
UAE Prison ദുബായ്: ‘കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം, വൈകാതെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്’. യുഎഇയിലെ ജയിൽ കഴിഞ്ഞിരുന്ന ഒരു പ്രവാസി വനിത തന്റെ വീട്ടിലേക്ക് അവസാനമായി ചെയ്ത ഒരു ഫോൺ കോളിലെ വാചകങ്ങളാണിത്. ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാനാണ് നാലുമാസം പ്രായമുള്ള കുഞ്ഞുമരിച്ച കേസിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് ഷഹ്‌സാദിയുടെ വധശിക്ഷ നടപ്പിലാക്കി.
വധശിക്ഷ കാത്ത് കഴിയുന്നതിനിടെയാണ് ഷഹ്സാദി ഖാൻ വീട്ടിലേക്ക് വിളിച്ചത്. 2021 ലാണ് ഷഹ്സാദി. അബുദാബിയിലെത്തിയത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിനിയായ ഷഹ്‌സാദി ആഗ്ര സ്വദേശികളായ ദമ്പതികളുടെ വീട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്. 2022 സെപ്റ്റംബറിൽ തൊഴിലുടമയുടെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി. പതിവ് കുത്തിവയ്പിനായി കുട്ടിയെ 2022 ഡിസംബർ ഏഴിന് ആശുപത്രിയിൽ കൊണ്ടുപോയി. കുത്തിവയ്പ് ലഭിച്ച ദിവസം രാത്രി കുട്ടി മരിച്ചു. ഇതോടെ കുട്ടി മരണത്തിന് പിന്നിൽ ഷഹ്സാദി ആണെന്ന് ആരോപിച്ച് മാതാപിതാക്കൾ കേസ് നൽകി. ഈ കേസിലാണ് അബുദാബി കോടതി യുവതിക്ക് വധശിക്ഷ വിധിച്ചത്.
ഫെബ്രുവരി 15ന് ശിക്ഷ നടപ്പാക്കിയ ശേഷം ദിവസങ്ങൾക്ക് ശേഷമാണ് വിവരം വീട്ടുകാരെ അധികൃതർ അറിയിക്കുന്നത്. ഖബറടക്കം യുഎഇയിൽ തന്നെ നടത്താനാണ് തീരുമാനിച്ചത്. പക്ഷേ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബത്തിന് യുഎഇയിലെത്താൻ സാധിച്ചിരുന്നില്ല. മകളുടെ ഖബറക്ക ചടങ്ങിൽ പോലും പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഷഹ്സാദി ഖാന്റെ പിതാവ് ഷബീർ ഖാൻ. ഇനിയൊരിക്കലും മകളെ കാണാനാവില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ലെന്നും അദ്ദേഹം കണ്ണീരോടെ പറയുന്നു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Baby Girl ഈവനിംഗ് വാക്കിനിടെ കാർ ഇടിച്ചുതെറിപ്പിച്ചു; ഗുരുതരമായ പരിക്കേറ്റ പ്രവാസി യുവതി പെൺകുഞ്ഞിന് ജന്മം നൽകി
Baby Girl ദുബായ്: ഈവനിംഗ് വാക്കിനിടെ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രവാസി യുവതി പ്രസവിച്ചു. ഇന്ത്യൻ പ്രവാസിയായ ആസ്ത കൻവാർ എന്ന യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ത്രയാംബിക ഗൗതം എന്നാണ് കുഞ്ഞിന്റെ പേര്. ഫെബ്രുവരി 10 നാണ് ത്രയാംബികയുടെ ജനനം. 2.4 കിലോഗ്രാം ഭാരമായിരുന്നു കുഞ്ഞിന്റെ ഭാരം.
മാധ്യമപ്രവർത്തകയായ യുവതിയും ഭർത്താവും വീടിന് സമീപം നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. വൺവേ തെറ്റിച്ചെത്തിയ കാർ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി ഏതാനും മീറ്റർ ദൂരേക്ക് തെറിച്ചുവീണു. അപകടം ഉണ്ടായപ്പോൾ യുവതി 33 ആഴ്ച്ച ഗർഭിണിയായിരുന്നു. ജനുവരി മാസമാണ് അപകടം ഉണ്ടായത്. അപകടത്തിൽ 30 കാരിയായ യുവതിയുടെ ആന്തരിക അവയവങ്ങൾക്കും എല്ലുകൾക്കും സാരമായ പരുക്കേറ്റിരുന്നു. തലയോട്ടിയുടെ വലതുഭാഗത്ത് ക്ഷതമേൽക്കുകയും ഇടുപ്പിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. കരളിനും പ്ലീഹയ്ക്കും ഉണ്ടായ കേടുപാടുകളെ തുടർന്ന് ഇവയുടെ ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. തന്റെ ഭാര്യ മരിച്ചുപോയെന്നും കുഞ്ഞ് നഷ്ടപ്പെട്ടെന്നുമാണ് ആദ്യം കരുതിയതെന്നാണ് ഭർത്താവ് വ്യക്തമാക്കുന്നത്. ഇരുവരും രക്ഷപ്പെട്ടത് അത്ഭുതമാണെന്നും ഇവരുടെ ജീവൻ തനിക്ക് തിരിച്ചു നൽകിയ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ആസ്ത സുഖം പ്രാപിച്ച് വരികയാണ്.
Scorpion Season സ്‌കോർപിയോൺ സീസൺ; യുഎഇയിൽ കാലാവസ്ഥാ മാറ്റം? അറിയേണ്ടതെല്ലാം
Scorpion Season ദുബായ്: യുഎഇയിൽ ഇനി വരാനിരിക്കുന്നത് സ്‌കോർപിയോൺ സീസൺ. വലിയ കാലാവസ്ഥാ മാറ്റങ്ങൾക്കാണ് സ്‌കോർപ്പിയോൺ സീസൺ സാക്ഷ്യം വഹിക്കുക. വന്തകാലത്തിന്റെ വരവറിയിക്കുന്ന സീസൺ ആണിത്. ശൈത്യകാലത്തിനും വസന്തകാലത്തിനും ഇടയിലുള്ള ആറ് ആഴ്ച്ച കാലയളവാണ് സ്‌കോർപിയോൺ സീസൺ.
ഈ സീസണിൽ യുഎഇയിലെ നിവാസികൾക്ക് തണുത്ത താപനിലയിൽ നിന്നും ക്രമേണ മാറ്റം പ്രതീക്ഷിക്കാം. ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളാണ് ഈ സീസണിലുള്ളത്.
ഫെബ്രുവരി 22 വരെ: നിലവിലെ ഘട്ടം ശൈത്യകാലത്തിന്റെ സ്വഭാവം നിലനിർത്തുന്നു. വടക്കൻ പ്രദേശങ്ങളിൽ മഞ്ഞ് അനുഭവപ്പെടാം. അതേസമയം മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ സമയത്ത് താപനില ശൈത്യകാലത്തിന് സമാനമായിരിക്കും.
ഫെബ്രുവരി 23 മുതൽ മാർച്ച് 7 വരെയുള്ള കാലയളവ് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. രാത്രികാല താപനില തണുപ്പായിരിക്കുമ്പോൾ, പകൽസമയത്ത് ചൂട് അനുഭവപ്പെടും. മഴയുടെ സാധ്യതയുണ്ടെങ്കിലും തീവ്രത കുറവായിരിക്കു.
മാർച്ച് 8 മുതൽ മാർച്ച് 18 വരെയുള്ള അവസാന ഘട്ടം ശൈത്യകാലത്ത് നിന്ന് വ്യക്തമായ മാറ്റമുള്ള കാലാവസ്ഥായിയിരിക്കും അനുഭവപ്പെടുക. പകൽസമയത്ത് ചൂട് ഉയരും. വസന്തകാല കാലാവസ്ഥാ രീതികൾ പൂർണ്ണമായും വ്യക്തമാകുന്ന മാർച്ച് 20-ഓടെയാണ് ഈ ഘട്ടം സാധാരണയായി അവസാനിക്കുന്നത്.
Car Accident ഷാർജയിൽ വാഹനാപകടം; പ്രവാസി മലയാളിയായ രണ്ടുവയസുകാരന് ദാരുണാന്ത്യം
Car Accident ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ രണ്ടുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. നാട്ടിൽ നിന്ന് പിതാവിനെ കാണാൻ മാതാവിനോടൊപ്പം ഷാർജയിലെത്തിയതായിരുന്നു അലൻ. കഴിഞ്ഞ മാസം 18-നാണ് അലൻ ഉമ്മയോടൊപ്പം സന്ദർശക വിസയിൽ ഷാർജയിലെത്തിയത്.
ബുധനാഴ്ച വൈകിട്ട് താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടം സംഭവിച്ചത്. മകനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാനെത്തിയ ഷറഫുദ്ദീനും കുടുംബത്തിനും തീരാനോവായി മാറിയിരിക്കുകയാണ് അലന്റെ വിയോഗം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച മുഹൈസിന ഖബർസ്ഥാനിൽ അലന്റെ മൃതദേഹം സംസ്‌കരിച്ചു.
കുട്ടിയുടെ അമ്മ വഴിയരികിലെ ഒരു ബിന്നിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയെ വാഹനമിടിച്ചത്. അലനെ ഇടിച്ച കാർ ഡ്രൈവറെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തതായി ഷാർജ പോലീസ് അറിയിച്ചു. സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കളും ഡ്രൈവർമാരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
Shopping Deals വമ്പൻ ഡീലുകൾ; വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് വാരാന്ത്യങ്ങൾ, യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറുന്നു…
Shopping Deals ദുബായ്: യുഎഇയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറുകയാണ്. വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് വാരാന്ത്യങ്ങൾക്കാണ് യുഎഇ ഇനി സാക്ഷ്യം വഹിക്കുക. റമദാൻ ആരംഭിക്കുന്നതിന് മുൻപ് വീടുകളിലേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങാനുള്ള തിരക്കിലാണ് യുഎഇ നിവാസികൾ.
അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാൻ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ ശക്തമായ പരിശോധനയും നടത്തുന്നുണ്ട്. റമദാൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഷോപ്പിംഗ് പൂർത്തിയാക്കാനാണ് പലരും ലക്ഷ്യമിടുന്നത്. വീട്ടിലേക്കാവശ്യമുള്ള ഗ്രോസറി സാധനങ്ങൾ, സമ്മാനങ്ങൾ, ഡൈനിംഗ് ആവശ്യ വസ്തുക്കൾ, ഇഫ്താർ വിരുന്നൊരുക്കിലിന് വേണ്ട സാധ്യങ്ങൾ ഇവയെല്ലാം മുൻകൂട്ടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. അതിനാൽ തന്നെ കടകളിലെല്ലാം തന്നെ തിരക്ക് വർധിക്കുകയാണ്.
റമദാനിന് മുമ്പുള്ള ഓഫറുകൾ ഈ വാരാന്ത്യത്തിൽ ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഡിസ്‌കൗണ്ട് കാമ്പെയ്നുകൾ, ബൾക്ക് ബണ്ടിലുകൾ, മൾട്ടി-ബൈ ഡീലുകൾ എന്നിവ കുടുതൽ ആളുകളെ ആകർഷിക്കുന്നു. കുടുംബങ്ങൾ വിലകൾ താരതമ്യം ചെയ്യുന്നതും, വലിയ പായ്ക്കുകൾ തെരഞ്ഞെടുക്കുന്നതും ആപ്പ് അധിഷ്ഠിത ക്യാഷ്ബാക്ക് ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും വർദ്ധിച്ചുവരികയാണ്. റെഡി-ടു-കുക്ക് മീൽ കിറ്റുകൾ, മുൻകൂട്ടി പായ്ക്ക് ചെയ്ത റമദാൻ പലചരക്ക് പെട്ടികൾ, ഹോം ഡെലിവറി ഓപ്ഷനുകൾ എന്നിവയും ജനപ്രീതി നേടുന്നുണ്ട്.
അതേസമയം, 2026 ലെ റമദാൻ മാസത്തോട് അനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കാനുള്ള നടപടികളും യുഎഇ നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ് നിരീക്ഷിക്കുന്നതിനുള്ള കാമ്പയിൻ യുഎഇ സാമ്പത്തിക മന്ത്രാലയം തുടരും. പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ അടിസ്ഥാന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഈ 9 അടിസ്ഥാന ഉപഭോക്തൃ ഇനങ്ങൾക്ക് വില അന്യായമായി ഉയർത്താൻ പാടില്ല. ഈ മാസം മുഴുവൻ ക്യാമ്പെയ്ൻ തുടരും. നിയമ ലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
2025 മുതൽ അടിസ്ഥാന ഉൽപ്പന്നങ്ങളുടെ തുടർച്ചയായ രണ്ട് വില വർദ്ധനവുകൾക്കിടയിൽ കുറഞ്ഞത് ആറ് മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയ അധികൃതർ നിർദ്ദേശിച്ചിരുന്നു. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ചില്ലറ വ്യാപാരികൾ അന്യായമായി വില വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ ഒമ്പത് അടിസ്ഥാന ഉൽപ്പന്നങ്ങളുടെയും വില നിരീക്ഷിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു.
Shopping Deals വമ്പൻ ഡീലുകൾ; വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് വാരാന്ത്യങ്ങൾ, യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറുന്നു…
Shopping Deals ദുബായ്: യുഎഇയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറുകയാണ്. വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് വാരാന്ത്യങ്ങൾക്കാണ് യുഎഇ ഇനി സാക്ഷ്യം വഹിക്കുക. റമദാൻ ആരംഭിക്കുന്നതിന് മുൻപ് വീടുകളിലേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങാനുള്ള തിരക്കിലാണ് യുഎഇ നിവാസികൾ.
അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാൻ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ ശക്തമായ പരിശോധനയും നടത്തുന്നുണ്ട്. റമദാൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഷോപ്പിംഗ് പൂർത്തിയാക്കാനാണ് പലരും ലക്ഷ്യമിടുന്നത്. വീട്ടിലേക്കാവശ്യമുള്ള ഗ്രോസറി സാധനങ്ങൾ, സമ്മാനങ്ങൾ, ഡൈനിംഗ് ആവശ്യ വസ്തുക്കൾ, ഇഫ്താർ വിരുന്നൊരുക്കിലിന് വേണ്ട സാധ്യങ്ങൾ ഇവയെല്ലാം മുൻകൂട്ടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. അതിനാൽ തന്നെ കടകളിലെല്ലാം തന്നെ തിരക്ക് വർധിക്കുകയാണ്.
റമദാനിന് മുമ്പുള്ള ഓഫറുകൾ ഈ വാരാന്ത്യത്തിൽ ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഡിസ്‌കൗണ്ട് കാമ്പെയ്നുകൾ, ബൾക്ക് ബണ്ടിലുകൾ, മൾട്ടി-ബൈ ഡീലുകൾ എന്നിവ കുടുതൽ ആളുകളെ ആകർഷിക്കുന്നു. കുടുംബങ്ങൾ വിലകൾ താരതമ്യം ചെയ്യുന്നതും, വലിയ പായ്ക്കുകൾ തെരഞ്ഞെടുക്കുന്നതും ആപ്പ് അധിഷ്ഠിത ക്യാഷ്ബാക്ക് ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും വർദ്ധിച്ചുവരികയാണ്. റെഡി-ടു-കുക്ക് മീൽ കിറ്റുകൾ, മുൻകൂട്ടി പായ്ക്ക് ചെയ്ത റമദാൻ പലചരക്ക് പെട്ടികൾ, ഹോം ഡെലിവറി ഓപ്ഷനുകൾ എന്നിവയും ജനപ്രീതി നേടുന്നുണ്ട്.
അതേസമയം, 2026 ലെ റമദാൻ മാസത്തോട് അനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കാനുള്ള നടപടികളും യുഎഇ നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ് നിരീക്ഷിക്കുന്നതിനുള്ള കാമ്പയിൻ യുഎഇ സാമ്പത്തിക മന്ത്രാലയം തുടരും. പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ അടിസ്ഥാന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഈ 9 അടിസ്ഥാന ഉപഭോക്തൃ ഇനങ്ങൾക്ക് വില അന്യായമായി ഉയർത്താൻ പാടില്ല. ഈ മാസം മുഴുവൻ ക്യാമ്പെയ്ൻ തുടരും. നിയമ ലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
2025 മുതൽ അടിസ്ഥാന ഉൽപ്പന്നങ്ങളുടെ തുടർച്ചയായ രണ്ട് വില വർദ്ധനവുകൾക്കിടയിൽ കുറഞ്ഞത് ആറ് മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയ അധികൃതർ നിർദ്ദേശിച്ചിരുന്നു. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ചില്ലറ വ്യാപാരികൾ അന്യായമായി വില വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ ഒമ്പത് അടിസ്ഥാന ഉൽപ്പന്നങ്ങളുടെയും വില നിരീക്ഷിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു.
Money App നാട്ടിലേക്ക് പണം അയക്കാൻ ക്യൂ നിൽക്കേണ്ട, കൂടാതെ ഇനി വായ്പകൾ വേഗത്തിൽ സ്വന്തമാക്കാം; യുഎഇയിലെ പ്രവാസികൾക്ക് ഇതാ എളുപ്പ വഴി
Money App ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഇനി വായ്പകൾ വേഗത്തിൽ സ്വന്തമാക്കാം. പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ഇ ആൻഡ് മണി ആപ്പ്. യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് ഇ ആൻഡ് മണി ആപ്പിന് ഫിനാൻസ് കമ്പനി ലൈസൻസ് ലഭിച്ചു. ഇനി രാജ്യത്തെ ഇരുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇ ആൻഡ് മണി വഴി വായ്പകൾക്കും മറ്റ് ക്രെഡിറ്റ് സേവനങ്ങൾക്കും അപേക്ഷിക്കാനും സാധിക്കും. പണം കൈമാറുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ ഡിജിറ്റൽ വാലറ്റ് ഇനി ഒരു സമ്പൂർണ്ണ ധനകാര്യ സ്ഥാപനമായിട്ടായിരിക്കും പ്രവർത്തിക്കുക.ന്നെ് അധികൃതർ അറിയിച്ചു.
പണം അയക്കാനും ബില്ലുകൾ അടയ്ക്കാനും ഉൾപ്പെടെ മറ്റ് നിരവധി സേവനങ്ങളും ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.ഷോപ്പിംഗ് നടത്തുമ്പോൾ പണം തവണകളായി അടയ്ക്കാനുള്ള സൗകര്യവും മാസാവസാനം പണത്തിന് ബുദ്ധിമുട്ട് ഉള്ള സമയങ്ങളിൽ ശമ്പളത്തിന്റെ ഒരു ഭാഗം മുൻകൂട്ടി ആപ്പിലൂടെ ലഭിക്കുകയും ചെയ്യും. ചെറിയ തുകകൾ ആവശ്യമുള്ളവർക്ക് അതും വായ്പയായി അക്കൗണ്ടിലെത്തും. യുഎഇയിൽ പുതിയതായി എത്തിയവർക്കും, കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കും, ബാങ്കുകളിൽ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും വായ്പ ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണ്. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ ഇ ആൻഡ് മണി ആപ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറുകയാണ്. മറ്റ് ബാങ്കുകൾ പലപ്പോഴും ഉയർന്ന ശമ്പള പരിധിയും കർശനമായ രേഖകളും ആവശ്യപ്പെടാറുള്ള സ്ഥാനത്ത് ഇത്തരം നൂലാമാലകൾ ഒന്നും തന്നെ ഈ ആപ്ലിക്കേഷനിലുണ്ടാകില്ല.
ആപ്പിലെ ഇടപാട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് യോഗ്യത നോക്കി വായ്പ നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ കർശനമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിലായിരിക്കും ഈ വായ്പാ സേവനങ്ങൾ പ്രവർത്തിക്കുക.
റമസാൻ 2026: ഈ രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ച മുതൽ
Ramadan 2026 ദുബായ്: ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമസാൻ മാസത്തിന് ഒമാൻ, തുർക്കി, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ വ്യാഴാഴ്ച (ഫെബ്രുവരി 19) തുടക്കമാകും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാലാണ് ഈ തീരുമാനം.
ഒമാൻ
ഒമാനിലെ പ്രധാന മാസപ്പിറവി നിരീക്ഷണ സമിതിയുടെ അറിയിപ്പ് പ്രകാരം ചൊവ്വാഴ്ച രാജ്യത്തെ ഒരു ഗവർണറേറ്റിലും മാസപ്പിറവി ദൃശ്യമാകില്ല. അതിനാൽ ഫെബ്രുവരി 18 ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കുമെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തുർക്കി
അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലോ അമേരിക്കൻ ഭൂഖണ്ഡങ്ങളിലോ ചൊവ്വാഴ്ച മാസപ്പിറവി കാണാൻ കഴിയില്ലെന്ന് തുർക്കിയിലെ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച മാസപ്പിറവി ദൃശ്യമാകുമെന്നും വ്യാഴാഴ്ച മുതൽ വ്രതം ആരംഭിക്കുമെന്നും തുർക്കി അറിയിച്ചു.
സിംഗപ്പൂർ, ഓസ്‌ട്രേലിയ
സിംഗപ്പൂർ: സിംഗപ്പൂർ ഇസ്‌ലാമിക് റിലീജിയസ് കൗൺസിലും (MUIS) വ്യാഴാഴ്ചയാണ് വ്രതാരംഭമായി നിശ്ചയിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയൻ ഫത്‌വ കൗൺസിൽ ഗ്രാൻഡ് മുഫ്തി ഡോ. ഇബ്രാഹിം അബു മുഹമ്മദുമായി നടത്തിയ ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ച വ്രതാരംഭം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ബുധനാഴ്ച (ഫെബ്രുവരി 18) രാത്രി മുതൽ പള്ളികളിൽ തറാവീഹ് നമസ്‌കാരം ആരംഭിക്കും. ശാസ്ത്രീയമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് കൗൺസിൽ വ്യക്തമാക്കി. മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും റമസാൻ 1447 വ്യാഴാഴ്ച ആരംഭിക്കാനാണ് സാധ്യതയെങ്കിലും, മാസപ്പിറവി നേരിട്ട് നിരീക്ഷിക്കുന്ന രാജ്യങ്ങൾ ബുധനാഴ്ച വൈകുന്നേരത്തോടെ മാത്രമേ അന്തിമ പ്രഖ്യാപനം നടത്തുകയുള്ളൂ.
യുഎഇ ലോട്ടറിയിൽ ഇനി ‘ക്വിക്ക് 5’; ഓരോ രണ്ട് മിനിറ്റിലും ലക്ഷക്കണക്കിന് രൂപ നേടാൻ അവസരം
UAE Lottery ദുബായ്: യുഎഇ ലോട്ടറി തങ്ങളുടെ ഏറ്റവും പുതിയ ഓൺലൈൻ ഗെയിമായ ‘ക്വിക്ക് 5’ (Quick 5) അവതരിപ്പിച്ചു. ഓരോ രണ്ട് മിനിറ്റിലും നറുക്കെടുപ്പ് നടക്കുന്ന ഈ ഗെയിമിലൂടെ വൻ തുകകൾ സമ്മാനമായി നേടാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വെറും 2 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് തുകയുടെ 550 മടങ്ങ് വരെ സമ്മാനമായി നേടാൻ ഇതിലൂടെ സാധിക്കും. 1 മുതൽ 11 വരെയുള്ള നമ്പറുകളിൽ നിന്ന് 5 നമ്പറുകളാണ് ഓരോ നറുക്കെടുപ്പിലും തിരഞ്ഞെടുക്കപ്പെടുന്നത്. കളിക്കാർക്ക് രണ്ട് രീതിയിൽ പന്തയം വെക്കാം: നിങ്ങൾ തിരഞ്ഞെടുത്ത നമ്പറുകൾ ഏത് ക്രമത്തിൽ വന്നാലും സമ്മാനം ലഭിക്കും. നിങ്ങൾ തിരഞ്ഞെടുത്ത മൂന്ന് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെ വരണം. നമ്പറുകൾ സ്വയം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി നമ്പറുകൾ തിരഞ്ഞെടുക്കുന്ന ‘ഈസി പിക്ക്’ സൗകര്യവും ഉപയോഗിക്കാം. യുഎഇ ലോട്ടറിയുടെ ജനപ്രിയ ഗെയിമായ ‘കളർ പ്രെഡിക്ഷന്’ (Color Prediction) പിന്നാലെയാണ് ക്വിക്ക് 5 എത്തിയിരിക്കുന്നത്. യുഎഇയിലെ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (GCGRA) ആണ് ഈ ഗെയിമുകൾ നിയന്ത്രിക്കുന്നത്. അതിനാൽ പൂർണ്ണമായ സുതാര്യതയും വിശ്വാസ്യതയും അധികൃതർ ഉറപ്പുനൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഫലം അറിയാൻ സാധിക്കുമെന്നതാണ് ക്വിക്ക് 5 ഗെയിമിനെ ശ്രദ്ധേയമാക്കുന്നത്.
1.4 കോടിയിലധികം കാപ്റ്റഗൺ ഗുളികകൾ, ഒളിപ്പിച്ചത് ചോളച്ചാക്കുകളിൽ; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം അറസ്റ്റില്‍
international drug network arrest ദുബായ്: അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ തകർത്ത് വൻതോതിൽ കാപ്റ്റഗൺ ഗുളികകൾ പിടികൂടി ദുബായ് പൊലീസ്. കുവൈത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ 1.4 കോടിയിലധികം (1,40,62,500) കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. അഞ്ച് കണ്ടെയ്‌നറുകളിലായി എത്തിയ ചോളച്ചാക്കുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പരിശോധനകൾ വെട്ടിക്കാനായി വളരെ സങ്കീർണ്ണമായ രീതിയിലായിരുന്നു ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത്. ഏകദേശം രണ്ട് ടണ്ണിലധികം (2,250 കിലോഗ്രാം) ഭാരമുള്ള 1,40,62,500 കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ മൂന്ന് അറബ് വംശജരെ പൊലീസ് പിടികൂടി. മറ്റൊരു അറബ് രാജ്യത്തെ തുറമുഖം വഴിയാണ് ലഹരിമരുന്ന് എത്തിയത്. ചോളച്ചാക്കുകൾ ഗോഡൗണിലേക്ക് മാറ്റുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ കൈയോടെ പിടികൂടിയത്. നാഷണൽ ആന്റി നാർക്കോട്ടിക് ബ്യൂറോ ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ, ദുബായ്-കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കൃത്യമായ വിവരക്കൈമാറ്റവും ഉദ്യോഗസ്ഥരുടെ ജാഗ്രതയുമാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും സംഘടിത കുറ്റകൃത്യങ്ങളെ അടിച്ചമർത്തുമെന്നും അധികൃതർ ആവർത്തിച്ചു.
ഭിക്ഷാടനം നടത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; ദുബായിലെത്തിയത് സന്ദര്‍ശകവിസയില്‍; മൂന്ന് ആഡംബര കാറുകളുള്ള യാചകന്‍ പിടിയിൽ
Beggar Arrested Dubai ദുബായ്: ദുബായിൽ ഭിക്ഷാടന വിരുദ്ധ ക്യാമ്പെയ്‌നിടെ പിടിയിലായ യാചകരെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ദുബായ് പൊലീസ്. പിടിയിലായ ഒരു യാചകന് മൂന്ന് ആഡംബര കാറുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റമസാൻ മാസം ലക്ഷ്യമിട്ട് എത്തുന്ന സംഘങ്ങളെ കണ്ടെത്താൻ പൊലീസ് നടത്തുന്ന പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. വിസിറ്റ് വിസയിൽ ദുബായിലെത്തി വെറും മൂന്ന് ദിവസം കൊണ്ട് 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ) സമ്പാദിച്ച ഏഷ്യൻ വംശജൻ പിടിയിലായി. സഹതാപം പിടിച്ചുപറ്റാൻ തന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനെക്കൊണ്ടാണ് ഇയാൾ ഭിക്ഷാടനം നടത്തിയിരുന്നത്. മാർക്കറ്റിൽ ഭിക്ഷാടനം നടത്തിയിരുന്ന മറ്റൊരാളെ പരിശോധിച്ചപ്പോൾ, ഇരുന്നിരുന്ന പായയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ 25,000 ദിർഹം പൊലീസ് കണ്ടെടുത്തു. സ്‌കൂളിൽ പോകേണ്ട പ്രായത്തിലുള്ള കുട്ടികളെ പോലും ഇതിനായി മാതാപിതാക്കൾ നിർബന്ധിക്കുന്നുണ്ട്. സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത ഇത്തരം പല കുട്ടികളെയും ഇതിനോടകം നാടുകടത്തി. യുഎഇയിലെ നിയമപ്രകാരം ഭിക്ഷാടനം ഗൗരവകരമായ കുറ്റമാണ്. സംഘടിത ഭിക്ഷാടനത്തിന് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. പിടിയിലാകുന്നവരിൽ 90 ശതമാനം പേരും റമസാൻ കാലം ലക്ഷ്യമിട്ട് വിസിറ്റ് വിസയിൽ എത്തുന്നവരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭിക്ഷാടന കേസുകളിൽ 70 ശതമാനം കുറവുണ്ടായതായി ബ്രിഗേഡിയർ അലി സാലിം അൽശാംസി പറഞ്ഞു. സോഷ്യൽ മീഡിയ വഴി പള്ളികൾ പണിയാനെന്നോ ചികിത്സയ്ക്കെന്നോ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് പണം തട്ടുന്നവർക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകി. അനധികൃതമായി പണം നൽകുന്നതിന് പകരം സർക്കാർ അംഗീകരിച്ച ജീവകാരുണ്യ സംഘടനകൾ വഴി മാത്രം സഹായങ്ങൾ നൽകാൻ അധികൃതർ നിർദ്ദേശിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ 901 എന്ന നമ്പറിലോ സ്മാർട്ട് ആപ്പ് വഴിയോ വിവരം അറിയിക്കാവുന്നതാണ്.
സകാത്ത് വിതരണം ഇനി ഡിജിറ്റലാകും; യുഎഇയിൽ ‘നാഷനൽ സകാത്ത് പ്ലാറ്റ്‌ഫോം’ നിലവിൽ വന്നു
National Zakat Platform അബുദാബി: യുഎഇയിലെ സകാത്ത് (ദാനധർമ്മം) വിതരണവും വിനിയോഗവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് ഏകീകൃത ‘നാഷനൽ സകാത്ത് പ്ലാറ്റ്‌ഫോം’ പ്രവർത്തനമാരംഭിച്ചു. സകാത്ത് നൽകുന്നവരെയും അത് സ്വീകരിക്കാൻ അർഹരായവരെയും ഒരു ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ ബന്ധിപ്പിക്കുകയാണ് ഈ പുതിയ പോർട്ടലിന്റെ ലക്ഷ്യം. സകാത്ത് കണക്കാക്കുന്നതിനും ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സഹായങ്ങൾ അർഹരായവരിലേക്ക് തന്നെ എത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. സഹായങ്ങൾ ഒരേ ആളുകളിലേക്ക് തന്നെ ആവർത്തിച്ച് എത്തുന്നത് ഒഴിവാക്കാനും ഫണ്ടുകൾ കൃത്യമായി ട്രാക്ക് ചെയ്യാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഭാവിയിൽ സകാത്ത് കണക്കാക്കുന്നത് എളുപ്പമാക്കാൻ നിർമിതബുദ്ധി (AI) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തും. പൊതുജനങ്ങൾക്ക് www.npz.gov.ae എന്ന വെബ്‌സൈറ്റ് വഴി ലളിതമായി തുക കൈമാറാം. ബാങ്ക് കാർഡുകൾ, ബാങ്ക് ട്രാൻസ്ഫർ, ആപ്പിൾ പേ, ഗൂഗിൾ പേ എന്നിവ വഴി പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. സകാത്ത് ദാതാക്കൾക്ക് വിദ്യാർത്ഥികൾ, അനാഥകൾ, വിധവകൾ, നിശ്ചയദാർഢ്യമുള്ളവർ (ഭിന്നശേഷിക്കാർ), കടബാധ്യതയുള്ളവർ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ എന്നീ വിഭാഗങ്ങളിലെ സേവന പദ്ധതികൾ പ്രത്യേകം തിരഞ്ഞെടുക്കാം. വാർഷിക സമ്പാദ്യത്തിന്റെയും സമ്പത്തിന്റെയും 2.5 ശതമാനമാണ് സകാത്തായി നൽകേണ്ടത്. കൈവശമുള്ള പണം, ബാങ്ക് ബാലൻസ്, സ്വർണം, വെള്ളി, ബിസിനസ് ആസ്തികൾ എന്നിവയിൽ നിന്ന് കടബാധ്യതകളും മറ്റ് അവശ്യ ചെലവുകളും കുറച്ച ശേഷമുള്ള തുകയാണ് കണക്കാക്കേണ്ടത്. സമ്പാദ്യം ‘നിസാബ്’ (കുറഞ്ഞ പരിധി) എന്ന അളവിൽ എത്തിയവർക്ക് മാത്രമാണ് സകാത്ത് നിർബന്ധമാകുന്നത്. നിലവിലുള്ള ചാരിറ്റി സംഘടനകൾക്ക് പകരമല്ല ഈ പ്ലാറ്റ്‌ഫോം എന്നും, മറിച്ച് പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാനാണ് ഈ കേന്ദ്രീകൃത സംവിധാനമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇ സ്വകാര്യ മേഖലയിലും റമസാൻ പ്രവൃത്തി സമയം കുറച്ചു; ജോലി സമയം എത്ര മണിക്കൂർ കുറയും?
UAE reduced work hours ദുബായ്: വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സാധാരണയുള്ള ജോലി സമയത്തിൽ നിന്നും രണ്ട് മണിക്കൂർ വീതമാണ് കുറവ് വരുത്തിയത്. സാധാരണ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റമസാനിൽ രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതിയാകും. നിശ്ചയിക്കപ്പെട്ട ഈ കുറഞ്ഞ സമയത്തിന് ശേഷം അധികമായി ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ, ജീവനക്കാർക്ക് അധിക വേതനത്തിന് അർഹതയുണ്ടായിരിക്കും. ബിസിനസ്സിന്റെ സ്വഭാവം അനുസരിച്ച് ജീവനക്കാർക്ക് ഫ്ലെക്സിബിൾ സമയക്രമമോ അല്ലെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമോ നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ട്. സർക്കാർ മേഖലയിലും നേരത്തെ പ്രവൃത്തി സമയം കുറച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:30 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയുമാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, യുഎഇ ഉൾപ്പെടെയുള്ള മിക്ക അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലും റമസാൻ ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാനാണ് സാധ്യത. ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ ശഅബാൻ 30 ദിവസം പൂർത്തിയാക്കുമെന്ന് കരുതപ്പെടുന്നു. ജോലി സമയം കുറയ്ക്കുന്നത് ജീവനക്കാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രാർത്ഥനകൾക്കും കൂടുതൽ അവസരം നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യക്ഷമമായും കൃത്യതയോടെയും ജോലി തീർക്കാൻ ഇത് ജീവനക്കാരെ സഹായിക്കുമെന്ന് എച്ച്ആർ (HR) വിദഗ്ധർ വിലയിരുത്തുന്നു.