
Visa and leave permit കുവൈത്ത് സിറ്റി: കുവൈത്തിൽ എൻട്രി വിസകൾക്കും ലീവ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന സ്വമേധയാ കാലാവധി നീട്ടൽ സംവിധാനം സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ ഒന്നു മുതൽ വിസകൾക്കും പെർമിറ്റുകൾക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സാധാരണ കാലാവധി വീണ്ടും പ്രാബല്യത്തിൽ വരും.
നിലവിൽ കുവൈത്തിലുള്ളവർക്കായി അനുവദിച്ചിരുന്ന എല്ലാ വിഭാഗം സന്ദർശക വിസകളുടെയും ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ സെപ്തംബർ 1 മുതൽ അവസാനിക്കും. തുടർന്ന് ഓരോ വിസയുടെയും നിയമപരമായ കാലാവധി, ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിലവിലുള്ള ചട്ടങ്ങൾ എന്നിവ സാധാരണ രീതിയിൽ ബാധകമാകും. നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് അനുവദിച്ചിരുന്ന ലീവ് പെർമിറ്റുകളുടെ സാധാരണ കാലാവധിയും സെപ്തംബർ 1 മുതൽ പുനഃസ്ഥാപിക്കും. എന്നാൽ ഓഗസ്റ്റ് 31നോ അതിന് മുമ്പോ കുവൈത്തിൽ നിന്ന് പുറത്തുപോയ പ്രവാസികൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരം അനുവദിച്ചിട്ടുള്ള അധിക പ്രത്യേക കാലാവധി തുടർന്നും ലഭിക്കും.
അതേസമയം, പ്രവാസിയുടെ ലീവ് പെർമിറ്റ് എപ്പോൾ അവസാനിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി ‘സഹേൽ’ ആപ്പ് വഴി ലഭിക്കുന്ന റെസിഡൻസി പെർമിറ്റ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്തുള്ള പ്രവാസികൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധിക്കുള്ളിൽ തന്നെ കുവൈത്തിൽ തിരിച്ചെത്തണമെന്നാണ് നിർദ്ദേശം.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ്; കുവൈത്ത് ഇവിടങ്ങളിലെ സര്‍ക്കാര്‍ വസതികളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശം
Government Housing in Taima കുവൈത്ത് സിറ്റി: ഈസ്റ്റ് തൈമ മേഖലയിലെ സർക്കാർ ഭവനങ്ങൾ തിരിച്ചെടുക്കാനുള്ള പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറിന്റെ തീരുമാനത്തിന് കുവൈത്തിലെ അഡ്മിനിസ്ട്രേറ്റീവ് കോടതി അംഗീകാരം നൽകി. നിയമപരമായ സാധുതയില്ലാതെ സർക്കാർ ഉടമസ്ഥതയിലുള്ള ഭവനം കൈവശം വയ്ക്കാൻ താമസക്കാർക്ക് സമ്പൂർണ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കൗൺസിലർ അബ്ദുൽ അസീസ് അൽ ഖയ്യാത്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സർക്കാർ ഭവനം വാടകയ്ക്കോ ഉപയോഗാവകാശത്തിന്റെ അടിസ്ഥാനത്തിലോ ലഭിക്കുന്നത് നിയമം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായ അവകാശമാണെന്നും, അതുമാത്രം കൊണ്ട് ഭവനത്തിൽ സ്വതന്ത്രമായ നിയമപരമായ അവകാശം ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ഭവനം തുടർന്നും കൈവശം വയ്ക്കാൻ ഹർജിക്കാരൻ ആശ്രയിച്ചിരുന്ന നിയമപരമായ അടിസ്ഥാനം പിന്നീട് ഇല്ലാതായതായി കോടതി കണ്ടെത്തി. നിലവിലുള്ള നിയമപ്രകാരം സർക്കാർ ഭവനങ്ങൾ വാടകയ്ക്കോ ഉപയോഗാവകാശത്തിന്റെ അടിസ്ഥാനത്തിലോ അനുവദിക്കാൻ ഹൗസിങ് വെൽഫെയർ അതോറിറ്റിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.