UAE lottery അബുദാബി: ദി യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ ഡ്രോയിൽ ചരിത്ര നേട്ടവുമായി മലയാളി പ്രവാസി. മെയിന്റനൻസ് ടെക്നീഷ്യനായി ജോലി നോക്കുന്ന 52 വയസ്സുകാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹത്തിന്റെ ഭീമൻ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത്. ദി യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിജയിയാണ് ഇദ്ദേഹം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് തീയതികൾ കൂട്ടിച്ചേർത്താണ് സുനിൽ കുമാർ ഭാഗ്യ ടിക്കറ്റ് തിരഞ്ഞെടുത്തത്: ആദ്യം: മകളുടെ ജന്മദിന തീയതി, രണ്ടാമത്: സ്വന്തം ജന്മദിന തീയതി, മൂന്നാമത്: ഭാര്യയുടെ ജന്മദിന തീയതി. “എനിക്ക് ഏറ്റവും പ്രിയപ്പെട്ട തീയതികൾ എടുത്തുകൂടെ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെയാണ് ഈ നമ്പറുകൾ തിരഞ്ഞെടുത്തത്. ഒരു സുഹൃത്തിനൊപ്പമാണ് ടിക്കറ്റെടുത്തത്. ഇതിനുമുൻപ് എടുത്ത ടിക്കറ്റിൽ ഞങ്ങൾക്ക് 100 ദിർഹം ലഭിച്ചിരുന്നു. അതിൽ നിന്നുള്ള പ്രചോദനത്തിലാണ് വീണ്ടും ഭാഗ്യം പരീക്ഷിച്ചത്.” – സുനിൽ കുമാർ ജോലിക്ക് ശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് സുനിൽ കുമാർ വിജയിയായ വിവരം അറിയുന്നത്. രാത്രി 9.45 ഓടെ ഫോൺ നോക്കിയപ്പോൾ ചെറിയ സമ്മാനമാണ് പ്രതീക്ഷിച്ചത്. എന്നാൽ, അക്കങ്ങൾ കണ്ട് കണ്ണുതള്ളിപ്പോയി. ഉടൻ സുഹൃത്തിനെ കാണിച്ച് ഉറപ്പുവരുത്തിയ ശേഷം നാട്ടിലുള്ള ഭാര്യയെ വിളിച്ചു വിവരമറിയിച്ചു. “ഞങ്ങളുടേത് വലിയ ആഗ്രഹങ്ങളില്ലാത്ത ഒരു സാധാരണ കുടുംബമാണ്. ഇത്രയും വലിയ തുക ലഭിച്ചപ്പോൾ ‘നമ്മൾ ഇനി എന്ത് ചെയ്യും?’ എന്നാണ് ഭാര്യ ചോദിച്ചത്.” സുനിൽ കുമാറിന് മകൾ ജനിക്കുന്നത് 12 വർഷത്തെ നീണ്ട കാത്തിരിപ്പുകൾക്കും വലിയ സാമ്പത്തിക ചെലവുകൾക്കും ശേഷമാണ്. ആ മകൾക്ക് ഇപ്പോൾ 7 വയസ്സുണ്ട്. തങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചമായി കടന്നുവന്ന മകളുടെ ജന്മദിന തീയതിയിലൂടെ തന്നെ ഇത്രയും വലിയൊരു ഭാഗ്യം തേടിയെത്തിയതിൽ ഈ പിതാവിന് ഇരട്ടി സന്തോഷമുണ്ട്. മകളെ നന്നായി പഠിപ്പിച്ച് ഒരു ഡോക്ടർ ആക്കണമെന്നാണ് സുനിൽ കുമാറിന്റെ ഏറ്റവും വലിയ ആഗ്രഹം. സമ്മാനത്തുക കയ്യിൽ കിട്ടുമ്പോൾ അവൾക്കായി നല്ലൊരു സമ്മാനം വാങ്ങുമെന്നും അദ്ദേഹം പറയുന്നു. ലഭിച്ച തുക എങ്ങനെയൊക്കെ വിനിയോഗിക്കണമെന്നതിനെക്കുറിച്ച് സുനിൽ കുമാറിന് വ്യക്തമായ പ്ലാനുകളുണ്ട്. പണി പൂർത്തിയാകാതെ കിടക്കുന്ന സ്വന്തം വീടിന്റെ പണികൾ എത്രയും വേഗം തീർക്കണമെന്നാണ് സുനില്‍ കുമാര്‍ പറഞ്ഞു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന, സ്വന്തമായി വീടില്ലാത്ത ഏതാനും നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. യുഎഇയിലെ മുഴുവൻ ഉപയോക്താക്കൾക്കും വലിയ സ്വപ്നങ്ങൾ സഫലമാക്കാനുള്ള അവസരമാണ് തങ്ങൾ ഒരുക്കുന്നതെന്ന് ദി യു.എ.ഇ ലോട്ടറി അധികൃതർ വ്യക്തമാക്കി. എല്ലാ ബുധൻ, ശനി ദിവസങ്ങളിലും 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും, 5 മില്യൺ ദിർഹം രണ്ടാം സമ്മാനവും നേടാൻ അവസരമുണ്ട്. ഇതോടൊപ്പം മൂന്ന് പേർക്ക് 50,000 ദിർഹത്തിന്റെ ലക്കി ചാൻസ് സമ്മാനങ്ങളും ലഭിക്കും. ലോട്ടറിയുടെ എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പൂർണ്ണമായ അനുമതിയോടും സുതാര്യതയോടും കൂടിയാണ് നടപ്പിലാക്കുന്നത്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
റസ്റ്റോറന്‍റിനെ അപകീർത്തിപ്പെടുത്തി വീഡിയോ പങ്കുവെച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ലക്ഷക്കണക്കിന് രൂപ പിഴയിട്ട് യുഎഇ കോടതി
UAE influencer അബുദാബി: പ്രമുഖ റസ്റ്റോറന്റിനെക്കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോ കൃത്യമായ വിമർശനത്തിന് പകരം ബിസിനസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബി കോടതി 81,000 ദിർഹം പിഴ ചുമത്തിയതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പ്രതിയായ ഇൻഫ്ലുവൻസർ റസ്റ്റോറന്റിന്റെ വീഡിയോ ചിത്രീകരിച്ച് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെക്കുകയും റസ്റ്റോറന്റ് ഉടമയുടെ വിശ്വസ്തതയെയും ബിസിനസ്സ് രീതികളെയും ചോദ്യം ചെയ്യുകയുമായിരുന്നു. ഈ വീഡിയോ തന്റെ വ്യക്തിപരവും ബിസിനസ്സ് പരവുമായ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഉടമ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിലും പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിലും റസ്റ്റോറന്റ് ചിത്രീകരിച്ചതും സ്വന്തം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചതും പ്രതി സമ്മതിച്ചു. എന്നാൽ ഇത് വെറുമൊരു ‘വിമർശനം’ മാത്രമായിരുന്നു എന്നാണ് പ്രതി വാദിച്ചത്. ഈ വീഡിയോ റസ്റ്റോറന്റിലെ സേവനങ്ങളെയോ ഉൽപ്പന്നങ്ങളെയോ കുറിച്ചുള്ള അവലോകനമല്ല, മറിച്ച് വ്യക്തികളെ നേരിട്ട് അധിക്ഷേപിക്കുന്നതാണെന്ന് അധികൃതർ കണ്ടെത്തി. വസ്തുനിഷ്ഠമായ ബിസിനസ്സ് വിലയിരുത്തലിന് പകരം വ്യക്തിപരമായ സ്വഭാവത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു വീഡിയോ എന്ന് അന്വേഷണ സംഘം വിലയിരുത്തി. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇൻഫ്ലുവൻസർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചു. ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ കോടതി 30,000 ദിർഹം പിഴ ചുമത്തി. അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാനും വീഡിയോ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പരാതിക്കാരന് താൽക്കാലിക സിവിൽ നഷ്ടപരിഹാരമായി 51,000 ദിർഹം കൂടി നൽകാൻ കോടതി വിധിച്ചു. ഇതോടെ ഇൻഫ്ലുവൻസർ നൽകേണ്ടി വരുന്ന ആകെ തുക 81,000 ദിർഹമായി ഉയർന്നു.
ഇന്ത്യൻ യാത്രക്കാർക്ക് ഇനി ടിക്കറ്റുകൾ തവണ വ്യവസ്ഥയിൽ ബുക്ക് ചെയ്യാം; പുതിയ പദ്ധതിയുമായി എയർലൈൻ
Emirates ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി കുറഞ്ഞ പ്രതിമാസ തവണകളായി പണം അടയ്ക്കാവുന്ന സൗകര്യപ്രദവും ലളിതവുമായ പുതിയ പേയ്‌മെന്റ് സംവിധാനം എമിറേറ്റ്സ് എയർലൈൻ അവതരിപ്പിച്ചു. എമിറേറ്റ്സ് ശൃംഖലയിലുള്ള ലോകമെമ്പാടുമുള്ള 140 ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ തുല്യ പ്രതിമാസ തവണകളായി ടിക്കറ്റ് തുക അടയ്ക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എയർലൈൻ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കുന്നതിന് പകരം, 3 മുതൽ 36 മാസം വരെയുള്ള വ്യത്യസ്ത കാലയളവുകളിലേക്ക് തുക വിഭജിച്ച് അടയ്ക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. യാത്രക്കാർക്ക് അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിനായി ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായി എമിറേറ്റ്സ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, എച്ച്.എസ്.ബി.സി, ആർ.ബി.എൽ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്. “ഇന്ത്യയിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി ഇത്തരം ലളിതമായ പേയ്‌മെന്റ് സംവിധാനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൂടുതൽ ആളുകൾക്ക് അന്താരാഷ്ട്ര യാത്രകൾ എളുപ്പമാക്കാൻ ഇത് സഹായിക്കും.” – മുഹമ്മദ് സർഹാൻ (എമിറേറ്റ്സ് ഇന്ത്യ & നേപ്പാൾ വൈസ് പ്രസിഡന്റ്). ഇന്ത്യൻ യാത്രക്കാർക്ക് അവരുടെ ബഡ്ജറ്റിന് അനുയോജ്യമായ പ്ലാനുകളും ബാങ്കുകളും തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറെ നാളായി കാത്തിരിക്കുന്ന വിനോദയാത്രകൾ പ്ലാൻ ചെയ്യാനും, യാത്രാ ക്ലാസുകൾ ഉയർന്ന നിലവാരത്തിലേക്ക് മാറ്റാനും ആഗ്രഹിക്കുന്നവർക്ക് ഭാരമില്ലാതെ പണം അടച്ചുതീർക്കാനുള്ള ഈ സംവിധാനം വഴിത്തിരിവാകുമെന്നും സർഹാൻ കൂട്ടിച്ചേർത്തു.
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ നിയന്ത്രണം; ഇനി പൂർണമായും അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ മാത്രം
Restrictions Indian passport visa UAE അബുദാബി: യുഎഇയിലെ ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) സേവനങ്ങൾ തേടുന്നവർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഭരണപരമായ കാരണങ്ങളാൽ ഇനി മുതൽ ഈ സേവനങ്ങൾ പൂർണമായും മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ മാത്രമേ ലഭ്യമാകൂ. തിരക്ക് ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമായി പ്രത്യേക ഓൺലൈൻ പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.
അപ്പോയിന്റ്മെന്റ് ബുക്കിങ് എങ്ങനെ?
അപേക്ഷകർക്ക് book.passportindiauae.com എന്ന വെബ്‌സൈറ്റ് വഴി തീയതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാം.
ഓരോ ദിവസത്തെയും സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ തലേദിവസം രാത്രി 8 മണിക്ക് പോർട്ടലിൽ ലഭ്യമാകും.
അപ്പോയിന്റ്മെന്റ് എടുത്തവർക്ക് നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കൂ.
അപേക്ഷകന് മാത്രമായിരിക്കും പ്രവേശനം. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾ സമർപ്പിക്കാൻ മാതാപിതാക്കൾ രണ്ടുപേരും ഒപ്പമുണ്ടാകണം.
ദുബായ്, അബുദാബി ഓഫിസുകളിലെ പുതിയ ക്രമീകരണങ്ങൾ
- ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
വാക്ക്-ഇൻ (Walk-in) അനുമതിയില്ല: പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള ഒരു സേവനങ്ങൾക്കും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ നേരിട്ടെത്തി അപേക്ഷിക്കാൻ സാധിക്കില്ല. കോൺസുലേറ്റിലേക്കുള്ള പ്രവേശനം ഒന്നാം നമ്പർ കവാടത്തിലൂടെ മാത്രമായിരിക്കും. - അബുദാബി ഇന്ത്യൻ എംബസി
അബുദാബിയിൽ രാവിലെ 9 മുതൽ 11 വരെ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കും. പുതുതായി ജനിച്ച കുട്ടികളുടെ അപേക്ഷകൾക്കും എമർജൻസി സർട്ടിഫിക്കറ്റുകൾക്കുമായിരിക്കും ഇതിൽ മുൻഗണന. അപേക്ഷകർ അൽ സഫാറാത്ത് സ്ട്രീറ്റിലുള്ള പ്രധാന കവാടത്തിലൂടെ വേണം പ്രവേശിക്കാൻ.
രേഖകൾ കൈപ്പറ്റുന്നതിനും മറ്റ് അന്വേഷണങ്ങൾക്കുമായി അബുദാബി അൽ ഇഷിറാത്ത് സ്ട്രീറ്റിലെ ഗാർഡിയൻ ടവറിൽ (ടെക്നിപ് ബിൽഡിങ്) ഒന്നാം നിലയിലുള്ള കോൺസുലർ വിങ്ങിനെ സമീപിക്കണം.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
പാസ്‌പോർട്ട് അപേക്ഷകൾ mportal.passportindia.gov.in/mission/ വെബ്‌സൈറ്റ് വഴി ഓൺലൈനായി പൂരിപ്പിക്കണം.
അപേക്ഷകന്റെ ചിത്രങ്ങൾ, ഒപ്പ്, വിരലടയാളം എന്നിവ വ്യക്തമായ വെള്ള പശ്ചാത്തലത്തിൽ വേണം അപ്‌ലോഡ് ചെയ്യാൻ.
സേവനങ്ങൾക്കുള്ള ഫീസ് പണമായി (Cash) മാത്രമേ സ്വീകരിക്കുകയുള്ളൂ. കൃത്യമായ തുക കയ്യിൽ കരുതാൻ അപേക്ഷകർ ശ്രദ്ധിക്കണം. പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നിട്ടുണ്ട്.
നേരത്തെ യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വീസ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഏജൻസിയെ നിരവധി പരാതികളെ തുടർന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെണ്ടറിലൂടെ അൽ ഹിന്ദ് ട്രാവൽസിന് സേവനാനുമതി നൽകിയെങ്കിലും ഇതിനെതിരെ ബിഎൽഎസ് കോടതിയെ സമീപിച്ചതോടെയാണ് താല്ക്കാലിക പ്രതിസന്ധി രൂപപ്പെട്ടത്. തൊഴിലാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ആശങ്കയ്ക്ക് കാരണമായ ഈ വിഷയത്തിൽ വൈകാതെ തന്നെ ശാശ്വതമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ബാലന്‍റെ ജീവൻ രക്ഷിക്കാൻ ദുബായ് സർക്കാർ; 25 കോടിയുടെ ചികിത്സയ്ക്കായി ഔദ്യോഗിക ധനസമാഹരണത്തിന് അനുമതി
Fundraising Sayan അബുദാബി: അപൂർവവും അതീവഗുരുതരവുമായ ജനിതകരോഗം ബാധിച്ച ആറര വയസ്സുകാരൻ സയാന്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ നിർണായകമായ വഴിത്തിരിവ്. കോടികൾ വിലയുള്ള ജീവൻരക്ഷാ കുത്തിവെയ്പിനായി ആശങ്കയിലായിരുന്ന ഈ ഇന്ത്യൻ കുടുംബത്തിന്, യുഎഇയിൽ നിയമപരമായി പണം സ്വരൂപിക്കാൻ ദുബായ് സർക്കാർ ഔദ്യോഗിക അനുമതി നൽകി. ചികിത്സ വൈകിയാൽ കുരുന്നിന്റെ ജീവൻ അപകടത്തിലാകുമെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ദുബായ് ഹെൽത്തിന് കീഴിലുള്ള ‘അൽ ജലീല ഫൗണ്ടേഷൻ’ വഴിയാണ് ഫണ്ട് ശേഖരണത്തിന് അനുമതി പത്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ സയാന്റെ ചികിത്സയ്ക്കായി യുഎഇയിൽ എവിടെ നിന്നും ഇനി ഔദ്യോഗികമായും സുതാര്യമായും ധനസമാഹരണം നടത്താനാകും. തമിഴ്‌നാട് കോയമ്പത്തൂർ തിരുപ്പൂർ സ്വദേശികളും ഷാർജ പ്രവാസികളുമായ ജാഫർ-ജാസ്മിൻ ദമ്പതികളുടെ മൂത്ത മകനാണ് സയാൻ ജാഫർ അലി. ഷാർജയിൽ എൻജിനീയറായ ജാഫറിനും കുടുംബത്തിനും ദുബായ് സർക്കാരിന്റെ ഈ നേരിട്ടുള്ള ഇടപെടൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. പേശികൾ തളരുന്ന ‘ദുഷെൻ മസ്‌കുലാർ ഡിസ്ട്രോഫി’ ആണ് സിയാനെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് കാരുണ്യമതികളിൽ നിന്ന് ഏകദേശം 3 കോടി രൂപ ലഭിച്ചു. സംഭാവനകൾ ഇനി ദുബായ് സർക്കാരിന്റെ അൽ ജലീല ഫൗണ്ടേഷന്റെ അക്കൗണ്ട് വഴി നേരിട്ട് നൽകാം. പ്രധാനമായും ആൺകുട്ടികളെ ബാധിക്കുന്ന ഡിഎംഡി കുട്ടികളുടെ മാംസപേശികളെ ക്രമേണ ദീർഘകാലത്തേക്ക് ദുർബലമാക്കുകയും പിന്നീട് പൂർണമായും തളർത്തുകയും ചെയ്യുന്ന മാരകമായ ജനിതകരോഗമാണ്. നടക്കാൻ വൈകുക, പെട്ടെന്നുണ്ടാകുന്ന ക്ഷീണവും വീഴ്ചയും, കോണിപ്പടികൾ കയറാനുള്ള ബുദ്ധിമുട്ട്, കിടന്നിടത്തുനിന്ന് എഴുന്നേൽക്കാൻ പരസഹായം വേണ്ടിവരുക എന്നിവയാണ് തുടക്കത്തിൽ കാണുന്നത്. രോഗം മൂർച്ഛിക്കുന്നതോടെ ഇത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിക്കും. ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സയാൻ ഇപ്പോൾ മുൻപത്തേക്കാൾ കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ശരീരത്തിലെ അസഹനീയമായ വേദന സഹിച്ചും സയാൻ കളിച്ചുചിരിച്ചു നടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാനായി നൽകുന്ന കനത്ത സ്റ്റിറോയിഡ് മരുന്നുകൾ പുതിയൊരു വില്ലനായി മാറിയിരിക്കുകയാണ്. തുടർച്ചയായ സ്റ്റിറോയിഡ് ഉപയോഗം കാരണം സയാന്റെ കണ്ണുകളിൽ ആദ്യഘട്ട തിമിരബാധ കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയെ ബാധിച്ചു തുടങ്ങിയതോടെ സ്റ്റിറോയിഡ് മരുന്നുകൾ നൽകുന്നത് അടിയന്തരമായി നിർത്തേണ്ട സാഹചര്യമാണ്. എന്നാൽ മരുന്ന് നിർത്തുന്നത് പേശികളുടെ തളർച്ചയുടെ വേഗത കൂട്ടും. ഈ സാഹചര്യത്തിൽ ‘ജീൻ തെറാപ്പി’ മാത്രമാണ് കുഞ്ഞു സയാന്റെ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു വഴി.
അറിഞ്ഞോ ! യുഎഇ നിവാസികൾക്ക് ഓഗസ്റ്റ് അവസാനത്തോടെ ദീർഘിച്ച വാരാന്ത്യ അവധി ലഭിച്ചേക്കും
UAE public holidays അബുദാബി: കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ, യു.എ.ഇ നിവാസികൾക്ക് ഉടൻ തന്നെ മറ്റൊരു ദീർഘിച്ച വാരാന്ത്യ അവധി ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (മീലാദ്-ഉൻ-നബി) ഓഗസ്റ്റ് 25 ചൊവ്വാഴ്ച വരാൻ സാധ്യതയുള്ളതിനാൽ, ഓഗസ്റ്റ് അവസാന വാരത്തിൽ താമസക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിച്ചേക്കുമെന്നാണ് സൂചന. യുഎഇ പൊതുഅവധി പട്ടിക പ്രകാരം, ഹിജ്രി കലണ്ടറിലെ റബീഉൽ അവ്വൽ 12-ന് വരുന്ന അടുത്ത അവധി ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കാനാണ് സാധ്യത. എന്നാൽ, മറ്റ് ഇസ്ലാമിക അവധിദിനങ്ങൾ പോലെ തന്നെ ഈ തീയതിയും ഔദ്യോഗിക ചന്ദ്രദർശന പ്രഖ്യാപനത്തിന് വിധേയമായിരിക്കും. ഈ അവധി വാരമധ്യത്തിൽ വരുന്നതിനാൽ, യു.എ.ഇ-യുടെ പൊതുഅവധി മാറ്റുന്നതിനുള്ള നിയമസംവിധാനം അനുസരിച്ച് ഇത് ഓഗസ്റ്റ് 24 തിങ്കളാഴ്ചയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തിങ്കളാഴ്ച അവധിയും അതിനു തൊട്ടുമുമ്പുള്ള ശനി, ഞായർ ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയും ചേർത്ത് ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ ദീർഘിച്ച വാരാന്ത്യ അവധി ലഭിക്കും. ഈ ദീർഘിച്ച അവധി സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, അത് സ്കൂളുകളിലെ വേനലവധി തീരുന്ന അവസാന വാരത്തിലായിരിക്കും വരിക. യു.എ.ഇ-യിലെ 2026-27 അധ്യയന വർഷം ഓഗസ്റ്റ് 31-നാണ് ആരംഭിക്കുന്നത്. കൂടുതൽ ദിവസത്തെ അവധികൾ നൽകുന്നതിനായി, ആഴ്ചയുടെ മധ്യത്തിൽ വരുന്ന ചില പൊതുഅവധി ദിവസങ്ങൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യു.എ.ഇ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. ഇത്തരം മാറ്റങ്ങൾ സ്വയമേവ സംഭവിക്കുന്നതല്ല, മറിച്ച് ഇതിനായി ഔദ്യോഗിക തീരുമാനം ആവശ്യമാണ്. 2025-ലെ കാബിനറ്റ് പ്രമേയം അനുസരിച്ച്, പെരുന്നാൾ ഒഴികെയുള്ള പൊതുഅവധി ദിവസങ്ങൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ സാധിക്കുന്നതാണ്. യു.എ.ഇ-യുടെ പൊതുഅവധി കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ് നബിദിനം എങ്കിലും, ഇതിന്റെ കൃത്യമായ തീയതിയും അവധി മാറ്റവും ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ. ഇനി അവധി മാറ്റമില്ലാതെ ചൊവ്വാഴ്ച തന്നെ തുടരുകയാണെങ്കിൽ, ജീവനക്കാർക്ക് തിങ്കളാഴ്ച കൂടി വാർഷിക അവധി എടുത്തുകൊണ്ട് ഈ വിശ്രമദിനങ്ങൾ നീട്ടാവുന്നതാണ്. ഇത് വഴി ശനി മുതൽ ചൊവ്വാഴ്ച വരെ നീളുന്ന നാല് ദിവസത്തെ ഒരു വലിയ അവധി സ്വന്തമാക്കാൻ ജീവനക്കാർക്ക് സാധിക്കും. ഈ അവധി ചന്ദ്രദർശനത്തിന് വിധേയമായതിനാൽ, ചടങ്ങുകളോട് അടുത്ത ദിവസങ്ങളിൽ മാത്രമേ അധികൃതർ ഇതിന്റെ അന്തിമ തീയതികൾ പ്രഖ്യാപിക്കുകയുള്ളൂ.
സന വിമാനത്താവളത്തിൽ കനത്ത മിസൈലാക്രമണം നടത്തി സൗദി; ഇറാന്റെ വിമാനം തടയാൻ നാടകീയ നീക്കം
Saudi attack on Sana’a airport ഇറാൻ വിമാനം ഇറങ്ങുന്നത് തടയാൻ ലക്ഷ്യമിട്ട് യെമനിലെ സന രാജ്യാന്തര വിമാനത്താവളത്തിന് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്നും കനത്ത കറുത്ത പുകപടലങ്ങളും തീയും ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ കബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ പോയ ഹൂതി നേതാക്കളെ തിരികെ യെമനിലെത്തിക്കാൻ ഇറാൻ അയച്ച പ്രത്യേക വിമാനം സനയിൽ ഇറങ്ങുന്നത് തടയാനായിരുന്നു സൗദിയുടെ ഈ വൻ മിസൈലാക്രമണം. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ പൂർണ്ണ നിയന്ത്രണത്തിലാണ് നിലവിൽ വടക്കൻ യെമൻ. ചടങ്ങിൽ പങ്കെടുക്കാൻ ഹൂതി സംഘത്തെ കൊണ്ടുപോകാനായി കഴിഞ്ഞ ദിവസം ഇറാൻ വിമാനം അയച്ചപ്പോൾ തന്നെ, അത് തടയാൻ സൗദി യുദ്ധവിമാനങ്ങൾ വ്യോമപാതയിൽ അതിക്രമിച്ച് കയറിയതായി ഹൂതി നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഒടുവിൽ, സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരുമായി വന്ന ഇറാന്റെ വിമാനം സനയ്ക്ക് പകരം ഹൊദെയ്ദ വിമാനത്താവളത്തിൽ ഇറക്കേണ്ടി വന്നു. സൗദി പിന്തുണയുള്ള ഔദ്യോഗിക സർക്കാരും വടക്കൻ യെമൻ നിയന്ത്രിക്കുന്ന ഹൂതികളും തമ്മിൽ ദീർഘകാലമായി കനത്ത പോരാട്ടത്തിലാണ്. എന്നാൽ ഇരുവിഭാഗവും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം സൗദി നടത്തുന്ന ആദ്യത്തെ പ്രധാന ആക്രമണമാണിതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സൗദിയുടെ ഈ സൈനിക നടപടി വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹൂതികൾ കുറ്റപ്പെടുത്തി. ഈ കടന്നുകയറ്റത്തിന് സൗദി അറേബ്യ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹൂതികൾ സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് സൗദിയോട് പറയാനുള്ളത്. ഈ ക്രൂരമായ ആക്രമണത്തിന് കൃത്യവും ഉചിതവുമായ പ്രതികരണം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. യെമന്റെ പരമാധികാരത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒരിക്കലും അനുവദിക്കില്ല.” — താഹിർ അൽ അഖ്‌വിലി (ഹൂതി നേതാവ്)
യുദ്ധം പുതിയ തലത്തിലേക്ക്; റഷ്യൻ ‘ലോകാവസാന വിമാനം’ ഇറാനിലിറങ്ങി
russian doomsday command ഹോർമുസ് കടലിടുക്ക് ഏറ്റെടുത്തുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, റഷ്യയുടെ ‘ലോകാവസാന വിമാനം’ എന്നറിയപ്പെടുന്ന പ്രത്യേക സൈനിക വിമാനം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. റഷ്യയുടെ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രണിന്റെ ഭാഗമായ ‘ടുപോലേവ് Tu 214 PU’ (Tupolev Tu-214PU) വിമാനമാണ് മോസ്കോയിൽ നിന്നും ടെഹ്‌റാനിൽ പറന്നിറങ്ങിയത്. പശ്ചിമേഷ്യയിലെ യുദ്ധം പുതിയൊരു തലത്തിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങളെ ഈ നീക്കം ശക്തമാക്കിയിരിക്കുകയാണ്. റഷ്യയുടെ ‘പറക്കും കമാൻഡന്റ്’ എന്ന് കൂടി അറിയപ്പെടുന്ന വിമാനമാണിത്. അടിയന്തര സാഹചര്യങ്ങളോ ആണവയുദ്ധ ഭീഷണിയോ ഉണ്ടായാൽ, സൈനിക-ഭരണപരമായ പ്രവർത്തനങ്ങളെ ആകാശത്ത് നിന്ന് തന്നെ ഏകോപിപ്പിക്കാനും സുരക്ഷിതമായി ആശയവിനിമയം നടത്താനും ഈ അത്യാധുനിക വിമാനത്തിന് സാധിക്കും. ഇറാനെതിരെ അമേരിക്ക വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ ഈ ഡൂംസ് ഡേ വിമാനം ടെഹ്‌റാനിലെത്തിയത്, ഇറാനുള്ള റഷ്യയുടെ പരസ്യവും ശക്തവുമായ പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയ്ക്കെതിരെ ഇറാൻ വലിയൊരു തിരിച്ചടിക്ക് തയാറെടുക്കുകയാണോ എന്നും, അതിനുള്ള തന്ത്രപരമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകാനാണോ വിമാനത്തിന്റെ വരവെന്നുമുള്ള ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. വിമാനം ഇറാനിലെത്തിച്ചതിന്റെ യഥാർത്ഥ കാരണം റഷ്യ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, റഷ്യയുടെ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനങ്ങൾക്ക് അകമ്പടിയായാണ് പലപ്പോഴും ഈ വിമാനം എത്താറുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് നടന്ന ചില സന്ദർശനങ്ങൾ താഴെ പറയുന്നവയാണ്: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ ഉസ്ബെക്കിസ്ഥാൻ നേതാക്കളെ കാണാൻ താഷ്കെന്റിൽ എത്തിയപ്പോൾ ഈ വിമാനവും അവിടെയുണ്ടായിരുന്നു. ഇറാനെ അമേരിക്ക ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇതേ വിമാനം ടെഹ്‌റാനിലെത്തുകയും രണ്ട് ദിവസത്തിന് ശേഷം മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ റഷ്യൻ ഊർജ്ജ മന്ത്രി സെർജി സിൽവിയോവ് ഇറാൻ സന്ദർശിച്ചിരുന്നു. ഒരു നിർണായക യോഗത്തിൽ പങ്കെടുക്കാൻ സെർജി സിൽവിയോവ് പാകിസ്ഥാനിൽ എത്തിയ സമയത്ത് ഈ വിമാനം ഇസ്ലാമാബാദിലുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, നിലവിൽ ഇറാനിൽ വച്ച് എന്തെങ്കിലും ഉന്നതതല യോഗം നടക്കുന്നുണ്ടെന്നോ അല്ലെങ്കിൽ റഷ്യൻ വിദേശകാര്യമന്ത്രിയുടെ അടിയന്തര സന്ദർശനത്തിന് വഴിയൊരുങ്ങുകയാണെന്നോ വേണം അനുമാനിക്കാൻ.
യുഎഇ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
Iran attack on UAE ships യുഎഇയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രെയ്ൻ സ്വദേശികളുമാണ്. പരുക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയാ’ എന്നീ യുഎഇ കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്ന ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. “ഈ ആക്രമണത്തിന് തക്കതായ മറുപടി നൽകാൻ യുഎഇക്ക് പൂർണ്ണ അധികാരമുണ്ട്. ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവുമാണ് ഞങ്ങൾക്ക് പരമപ്രധാനം. രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിക്കെതിരെയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎഇ സജ്ജമാണ്.” — യുഎഇ പ്രതിരോധ മന്ത്രാലയം സമാധാനശ്രമങ്ങളെല്ലാം പാടെ തകർത്തുകൊണ്ട് പശ്ചിമേഷ്യയിൽ പോരാട്ടം കടുക്കുകയാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ, ഇറാനെ ലക്ഷ്യമാക്കി അടുത്ത ഘട്ട ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ പ്രധാന മേഖലകളായ ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ തുടരുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് കനത്ത തിരിച്ചടി നൽകുമെന്നും ഹോർമുസ് കടലിടുക്കിൽ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി പൂർണ്ണമായും തകർക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഇറാന് ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യുഎസ് സൈനിക നടപടികളിലേക്ക് കടന്നത്. ഈ ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചിട്ടുണ്ട്.