
Gold Rate Today കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് പവന് 1760 രൂപ വർധിച്ച് 1,01,600 രൂപ എന്ന നിലയിലെത്തി. ഗ്രാമിന് 220 രൂപ വർധിച്ച് 12,700 രൂപയായി. അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധസമാനമായ സംഘർഷങ്ങൾ സ്വർണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി (Safe Haven) മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. യുഎസ് പലിശ നിരക്കുകൾ ഇനിയും കുറയ്ക്കുമെന്ന സൂചനകളും ഡോളറിന്റെ മൂല്യശോഷണവും വിലവർധനയ്ക്ക് ആക്കം കൂട്ടി. 2020-ൽ 71 ആയിരുന്ന രൂപയുടെ വിനിമയ നിരക്ക് 91-ലേക്ക് എത്തിയത് ആഭ്യന്തര വിപണിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കി. 2020ൽ 40,000 രൂപ വില ഉണ്ടായിരുന്ന സ്വർണം 5 വർഷത്തിനുശേഷം 60,000ത്തിനു മുകളിൽ രൂപയാണ് വർധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 2020 ല്‍ 2000 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണവില. അഞ്ചുവർഷത്തിനുള്ളിൽ 2500 ഡോളർ ആണ് അന്താരാഷ്ട്ര വില വർധിച്ചത്. 2020ൽ രൂപയുടെ വിനിമയ നിരക്ക് 71ൽ നിന്നും 91ലേക്ക് എത്തിയതും ആഭ്യന്തര സ്വർണവില ഉയരുന്നതിന് കാരണമായി. നിലവിൽ അന്താരാഷ്ട്ര സ്വർണവില 4487 ഡോളറിലാണ്. വൻകിട നിക്ഷേപകർ താൽക്കാലികമായി സ്വർണം വിറ്റഴിച്ച് ലാഭമെടുക്കാൻ മുതിർന്നാൽ വിലയിൽ നേരിയ കുറവുണ്ടായേക്കാം. എന്നാൽ വില 4500 ഡോളർ മറികടന്നാൽ വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരാനാണ് സാധ്യത.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
കുവൈത്തിൽ ഇൻഷുറൻസ് ഫീസ് വർധനവ് പ്രാബല്യത്തിൽ; ഇഖാമ പുതുക്കാൻ ഓഫീസുകളിൽ പ്രവാസികളുടെ വൻ തിരക്ക്
Insurance fee hike in Kuwait കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഇന്ന് (ഡിസംബർ 23) മുതൽ നടപ്പിലായി. പുതിയ നിരക്ക് നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിൽ പഴയ നിരക്കിൽ താമസ രേഖ (ഇഖാമ) പുതുക്കുന്നതിനായി വിവിധ ഗവർണറേറ്റുകളിലെ ഇൻഷുറൻസ് ഓഫീസുകളിലും പാസ്‌പോർട്ട് ഓഫീസുകളിലും (ജവാസത്ത്) അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് പരിഗണിച്ച് അധികൃതർ നടത്തിയ പ്രത്യേക ഇടപെടലിലൂടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 70,000 താമസ രേഖാ ഇടപാടുകൾ പൂർത്തിയാക്കി. ഫീസ് വർദ്ധനവ് പ്രഖ്യാപിക്കുന്നതിന് മുൻപ് അപേക്ഷ നൽകിയവർക്കും താമസ രേഖയുടെ കാലാവധി ഉടൻ അവസാനിക്കാനിരിക്കുന്നവർക്കുമാണ് മന്ത്രാലയം മുൻഗണന നൽകിയത്. ഒരേസമയം കൂടുതൽ പേർ ലോഗിൻ ചെയ്തതോടെ ഓൺലൈൻ അപേക്ഷകളിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടു. ഇത് പ്രവാസികളെ നേരിട്ട് ഓഫീസുകളിലേക്ക് എത്താൻ നിർബന്ധിതരാക്കി. സിസ്റ്റം അപ്‌ഡേഷൻ നടപടികൾക്കായി താമസ രേഖ പുതുക്കൽ, സിവിൽ ഐഡി തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഡിസംബർ 21-ന് ഉച്ചയോടെയാണ് ഫീസ് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത്. സാധാരണയായി ഇത്തരം മാറ്റങ്ങൾക്ക് കൂടുതൽ സമയം നൽകാറുണ്ടെങ്കിലും, ഇത്തവണ പ്രഖ്യാപനം വന്ന് 48 മണിക്കൂറിനകം തന്നെ പുതിയ നിരക്ക് നടപ്പിലായത് പല പ്രവാസികളെയും പ്രതിസന്ധിയിലാക്കി. ഇന്ന് മുതൽ ഇൻഷുറൻസ് എടുക്കുന്നവർക്കും ഇഖാമ പുതുക്കുന്നവർക്കും പുതുക്കിയ ഉയർന്ന നിരക്ക് നൽകേണ്ടി വരും.
കുവൈത്തിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം കാംപെയിന് തുടക്കമായി; 20 പ്രമോഷണൽ ബസുകൾ നിരത്തിലിറക്കി
Incredible India Tourism Kuwait കുവൈത്ത് സിറ്റി: ഇന്ത്യ – കുവൈത്ത് തന്ത്രപ്രധാന പങ്കാളിത്തത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം പ്രമോഷൻ കാംപെയിൻ ആരംഭിച്ചു. ഐതിഹാസികമായ കുവൈത്ത് ടവേഴ്‌സിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സി.ബി. ജോർജ്, കുവൈത്ത് ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി (TEC) സി.ഇ.ഒ മിസ്റ്റർ അൻവർ അബ്ദുള്ള അൽ-ഹുലൈല എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച 20 ബസുകൾ അംബാസഡറും ടി.ഇ.സി സി.ഇ.ഒയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഈ ബസുകൾ കുവൈത്തിലുടനീളം സഞ്ചരിക്കും. കേരളത്തിലെ കായൽ സൗന്ദര്യം, മൂന്നാർ, ഋഷികേശിലെ അഡ്വഞ്ചർ ടൂറിസം, ഗുജറാത്തിലെ ഗീർ ഫോറസ്റ്റ്, ലഡാക്കിലെ നുബ്ര വാലി, ഗുൽമാർഗ്, ഹൈദരാബാദിലെ ചാർമിനാർ, രാജസ്ഥാനിലെ ഹവാ മഹൽ, മഹാരാജാസ് എക്സ്പ്രസ് ലക്ഷ്വറി ട്രെയിൻ തുടങ്ങിയവ ബസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വാർഷികാഘോഷത്തിന്റെ ഭാഗമായി അംബാസഡർ കുവൈത്ത് ടവേഴ്സ് പരിസരത്ത് ഒരു വേപ്പിൻ തൈ നട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024-ലെ ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച ‘ഏക് പേഡ് മാ കേ നാം’ എന്ന ആഗോള കാമ്പയിന്റെ ഭാഗമായാണ് ഈ നടപടി. 2024-ൽ ഏകദേശം 20.94 ദശലക്ഷം വിദേശ വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചു. ഇന്ത്യയുടെ ജി.ഡി.പി (GDP) യുടെ 5.2 ശതമാനം സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വിസ (e-visa) സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഒരു ലക്കി ഡ്രോ സംഘടിപ്പിച്ചിട്ടുണ്ട്. കുവൈത്ത് നിരത്തുകളിലൂടെ ഓടുന്ന ‘ഇൻക്രെഡിബിൾ ഇന്ത്യ’ ബസുകളുടെ ഫോട്ടോ എടുത്ത് #IncredibleIndia എന്ന ഹാഷ്‌ടാഗോടെ ഇന്ത്യൻ എംബസിയെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കാൻ അവസരമുണ്ട്. വരാനിരിക്കുന്ന യാത്രാ സീസണിൽ കുവൈത്തി വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യയെ മാറ്റുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ; വിസ നിരക്കുകളിൽ വലിയ വര്‍ധനവ്
New Residency Visa Insurance Fees kuwait കുവൈത്ത് സിറ്റി കുവൈത്തിലെ പുതിയ താമസ നിയമം ഇന്ന് (ചൊവ്വ) മുതൽ നടപ്പിലായി. റെസിഡൻസി പെർമിറ്റുകൾ (ഇഖാമ), സന്ദർശക വിസകൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവയുടെ നിരക്കുകളിൽ വലിയ വർദ്ധനവാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. വാർഷിക ഇഖാമ ഫീസ് 10 ദിനാറിൽ നിന്നും 20 ദിനാറായി വർദ്ധിപ്പിച്ചു. എല്ലാത്തരം വിസിറ്റ് വിസകൾക്കും മാസം 10 ദിനാർ വീതം നൽകണം. എൻട്രി വിസ: ജോലി, കുടുംബം, പഠനം, ബിസിനസ് അല്ലെങ്കിൽ നിക്ഷേപം എന്നിവയ്ക്കായുള്ള എൻട്രി വിസകൾക്ക് 10 ദിനാർ ഫീസ് നിശ്ചയിച്ചു. ഇൻഷുറൻസ് ഫീസ് പ്രതിവർഷം 100 ദിനാറായി ഉയർത്തി. നിലവിൽ സാധുവായ ഇൻഷുറൻസ് പോളിസി ഇല്ലാതെ ഇഖാമ അനുവദിക്കില്ല. ഭാര്യയുടെയും മക്കളുടെയും വാർഷിക ഇഖാമ ഫീസ് 20 ദിനാറായി ഉയർത്തി. മാതാപിതാക്കൾ ഉൾപ്പെടെയുള്ള മറ്റ് ആശ്രിതരുടെ ഇഖാമ ഫീസ് 200 ദിനാറിൽ നിന്ന് 300 ദിനാറായി വർദ്ധിപ്പിച്ചു. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന് കുറഞ്ഞത് 800 ദിനാർ മാസശമ്പളം വേണമെന്ന നിയമം തുടരും (ചില വിഭാഗങ്ങൾക്ക് ഇളവുണ്ട്). വിദേശി കുടുംബങ്ങൾ അവരുടെ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോൾ പ്രതിവർഷം 50 ദിനാർ അധിക ഫീസായി നൽകണം. സന്ദർശക വിസകൾ സമാന കാലയളവിലേക്ക് ഒരു തവണ കൂടി നീട്ടാൻ സാധിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ വിസിറ്റ് വിസ താമസ വിസയിലേക്ക് മാറ്റാനും അനുമതിയുണ്ടാകും. കുഞ്ഞുങ്ങൾ ജനിച്ച് ഇഖാമ എടുക്കുന്നതിനുള്ള സമയപരിധി നാല് മാസമായി വർദ്ധിപ്പിച്ചു. കുവൈത്തിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക മാറ്റങ്ങൾ വരുത്തുന്നതാണ് ഈ പുതിയ പരിഷ്കാരങ്ങൾ.
ഞെട്ടിക്കുന്ന ക്രൂരത; കുവൈത്തിലെ വീട്ടില്‍ തടങ്കലില്‍ സ്ത്രീകളും പുരുഷന്മാരും; രഹസ്യജയിലില്‍ നിന്ന് മോചനം
Human Trafficking in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ മനുഷ്യക്കടത്ത് ശൃംഖലയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം തകർത്തു. പ്രാദേശികമായി “ഫഹാഹീൽ ബ്ലാക്ക് ഡെൻ” എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രം, ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളെ പാർപ്പിച്ചിരുന്ന രഹസ്യ ജയിലായാണ് പ്രവർത്തിച്ചിരുന്നത്. ഏഷ്യൻ വംശജരായ ആറംഗ സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. താമസസ്ഥലം പുറംലോകവുമായി ബന്ധമില്ലാത്ത വിധം ഇരുമ്പ് വാതിലുകൾ വെച്ച് സുരക്ഷിതമാക്കി രഹസ്യ ജയിലാക്കി മാറ്റിയിരുന്നു. ഇരകളെ മുറികൾക്കുള്ളിൽ പൂട്ടിയിട്ട് നിരന്തര നിരീക്ഷണത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. കുടുംബങ്ങളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. സംഘാംഗങ്ങളുടെ മേൽനോട്ടത്തിൽ മാത്രം സംസാരിക്കാൻ അനുവാദം നൽകി അവർ സുരക്ഷിതരാണെന്ന തെറ്റായ ധാരണ പുറംലോകത്ത് നൽകുകയായിരുന്നു പതിവ്. തൊഴിലാളികളെ നിർബന്ധിതമായി പണിയെടുപ്പിക്കുകയും അവരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്തരവുകൾ അനുസരിക്കാത്ത പക്ഷം ഈ വീഡിയോകൾ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ അതിദാരുണമായ വിവരങ്ങളാണ് പുറത്തുവന്നത്. തടവിലാക്കപ്പെട്ട 19 വനിതാ ഗാർഹിക തൊഴിലാളികളെയും 6 പുരുഷന്മാരെയും പോലീസ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ ഒരാൾ 2014 മുതൽ അതായത് പത്തു വർഷത്തോളമായി അവിടെ തടവിലായിരുന്നു എന്നത് അധികൃതരെപ്പോലും ഞെട്ടിച്ചു. ഏഷ്യൻ വംശജരായ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എല്ലാവരെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സമയപരിധി അവസാനിച്ചു; കുവൈത്തില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
Jleeb Al-Shuyoukh കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് തകർച്ചാഭീഷണി നേരിടുന്നതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി പൂർത്തിയായതായി കുവൈത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് അധികൃതർ നടപടിയെടുത്തതെന്ന് അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നവംബർ 24-നാണ് കെട്ടിടങ്ങൾ പൊളിക്കാനുള്ള കാംപെയിൻ ആരംഭിച്ചത്. ഇതുവരെ ആകെ 60 കെട്ടിടങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കിയത്. പ്രദേശത്തെ സുരക്ഷിതമല്ലാത്ത ബാക്കിയുള്ള കെട്ടിടങ്ങളും മുൻകൂട്ടി നിശ്ചയിച്ച സമയക്രമമനുസരിച്ച് പൊളിച്ചുനീക്കും. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയായിരിക്കും ഈ നടപടികൾ തുടരുകയെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും നഗരസൗന്ദര്യം നിലനിർത്തുന്നതിനും വേണ്ടിയാണ് കുവൈത്ത് മുൻസിപ്പാലിറ്റി ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നത്.
കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നു
kuwait moi കുവൈത്ത് സിറ്റി: സാങ്കേതികമായ നവീകരണ പ്രവർത്തനങ്ങൾക്കും സിസ്റ്റം വികസിപ്പിക്കുന്നതിനുമായി രാജ്യത്തെ എല്ലാ ഇലക്ട്രോണിക് റെസിഡൻസി സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ-റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആകെ നാല് മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം. ഇന്ന് (തിങ്കൾ) രാത്രി 10 മണി മുതൽ നാളെ (ചൊവ്വ) പുലർച്ചെ രണ്ട് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. സാങ്കേതിക അപ്‌ഡേറ്റുകൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സമയപരിധിയിൽ ഓൺലൈൻ വഴിയുള്ള വിസ, റെസിഡൻസി പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകില്ല എന്ന കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.