
Deportation കുവൈത്ത് സിറ്റി: സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തും. ഫർവാനിയയിലുണ്ടായ സംഘർഷത്തെക്കുറിച്ചുള്ള തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത രണ്ട് ഏഷ്യൻ പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കാനും കുവൈത്ത് ഉൾപ്പെടെയുള്ള ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിൽ വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്താനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
മുപ്പതും മുപ്പത്തിരണ്ടും വയസുള്ള രണ്ട് ഏഷ്യൻ സ്വദേശികളാണ് ഫർവാനിയ ബ്ലോക്ക് അഞ്ചിലുണ്ടായ ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഫർവാനിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുക്കാൻ കാരണമായ സുരക്ഷാ റിപ്പോർട്ട് തെറ്റായിരുന്നുവെന്ന് വ്യക്തമായത്. അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യാജമായിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും, പ്രവാസികളായ ഇരുവരെയും വിട്ടയക്കാൻ അധികൃതർ തയ്യാറായില്ല. പകരം ഇവരെ തടങ്കലിൽ വെയ്ക്കുകയും നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റുകയുമായിരുന്നു.
സുരക്ഷാ റിപ്പോർട്ടുകളിലും പൊതുശല്യവുമായി ബന്ധപ്പെട്ട പരാതികളിലും കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന കർശനമായ നിലപാടുകളുടെയും കടുത്ത നിയമനടപടികളുടെയും തെളിവാണ് ഈ സംഭവം. താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും പൊതുക്രമവും ലംഘിക്കുന്ന വ്യക്തികൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നാണ് കുവൈത്ത് അധികൃതർ വ്യക്തമാക്കുന്നത്.
Money Stolen തട്ടിപ്പ്; കുവൈത്തിൽ പോലീസെന്ന വ്യാജേന പ്രവാസിയുടെ പണം തട്ടിയെടുത്തു
Money Stolen കുവൈത്ത് സിറ്റി: കുവൈത്തിൽ തട്ടിപ്പ്. പോലീസെന്ന വ്യാജേനയെത്തി പ്രവാസിയുടെ പണം കവർന്നെടുത്തു. കുവൈത്തിലെ സഫാത് അൽ-ഗനാമിലാണ് സംഭവം. പകൽസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തിയാണ് പ്രവാസിയുടെ പണം കവർന്നത്. 390 കുവൈത്ത് ദിനാറുമായാണ് (ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പ്രതി കടന്നുകളഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരയായ പ്രവാസി അൽ-ദാഹർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മധ്യപകൽ സമയത്ത് ഫോർ വീൽ ഡ്രൈവ് വാഹനത്തിലെത്തിയ അജ്ഞാതൻ പ്രവാസിയെ തടഞ്ഞുനിർത്തി. താൻ ഒരു ഡിറ്റക്റ്റീവാണെന്ന് പരിചയപ്പെടുത്തിയ പ്രതി, പ്രവാസിയോട് തിരിച്ചറിയൽ രേഖകളും താമസരേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച പ്രവാസി തന്റെ ഐഡി കാർഡ് കാണിക്കുന്നതിനായി 390 ദിനാർ സൂക്ഷിച്ചിരുന്ന പേഴ്‌സ് പുറത്തെടുത്തു. ഈ സമയം രേഖകൾ പരിശോധിക്കാനെന്ന വ്യാജേന പ്രവാസിയെ അൽപം മാറിനിൽക്കാൻ പ്രതി നിർബന്ധിച്ചു. തൊട്ടടുത്ത നിമിഷത്തിൽ പേഴ്‌സുമായി പ്രതി തന്റെ വാഹനത്തിലേക്ക് ഓടിക്കയറുകയും അതിവേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. പ്രതിയെ തനിക്ക് മുൻപരിചയമില്ലെന്നും പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും പ്രവാസി പോലീസിനോട് വ്യക്തമാക്കി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Quiet Hours സർക്കാർ ആശുപത്രികളിൽ ഇനി ക്വയറ്റ് അവേഴ്‌സ്; സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
Quiet Hours കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ആശുപത്രികളിലും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലും സന്ദർശകർക്കും രോഗികളോടൊപ്പമുള്ള ബൈസ്റ്റാൻഡേഴ്‌സിനും പുതിയ നിയന്ത്രണങ്ങൾ. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളിൽ ഇനി മുതൽ ക്വയറ്റ് അവേഴ്‌സ് കർശനമായി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ. സൽമാൻ അൽ ഖലീഫ അൽ സബാഹ് വ്യക്തമാക്കി.
രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും കൂടുതൽ പിന്തുണ നൽകുന്നതുമായ ഒരു ചികിത്സാ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രോഗികളുടെ മാനസികവും ശാരീരികവുമായ വിശ്രമം ചികിത്സാ പ്രക്രിയയുടെ ഏറ്റവും അത്യാവശ്യമായ ഭാഗമാണെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ ശാന്തവും സുരക്ഷിതവും മാനസിക പിന്തുണ നൽകുന്നതുമായ ഒരു അന്തരീക്ഷം ഉറപ്പാക്കുന്നത് ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരം ഉയർത്തും. രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം ലക്ഷ്യമിടുന്നത് സർക്കാർ ആശുപത്രികളിലെ ചികിത്സാ അന്തരീക്ഷം ഏറ്റവും മികച്ച അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വികസിപ്പിക്കാനാണ്. രോഗികളുടെ ചികിത്സാപരവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങൾ തമ്മിൽ ശരിയായ സന്തുലിതാവസ്ഥ ഉറപ്പാക്കാനും, കൂടുതൽ കാര്യക്ഷമവും മാനുഷികവുമായ ആരോഗ്യപരിപാലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Overspeed അമിത വേഗത്തിൽ വാഹനമോടിച്ചു; കുവൈത്തിൽ സ്വദേശി പൗരൻ അറസ്റ്റിൽ
Overspeed കുവൈത്ത് സിറ്റി: അമിത വേഗതയിൽ വാഹനമോടിച്ച സ്വദേശി പൗരൻ കുവൈത്തിൽ അറസ്റ്റിൽ. ജഹ്‌റ റോഡിൽ മണിക്കൂറിൽ 186 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളാണ് അറസ്റ്റിലായത്. ജഹ്‌റ ട്രാഫിക് ഉദ്യോഗസ്ഛരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അറസ്റ്റിലായ സ്വദേശി പൗരനെ ട്രാഫിക് പോലീസ് സ്‌റ്റേഷനിലേക്ക് റഫർ ചെയ്യുകയും ഇയാളുടെ കാർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്തെ റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് വ്യാപക പരിശോധന നടത്തുന്നുണ്ട്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായി പ്രധാന റോഡുകളിലും ഹൈവേകളിലും ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അമിതവേഗത ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ഇറാന്‍റെ ആക്രമണം: കുവൈത്തിന്‍റെ നിലപാട് ശരിവെച്ച് ഐസിഎഒ കൗൺസിൽ
Iranian Attacks on Kuwait Airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, അതിന്റെ സിവിൽ സൗകര്യങ്ങൾ, വ്യോമയാനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ ഇറാൻ നടത്തിയതായി പറയപ്പെടുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കുവൈത്ത് സ്വീകരിച്ച നിലപാട് ശരിയാണെന്ന് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ വീണ്ടും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വെർച്വലായി നടന്ന ഐസിഎഒ കൗൺസിലിന്റെ 238-ാമത് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. സംഭവത്തെക്കുറിച്ച് കുവൈത്ത് സമർപ്പിച്ച ഔദ്യോഗിക പ്രതിഷേധ കത്തുകളിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. കുവൈത്ത് വ്യോമയാന അതോറിറ്റി മേധാവിക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ഐസിഎഒ കൗൺസിൽ പ്രസിഡന്റ് നൽകിയ ക്ഷണത്തെ തുടർന്നാണ് ഈ വിഷയം ഉന്നയിച്ചതെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ നടപടികളുടെ നിയമസാധുതയെക്കുറിച്ച് ഇറാൻ സമർപ്പിച്ച വർക്കിംഗ് പേപ്പറും ഒപ്പം ഇറാൻ നടത്തിയ ആക്രമണങ്ങൾക്കെതിരെയുള്ള കുവൈറ്റിന്റെ ആക്ഷേപങ്ങളും യോഗത്തിൽ ഐസിഎഒ അംഗങ്ങൾ അവലോകനം ചെയ്തു. ജൂൺ 5, ജൂൺ 11 തീയതികളിൽ സമർപ്പിച്ചവ ഉൾപ്പെടെയുള്ള കുവൈറ്റിന്റെ പ്രതിഷേധ കത്തുകൾ അംഗരാജ്യങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നു. ആക്രമണം നടന്നതായി പറയുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫിക് തെളിവുകളും അനുബന്ധ രേഖകളും ഇതിൽ ഉൾപ്പെട്ടിരുന്നു.ോ
ആശുപത്രി സന്ദര്‍ശനം, ഐപി വാർഡുകളിലെ നിശബ്ദ സമയം; പുതിയ ചട്ടങ്ങൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി
Kuwait hospital New Rules കുവൈത്ത് സിറ്റി: രോഗികളുടെ സുഖപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും കൂടുതൽ അനുകൂലമായ ആരോഗ്യപരിപാലന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആശുപത്രി സന്ദർശനം, രോഗികൾക്കൊപ്പമുള്ള സഹായികൾ, ഐപി വാർഡുകളിലെ രാത്രികാല നിശബ്ദ സമയം എന്നിവ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ-സബാഹ് അംഗീകരിച്ച പുതിയ നിയമങ്ങൾ അനുസരിച്ച്, ആശുപത്രികളിലും പ്രത്യേക മെഡിക്കൽ സെന്ററുകളിലും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഐപി വാർഡുകളിൽ നിശബ്ദ സമയം ഏർപ്പെടുത്തും. ഒപ്പം സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലുടനീളം സന്ദർശന നടപടികൾ ഏകീകരിക്കുകയും ചെയ്യും. നിയമങ്ങൾ നടപ്പിലാക്കുന്നതിനായി സൈൻ ബോർഡുകൾ സ്ഥാപിക്കൽ, ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടികൾ നടത്തൽ, ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെയുള്ള നടപടികൾക്കായി ആരോഗ്യ സ്ഥാപനങ്ങൾക്ക് 30 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിന് ഉറക്കം, വിശ്രമം, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെ പ്രാധാന്യം തിരിച്ചറിയുന്ന അന്താരാഷ്ട്ര രോഗീസൗഹൃദ ആരോഗ്യ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നടപടികൾ. ശബ്ദം കുറയ്ക്കുക, അനാവശ്യമായ ചലനങ്ങൾ നിയന്ത്രിക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കുക, അടിയന്തരമല്ലാത്ത മെഡിക്കൽ നടപടികൾ നിശ്ചിത നിശബ്ദ സമയത്തിന് പുറത്തേക്ക് മാറ്റുക എന്നിവയിലൂടെ രാത്രികാലങ്ങളിലെ അസ്വസ്ഥതകൾ പരമാവധി കുറയ്ക്കാനാണ് ഈ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. അടിയന്തര വിഭാഗങ്ങൾ, തീവ്രപരിചരണ വിഭാഗങ്ങൾ (ICU), കാർഡിയാക് കെയർ യൂണിറ്റുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ഈ നിശബ്ദ സമയ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, ഒഴിവാക്കാവുന്ന ശബ്ദങ്ങൾ പരമാവധി കുറയ്ക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുടെ സുരക്ഷിതത്വത്തിനും ക്ലിനിക്കൽ പരിചരണത്തിനുമാണ് പ്രഥമ പരിഗണനയെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ആരോഗ്യ സേവനങ്ങൾ പരിമിതപ്പെടുത്തുന്നതിനല്ല, മറിച്ച് അനാവശ്യ തടസ്സങ്ങൾ കുറയ്ക്കുന്നതിനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. അതിനാൽ മെഡിക്കൽ ജീവനക്കാർ രാത്രിയിലുടനീളം മരുന്നുകൾ നൽകുന്നതും ജീവൽക്ഷണങ്ങൾ നിരീക്ഷിക്കുന്നതും അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതും തുടരും. പുതിയ നയം അനുസരിച്ച്, ആവശ്യമെങ്കിൽ രോഗികൾക്കൊപ്പം ഒരാൾക്ക് സഹായിയായി നിൽക്കാം, എന്നാൽ സഹായി രോഗിയുടെ അതേ ലിംഗത്തിൽപ്പെട്ട ആളായിരിക്കണം. മാനുഷികമോ സാമൂഹികമോ ആയ സാഹചര്യങ്ങൾ കണക്കിലെടുത്ത് മെഡിക്കൽ അധികാരികൾക്ക് ഇതിൽ ഇളവുകൾ അനുവദിക്കാവുന്നതാണ്. സഹായികളും നിശബ്ദ സമയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ശബ്ദം കുറയ്ക്കുക, ഇടനാഴികളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കുക, ഓഡിയോ കേൾക്കുമ്പോൾ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഐപി രോഗികളുടെ സന്ദർശന സമയം ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 8 മണി വരെയായി നിശ്ചയിച്ചിട്ടുണ്ട്. ഔദ്യോഗിക അവധി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അധിക സന്ദർശന സമയം അനുവദിക്കും. റമദാൻ മാസത്തിൽ സന്ദർശന സമയം രാത്രി 9 മണി വരെ നീട്ടുന്നതായിരിക്കും.
മൂന്ന് ചാരിറ്റബിൾ സൊസൈറ്റികൾ പിരിച്ചുവിട്ട് കുവൈത്ത് മന്ത്രി
Charities dissolved in kuwait കുവൈത്ത് സിറ്റി: പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയ മൂന്ന് ചാരിറ്റബിൾ സൊസൈറ്റികൾ (ജീവകാരുണ്യ സംഘടനകൾ) പിരിച്ചുവിട്ട് സാമൂഹിക, കുടുംബ, ശിശുക്ഷേമ കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല ഉത്തരവിട്ടു. നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, ജീവകാരുണ്യ സംഘടനകളുടെ മേൽനോട്ടം ശക്തമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അൽ-ഹുവൈല ഊന്നിപ്പറഞ്ഞു. ലഭിക്കുന്ന സംഭാവനകൾ സംരക്ഷിക്കുന്നതിനും അവ അർഹരായ ഗുണഭോക്താക്കളിലേക്ക് തന്നെ എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ ശ്രമങ്ങളെന്ന് അവർ വിശദീകരിച്ചു. നിയമലംഘനങ്ങളോട് മന്ത്രാലയം യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അവർ, എല്ലാ ജീവകാരുണ്യ സംഘടനകളും സുതാര്യതയും ഭരണ മാനദണ്ഡങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ചട്ടങ്ങൾ അനുസരിക്കണമെന്നും വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമഗ്രത നിലനിർത്തുന്നതിനും ജീവകാരുണ്യ സംഘടനകളിൽ പൊതുജനങ്ങൾക്ക് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ഒപ്പം ചാരിറ്റി-മാനുഷിക പ്രവർത്തനങ്ങളിൽ കുവൈറ്റിന്റെ സവിശേഷവും മാതൃകാപരവുമായ സ്ഥാനം നിലനിർത്തുന്നതിനും മന്ത്രാലയത്തിനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നടപടികളെന്നും അവർ കൂട്ടിച്ചേർത്തു.
ട്രെയിലറുകൾ വലിച്ചുകൊണ്ടുപോകുന്നവർ ജാഗ്രതൈ; പുതിയ സുരക്ഷാ നിർദേശങ്ങളുമായി കുവൈത്ത് ട്രാഫിക് വകുപ്പ്
Kuwait Traffic Warning കുവൈത്ത് സിറ്റി: റോഡുകളിൽ ട്രെയിലറുകളോ ബോട്ടുകളോ മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വലിച്ചുകൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് കുവൈറ്റ് ട്രാഫിക് വകുപ്പ് വാഹനമോടിക്കുന്നവർക്ക് പുതിയ ഓർമ്മപ്പെടുത്തൽ നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് വാഹനങ്ങളോ ബോട്ടുകളോ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടരുത്. ഇത്തരം വാഹനങ്ങൾ എപ്പോഴും റോഡിന്റെ വലതുവശം ചേർന്നുമാത്രമേ സഞ്ചരിക്കാവൂ. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും റിഫ്ലക്ടീവ് ടേപ്പും വാഹനത്തിലുണ്ടായിരിക്കണം. കൂടാതെ, എല്ലാ ലൈറ്റുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഒരു വാഹനത്തിന് പിന്നിൽ ഒന്നിലധികം ബോട്ടുകൾ ഒരേസമയം വലിച്ചുകൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളും അവയിൽ ഘടിപ്പിച്ചിരിക്കുന്ന ട്രെയിലറുകളോ ബോട്ടുകളോ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 207 പ്രകാരം 60 ദിവസത്തേക്ക് അധികൃതർ പിടിച്ചെടുക്കുന്നതായിരിക്കും (Impound). നിയമപരമായ പിഴകളും നടപടികളും ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും എല്ലാ ഡ്രൈവർമാരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.