മിഡിൽ ഈസ്റ്റ് യുദ്ധഭീതി; ഇറാനെ ആക്രമിച്ച് അമേരിക്ക: എണ്ണവില കത്തിക്കയറി, തിരിച്ചടി

Middle East Conflict മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷം. ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം കനത്ത ആക്രമണം നടത്തി. വൻ സ്‌ഫോടനങ്ങളുണ്ടായത്. നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇതിന് പ്രതികാരം ചെയ്യുമെന്നും ഇറാൻ അറിയിച്ചു.

മേഖലയിൽ ഇറാനെ ആക്രമിക്കാൻ യുഎസിനെ സഹായിക്കുന്ന സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, തന്ത്രപ്രധാന സാമ്പത്തിക മേഖലകളെയും തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇറാൻ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് ലാറക് ദ്വീപ്. എണ്ണ കയറ്റുമതി കേന്ദ്രം കൂടിയായ’ലാറക് ദ്വീപിലുള്ള’ തുറമുഖം വഴിയാണ് ഹോർമുസിൽ സമീപകാലത്ത് ഇറാൻ കപ്പലുകളെ കടത്തിവിട്ടിരുന്നത്.

ഹോർമുസിൽ കപ്പലുകൾക്കുനേരെ റോക്കറ്റുകൾ അയക്കാൻ സജ്ജമായിനിന്ന കേന്ദ്രങ്ങളെയാണ് ലാറക് ദ്വീപിൽ ഉന്നമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. ഇറാൻ ഹോർമുസിൽ പാകിയ മൈനുകളെല്ലാം കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒഴിവാക്കിയെന്നും കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാറക് ദ്വീപും തകർത്തതെന്നും ഹോക്കിൻസ് വ്യക്തമാക്കി.

ഇതിനിടെ വീണ്ടും മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതോടെ ക്രൂഡോയിൽ വില കുതിച്ചുകയറ്റം പുനരാരംഭിച്ചു. യുഎസ് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില 2.49% ഉയർന്ന് ബാരലിന് 90.29 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില 2.27% വർധിച്ച് 85.29 ഡോളറായി. അതേസമയം, ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ കഴിഞ്ഞയാഴ്ചയിലെ പ്രഭാഷണത്തിന് പിന്നാലെ രാജ്യാന്തര സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഔൺസിന് 4600 ഡോളറിന് മുകളിൽ നിന്ന് 4437ഡോളറിലേക്കാണ് ഇടിഞ്ഞത്. കേരളത്തിലും വില വൻതോതിൽ കുറഞ്ഞു. ഇന്നും വില ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണവിലക്കയറ്റം, ഡോളറിന്റെയും ബോണ്ടിന്റെയും മുന്നേറ്റം, പലിശപ്പേടി എന്നിവ സ്വർണത്തിന് പ്രതികൂലമാണ്. വില കൂടുതൽ താഴ്‌ന്നേക്കാൻ സാധ്യതയുണ്ട്.

പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണാഘോഷത്തിന്റെ സന്തോഷം തീരുന്നതിനു മുമ്പ് ഇരട്ടക്കൊല; വിറങ്ങലിച്ച് പ്രവാസി മലയാളികൾ

Murder കാലിഫോർണിയ: ഓണാഘോഷത്തിന്റെ സന്തോഷം തീരുന്നതിന് മുൻപ് യുഎസിലെ പ്രവാസികളെ പിടിച്ചുലച്ച് ഇരട്ടക്കൊല. ഒന്നിച്ച് ഓണം ആഘോഷിച്ചവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊലയാളി ഇവരുടെ മറ്റൊരു സുഹൃത്തും. ഓഗസ്റ്റ് 28നാണ് സംഭവം. അമേരിക്കയിലെ കലിഫോർണിയയിലെ മിൽപിറ്റാസിലാണ് അടുത്ത സുഹൃത്തുക്കളായിരുന്ന മൂന്ന് മലയാളി യുവതികളിൽ രണ്ട് പേരെ സുഹൃത്തായ മറ്റൊരു മലയാളി യുവതി കൊന്നത്. തൃശൂർ പീച്ചി/മണ്ണുത്തി സ്വദേശിനിയായ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ അനു മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ അപ്പാർട്‌മെന്റ് കോംപ്ലക്‌സിൽ താമസിച്ചിരുന്ന മലയാളി യുവതിയായ അനിലയെ അമേരിക്കൻ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അമേരിക്കയിൽ ഒന്നിച്ച് ഒരേ അപ്പാർട്‌മെന്റ് സമുച്ചയത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇത്തവണത്തെ ഓണാഘോഷവും ഇവർ ഒന്നിച്ചായിരുന്നു. കാലിഫോർണിയയിലെ മിൽപിറ്റാസ് ഡിക്‌സൺ ലാൻഡിങ് റോഡിലുള്ള ‘മിൽ ക്രീക്ക്’ അപ്പാർട്‌മെന്റിനുള്ളിൽ വെച്ചാണ് അനു മേരി മാത്യു കൊല്ലപ്പെട്ടത്. തുടർന്ന് അനില അഞ്ജനയെ പാർക്കിങ് ലോട്ടിലേക്കു വിളിച്ചു വരുത്തുകയും, അപ്പാർട്‌മെന്റിന്റെ പാർക്കിങ് സ്ഥലത്തുവെച്ച് വാഹനം ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി കുറ്റം സമത്തിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy