
UAE Weather Update ദുബായ്: യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. താപനിലയിൽ കുറവുണ്ടാകുമെന്നും ഈ ആഴ്ച്ച അവസാനത്തോടെ മൂടൽമഞ്ഞുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
അതേസമയം, ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ മൂടൽമഞ്ഞിന് കാരണമാകും. തിങ്കളാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രവചിക്കപ്പെടുന്നു. തിങ്കളാഴ്ച്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് പടിഞ്ഞാറൻ തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ, മൂടൽമഞ്ഞിനുള്ള സാധ്യതയുമുണ്ട്.
ചൊവ്വാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടുകയും മഴ പെയ്യുകയും ചെയ്യും. ബുധനാഴ്ചയും സമാനമായ സാഹചര്യങ്ങൾ പ്രവചിക്കപ്പെടുന്നു.
വ്യാഴാഴ്ച താപനില കുറയുമെന്ന് എൻസിഎം അറിയിച്ചു. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയ്ത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
AirIndia Express പ്രവാസികളുടെ ശ്രദ്ധയ്ക്ക്; അബുദാബിയിലേക്ക് പുതിയ സർവ്വീസുമായി എയർഇന്ത്യ എക്‌സ്പ്രസ്
AirIndia Express അബുദാബി: അബുദാബിയിലേക്ക് പുതിയ വിമാന സർവ്വീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. മഹാരാഷ്ട്രയിലെ പുതിയ വിമാനത്താവളമായ നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള സർവീസ് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്ന ആദ്യ എയർലൈൻ എന്ന നേട്ടവും എയർ ഇന്ത്യ എക്‌സ്പ്രസ് ഇതോടെ നേടി. 2026 ജൂലൈ 15 മുതൽ പുതിയ അബുദാബി – നവി മുംബൈ സർവീസ് ആരംഭിക്കും.
ആദ്യഘട്ടത്തിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകളും, ജൂലൈ 29 മുതൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്ന് സർവീസുകളും നടത്തും. ഈ റൂട്ടിലേക്കുള്ള ബുക്കിങ് ഇപ്പോൾ എയർലൈന്റെ വെബ്സൈറ്റായ airindiaexpress.com, മൊബൈൽ ആപ്പ്, മറ്റ് പ്രമുഖ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെ ലഭ്യമാണ്.
Indian Expat അമ്മയിൽ നിന്ന് കടം വാങ്ങിയ 350 ദിർഹം ഉപയോഗിച്ച് യുഎഇയിൽ ഒരു ടെക് സ്ഥാപനം; ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യൻ പ്രവാസി
Indian Expat ദുബായ്: യുഎഇയിലെ തന്റെ യാത്രയെ കുറിച്ചുള്ള ഓർമ്മകൽ പങ്കുവെച്ച് ഇന്ത്യൻ പ്രവാസി അനസ് അബ്ദുൾ ലത്തീഫ്. തന്റെ യാത്രയെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോൾ, അനസ് അബ്ദുൾ ലത്തീഫ് ആദ്യം ചിന്തിക്കുന്നത് തന്റെ കരിയറിലെ നാഴികക്കല്ലുകളെക്കുറിച്ചോ ബിസിനസ് നേട്ടങ്ങളെക്കുറിച്ചോ അല്ല, മറിച്ച് അമ്മയുമായുള്ള ഒരു ഫോൺ കോളിനെക്കുറിച്ചാണ്. 2014 ലാണ് അത് സംഭവിച്ചത്. ലത്തീഫിന് 350 ദിർഹം ആവശ്യമായിരുന്നു. ഇന്ന് ഈ തുക അദ്ദേഹത്തെ സംബന്ധിച്ച് വളരെ നിസാരമാണെങ്കിലും അന്നത് അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ ചെറിയ സ്റ്റാർട്ടപ്പായ ഹാഷ് ഇൻക്ലൂഡ്, ഒരു സർക്കാർ പദ്ധതിയിൽ മത്സരിക്കാൻ ശ്രമിക്കുകയായിരുന്നു. അതിന് വേണ്ടി അദ്ദേഹത്തിന് ഒരു ഔദ്യോഗിക ടെൻഡർ രേഖ വാങ്ങേണ്ടതുണ്ടായിരുന്നു. അതില്ലാതെ, മത്സരത്തിൽ പ്രവേശിക്കാൻ പോലും സാധ്യതയില്ല. അങ്ങനെ അദ്ദേഹം വീട്ടിലേക്ക് വിളിച്ചു. തുടർന്ന് അദ്ദേഹന്റെ അമ്മ അദ്ദേഹത്തിന് പണം നൽകി. അമ്മ നൽകിയ 350 ദിർഹമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
തന്റെ അമ്മ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും മികച്ച നിക്ഷേപമായിരിക്കാം ആ 350 ദിർഹമെന്നാണ് ലത്തീഫ് പറയുന്നത്. യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കിയ ശേഷം 2008 ലാണ് അദ്ദേഹം ദുബായിൽ എത്തുന്നത്. ഒരു ബിസിനസ് ശൃംഖലയോ സാമ്പത്തിക പിന്തുണയോ ഇല്ലാതെയാണ് അദ്ദേഹം ദുബായിൽ എത്തിയത്. എല്ലാ വർഷവും യുഎഇയിൽ എത്തുന്ന എണ്ണമറ്റ പ്രവാസികളെപ്പോലെ അദ്ദേഹത്തിനും എല്ലാം പുതുതായി ആരംഭിക്കണമായിരുന്നു. ആദ്യ കുറച്ച് വർഷങ്ങൾ അദ്ദേഹം ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു.
അബുദാബി ടൂറിസം അതോറിറ്റിയുടെ ഒരു പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ, ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കേണ്ട ഒരു ഇവന്റ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിൽ അദ്ദേഹം ഏർപ്പെട്ടിരിക്കുന്നു. ശക്തമാ ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുത്തും വിശ്വാസീയത നേടിയെടുത്തും അദ്ദേഹം പിന്നീട് വളരാൻ തുടങ്ങി. കുറുക്കുവഴികളൊന്നുമില്ലെന്നും എല്ലാ അവസരങ്ങളും നേടിയെടുത്താൻ വിജയിക്കാൻ കഴിയൂവെന്നും മനസിലാക്കി അദ്ദേഹം തന്റെ ബിസിനസിനെ വളർത്തിയെടുക്കാൻ പ്രവർത്തിച്ചു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അർത്ഥവത്തായ വിജയങ്ങളിൽ ചിലത് ഒരാളെ അവരുടെ കാഴ്ചപ്പാട് മാറ്റാനും അവർ വിചാരിച്ചതിലും കൂടുതൽ ചെയ്യാൻ കഴിവുള്ളവരാണെന്ന് തിരിച്ചറിയാനും സഹായിച്ചതിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Summer Heat വേനൽച്ചൂടിൽ ചുട്ടുപ്പൊള്ളി യുഎഇ; ഈ വർഷത്തെ റെക്കോർഡ് താപനില ഈ മേഖലയിൽ….
അബുദാബി: വേനൽച്ചൂടിൽ ചുട്ടുപ്പൊള്ളി യുഎഇ. യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ശനിയാഴ്ച്ച രേഖപ്പെടുത്തി. അൽ ഐൻ മേഖലയോട് ചേർന്ന് സൈ്വഹാനിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച ഇവിടുത്തെ താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തി. ഉച്ചയ്ക്ക് 12.45നാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് സൈ്വഹാനിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഏപ്രിൽ 15ന് അൽ ഐനിലും അസിമുലിൽ 35 ഡിഗ്രി സെൽഷ്യസും, ഏപ്രിൽ 21ന് അൽ ദഫ്‌റ മേഖലയിലെ ഔതൈദിൽ 42.9 ഡിഗ്രി സെൽഷ്യസുമായിരുന്നു ഉയർന്ന താപനില. പസഫിക് സമുദ്രത്തിലെ താപവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് ഇത്തവണത്തെ കടുത്ത വേനലിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 80 ശതമാനവും, നവംബറോടെ അത് 90 ശതമാനത്തിലേറെയാകാനും സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചിരുന്നു.
Strait of Hormuz സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഹോർമുസിൽ ടോൾ പിരിയ്ക്കും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
Strait of Hormuz സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഹോർമുസിൽ ടോൾ പിരിയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ളിൽ സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ടോൾ പിരിവ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. നിലവിലെ കരാർ പ്രകാരം 60 ദിവസവും അതിനു ശേഷവും ഹോർമുസ് ടോൾ രഹിതമായിരിക്കും. എന്നാൽ സമാധാന കരാരിന് ഇറാൻ തയാറായില്ലെങ്കിൽ യുഎസ് തന്നെ ഹോർമുസിൽ ടോൾ പിരിക്കുമെന്നും ഇത്രയും കാലം പശ്തിമേഷ്യൻ രാജ്യങ്ങളെ കാവൽ മാലാഖ പോലെ സംരക്ഷിച്ചതിനുള്ള കൂലിയായി ഇതിനെ കണക്കാക്കിയാൽ മതിയെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ – യുഎസ് സമാധാന കരാർ തുലാസിലായിരിക്കെ നിർണായക ചർച്ചകൾക്ക് ഇരുവിഭാഗവും സ്വിറ്റ്‌സർലൻഡിലെത്തിയത് നിക്ഷേപകർക്ക് പുതുപ്രതീക്ഷ നൽകുന്നുണ്ട്. ആണവ വിഷയത്തിലടക്കം ഇന്ന് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
60 ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി തുറന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹോർമുസ് അടച്ചതെന്നാണ് ഇറാൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഹോർമുസിന്റെ നിയന്ത്രണം ഇപ്പോൾ ഇറാന്റെ പക്കൽ അല്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.
ചർച്ചയിൽ പോസിറ്റീവായ തീരുമാനങ്ങൾ ഉണ്ടായാൽ തിങ്കളാഴ്ച ഓഹരി വിപണികളിൽ കുതിപ്പ് പ്രതീക്ഷിക്കാം. ക്രൂഡോയിൽ വില വീണ്ടും ഇടിയും. സ്വർണ്ണ വിലയും കുറയും. എന്നാൽ, മറിച്ചാണെങ്കിൽ വിപണികൾ തകർച്ചയിലേക്ക് നീങ്ങാനും ക്രൂഡോയിൽ വില വർധിക്കാനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
Passport and Visa ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ മാറ്റങ്ങൾ, വിശദാംശങ്ങൾ അറിയാം
Passport and Visa അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) തുടങ്ങിയ കോൺസുലർ സേവനങ്ങളുടെ ചുമതല ജൂലൈ ഒന്നു മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ കേന്ദ്രങ്ങളിൽ ജൂൺ അവസാന വാരം അപേക്ഷകൾ സ്വീകരിക്കുന്നതിന് താൽക്കാലിക നിയന്ത്രണമുണ്ടാകും. അബുദാബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബിഎൽഎസ് ഇന്റർനാഷനൽ, എസ്ജിവൈവിഎസ് ഗ്ലോബൽ എന്നിവ ജൂൺ 25 ലെ പ്രവൃത്തിസമയത്തിന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. തുടർന്ന് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി സാധാരണ രീതിയിലുള്ള അപോയിന്റ്‌മെന്റുകൾ ലഭ്യമായിരിക്കില്ലെന്നും എംബസി അറിയിച്ചു.
ജൂലൈ ഒന്നു മുതലുള്ള സേവനങ്ങൾക്കായി അൽ ഹിന്ദ് കമ്പനി പുതിയ അപ്പോയിന്റ്‌മെന്റ് പോർട്ടൽ ഉടൻ തന്നെ സജ്ജമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Bank Loan കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി യുഎഇ ബാങ്കുകൾ
Bank Loan ദുബായ്: യുഎഇയിൽ ഇനി കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാം. പലിശ നിരക്കു കുറച്ചു വായ്പകൾ നൽകാനൊരുങ്ങുകയാണ് യുഎഇയിലെ ബാങ്കുകൾ. സ്വദേശികൾക്കും വിദേശികൾക്കും കുറഞ്ഞ നിരക്കിൽ വായ്പ എടുക്കാൻ കഴിയും. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വരുമാനം അനുസരിച്ചു 2.6 മുതൽ 4.5 ശതമാനം വരെയായിരിക്കും വാർഷിക പലിശ. ആദ്യ ഗഡു തിരിച്ചടയ്ക്കുന്നതിന് 6 മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. വായ്പകൾക്കുള്ള ഇൻഷുറൻസിന്റെ അധിക നിരക്കും ഒഴിവാക്കി കൊടുക്കാൻ ബാങ്കുകൾ തയാറാണ്. ബാങ്കുകളുടെ വേനൽ, അവധിക്കാല സീസണുകളുമായി ബന്ധപ്പെട്ടാണ് പുതിയ പ്രമോഷനുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
പലിശ നിരക്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ബന്ധപ്പെട്ടവരുമായി സംസാരിച്ചു നിവാരണം ചെയ്ത ശേഷമായിരിക്കണം വായ്പകൾക്ക് അപേക്ഷ നൽകേണ്ടത്. ഇടപാടുകാരന്റെ വേതനത്തിന്റെ ക്രെഡിറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശ നിരക്കു നിശ്ചയിക്കുന്നത്. പലിശ നിരക്ക് സ്ഥിരമാണോ അടയും തോറും കുറയുന്നതാണോ എന്നതെല്ലാം വായ്പ എടുക്കും മുൻപ് ഉറപ്പാക്കണമെന്നും ബാങ്ക് അധികൃതർ നിർദേശിച്ചു. മിഡിൽ ഈസ്റ്റ് യുദ്ധത്തെ തുടർന്ന് തളർന്ന സാമ്പത്തിക രംഗത്തെ ഊർജസ്വലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഊർജിത വായ്പ മേള. ചില ബാങ്കുകൾ ആദ്യ അടവിന് ഏഴു മാസം വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
അമ്മ നൽകിയ 350 ദിർഹം: ദുബായിൽ ഒരു പ്രവാസി ഐടി സംരംഭകൻ കെട്ടിപ്പടുത്ത വിജയഗാഥ
Indian expat built UAE tech firm ദുബായ്: അനസ് അബ്ദുൾ ലത്തീഫ് യുഎഇയിലെ തന്റെ ജീവിതയാത്രയെക്കുറിച്ച് ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സിൽ ആദ്യം വരുന്നത് കരിയറിലെ വലിയ നാഴികക്കല്ലുകളോ ബിസിനസ്സ് നേട്ടങ്ങളോ അല്ല. മറിച്ച്, അമ്മയ്ക്ക് ചെയ്ത ഒരു ഫോൺ കോളാണ്. അത് 2014-ലായിരുന്നു. അനസിന് അന്ന് 350 ദിർഹം ആവശ്യമുണ്ടായിരുന്നു. ഇന്ന് ഈ തുക വളരെ ചെറുതായി തോന്നാമെങ്കിലും, അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കൈവശം ആ പണമുണ്ടായിരുന്നില്ല. ‘ഹാഷ് ഇൻക്ലൂഡ്’ എന്ന അദ്ദേഹത്തിന്റെ ചെറിയ സ്റ്റാർട്ടപ്പ് കമ്പനിക്ക് ഒരു സർക്കാർ പ്രോജക്റ്റിനായി മത്സരിക്കണമായിരുന്നു. അതിനായി ഒരു ഔദ്യോഗിക ടെൻഡർ രേഖ വാങ്ങേണ്ടതുണ്ടായിരുന്നു. അത് വാങ്ങാതെ മത്സരത്തിൽ പങ്കാളിയാകാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ അദ്ദേഹം നാട്ടിലേക്ക് വിളിച്ച് അമ്മയോട് സഹായം ചോദിച്ചു. അമ്മ ആ പണം നൽകുകയും ചെയ്തു. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും അനസ് ആ നിമിഷം കൃത്യമായി ഓർക്കുന്നു. “തിരിഞ്ഞുനോക്കുമ്പോൾ, എന്റെ അമ്മ നടത്തിയതിൽ വച്ച് ഏറ്റവും മികച്ച നിക്ഷേപമായിരുന്നു ആ 350 ദിർഹം,” അനസ് ഗൾഫ് ന്യൂസിനോട് പറഞ്ഞു. പലർക്കും ഇതൊരു ചെറിയ കടം വാങ്ങലിന്റെ കഥ മാത്രമായിരിക്കാം. എന്നാൽ അനസിനെ സംബന്ധിച്ചിടത്തോളം വലിയ ലക്ഷ്യങ്ങളുമായി യുഎഇയിലേക്ക് മടങ്ങിയെത്തുകയും, പിന്നീട് സ്വന്തമായി ഒരു ഭാവി കെട്ടിപ്പടുക്കുകയും ചെയ്ത ഒരു പ്രവാസിയുടെ കഠിനാധ്വാനത്തിന്റെ കഥയാണിത്. കരിയർ ആരംഭിക്കുന്നതിനും വളരെ മുമ്പ് തന്നെ യുഎഇ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം യുഎഇയിൽ കഴിഞ്ഞിരുന്ന അനസ് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എങ്കിലും ആ രാജ്യത്തിന്റെ ഓർമ്മകൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. “എനിക്ക് ഇവിടെ മടങ്ങിവരണമെന്നും എന്റെ ഭാവി ഇവിടെ കെട്ടിപ്പടുക്കണമെന്നും എപ്പോഴും അറിയാമായിരുന്നു. യുഎഇയിലെ ഊർജ്ജസ്വലതയും വലിയ ലക്ഷ്യങ്ങളും ആർക്കും അവഗണിക്കാൻ കഴിയാത്തതായിരുന്നു,” അനസ് വിവരിക്കുന്നു. ആകാശമുട്ടെയുള്ള കെട്ടിടങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള വാർത്തകൾ മറ്റുള്ളവർ കണ്ടപ്പോൾ, അനസ് കണ്ടത് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് പുതിയ ജീവിതം കെട്ടിപ്പടുക്കുന്ന കാഴ്ചയാണ്. യുഎഇയിലെ ആദ്യ വർഷങ്ങളിൽ അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായാണ് ജോലി ചെയ്തത്. ഈ ജോലി വിവിധ വ്യവസായ മേഖലകളെയും മനുഷ്യരെയും അടുത്തറിയാൻ അദ്ദേഹത്തെ സഹായിച്ചു. അതിലുപരി, യുഎഇ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പഠിക്കാനും ഇത് സഹായിച്ചു. കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു പ്രവാസിയെയും പോലെ, കഴിവ് മാത്രം പോരാ എന്ന് അനസും വേഗത്തിൽ മനസ്സിലാക്കി; മറിച്ച് വിശ്വാസ്യത നേടിയെടുക്കുകയാണ് പ്രധാനം. “വലിയതും പ്രശസ്തവുമായ കമ്പനികളോട് മത്സരിക്കുന്ന ഒരു ചെറിയ കമ്പനിയായിരുന്നു ഞങ്ങളുടേത്. അതിനാൽ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല,” അനസ് ഓർക്കുന്നു. സാങ്കേതിക പശ്ചാത്തലത്തിൽ നിന്ന് വന്നതുകൊണ്ട് മറ്റൊരു വെല്ലുവിളിയും അദ്ദേഹത്തിനുണ്ടായിരുന്നു. “ഞാൻ ഒരു സെയിൽസ് പശ്ചാത്തലത്തിൽ നിന്നല്ല, മറിച്ച് സാങ്കേതിക പശ്ചാത്തലത്തിൽ നിന്നാണ് വന്നത്. അതിനാൽ ഞങ്ങളുടെ സേവനത്തിന്റെ മൂല്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശക്തമായ ബിസിനസ്സ് ബന്ധങ്ങൾ കെട്ടിപ്പടുക്കാനും എനിക്ക് സ്വയം പഠിക്കേണ്ടി വന്നു”, അനസ് പങ്കുവെച്ചു.
വേനൽക്കാലത്ത് ദുബായ് സന്ദർശിക്കാം; പണം ലാഭിക്കാൻ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ
Dubai Travel Discount ദുബായ്: ആഡംബര ഹോട്ടലുകൾക്കും പ്രീമിയം വിനോദങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ദുബായെങ്കിലും സ്മാർട്ടായ സഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ പണം ലാഭിക്കാൻ കഴിയുന്ന സമയമാണ് വേനൽക്കാലം. ആവശ്യമായ രേഖകൾ സമർപ്പിച്ച് 48 പ്രവൃത്തി മണിക്കൂറുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസകൾ ഇപ്പോൾ ലഭ്യമാകുമെന്നതിനാൽ, പെട്ടെന്നുള്ള ദുബായ് യാത്രകൾ ഇനി എളുപ്പമാകും. എന്നാൽ ഈ വേനൽക്കാലത്ത് ഹോട്ടലുകൾ, ഔട്ട്‌ഡോർ ആക്റ്റിവിറ്റികൾ, വിനോദകേന്ദ്രങ്ങൾ എന്നിവയിലുടനീളം ലഭിക്കുന്ന വൻകിട ഡിസ്‌കൗണ്ടുകളാണ് വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. 139 ദിർഹം മുതൽ ആരംഭിക്കുന്ന ഹോട്ടൽ റൂമുകൾ, കുറഞ്ഞ നിരക്കിലുള്ള ഡെസേർട്ട് സഫാരികൾ, ജെറ്റ് സ്കീ റൈഡുകൾ, ബഗ്ഗി റൈഡുകൾ എന്നിവ വരെ ബുക്കിംഗിന് മുൻപ് താരതമ്യം ചെയ്താൽ സഞ്ചാരികൾക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാം. വേനൽക്കാലത്ത് ദുബായ് സന്ദർശിക്കുമ്പോൾ ടൂറിസ്റ്റുകൾ മുഴുവൻ തുകയും നൽകാതെ, ഡിസ്‌കൗണ്ടുകൾ പ്രയോജനപ്പെടുത്തേണ്ട 5 പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:
- താമസം
ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ ചിലവുകളിലൊന്ന് താമസസൗകര്യമാണ്. എന്നാൽ വേനൽക്കാലത്ത് സഞ്ചാരികളെ ആകർഷിക്കാൻ പല ഹോട്ടലുകളും നിരക്കുകൾ വൻതോതിൽ കുറയ്ക്കാറുണ്ട്. ഉദാഹരണത്തിന്, ‘റോവ് ഹോട്ടലുകൾ’ തിരഞ്ഞെടുത്ത ദിവസങ്ങളിൽ 36 മണിക്കൂർ താമസത്തിന് 139 ദിർഹം മുതലുള്ള നിരക്കുകളാണ് പരസ്യം ചെയ്യുന്നത്. അതായത് രണ്ടു ദിവസം താമസിക്കുന്ന ഒരു ടൂറിസ്റ്റിന് താമസച്ചെലവ് 300 ദിർഹത്തിൽ താഴെ മാത്രമേ വരൂ. ഓൺലൈനിൽ കാണുന്ന ആദ്യത്തെ ഹോട്ടൽ തന്നെ ബുക്ക് ചെയ്യരുതെന്ന് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നത് ഇതുകൊണ്ടാണ്. ശീതകാലത്ത് വലിയ തുക ഈടാക്കുന്ന ഹോട്ടലുകൾ വേനൽക്കാലത്ത് ബഡ്ജറ്റ് ഫ്രണ്ട്‌ലിയാകാറുണ്ട്. വേനൽക്കാലത്ത് ദുബായ് കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ പറ്റിയ ഇടമായി മാറുന്നുവെന്ന് വൈസ്‌ഫോക്സ് ടൂറിസം സീനിയർ മാനേജർ സുബൈർ തെക്കേപ്പുറത്ത് വളപ്പിൽ പറഞ്ഞു. - ഡെസേർട്ട് സഫാരി
ദുബായിലെ ഏറ്റവും ജനപ്രിയമായ വിനോദങ്ങളിലൊന്നാണിത്. തിരക്കേറിയ സമയങ്ങളിൽ 150 ദിർഹമോ അതിൽ കൂടുതലോ ഈടാക്കുന്ന ഡെസേർട്ട് സഫാരി പാക്കേജുകൾക്ക്, വേനൽക്കാലത്ത് ചില ഓപ്പറേറ്റർമാർ വെറും 50 ദിർഹം മുതൽ ഓഫറുകൾ നൽകുന്നുണ്ട്. ഡ്യൂൺ ബാഷിംഗ്, വിനോദപരിപാടികൾ, അത്താഴം, യാത്ര സൗകര്യം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടാം. ബുക്ക് ചെയ്യുന്നതിന് മുൻപ് പാക്കേജിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. - ജെറ്റ് സ്കീ റൈഡുകൾ
ബുർജ് അൽ അറബ്, അറ്റ്ലാന്റിസ് തുടങ്ങിയ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ കടലിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് ജെറ്റ് സ്കീ റൈഡുകൾ മികച്ചൊരു വിനോദമാണ്. സാധാരണ സമയങ്ങളിൽ ഇതിന് വലിയ ചിലവ് വരും. എന്നാൽ വേനൽക്കാലത്ത് പ്രവൃത്തിദിനങ്ങളിലെ (weekdays) പ്രത്യേക ഓഫറുകളും അഡ്വാൻസ് ബുക്കിംഗ് ഡിസ്‌കൗണ്ടുകളും വഴി 50 ശതമാനം വരെ പണം ലാഭിക്കാം. ഓൺലൈൻ ഓഫറുകൾ പരിശോധിക്കാതെ കൗണ്ടറിൽ നേരിട്ട് പണം നൽകുന്നത് വലിയ നഷ്ടത്തിന് കാരണമാകും. - ഡ്യൂൺ ബഗ്ഗി അഡ്വഞ്ചേഴ്സ്
ഡ്യൂൺ ബഗ്ഗി റൈഡുകൾ സാധാരണയായി പ്രീമിയം ഡെസേർട്ട് അനുഭവമായിട്ടാണ് കണക്കാക്കുന്നത്, അതിനാൽ തന്നെ ഇതിന് വലിയ തുകയും ഈടാക്കാറുണ്ട്. എന്നാൽ ഈ പ്രീമിയം അനുഭവം കുറഞ്ഞ ചിലവിൽ സ്വന്തമാക്കാൻ പറ്റിയ സമയമാണ് വേനൽക്കാലം. യാത്രാ സമയം, വാഹനത്തിന്റെ തരം എന്നിവയെ ആശ്രയിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും എന്നതിനാൽ ഓഫറുകൾ കൃത്യമായി താരതമ്യം ചെയ്ത് മാത്രം ബുക്ക് ചെയ്യുക.
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ ഇപ്രകാരം; വിദഗ്ധര്‍ പറയുന്നത്…
Temperatures UAE അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും എന്നാൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഉയർന്ന നിലയിൽ തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിനും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില സമയങ്ങളിൽ ശക്തിപ്രാപിച്ചേക്കാവുന്ന നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. താപനില ലിവയിൽ 46 ഡിഗ്രി സെൽഷ്യസും അൽ ഐനിൽ 45 ഡിഗ്രി സെൽഷ്യസും വരെ ഉയർന്നേക്കാം. ദുബായിലും അബുദാബിയിലും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനാണ് സാധ്യത. എന്നാൽ കിഴക്കൻ തീരപ്രദേശങ്ങളിൽ താരതമ്യേന കുറഞ്ഞ ചൂടായിരിക്കും; ഫുജൈറയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ഞായറാഴ്ച കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ തെക്കുകിഴക്ക് ദിശയിലേക്ക് മാറിയേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, ചിലപ്പോൾ ഇത് മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിച്ചേക്കാം.