
Internet Speed ദുബായ്: യുഎഇയിൽ ഇന്റർനെറ്റ് വേഗത കുതിക്കുന്നു. സ്മാർട്ട്ഫോണുകളിൽ ഫോർ-കാരിയർ അഗ്രഗേഷൻ വിന്യസിച്ചുകൊണ്ട് ഇ & യുഎഇ തങ്ങളുടെ ലൈവ് 5.5G മൊബൈൽ നെറ്റ്‌വർക്കിലേക്ക് ഒരു പ്രധാന അപ്ഗ്രേഡ് നടത്തി. നിങ്ങളുടെ സ്മാർട്ട്ഫോണിന് ഒരു നെറ്റ്‌വർക്ക് ചാനലിന് പകരം ഒരേസമയം നാല് വ്യത്യസ്ത നെറ്റ്‌വർക്ക് ചാനലുകൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു മൊബൈൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയാണ് ഫോർ-കാരിയർ അഗ്രഗേഷൻ. ഡൗൺലോഡുകളും സ്ട്രീമുകളും വളരെ വേഗത്തിൽ നടക്കാൻ ഇത് സഹായിക്കും. മാളുകൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കണക്ടിവിറ്റി പ്രയോജനപ്രദമാകും.
ഈ നെറ്റ്‌വർക്ക് പിന്തുണയ്ക്കുന്ന ഉപകരണങ്ങളിൽ പീക്ക് ഡൗൺലോഡ് വേഗത സെക്കന്റിൽ 4 ജിഗാബൈറ്റ് കവിയുമെന്ന് കമ്പനി വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ നെറ്റ്‌വർക്ക് ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും 8K വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, അഡ്വാൻസ്ഡ് എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ തുടങ്ങിയ ഉയർന്ന ബാൻഡ്വിഡ്ത്ത് ഉപയോഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഇ& വ്യക്തമാക്കി.
യുഎഇയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഇത് ഇതിനോടകം തന്നെ ലഭ്യമാകുമെന്നും 2026 മുതൽ കൂടുതൽ വിപുലമായ രീതിയിൽ അവതരിപ്പിക്കുമെന്നും ടെലികോം ഓപ്പറേറ്റർ വ്യക്തമാക്കി. വരും വർഷങ്ങളിൽ കൂടുതൽ ഉപകരണങ്ങളിൽ 5.5G-അഡ്വാൻസ്ഡ് സവിശേഷതകൾക്കുള്ള പിന്തുണ വിപുലീകരിക്കുന്നതിനായി ആഗോള സാങ്കേതിക പങ്കാളികളുമായും സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഇ& കൂട്ടിച്ചേർത്തു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
UAE Weather യുഎഇ കാലാവസ്ഥാ; മഴയ്ക്ക് സാധ്യതയോ? പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്
UAE Weather അബുദാബി: ഡിസംബർ 25 മുതൽ 29 വരെ രാജ്യത്ത് പൊതുവെ സുഖകരവും മിതമായതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം. ദുർബലമായ ന്യൂനമർദ്ദം കടന്നുപോകുന്നതിനാൽ രാത്രിയിൽ കാലാവസ്ഥ തണുപ്പായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ചില സമയങ്ങളിൽ മഴ കനക്കും. തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമാകാനുമിടയുണ്ട്. 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അപ്‌ഡേറ്റുകൾ കൃത്യമായി ജനങ്ങളെ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Domestic Worker Agency ഗുരുതര നിയമ ലംഘനങ്ങൾ; യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസിയ്ക്ക് കിട്ടിയത് മുട്ടൻ പണി
Domestic Worker Agency അജ്മാൻ: യുഎഇയിൽ ഗുരുതര നിയമ ലംഘനങ്ങൾ നടത്തിയ ഗാർഹിക ഏജൻസിക്കെതിരെ നടപടി. ഔദ് അൽ റീം ഏജൻസിക്കെതിരെയാണ് നടപടിയുണ്ടായത്. അജ്മാനിലെ ഗാർഹിക തൊഴിലാളി സേവനങ്ങൾക്കായുള്ള ഔദ് അൽ റീം ഏജൻസിയുടെ ലൈസൻസ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം റദ്ദാക്കി. ഭരണ, ഫീൽഡ് പരിശോധനാ റിപ്പോർട്ടുകൾ വഴി ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഗാർഹിക തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളും അനുബന്ധ തീരുമാനങ്ങളും ഏജൻസി ലംഘിച്ചുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തുടർന്നാണ് ഏജൻസിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ലൈസൻസ് അസാധുവാക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയ ചട്ടങ്ങൾക്കനുസൃതമായി, ഏജൻസിയുടെ ഉടമസ്ഥർ അവരുടെ സ്‌പോൺസർഷിപ്പിന് കീഴിലുള്ള ഗാർഹിക തൊഴിലാളികളുടെ പദവി ക്രമീകരിക്കാനും, ലംഘനങ്ങളുടെ ഫലമായുണ്ടാകുന്ന എല്ലാ പിഴകളും തീർക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ഏതെങ്കിലും തരത്തിലുള്ള മോശം രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഈ മേഖലയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളുടെയും ഏജൻസികളുടെയും ഗാർഹിക തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ഉയർത്തിക്കാട്ടി.
ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലൈസൻസുള്ളതും അംഗീകൃതവുമായ റിക്രൂട്ട്മെന്റ് ഓഫീസുകൾ മാത്രമേ സേവനത്തിന് തെരഞ്ഞെടുക്കാവൂ. ലെസൻസില്ലാത്ത കക്ഷികളുമായി ഇടപഴകുന്നത് നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആരോഗ്യ, സുരക്ഷാ അപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ ഗാർഹിക തൊഴിലാളി സേവന വിപണി ഉയർന്ന ഭരണ നിലവാരത്തിനും മാനുഷിക തത്വങ്ങൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും തൊഴിൽ വിപണി സ്ഥിരതയ്ക്കും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും പിന്തുണ നൽകുന്നതിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Speed Limit യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു
Speed Limit റാസൽഖൈമ: റാസൽഖൈമയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്റർ ആയാണ് പരമാവധി വേഗപരിധി കുറച്ചത്. റോഡ് സുരക്ഷാ വർദ്ധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. അപ്ലൈഡ് ടെക്‌നോളജി സ്‌കൂളുകൾ മുതൽ അൽ ഖറാൻ റൗണ്ട് എബൗട്ട് വരെ നീളുന്ന ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (ഇ18) ആണ് വേഗപരിധി 100 കിലോമീറ്റർ നിന്ന് 80 കിലോമീറ്റർ ആയി കുറച്ചത്. റാസൽഖൈമ പോലീസ് ജനറൽ കമാൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയന്ത്രണം ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
റാസൽഖൈമയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് ആണിത്. റാസൽഖൈമയെ യുഎഇയിലെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ പ്രതിദിനം വലിയ രീതിയിലുള്ള ഗതാഗതമാണ് നടക്കുന്നത്. കാൽനടക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും സംരക്ഷണം ഉറപ്പാക്കാൻ ഈ മേഖലകളിലെ വേഗപരിധി നിയന്ത്രണം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരക്കേറിയ ഇടനാഴികളിൽ വേഗപരിധി കുറയ്ക്കുന്നത് ഗുരുതരമായ റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ വാഹന യാത്രക്കാരും പുതിയ നിയന്ത്രണവുമായി സഹകരിക്കണമെന്ന് റാസൽഖൈമ പോലീസിന്റെ സെൻട്രൽ ഓപ്പറേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം നഖ്ബി അഭ്യർത്ഥിച്ചു. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി സ്പീഡ് ക്യാമറകളിലും മാറ്റം വരുത്തും. നിയമലംഘനം നടത്തുന്നവർക്ക് പിഴ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Safe City രാത്രിയിൽ ഭയമില്ലാതെ നടക്കാം; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഇതാണ്….
Safe City അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി നേടി അബുദാബി. വിവിധ ആഗോള സൂചികകൾ നടത്തിയ സർവേയിലാണ് അബുദാബി നേട്ടം കരസ്ഥമാക്കിയത്. സിഇഒ വേൾഡ് മാഗസിൻ നടത്തിയ സർവേയിലാണ് അബുദാബി മുന്നിലെത്തിയത്. 300 ആഗോള നഗരങ്ങളുടെ പട്ടികയിൽ 97.73 സ്‌കോറാണ് അബുദാബി നേടിയത്.
പട്ടികയിൽ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത് തായ്‌പേയി (97.5), ദോഹ (97.35) തുടങ്ങിയ നഗരങ്ങളാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും രാത്രിയിൽ ഭയമില്ലാതെ നടക്കാൻ കഴിയുന്ന നഗരങ്ങളിലും ഏറ്റവും മുന്നിലുള്ളത് അബുദാബിയാണ്.
അതേസമയം, നമ്പിയോ സേഫ്റ്റി ഇൻഡക്‌സ് ലോകമെമ്പാടുമുള്ള 382 നഗരങ്ങളിൽ നടത്തിയ പഠനത്തിലും അബുദാബി മുന്നിലെത്തിയിരുന്നു. തുടർച്ചയായി ഒൻപതാം വർഷമാണ് ഈ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ, അതിവേഗത്തിലുള്ള അടിയന്തര പ്രതികരണങ്ങൾ, കുറ്റകൃത്യങ്ങൾ നേരത്തെ തടയാനുള്ള മുൻകരുതൽ നടപടികൾ, രാഷ്ട്രീയ സ്ഥിരത, ആധുനിക അടിസ്ഥാന സൗകര്യം, കുടുംബ സൗഹൃദ അന്തരീക്ഷം തുടങ്ങി അബുദാബി പോലീസ് നടപ്പിലാക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഈ നേട്ടത്തിന് കാരണം. യുഎഇയിലെ ദുബായ്, അജ്മാൻ, റാസൽഖൈമ എന്നീ നഗരങ്ങളും ലോകത്തിലെ ആദ്യ 10 സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Indian Influencer യുഎഇ ഗോൾഡൻ വിസ ഉടമയായ പ്രമുഖ ഇന്ത്യൻ ഇൻഫ്ളുവൻസർ ഹോട്ടൽ മുറിയിൽ മരിച്ച സംഭവം; മരണകാരണം കേട്ട് ഞെട്ടിത്തരിച്ച് ആരാധകർ
Indian Influencer ദുബായ്: പ്രമുഖ ഇന്ത്യൻ ഇൻഫ്ളുവൻസർ ഹോട്ടൽ മുറിയിൽ മരിച്ച സംഭവത്തിൽ മരണകാരണം പുറത്ത്. പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്‌ലുവൻസറും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന അനുനയ് സൂദിന്റെ മരണകാരണമാണ് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമിത അളവിൽ ലഹരിമരുന്നും (ഫെന്റനൈൽ) മദ്യവും ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ലാസ് വേഗസിലെ ക്ലർക്ക് കൗണ്ടി അധികൃതർ അറിയിച്ചു. പ്രമുഖ വാഹന നിർമാതാക്കളായ ഹോരാസിയോ പഗാനി, ക്രിസ്റ്റ്യൻ വോൺ കൊയിനിഗ്‌സെഗ് തുടങ്ങിയവർ പങ്കെടുത്ത ‘സ്ട്രിപ്പ് ഷട്ട്ഡൗൺ’ പരിപാടിയിൽ പങ്കെടുക്കാനാണ് അനുനയ് ലാസ് വേഗസിലെത്തിയത്.
മുറിയിൽ മൃതദേഹത്തോടൊപ്പം ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരണം അബദ്ധവശാൽ സംഭവിച്ചതാണെന്നാണ് ഔദ്യോഗിക നിഗമനം. നവംബർ നാലിനാണ് ലാസ് വേഗസ് സ്ട്രിപ്പിലെ വിൻ ഹോട്ടൽ മുറിയിൽ അനുനയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇ ഗോൾഡൻ വിസ ഉടമയായ അനുനയ് ഏറെക്കാലമായി ദുബായിലായിരുന്നു താമസം. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് അനുനയ്ക്കുള്ളത്.
Malayali Woman യുഎഇയിൽ മലയാളി വനിത നിര്യാതയായി
Malayali Woman ദുബായ്: യുഎഇയിൽ മലയാളി വനിത നിര്യാതയായി. ഫോർട്ട് കൊച്ചി സ്വദേശിനിയായ സുഹറാ താഹിറാണ് ദുബായിൽ മരിച്ചത്. 94 വയസ്സായിരുന്നു. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ യാണ് സുഹറാ.
ദുബായ് സോനപൂർ ഖബറസ്ഥനിൽ ഖബറടക്കി. മക്കൾ: സിയാവുദ്ധീൻ, യാസ്മിൻ, അമീൻ, അനസ്, ഫസീല, ആസാദ്, ഇക്ബാൽ. മരുമക്കൾ: ഫയറൂസ, അയിഷ, റഹിയ, ഷംന, ഷബ്‌നം, പരേതരായ റസാക്ക്, സലിം.
ചികിത്സയ്ക്കും കടംവീട്ടാനും വീട് നറുക്കിട്ടു, 10,000 കൂപ്പണുകളാണ് അച്ചടിച്ചു; പ്രവാസി മലയാളി റിമാൻഡിൽ
illegal lottery scheme കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനുമായി തന്റെ വീടും സ്ഥലവും നറുക്കെടുപ്പിലൂടെ വിൽക്കാൻ ശ്രമിച്ച അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശി ബെന്നി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ലോട്ടറി വകുപ്പിന്റെ പരാതിയെത്തുടർന്നാണ് കേളകം പോലീസ് നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ നിലവിൽ റിമാൻഡ് ചെയ്തു. ഡിസംബർ 20-ന് നടത്താനിരുന്ന നറുക്കെടുപ്പിനായി 1500 രൂപയുടെ 10,000 കൂപ്പണുകളാണ് അച്ചടിച്ചിരുന്നത്. ഒന്നാം സമ്മാനം ബെന്നിയുടെ ഏക സമ്പാദ്യമായ 26 സെന്റ് സ്ഥലവും 3300 സ്ക്വയർ ഫീറ്റുള്ള ഇരുനില വീടും മറ്റ് സമ്മാനങ്ങൾ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയാണ്. 1500 രൂപയാണ് കൂപ്പൺ വില. വിദേശത്ത് ബിസിനസ് നടത്തുന്നതിനായി വലിയ തുക വായ്പയെടുത്തിരുന്ന ബെന്നിക്ക് കോവിഡ് കാലത്ത് ബിസിനസ് തകരുകയും വലിയ ബാധ്യത ഉണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് ഭാര്യയ്ക്ക് കാൻസർ ബാധിക്കുന്നത്. വായ്പ തിരിച്ചടവും ചികിത്സാച്ചെലവും ഒരുമിച്ച് വന്നതോടെയാണ് ഏക സമ്പാദ്യമായ വീട് നറുക്കിടാൻ അദ്ദേഹം തീരുമാനിച്ചത്. മേയ് 25-ന് നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കൂപ്പണുകൾ വിറ്റുപോകാത്തതിനാൽ ഡിസംബർ 20-ലേക്ക് മാറ്റുകയായിരുന്നു. മാനന്തവാടി രൂപതയുടെ സഹായത്തോടെയാണ് പിന്നീട് കൂപ്പൺ വിൽപന പുരോഗമിച്ചിരുന്നത്. പദ്ധതി തുടങ്ങിയ സമയത്ത് പോലീസ് അന്വേഷണം നടന്നിരുന്നെങ്കിലും അന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബെന്നി പറയുന്നു. കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. നറുക്കെടുപ്പിനായി സൂക്ഷിച്ചിരുന്ന കൂപ്പണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
സമ്മാനങ്ങള്‍ വാരിക്കൂട്ടി മലയാളി ഉൾപ്പെടെ ഇന്ത്യക്കാർ; ബിഗ് ടിക്കറ്റ് ഭാഗ്യമഴയില്‍ 22 ലക്ഷം രൂപ വീതം സമ്മാനം
abu dhabi big ticket അബുദാബി: പ്രവാസലോകത്തെ പ്രശസ്തമായ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരുടെ വൻ നേട്ടം. മലയാളി ഡ്രൈവർ ബഷീർ കൈപ്പുറത്ത് ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 22.7 ലക്ഷം രൂപ) വീതം സമ്മാനം ലഭിച്ചു. ഡിസംബർ മാസത്തിലെ രണ്ടാമത്തെ ഇ-നറുക്കെടുപ്പിലാണ് ഈ ഭാഗ്യം ഇവരെ തേടിയെത്തിയത്. കഴിഞ്ഞ 25 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ബഷീർ കൈപ്പുറത്ത് എന്ന മലയാളി. രണ്ട് വർഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ബഷീർ, ഈ തുക നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് അറിയിച്ചു. സുഹൃത്തുക്കളോടൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിനാണ് വിനായക മൂർത്തിയ്ക്ക് സമ്മാനം ലഭിച്ചത്. തന്റെ ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം തുണച്ചതിന്റെ ആവേശത്തിലാണ് ഇദ്ദേഹം. റാസൽഖൈമയിൽ ഐടി മാനേജറായ മുഹമ്മദ് ജാവേദ് രാജ്‌ഭാരി സമ്മാനത്തുകയുടെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്ന് വ്യക്തമാക്കി. അൽ ഐനിൽ താമസിക്കുന്ന ശോഭരാജ് ഖാ റഫീഖ് ഖായ്ക്ക് 20 സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യശാലിയായത്. ചെന്നൈ സ്വദേശിയായ മിന്നലേശ്വരൻ ശക്തി വിനായകം 20 വർഷമായി ദുബായിലുണ്ട്. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇദ്ദേഹത്തെ തേടി ഭാഗ്യമെത്തിയത്. ഡിസംബർ മാസത്തിൽ മാത്രം ഇതുവരെ 10 ലക്ഷം ദിർഹത്തിലധികം സമ്മാനമായി ബിഗ് ടിക്കറ്റ് നൽകിക്കഴിഞ്ഞു. എന്നാൽ ഏവരും ഉറ്റുനോക്കുന്നത് ജനുവരി 3-ന് നടക്കാൻ പോകുന്ന മഹാ നറുക്കെടുപ്പിലേക്കാണ്. ഒന്നാം സമ്മാനം മൂന്നുകോടി ദിർഹം (ഏകദേശം 68 കോടി രൂപ). ആഡംബര ബിഎംഡബ്ല്യു (BMW) കാറുകൾ സ്വന്തമാക്കാനുള്ള അവസരവും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നു.
എന്‍റെ പൊന്നേ.. ഇന്തെന്തൊരു പോക്കാ, സ്വര്‍ണവില ലക്ഷം തൊട്ടു
Gold Rate Today കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് പവന് 1760 രൂപ വർധിച്ച് 1,01,600 രൂപ എന്ന നിലയിലെത്തി. ഗ്രാമിന് 220 രൂപ വർധിച്ച് 12,700 രൂപയായി. അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധസമാനമായ സംഘർഷങ്ങൾ സ്വർണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി (Safe Haven) മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. യുഎസ് പലിശ നിരക്കുകൾ ഇനിയും കുറയ്ക്കുമെന്ന സൂചനകളും ഡോളറിന്റെ മൂല്യശോഷണവും വിലവർധനയ്ക്ക് ആക്കം കൂട്ടി. 2020-ൽ 71 ആയിരുന്ന രൂപയുടെ വിനിമയ നിരക്ക് 91-ലേക്ക് എത്തിയത് ആഭ്യന്തര വിപണിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കി. 2020ൽ 40,000 രൂപ വില ഉണ്ടായിരുന്ന സ്വർണം 5 വർഷത്തിനുശേഷം 60,000ത്തിനു മുകളിൽ രൂപയാണ് വർധിച്ചത്. 2020 ല്‍ 2000 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണവില. അഞ്ചുവർഷത്തിനുള്ളിൽ 2500 ഡോളർ ആണ് അന്താരാഷ്ട്ര വില വർധിച്ചത്. 2020ൽ രൂപയുടെ വിനിമയ നിരക്ക് 71ൽ നിന്നും 91ലേക്ക് എത്തിയതും ആഭ്യന്തര സ്വർണവില ഉയരുന്നതിന് കാരണമായി. നിലവിൽ അന്താരാഷ്ട്ര സ്വർണവില 4487 ഡോളറിലാണ്. വൻകിട നിക്ഷേപകർ താൽക്കാലികമായി സ്വർണം വിറ്റഴിച്ച് ലാഭമെടുക്കാൻ മുതിർന്നാൽ വിലയിൽ നേരിയ കുറവുണ്ടായേക്കാം. എന്നാൽ വില 4500 ഡോളർ മറികടന്നാൽ വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരാനാണ് സാധ്യത.
ദുബായിൽ 10 കിലോ സ്വർണം കവർന്ന കേസ്: മലയാളി ജീവനക്കാർക്ക് കടുത്ത ശിക്ഷ
Gold Theft Dubai ദുബായ്: ദേര ഗോൾഡ് സൂഖിലെ ‘റിച്ച് ഗോൾഡ്’ ജ്വല്ലറിയിൽ നിന്ന് പത്ത് കിലോ സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് മലയാളി ജീവനക്കാർക്ക് ദുബൈ അപ്പീൽ കോടതി ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ ഇവർക്ക് ഒരു വർഷം തടവും 14 ലക്ഷം ദിർഹം (ഏകദേശം 3.2 കോടി രൂപ) പിഴയുമാണ് കോടതി വിധിച്ചത്. മുഹമ്മദ് അജാസ് ജ്വല്ലറി മാനേജർ (ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു), അജ്മൽ കബീർ: സൂപ്പർവൈസർ (ദുബായ് പൊലീസിന്റെ പിടിയിൽ) എന്നിവരാണ് പിടിയിലായത്. 2022-23 കാലയളവിലാണ് അതീവ ആസൂത്രിതമായി ജ്വല്ലറിയിൽ നിന്ന് സ്വർണം കടത്തിയത്. മറ്റൊരു ജ്വല്ലറിയിൽ നിന്ന് വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ആ സ്ഥാപന ഉടമകൾ റിച്ച് ജ്വല്ലറിയെ സമീപിച്ചപ്പോഴാണ് വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. വിശദമായ പരിശോധനയിൽ പത്ത് കിലോയോളം സ്വർണം നഷ്ടപ്പെട്ടതായി ഉടമ മുഹമ്മദ് സലിം കണ്ടെത്തി. നാട്ടിൽ പോയിരുന്ന അജ്മൽ കബീറിനെ തന്ത്രപൂർവ്വം ദുബായിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അപ്പീൽ നൽകിയെങ്കിലും കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് അജാസിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് ഉടമ. ഇയാൾക്കെതിരെ കേരളത്തിലും പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിനെത്തുടർന്നുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി കാരണം എട്ട് ജീവനക്കാരുണ്ടായിരുന്ന ഈ ജ്വല്ലറി ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രതികൾക്ക് വേണമെങ്കിൽ ഇനി ഫെഡറൽ സുപ്രീം കോടതിയെ സമീപിക്കാൻ നിയമപരമായി അവസരമുണ്ട്. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
കനത്ത മഴ: ഷാർജയിൽ കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി; പൊതുജനാരോഗ്യം ഉറപ്പാക്കാൻ നടപടി
Sharjah pest control campaign ഷാർജ: കനത്ത മഴയെത്തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കീടങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി വിപുലമായ കീടനിയന്ത്രണ ക്യാമ്പയിൻ ആരംഭിച്ചു. അസ്ഥിരമായ കാലാവസ്ഥയ്ക്ക് പിന്നാലെ കൊതുകുകളും മറ്റ് പ്രാണികളും പെരുകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി. മഴവെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, വെള്ളക്കെട്ടുള്ള ഇടങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭാ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ കൊതുകുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാകാൻ സാധ്യതയുള്ളതിനാലാണിത്. പ്രാണികളെ നശിപ്പിക്കുന്നതിനായി ഫോഗിംഗ് മെഷീനുകൾ, ഇൻസെക്റ്റ് ട്രാപ്പുകൾ, അൾട്രാ ലോ വോളിയം (ULV) സ്പ്രേയിംഗ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളാണ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാലിന്യ കേന്ദ്രങ്ങളിലും ലാർവകളെ (കൊതുക് മുട്ടകൾ) നശിപ്പിക്കാനുള്ള പ്രത്യേക മരുന്നുകൾ പ്രയോഗിക്കുന്നുണ്ട്. നഗരസഭ ഉപയോഗിക്കുന്ന കീടനാശിനികൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യർക്കോ പരിസ്ഥിതിക്കോ ദോഷകരമല്ലാത്ത ബയോളജിക്കൽ കീടനാശിനികളാണ് ഉപയോഗിക്കുന്നത്. ലാർവകളെ മാത്രം ലക്ഷ്യം വച്ചുള്ള ലാർവിസൈഡുകളും പ്രാണികളുടെ വളർച്ച നിയന്ത്രിക്കുന്ന മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു. സീസണൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ദുബായിലെ ട്രേഡ് സെന്‍റർ പാലങ്ങൾ എപ്പോൾ തുറക്കും? ഗതാഗതം എങ്ങനെ സുഗമമാകും?
Dubai’s Trade Centre bridges ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന 69.6 കോടി ദിർഹത്തിന്റെ ബൃഹദ് പദ്ധതിയിലെ രണ്ട് പാലങ്ങൾ നിശ്ചയിച്ച സമയത്തിന് മുൻപേ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 2nd ഡിസംബർ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലേക്കും അൽ മജ്‌ലിസ് സ്ട്രീറ്റിലേക്കും (അൽ മുസ്തഖ്ബൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു) പോകുന്ന വാഹനങ്ങൾക്കായാണ് ഈ പാലങ്ങൾ. രണ്ട് വശങ്ങളിലേക്കും രണ്ട് വരി പാതകളുള്ള പാലങ്ങളിലൂടെ മണിക്കൂറിൽ ഏകദേശം 6,000 വാഹനങ്ങൾക്ക് കടന്നുപോകാം. തുറന്ന രണ്ട് പാലങ്ങൾക്കും കൂടി ഏകദേശം 2,000 മീറ്റർ നീളമുണ്ട്. നിലവിലുള്ള റൗണ്ട് എബൗട്ടിന് പകരം മൾട്ടി ലെവൽ ട്രാഫിക് സംവിധാനം ഒരുക്കുകയാണ് ആർ.ടി.എ (RTA) ചെയ്യുന്നത്. ഇതിൽ ഉൾപ്പെടുന്നവ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പുതിയ പാലങ്ങൾ, നിലവിലെ റൗണ്ട് എബൗട്ട് മാറ്റി ഒരു ജംഗ്ഷൻ (At-grade intersection) ആക്കി മാറ്റും, പ്രധാന ട്രാഫിക് ദിശകൾ വെവ്വേറെ തട്ടുകളിലാക്കുന്നതിലൂടെ ഗതാഗത തടസ്സം പൂർണ്ണമായും ഒഴിവാക്കും. പദ്ധതി പൂർണ്ണമായും പൂർത്തിയാകുന്നതോടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. ഈ ജംഗ്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് തുടങ്ങി അഞ്ച് പ്രധാന റോഡുകളെ തമ്മിൽ സുഗമമായി ബന്ധിപ്പിക്കും. വേൾഡ് ട്രേഡ് സെന്ററിലെ വലിയ പ്രദർശനങ്ങളും ഇവന്റുകളും നടക്കുമ്പോൾ ഉണ്ടാകാറുള്ള വൻ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. ഈ വികസന പദ്ധതി 2027-ഓടെ പൂർണ്ണമായും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ മുസ്തഖ്ബൽ സ്ട്രീറ്റിന്റെ വികസനവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
യുഎഇയിലെ ഈ എമിറേറ്റില്‍ സിവിൽ അമുസ്ലിം വിവാഹങ്ങൾ ഇനി കൂടുതൽ എളുപ്പമാകും; അപേക്ഷകൾ ഓൺലൈനായി നൽകാം
RAK non Muslims marriage റാസൽഖൈമ: പരമ്പരാഗത കോടതി നടപടികൾക്ക് പകരമായി ലളിതവും ആധുനികവുമായ സിവിൽ വിവാഹസേവനങ്ങൾ വിപുലീകരിച്ച് റാസൽഖൈമ കോടതികൾ. പ്രധാനമായും മുസ്‌ലിം ഇതര വിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സേവനം, നിയമപരമായ വ്യക്തതയും സംരക്ഷണവും ഉറപ്പാക്കുന്നു. പ്രവാസികൾക്കും സന്ദർശകർക്കും സ്വദേശികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിവാഹ നടപടികൾ പൂർണ്ണമായും റിമോട്ടായി പൂർത്തിയാക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനും വീഡിയോ കോൺഫറൻസ് വഴി നടപടികളിൽ പങ്കെടുക്കാനും സാധിക്കും. കോടതികൾ നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. പ്രധാന കോടതി കെട്ടിടങ്ങളിൽ നിന്ന് മാറി സജ്ജീകരിച്ച പ്രത്യേക കേന്ദ്രങ്ങളിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ചുരുങ്ങിയ അതിഥികളെ ഉൾപ്പെടുത്തി ചെറിയ ആഘോഷങ്ങൾക്കും ഫോട്ടോഗ്രാഫിക്കും ഇവിടെ സൗകര്യമുണ്ടാകും. വളരെ കുറഞ്ഞ നിരക്കിലാണ് ഈ സേവനം ലഭ്യമാകുക. സാധാരണയായി 370 ദിർഹം മുതൽ 500 ദിർഹം വരെയാണ് ഇതിന്റെ ചിലവ്. കൂടുതൽ സൗകര്യങ്ങളുള്ള ആഘോഷങ്ങൾ വേണമെങ്കിൽ അധിക നിരക്ക് നൽകി അവ തെരഞ്ഞെടുക്കാം. കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ദമ്പതികൾക്ക് കരാറിൽ പ്രത്യേക നിബന്ധനകൾ ഉൾപ്പെടുത്താം. ജഡ്ജി അംഗീകരിക്കുന്നതോടെ ഈ കരാറുകൾക്ക് കോടതി വിധിക്ക് തുല്യമായ നിയമസാധുത ലഭിക്കും. സേവനം ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വാസെറ്റാക് സെന്റർ ഡയറക്ടർ ജനറൽ ഇബ്രാഹിം അബ്ദു പറഞ്ഞു. നിലവിൽ ശരാശരി പ്രതിദിനം നാല് സിവിൽ വിവാഹങ്ങൾ റാസൽഖൈമയിൽ നടക്കുന്നുണ്ട്. ആളുകൾക്കിടയിൽ അവബോധം കൂടുന്നതിനനുസരിച്ച് ഈ സേവനം തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.
യുഎഇ: ഈ ശൈത്യകാലത്ത് കൂടുതൽ മഴ പെയ്യുമോ? പുതിയ പ്രവചനം…
UAE Weather അബുദാബി: കഴിഞ്ഞ വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട അസ്ഥിര കാലാവസ്ഥയ്ക്ക് പിന്നാലെ, ശൈത്യകാലത്ത് രാജ്യത്ത് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഈ ആഴ്ച ഡിസംബർ 25 വ്യാഴാഴ്ച ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ പ്രവചനം. ഉത്തരാർദ്ധഗോളത്തിൽ ഡിസംബർ 22-നാണ് ജ്യോതിശാസ്ത്രപരമായി ശൈത്യകാലം ആരംഭിക്കുന്നത്. യുഎഇയിൽ പ്രധാനമായും മഴ ലഭിക്കുന്ന സമയമാണിത്. ശൈത്യകാലത്ത് പകലിലെ താപനില 24°C മുതൽ 27°C വരെയും, രാത്രിയിൽ ശരാശരി 14°C മുതൽ 16°C വരെയുമാണ് അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് അന്തരീക്ഷ ഈർപ്പം 55 മുതൽ 64 ശതമാനം വരെയും, കാറ്റിന്റെ വേഗത മണിക്കൂറിൽ ശരാശരി 11 മുതൽ 13 കിലോമീറ്റർ വരെയുമായിരിക്കും. യുഎഇയിലെ ശൈത്യകാല മഴയെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറയുന്നത് ഇങ്ങനെ: ശൈത്യകാലം ആയതുകൊണ്ട് മാത്രം മഴ ലഭിക്കണമെന്നില്ല. അത് അന്തരീക്ഷത്തിലെ ന്യൂനമർദ്ദങ്ങളുടെ ചലനത്തെ ആശ്രയിച്ചിരിക്കും. ഒരാഴ്ച വരെയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ മാത്രമാണ് കൃത്യതയാർന്നത്. ശൈത്യകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മഴയുടെ രീതികൾ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, യുഎഇയിൽ മഞ്ഞുവീഴ്ച വളരെ അപൂർവമായ കാര്യമാണ്. ഇതിന് സവിശേഷമായ അന്തരീക്ഷ സാഹചര്യങ്ങൾ ആവശ്യമാണ്. ശൈത്യകാലത്ത് മഴ പെയ്യുന്നത് തുടർച്ചയായിട്ടായിരിക്കില്ലെന്നും കടന്നുപോകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ തൊഴിൽ മേഖല കുതിക്കുന്നു; സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻ വർധന
UAE labor market ദുബായ്: രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർദ്ധനവുണ്ടായതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപങ്ങൾ നടത്താനും ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇ മാറിയതിന്റെ തെളിവാണ് ഈ വളർച്ചയെന്ന് മന്ത്രാലയം വിലയിരുത്തി. തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6.6 ശതമാനം വർദ്ധനവും തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനം വർധനവുമുണ്ടായി. മൊത്ത – ചില്ലറ വ്യാപാരം, നിർമ്മാണ മേഖല, ഓഫീസ് നിർവ്വഹണ സേവനങ്ങൾ, നിർമ്മാണ വ്യവസായങ്ങൾ, പ്രൊഫഷണൽ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, താമസം, ഭക്ഷ്യ സേവനങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി (IT), റിയൽ എസ്റ്റേറ്റ് എന്നിവയാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ട പ്രധാന മേഖലകൾ. തൊഴിലാളികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം ഉറപ്പുവരുത്തുന്ന ഈ സംവിധാനം വലിയ വിജയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ശമ്പളം നൽകുന്നതിൽ 15 ദിവസത്തിലധികം വീഴ്ച വരുത്തിയാൽ തൊഴിലാളിക്ക് മന്ത്രാലയത്തിൽ പരാതിപ്പെടാവുന്നതാണ്. തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ഉദ്യോഗസ്ഥരെ സമീപിച്ച് നിയമസഹായം തേടാൻ വ്യവസ്ഥയുണ്ട്. ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കാനും മികച്ച തൊഴിൽ സാഹചര്യം ഒരുക്കാനും യുഎഇ നടത്തുന്ന ശ്രമങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.