ഈദ് അവധി എന്ന്? യുഎഇയിൽ നാല് ദിവസത്തെ അവധി? സാധ്യതയുള്ള തീയതികൾ പ്രഖ്യാപിച്ചു

Eid Al Fitr in UAE ദുബായ്: റമദാനിലെ ആദ്യ വാരം പിന്നിടുമ്പോൾ, യുഎഇ നിവാസികൾ ഏറെ കാത്തിരിക്കുന്ന ഈദുൽ ഫിത്തർ അവധിക്കാലത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നു. മാസപ്പിറവി അനുസരിച്ച് റമദാൻ 29-നോ 30-നോ അവസാനിക്കാം. ഇതനുസരിച്ച് ഈ വർഷം യുഎഇയിൽ കുറഞ്ഞത് നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനാണ് സാധ്യത. മാർച്ച് 18 ബുധനാഴ്ചയാണ് (റമദാൻ 29) യുഎഇയിലെ ചന്ദ്രദർശന സമിതി ആകാശം നിരീക്ഷിക്കുക. ഇതിനെ അടിസ്ഥാനമാക്കി രണ്ട് സാഹചര്യങ്ങളാണ് നിലവിലുള്ളത്. മാർച്ച് 18-ന് ചന്ദ്രനെ കണ്ടാൽ ഈദുൽ ഫിത്തർ മാർച്ച് 19 വ്യാഴാഴ്ചയാകും. മാർച്ച് 19 മുതൽ 21 വരെ (വ്യാഴം, വെള്ളി, ശനി) ഔദ്യോഗിക അവധിയാണ്. ഞായറാഴ്ചത്തെ വീക്കെൻഡ് കൂടി ചേരുമ്പോൾ ആകെ 4 ദിവസം അവധി ലഭിക്കും. മാർച്ച് 18-ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തിയാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഈദ് മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും. പുതിയ നിയമപ്രകാരം റമദാൻ 30-നും പൊതു അവധിയാണ്. മാർച്ച് 19 മുതൽ 22 വരെ (വ്യാഴം, വെള്ളി, ശനി, ഞായർ) ഔദ്യോഗിക അവധി ആയിരിക്കും. ഇതിലൂടെയും 4 ദിവസത്തെ വിശ്രമം നിവാസികൾക്ക് ലഭിക്കും. ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യത കൂടുതൽ. ഇതനുസരിച്ച് മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ. യുഎഇ ഇസ്‌ലാമിക് അഫയേഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ പ്രാർത്ഥനാ സമയക്രമവും റമദാൻ 30 ദിവസം നീണ്ടുനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

വാഹനത്തിൽ മനഃപൂർവ്വം ഇടിപ്പിച്ചു, പരസ്യമായി അധിക്ഷേപിച്ചു; ഡ്രൈവർ നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവ്

vehicle collision Abu Dhabi അബുദാബി: റോഡിൽ വെച്ച് മറ്റൊരു ഡ്രൈവറെ പിന്തുടർന്ന് പിടികൂടുകയും അയാളുടെ വാഹനത്തിൽ മനഃപൂർവ്വം ഇടിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്ത ആൾക്ക് കനത്ത പിഴ. അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് പരസ്യമായി അപമാനിച്ചതിനും വാഹനം തകർത്തതിനും ഇരയായ വ്യക്തിക്ക് 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി സിവിൽ കോടതി ഉത്തരവിട്ടു. പ്രതി പരാതിക്കാരനെ റോഡിലൂടെ പിന്തുടരുകയും രണ്ട് തവണ മനഃപൂർവ്വം അയാളുടെ കാറിൽ ഇടിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് വാഹനം പൂർണ്ണമായും ഉപയോഗശൂന്യമായി. വാഹനം ഇടിച്ചതിന് പിന്നാലെ വഴിപോക്കരുടെ മുന്നിൽ വെച്ച് ഇരയെ ഭീഷണിപ്പെടുത്തുകയും മോശം വാക്കുകൾ ഉപയോഗിച്ച് അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ അധിക്ഷേപിക്കുകയും ചെയ്തു. ബനിയാസ് മിസ്‌ഡെമനർ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.  ഈ വിധി പിന്നീട് അപ്പീൽ കോടതിയും കാസേഷൻ കോടതിയും ശരിവെച്ചതോടെയാണ് സിവിൽ കോടതി നഷ്ടപരിഹാരം വിധിച്ചത്. പ്രതി തന്റെ വാഹനത്തെ ഒരു ആയുധമായി ഉപയോഗിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. മനഃപൂർവ്വം പിന്തുടർന്ന് ഇടിച്ചത് ഇരയുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കി. കുറ്റകൃത്യം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും പ്രതി ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ക്രിമിനൽ കേസിന്റെ ഭാഗമായി പ്രതി 10,000 ദിർഹം താൽക്കാലിക നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ വാഹനം നന്നാക്കാൻ കഴിയാത്തതും കേസ് നടന്ന കാലയളവിലുണ്ടായ മറ്റു നഷ്ടങ്ങളും പരിഗണിച്ച് കൂടുതൽ തുക ആവശ്യപ്പെട്ട് ഇര സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് അംഗീകരിച്ച കോടതി, 20,000 ദിർഹം കൂടി അധികമായി നൽകാൻ ഉത്തരവിടുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group