദേശങ്ങളിലും ദ്വീപുകളിലും പരമാവധി താപനില 36°C മുതൽ 42°C വരെ ആയിരിക്കും. മലയോര മേഖലകളിൽ താപനില 32°C മുതൽ 38°C വരെയായി കുറഞ്ഞുനിൽക്കും. വെള്ളിയാഴ്ച വരെ രാജ്യത്ത് പൊതുവെ സാധാരണ കാലാവസ്ഥയായിരിക്കുമെങ്കിലും, ഇടയ്ക്കിടെ വീശിയടിക്കുന്ന ശക്തമായ കാറ്റ് കാരണം അന്തരീക്ഷത്തിൽ പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ കാഴ്ചപരിധി കുറച്ചേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, ചില സമയങ്ങളിൽ ഇത് 40 കി.മീ/മണിക്കൂർ വരെ ഉയർന്നേക്കാം. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും വീശുന്ന കാറ്റ് ഇടയ്ക്ക് ശക്തമാകുന്നതിനാൽ അറബിക്കടൽ ഉച്ചയ്ക്ക് ശേഷം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. എന്നാൽ ഒമാൻ കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
യുഎഇ വർക്ക് പെർമിറ്റ് നടപടികൾ എളുപ്പമാക്കുന്നു; പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു, 13 തരം വിസകൾ ലഭ്യമാകും
UAE work permits upgrades ദുബായ്: യുഎഇയിലെ വർക്ക് പെർമിറ്റ് (ജോലി അനുമതി) സേവനങ്ങൾ കൂടുതൽ ലളിതമാക്കാനും വേഗത്തിലാക്കാനുമുള്ള പുതിയ പരിഷ്‌കാരങ്ങളുമായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിബന്ധനകൾ ലളിതമാക്കുക, നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുക, ഡിജിറ്റൽ ചാനലുകൾ വിപുലീകരിക്കുക എന്നിവയിലൂടെ ഇടപാടുകൾ അതിവേഗം പൂർത്തിയാക്കാനും യുഎഇ തൊഴിൽ വിപണിയുടെ കാര്യക്ഷമതയും മത്സരശേഷിയും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം. നിലവിലുള്ള വർക്ക് പെർമിറ്റ് സേവനങ്ങളിലെ പുരോഗതിയെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനായി മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഒരു ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 30 വരെ പൊതുജനങ്ങൾക്ക് ഇതിൽ പങ്കെടുത്തു നിർദേശങ്ങൾ നൽകാം. വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാനും നടപടികൾ വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രാലയം കരുതുന്നു. തൊഴിലിന്റെ സ്വഭാവവും ആവശ്യകതയും അനുസരിച്ച് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് നൽകാനായി 13 തരം വർക്ക് പെർമിറ്റുകളാണ് നിലവിലുള്ളത്. ഇതിൽ പ്രധാനപ്പെട്ട ചിലത് താഴെ പറയുന്നവയാണ്. പ്രൈവറ്റ് ട്യൂട്ടറിങ് വർക്ക് പെർമിറ്റ് (Private Tutoring): സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്കായി നൽകുന്ന അനുമതിപത്രം. രാജ്യത്തിന് പുറത്തുനിന്നുള്ള റിക്രൂട്ട്‌മെന്റ് പെർമിറ്റ്: യുഎഇക്ക് വെളിയിൽ നിന്നും പുതിയ ജീവനക്കാരെ കൊണ്ടുവരുന്നതിനായി നൽകുന്നത്. ഇതിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും. ട്രാൻസ്ഫർ വർക്ക് പെർമിറ്റ്: യുഎഇക്ക് ഉള്ളിൽ തന്നെയുള്ള, മുൻപത്തെ ജോലി അവസാനിച്ച ഒരു ജീവനക്കാരനെ പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയെടുക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന വിസ. ഇതിന്റെയും കാലാവധി രണ്ട് വർഷമാണ്. കുടുംബത്തിന്റെ സ്പോൺസർഷിപ്പിലുള്ളവർക്കുള്ള പെർമിറ്റ്: യുഎഇയിൽ കുടുംബത്തോടൊപ്പം (ഫാമിലി വിസയിൽ) താമസിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന വിസ. കാലാവധി രണ്ട് വർഷം. താൽക്കാലിക വർക്ക് പെർമിറ്റ്: യുഎഇയിൽ താമസിക്കുന്ന ഒരാളെ, അവരുടെ പ്രധാന തൊഴിലുടമയ്ക്ക് പുറമെയുള്ള മറ്റൊരു സ്ഥാപനത്തിൽ താൽക്കാലിക സ്വഭാവമുള്ള ജോലികൾക്കായി നിയമിക്കാൻ അനുവദിക്കുന്ന സംവിധാനം. ജോലി കഴിഞ്ഞാൽ ഇവർ തങ്ങളുടെ യഥാർത്ഥ കമ്പനിയിലേക്ക് തന്നെ മടങ്ങണം. മിഷൻ വർക്ക് പെർമിറ്റ്: ഒരു താൽക്കാലിക ദൗത്യത്തിനായോ അല്ലെങ്കിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ തീർക്കേണ്ട പ്രത്യേക പ്രോജക്റ്റുകൾക്കായോ യുഎഇക്ക് പുറത്തുനിന്ന് ജീവനക്കാരെ കൊണ്ടുവരാൻ കമ്പനികളെ അനുവദിക്കുന്ന പെർമിറ്റ്. പാർട്ട്-ടൈം വർക്ക് പെർമിറ്റ്: യുഎഇക്ക് അകത്തുനിന്നോ പുറത്തുനിന്നോ ഉള്ള ജീവനക്കാരെ പാർട്ട് ടൈം കരാറിൽ നിയമിക്കാൻ അനുവദിക്കുന്നു. ഒന്നാം ലെവലിലും രണ്ടാം ലെവലിലും പെട്ട വൈദഗ്ധ്യമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരേ സമയം ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ ഇതിലൂടെ സാധിക്കും. ഇതിനായി പ്രധാന തൊഴിലുടമയുടെയോ മറ്റ് പാർട്ട് ടൈം കമ്പനികളുടെയോ പ്രത്യേക അനുമതി ആവശ്യമില്ല. ഇതിന്റെ കാലാവധി രണ്ട് വർഷമാണ്.