ras al khaimah shooting റാസൽഖൈമ: വഴിത്തർക്കത്തിന്റെ പേരിൽ അമ്മയെയും രണ്ട് സഹോദരിമാരെയും കൺമുന്നിൽ വെടിയേറ്റ് നഷ്ടപ്പെട്ട സിറിയൻ കുടുംബത്തിന് ഒടുവിൽ നീതി. റാസൽഖൈമയിൽ പ്രവാസി കുടുംബത്തിലെ മൂന്ന് സ്ത്രീകളെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ അറബ് വംശജന് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ (ഖിസാസ്) വിധിച്ചു. കൂടാതെ, പ്രതിയുടെ മകന് തടവുശിക്ഷയും പതിനായിരം ദിർഹം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. “നെഞ്ചിലെ എരിച്ചിൽ അൽപം കുറഞ്ഞിട്ടുണ്ട്, എങ്കിലും അവർ ഇനി ഒരിക്കലും തിരിച്ചുവരില്ലല്ലോ…”— വിധി വന്നതിന് പിന്നാലെ വാക്കുകൾ പൂർത്തിയാക്കാനാകാതെ കൊല്ലപ്പെട്ടവരുടെ മകൻ മഹ്മൂദ് സലിം വഫായി വിതുമ്പി. ഈ വിധി തങ്ങളുടെ വലിയ നഷ്ടത്തിന് പൂർണ്ണമായ പരിഹാരമാകില്ലെങ്കിലും, ഒടുവിൽ നീതി നടപ്പിലായതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം. കൃത്യമായ നടപടികളിലൂടെ നീതി ഉറപ്പാക്കിയ യുഎഇ ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടും പൊലീസിനോടും കുടുംബം നന്ദി രേഖപ്പെടുത്തി. 2025 മേയിലായിരുന്നു യുഎഇയെ ഒന്നടങ്കം നടുക്കിയ ഈ ക്രൂരമായ കൊലപാതകം നടന്നത്. ഒരു ഇടുങ്ങിയ വഴിയിലൂടെ വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തികച്ചും നിസ്സാരമായ തർക്കമാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. 66 വയസ്സുള്ള അമ്മയും 36-ഉം 38-ഉം വയസ്സുള്ള അവരുടെ രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് മരിച്ചത്. അക്രമത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട മൂന്നാമത്തെ സഹോദരി, തന്റെ 11 വയസ്സുള്ള മകന് ഫോൺ കൈമാറി അവിടെനിന്ന് ഓടി രക്ഷപ്പെടാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ കുട്ടിയുടെ സമയോചിതമായ ഇടപെടലിലാണ് വിവരമറിഞ്ഞ് പോലീസ് ഉടൻ സ്ഥലത്തെത്തിയത്. നിയമപ്രകാരം പ്രതിക്ക് ഈ വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകാൻ അവസരമുണ്ട്. യുഎഇ നിയമം അനുസരിച്ച് അപ്പീൽ കോടതിയും, തുടർന്ന് സുപ്രീം കോടതിയും (കോർട്ട് ഓഫ് കസേഷൻ) കീഴ്ക്കോടതിയുടെ വിധി ശരിവച്ചാൽ മാത്രമേ വധശിക്ഷ അന്തിമമായി നടപ്പാക്കുകയുള്ളൂ. കഴിഞ്ഞ ഒരു വർഷത്തോളമായി വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോയ ഈ കുടുംബം പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ ഇപ്പോഴും നീറുകയാണ്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
കാലാവസ്ഥാ വ്യതിയാനം വെള്ളിയാഴ്ച വരെ; യുഎഇയില്‍ മുന്നറിയിപ്പ്
Dust rain UAE ദുബായ്: യുഎഇയിൽ വ്യാഴാഴ്ചയും കടുത്ത ചൂടും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അതേസമയം, കിഴക്കൻ-തെക്കൻ മേഖലകളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാനും അത് വഴി മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. കിഴക്ക് നിന്ന് രൂപപ്പെടുന്ന ഉപരിതല ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള ന്യൂനമർദ്ദവും ഒത്തുചേരുന്നതാണ് ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ രൂപപ്പെടുന്നതിനും മഴയ്ക്കും അനുകൂല സാഹചര്യം ഒരുക്കുന്നത്. തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തമാകാനും തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമോ നേരിയ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും. ഉൾപ്രദേശങ്ങൾ 47°C മുതൽ 48°C വരെ, തീരദേശങ്ങളും ദ്വീപുകളും 43°C മുതൽ 47°C വരെ, മലയോര മേഖലകൾ 32°C മുതൽ 37°C വരെ എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ താപനില പ്രവചനം. ഈ കാലാവസ്ഥാ വ്യതിയാനം വെള്ളിയാഴ്ചയും തുടരുമെന്നാണ് പ്രവചനം. വെള്ളിയാഴ്ചയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമായേക്കാവുന്ന കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു. കാറ്റിന്റെ വേഗത ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.