കുവൈത്ത്: പരിശോധനയില്‍ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി

Violations കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ-പരസ്യ ലൈസൻസ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻസിപ്പാലിറ്റി അധികൃതർ വ്യാപകമായ പരിശോധന നടത്തി. മുൻസിപ്പാലിറ്റി സർവീസസിലെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗമാണ് ഫീൽഡ് ഇൻസ്പെക്ഷന് നേതൃത്വം നൽകിയത്. കടകളുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ, അനുമതിയില്ലാത്ത പരസ്യങ്ങൾ സ്ഥാപിക്കൽ, പൊതുസ്ഥലം നിയമവിരുദ്ധമായി കൈയേറുകയും ഉപയോഗിക്കുകയും ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ട് ഒന്‍പത് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ കർശന നിയമനടപടികൾ സ്വീകരിച്ചു. വരും ആഴ്ചകളിൽ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി സഹകരിച്ച് തയ്യാറാക്കിയ പ്രത്യേക സമയക്രമം അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് മുൻസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

കുവൈത്തിൽ പൗരത്വ പരിശോധന കർശനം; പൗരത്വം റദ്ദാക്കിയത്…

Kuwait Citizenship കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വ അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റി 120 വ്യക്തികളുടെ പൗരത്വം റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടു. ഞായറാഴ്ച ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽയൗമിൽ’ (Kuwait Alyoum) ആണ് ഇത് സംബന്ധിച്ച തീരുമാനം പ്രസിദ്ധീകരിച്ചത്. 1959-ലെ പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 11 അനുസരിച്ചാണ് ഈ നടപടി. ഈ നിയമപ്രകാരം, കുവൈത്ത് പൗരൻ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ ആ വ്യക്തിയുടെ കുവൈത്ത് പൗരത്വം നഷ്ടമാകും. കുവൈത്ത് നിയമം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. ഇരട്ട പൗരത്വം തടയുന്നതിനും പൗരത്വ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ റദ്ദാക്കലുകൾ നടക്കുന്നത്.

ഫുട്പാത്തിലൂടെയുള്ള വാഹനമോടിക്കൽ: കുവൈത്തിൽ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കർശന നടപടി

Pedestrian Sidewalk Clampdown kuwait കുവൈത്ത് സിറ്റി: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫുട്പാത്തുകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കും അതിലൂടെ വാഹനം ഓടിക്കുന്നവർക്കുമെതിരെ കുവൈറ്റ് ട്രാഫിക് പോലീസ് കർശന പരിശോധന ആരംഭിച്ചു. പ്രധാനമായും ഡെലിവറി മോട്ടോർ സൈക്കിളുകളെയും മറ്റു വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ പരിശോധന. ട്രാഫിക് ബ്ലോക്കുകളിൽ നിന്ന് രക്ഷപ്പെടാൻ പല ഡ്രൈവർമാരും ഫുട്പാത്തുകളെ ബദൽ വഴിയായി ഉപയോഗിക്കുന്നത് പതിവാകുന്നു. ഇത് കാൽനടയാത്രക്കാർക്ക്, പ്രത്യേകിച്ച് മുതിർന്നവർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വലിയ ഭീഷണിയുയർത്തുന്നു.  ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണെന്നും ഒരു സാഹചര്യത്തിലും അവ വാഹനങ്ങൾക്കുള്ള വഴിയല്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടി സ്വീകരിക്കും. റോഡ് അച്ചടക്കം ഉറപ്പാക്കാനും ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ ഡ്രൈവിംഗ് തടയാനും വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ ഫീൽഡ് പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും പൊതുക്രമം പാലിക്കുന്നതിനും ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കുവൈത്ത് ഉടമയുടെ വിശ്വാസം മുതലെടുത്തു; രണ്ട് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച കെട്ടിട കാവൽക്കാരൻ ജയിലിലായി

Gold Theft Kuwwait കുവൈത്ത് സിറ്റി: ഹവല്ലി മേഖലയിൽ അപ്പാർട്ട്മെന്റ് വൃത്തിയാക്കാൻ നൽകിയ താക്കോൽ ഉപയോഗിച്ച് സ്വർണം മോഷ്ടിച്ച അറബ് വംശജനായ കെട്ടിട കാവൽക്കാരനെ (ഹാരിസ്) പോലീസ് പിടികൂടി. ഏകദേശം 750 കുവൈത്ത് ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി. തന്റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിലെ സേഫിൽ നിന്ന് മോഷണം പോയതായി ഒരു കുവൈറ്റ് പൗരൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഭാര്യ സ്ഥലത്തില്ലാതിരുന്ന സമയത്ത് അപ്പാർട്ട്മെന്റ് വൃത്തിയാക്കാനായി ഉടമ കെട്ടിട കാവൽക്കാരനെ താക്കോൽ ഏൽപിച്ചു. എന്നാൽ ജോലി കഴിഞ്ഞ് ഉടമ തിരിച്ചെത്തിയപ്പോൾ സേഫ് ബലമായി തുറന്ന നിലയിലും അതിനുള്ളിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലുമായിരുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ താൻ സ്വർണം മോഷ്ടിച്ചതായും അത് ഒരു സുഹൃത്തിന് വിറ്റതായും പ്രതി സമ്മതിച്ചു. സ്വർണം വാങ്ങിയ ആളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ ഒളിവിൽ പോയതായാണ് സൂചന. പ്രതി രാജ്യം വിടാതിരിക്കാൻ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കുവൈത്ത്: കൃത്യമായ തെളിവുകളില്ല, കമ്പനിയുടെ രേഖ ചമച്ചെന്ന കേസില്‍ കോടതി വിധി

Kuwait forgery കുവൈത്ത് സിറ്റി: കമ്പനിയുടെ സബ്‌സ്‌ക്രിപ്‌ഷൻ കരാറിൽ തിരുത്തലുകൾ വരുത്തി രേഖ ചമച്ചെന്ന കേസിൽ പ്രതിയായിരുന്ന ജീവനക്കാരനെ മിസ്‌ഡെമനർ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ പര്യാപ്തമായ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ കേസുകളിലെ വിധികൾ സംശയങ്ങൾക്കതീതമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് കോടതി വ്യക്തമാക്കി. കേസ് ഫയലുകളിൽ പ്രതിയുടെ കുറ്റം തെളിയിക്കുന്ന നിർണ്ണായക തെളിവുകളുടെ അഭാവമുണ്ട്.  നിയമപരമായ ഏതൊരു സംശയവും പ്രതിക്ക് അനുകൂലമായി വ്യാഖ്യാനിക്കപ്പെടണമെന്ന തത്വം ഉയർത്തിപ്പിടിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അലി അൽ-ഹുസൈനാൻ കോടതി വിധി സ്വാഗതം ചെയ്തു. കുറ്റം തെളിയിക്കാനുള്ള ഘടകങ്ങളുടെ അഭാവം കോടതിക്ക് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവുകളില്ലാതെ ഒരാളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ഈ വിധിയിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിചേർത്തു.

ടിക്കറ്റ് ഇപ്പോൾ എടുക്കാം, പണം പിന്നീട് നൽകാം; കുവൈത്തിൽ ‘ഫ്ലൈ നൗ, പേ ലേറ്റർ’ പദ്ധതിയുമായി പ്രമുഖ വിമാനക്കമ്പനി

Jazeera Airways കുവൈത്ത് സിറ്റി: യാത്രക്കാർക്ക് കൂടുതൽ സാമ്പത്തിക ഇളവുകൾ നൽകുന്നതിനായി കുവൈറ്റിലെ ആദ്യത്തെ ലൈസൻസുള്ള ‘ബൈ നൗ, പേ ലേറ്റർ’ പെയ്‌മെന്റ് സംവിധാനമായ ‘ദീമ’യുമായി കൈകോർത്ത് ജസീറ എയർവേയ്‌സ്. ഈ സൗകര്യം ലഭ്യമാക്കുന്ന കുവൈറ്റിലെ ആദ്യ വിമാനക്കമ്പനിയാണ് ജസീറ. വിമാന ടിക്കറ്റ് തുക പലിശയില്ലാത്ത രണ്ട് മുതൽ നാല് വരെ തുല്യ തവണകളായി അടയ്ക്കാൻ യാത്രക്കാർക്ക് സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഉപഭോക്താക്കൾക്ക് ഈ സേവനത്തിന് അർഹതയുണ്ടോ എന്ന് ഉടൻ അറിയാൻ സാധിക്കും. ഇത് ബുക്കിംഗ് നടപടികൾ ലളിതമാക്കുന്നു. നിലവിൽ കുവൈത്ത് ദിനാറിലുള്ള ഇടപാടുകൾക്കാണ് ‘ദീമ’ പിന്തുണ നൽകുന്നത്. ജസീറയുടെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് അതിവേഗത്തിൽ ഈ സാങ്കേതികവിദ്യ വിമാന ബുക്കിംഗുമായി സംയോജിപ്പിച്ചത്. യാത്രകൾ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജസീറ എയർവേയ്‌സ് സിഇഒ ഭരതൻ പശുപതി പറഞ്ഞു. കുവൈത്തിലെ തദ്ദേശീയമായ ഒരു ഫിൻടെക് പരിഹാരം യാത്രക്കാർക്ക് നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ജസീറ എയർവേയ്‌സിന്റെ സാങ്കേതിക വിഭാഗം വളരെ വേഗത്തിലാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയതെന്ന് ദീമയുടെ ഇന്നൊവേഷൻ ആൻഡ് പാർട്‌ണർഷിപ്പ് മേധാവി ബദർ അൽ-ഘാനിം വ്യക്തമാക്കി. പ്രാദേശിക ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം, ആഗോളതലത്തിൽ തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ നൂതനമായ സേവനങ്ങൾ വരും ദിവസങ്ങളിൽ അവതരിപ്പിക്കുമെന്നും ജസീറ എയർവേയ്‌സ് അറിയിച്ചു.

കുവൈത്തിൽ പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

Expat Malayali dies Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം നന്തിരിക്കൽ വെള്ളിമൺ സുകന്യ മന്ദിരത്തിൽ പരേതനായ അൽഫോൺസിന്റെ മകളാണ് മേരിസുമി അൽഫോൺസ് (32). സുരേഷ് ബാബുവാണ് ഭർത്താവ്. തുടർ നടപടികൾ: മരണവിവരമറിഞ്ഞ് കുവൈത്തിലെ സാമൂഹിക പ്രവർത്തകരും ബന്ധുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

അഭിഭാഷകരെ പുറത്താക്കി കുവൈത്ത് ബാർ അസോസിയേഷൻ, നിയമോപദേശം നൽകുന്ന പ്രവാസികൾക്കെതിരെ കേസ്

Kuwait Bar Association കുവൈത്ത് സിറ്റി: അഭിഭാഷക വൃത്തിയുടെ അന്തസ്സും നിയമങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കുവൈത്ത് ബാർ അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത അഭിഭാഷകർക്കും നിയമവിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്കുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബാർ അസോസിയേഷന്റെ രജിസ്റ്ററിൽ നിന്ന് 11 അഭിഭാഷകരെ നീക്കം ചെയ്തു. ഗവേണിംഗ് റെഗുലേഷൻസ് പ്രകാരമുള്ള രജിസ്‌ട്രേഷൻ നിബന്ധനകൾ ഇവർ പാലിക്കുന്നില്ലെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. ഗുരുതരമായ പ്രൊഫഷണൽ നിയമലംഘനങ്ങൾ നടത്തിയ മൂന്ന് നിയമ സ്ഥാപനങ്ങളെ സസ്‌പെൻഡ് ചെയ്തു. നിയമം കൈകാര്യം ചെയ്യാൻ അധികാരമില്ലാത്ത വ്യക്തികളാണ് ഈ സ്ഥാപനങ്ങൾ നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമോപദേശങ്ങൾ നൽകുന്ന വീഡിയോകൾ പ്രചരിപ്പിച്ച പ്രവാസികൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ ബോർഡ് അനുമതി നൽകി. അനധികൃതമായി നിയമോപദേശം നൽകുന്നത് നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഈ തീരുമാനങ്ങൾ നടപ്പിലാക്കിയത്. പ്രൊഫഷണൽ രംഗത്തെ നിയമലംഘനങ്ങൾ തടയുന്നതിനും നിയമരംഗത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനും അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ബോർഡ് അറിയിച്ചു.

ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള നെട്ടോട്ടം; കുവൈത്തില്‍ റോഡ് അച്ചടക്കം ലംഘിച്ച് ഡെലിവറി ഡ്രൈവർമാർ

Food Delivery kuwait കുവൈത്ത് സിറ്റി: ദൈനംദിന ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിനിടയിൽ, ഹോം ഡെലിവറി ഡ്രൈവർമാർ അടിസ്ഥാന ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നതായി വ്യാപക പരാതി ഉയരുന്നു. പരമാവധി ഡെലിവറികൾ വേഗത്തിൽ എത്തിക്കാനുള്ള തിരക്കിൽ ഇവർ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. ജനവാസ മേഖലകളിൽ പോലും നിയന്ത്രണമില്ലാത്ത വേഗതയിൽ വാഹനമോടിക്കുന്നു. ലെയ്ൻ നിയമങ്ങൾ പാലിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചു കയറ്റുക, പെട്ടെന്ന് ബ്രേക്ക് ഇടുക തുടങ്ങിയ രീതികൾ പതിവാകുന്നു. മറ്റ് വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള നീക്കങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. കർശനമായ സമയപരിധിക്കുള്ളിൽ ജോലി തീർക്കേണ്ടി വരുന്നതും പ്രകടനക്ഷമത തെളിയിക്കാനുള്ള സമ്മർദ്ദവുമാണ് ഡ്രൈവർമാരെ ഇത്തരം സാഹസങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ, ജോലിയുടെ ഭാഗമായുള്ള സമ്മർദ്ദം ഒരിക്കലും റോഡ് സുരക്ഷയെ ബാധിക്കരുതെന്ന് അധികൃതരും സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് സ്വന്തം ജീവനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group