
PACI Kuwait കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസുകളിൽ സന്ദർശകരെ സ്വീകരിക്കുന്നതിനും സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നതിനുമുള്ള ഔദ്യോഗിക സമയം പ്രഖ്യാപിച്ചു. സ്വദേശികൾക്കും താമസക്കാർക്കും കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം റമദാനിലെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ ക്രമീകരണം. കുവൈത്ത് പൗരന്മാർ (സ്വദേശികൾ): രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ, താമസക്കാർ (പ്രവാസികൾ): ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ വൈകുന്നേരം 4:30 വരെ. സിവിൽ ഐഡി സംബന്ധമായ സേവനങ്ങൾക്കായി എത്തുന്നവർ ഈ സമയക്രമം പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം, ഫാർമസികൾ അടപ്പിച്ചു; കുവൈത്തിൽ വൻ പരിശോധന
Pharmacies Flouting Health Regulations കുവൈത്ത് സിറ്റി: ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന വിവിധ ഗവർണറേറ്റുകളിലെ നിരവധി ഫാർമസികൾ കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഈ കർശനമായ കാമ്പയിൻ നടപ്പിലാക്കിയത്. ഫാർമസികളുടെ ലൈസൻസ് നേരത്തെ അധികൃതർ റദ്ദാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് കച്ചവടം തുടർന്ന സ്ഥാപനങ്ങളെയാണ് അധികൃതർ പൂട്ടിച്ചത്. ഫാർമസി നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ആരോഗ്യ സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനും സ്വദേശികൾക്കും താമസക്കാർക്കും സുരക്ഷിതമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിന് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചേർന്ന് കർശനമായ നിരീക്ഷണം തുടരുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാരാന്ത്യത്തിൽ മൂടൽമഞ്ഞിന് സാധ്യത; കുവൈത്തില് കാലാവസ്ഥയില് മാറ്റം
Kuwait Weather കുവൈത്ത് സിറ്റി: വരുന്ന വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്നും പ്രവചനമുണ്ട്. ഉപരിതലത്തിലെ ഉയർന്ന മർദ്ദവും ഈർപ്പമുള്ള ഉഷ്ണവായുവും കലർന്ന അന്തരീക്ഷസ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. കാറ്റിന്റെ ദിശ മാറിവരാൻ സാധ്യതയുണ്ടെന്നും മിതമായ വേഗതയിലാകും കാറ്റ് വീശുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ അന്തരീക്ഷം തണുക്കും. ചിലയിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കുറഞ്ഞ താപനില 12 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കടൽ ശാന്തമായിരിക്കുമെങ്കിലും 1 മുതൽ 4 അടി വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പകൽ സമയത്ത് ചൂട് അനുഭവപ്പെടും (താപനില 25 – 27 ഡിഗ്രി സെൽഷ്യസ്). വൈകുന്നേരത്തോടെ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. രാത്രിയിൽ തണുപ്പ് കൂടും. ശനിയാഴ്ച പകൽ സമയത്ത് താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കുറഞ്ഞ താപനില 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 32 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ കടലിൽ പോകുന്നവർക്കും വാഹനമോടിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വെള്ളക്കുപ്പികളിലാക്കി വ്യാജമദ്യം; പ്രവാസിയെ രഹസ്യനീക്കത്തിലൂടെ വലയിലാക്കി കുവൈത്ത് സുരക്ഷാസേന
Home Made Liquor kuwait കുവൈത്ത് സിറ്റി: ജാബർ അൽ-അഹമ്മദ് മേഖലയിൽ തദ്ദേശീയമായി നിർമ്മിച്ച മദ്യം വിൽക്കുന്നതിനിടെ ഏഷ്യൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്. അനധികൃതമായി മദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നതിലൂടെ ഇയാൾ വൻ ലാഭം കൊയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഒരു ഉദ്യോഗസ്ഥൻ ആവശ്യക്കാരൻ എന്ന വ്യാജേന ഇയാളെ സമീപിച്ചു. നിശ്ചയിച്ച സ്ഥലത്ത് മദ്യക്കുപ്പികൾ കൈമാറാൻ എത്തിയ പ്രതിയെ, മുൻകൂട്ടി തയ്യാറാക്കിയ സിഗ്നൽ ലഭിച്ചതോടെ സുരക്ഷാ സംഘം വളയുകയായിരുന്നു. വെള്ളക്കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 49 കുപ്പി വ്യാജമദ്യം അധികൃതർ പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും മേൽനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇയാൾക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
വീട്ടിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം; ജാഗ്രതാ നിർദേശവുമായി കുവൈത്ത് ഫയർ ഫോഴ്സ്
kuwait elevator death കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ-അലിയിൽ സ്വകാര്യ വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസുകാരനായ സ്വദേശി ബാലൻ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു. കുട്ടിയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. കുട്ടി ലിഫ്റ്റിൽ കുടുങ്ങിയെന്ന വിവരം ലഭിച്ചയുടനെ സെക്യൂരിറ്റി പട്രോളിംഗ് സംഘം, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി. വിദഗ്ധ സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരണപ്പെട്ടതായി കണ്ടെത്തി. അപകടത്തിന്റെ കൃത്യമായ സാഹചര്യം കണ്ടെത്താൻ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുവൈത്ത് ഫയർ ഫോഴ്സ് (KFF) പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളിൽ ലിഫ്റ്റുകൾ സ്ഥാപിക്കുമ്പോൾ കെഎഫ്എഫ് (KFF) അംഗീകരിച്ച കമ്പനികളെ മാത്രമേ ചുമതലപ്പെടുത്താവൂ. അംഗീകൃത കമ്പനികൾ വഴി ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് വഴി എമർജൻസി സിസ്റ്റം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കാൻ സാധിക്കും. ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് മുൻപ് എല്ലാ സാങ്കേതിക പരിശോധനകളും പൂർത്തിയാക്കണമെന്നും സുരക്ഷാ നടപടികൾ പാലിക്കുന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.