
UAE on arrival visa ദുബായ്: ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചതോടെ വിദേശയാത്രകൾ പ്ലാൻ ചെയ്യുന്ന തിരക്കിലാണ് യുഎഇയിലെ പ്രവാസികൾ. നീണ്ട വിസ നടപടികളില്ലാതെ യുഎഇ റസിഡന്റ്സ് വിസയുള്ളവർക്ക് എളുപ്പത്തിൽ പോകാവുന്ന മികച്ച പത്ത് ഇടങ്ങൾ പരിചയപ്പെടാം.
അസർബൈജാൻ- യുഎഇയിൽ നിന്ന് ഏകദേശം 3 മണിക്കൂർ മാത്രം വിമാനയാത്രയുള്ള അസർബൈജാൻ പ്രവാസികളുടെ പ്രിയപ്പെട്ട ഇടമാണ്. വിമാനത്താവളത്തിൽ എത്തിയ ശേഷം വീസ ലഭിക്കും (വീസ ഓൺ അറൈവൽ). യുഎഇ റസിഡൻസ് വീസയ്ക്ക് ചുരുങ്ങിയത് 3 മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. പാസ്‌പോർട്ടിന് 6 മാസത്തെ കാലാവധിയും വേണം. താമസപരിധി 30 ദിവസം.
മാലദ്വീപ്- മനോഹരമായ ദ്വീപുകളും നീലക്കടലും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം. എല്ലാ രാജ്യക്കാർക്കും വിമാനത്താവളത്തിൽ 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വീസ ലഭിക്കും. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ നിർബന്ധം. യാത്രയ്ക്ക് 96 മണിക്കൂർ മുൻപ് ഓൺലൈനായി ‘ട്രാവലർ ഡിക്ലറേഷൻ ഫോം’ പൂരിപ്പിക്കണം.
സീഷെൽസ്- ആഫ്രിക്കൻ വൻകരയോട് ചേർന്നുള്ള ഈ ദ്വീപ് രാജ്യം പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. വീസ രഹിത പ്രവേശനം. വിമാനത്താവളത്തിൽ നിന്ന് ‘എൻട്രി പെർമിറ്റ്’ ലഭിക്കും. താമസം, മടക്ക ടിക്കറ്റ് എന്നിവയ്ക്കൊപ്പം പ്രതിദിനം ചുരുങ്ങിയത് 150 ഡോളർ ചെലവാക്കാനുള്ള പണം കൈവശമുണ്ടെന്ന് ഉറപ്പാക്കണം.
ഉസ്‌ബെക്കിസ്ഥാന്‍- സാംസ്കാരിക വൈവിധ്യവും ചരിത്ര സ്മാരകങ്ങളും ഇഷ്ടപ്പെടുന്നവർക്കായുള്ള ഇടം. യുഎഇ റസിഡന്റ്സ് വീസയുള്ള ഏത് രാജ്യക്കാർക്കും 30 ദിവസം വരെ വീസയില്ലാതെ സന്ദർശിക്കാം. മൂന്ന് മാസമെങ്കിലും കാലാവധിയുള്ള എമിറേറ്റ്‌സ് ഐഡി കൈവശം കരുതണം.
കെനിയ- കാടിന്റെ വന്യതയും സഫാരികളും ഇഷ്ടപ്പെടുന്നവർക്ക് കെനിയ മികച്ച ഓപ്ഷനാണ്. ഇവിടെ വീസ സമ്പ്രദായം നിർത്തലാക്കി പകരം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) ഏർപ്പെടുത്തി. ഇത് വിമാനത്താവളത്തിൽ ലഭിക്കില്ല. യാത്രയ്ക്ക് മുൻപ് തന്നെ etakenya.go.ke എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഫീസ് ഏകദേശം 110 ദിർഹം.
ഇന്തൊനീഷ്യ- ബാലിയിലെ ബീച്ചുകളും അഗ്നിപർവ്വതങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇലക്ട്രോണിക് വീസ ഓൺ അറൈവൽ ലഭിക്കും. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ യാത്രയ്ക്ക് മുൻപ് തന്നെ ഔദ്യോഗിക ഇമിഗ്രേഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
അർമേനിയ- മലനിരകളും തടാകങ്ങളും കോട്ടകളും നിറഞ്ഞ ശാന്തമായ രാജ്യം. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും വീസ രഹിതമായി പ്രവേശിക്കാം. എമിറേറ്റ്‌സ് ഐഡി, മടക്ക ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് രേഖകൾ എന്നിവ നിർബന്ധമായും കൈവശം വെക്കണം.
മൗറീഷ്യസ്- മനോഹരമായ വെള്ളച്ചാട്ടങ്ങളും ഹൈക്കിങ് പാതകളുമാണ് ഇവിടുത്തെ ആകർഷണം. മിക്ക രാജ്യക്കാർക്കും വിമാനത്താവളത്തിൽ വീസ ലഭിക്കും. 60 മുതൽ 90 ദിവസം വരെ. യാത്രയ്ക്ക് മുൻപ് നിങ്ങളുടെ രാജ്യം വീസ ഓൺ അറൈവൽ പട്ടികയിൽ ഉണ്ടോ എന്ന് passport.govmu.org വഴി ഉറപ്പാക്കുക.
തായ്‌ലൻഡ്- ഷോപ്പിങ്ങിനും നൈറ്റ് ലൈഫിനും ഭക്ഷണത്തിനും പേരുകേട്ട ഇടം. ഇന്ത്യ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 60 ദിവസത്തെ വീസ രഹിത പ്രവേശനം ലഭിക്കും. 6 മാസം കാലാവധിയുള്ള പാസ്‌പോർട്ടും മടക്ക ടിക്കറ്റും കരുതണം. തായ്‌ലൻഡിലെ വിമാനത്താവളത്തിൽ നിന്നും വീസ എടുക്കാം (ഫീസ് 2000 തായ് ഭട്ട്).
ഒമാൻ- ഏറ്റവും കുറഞ്ഞ ചെലവിൽ വേഗത്തിൽ പോയി വരാവുന്ന രാജ്യമാണിത്. യുഎഇ റസിഡൻസ് വീസയുള്ളവർക്ക് വിമാനത്താവളങ്ങളിലും കര അതിർത്തികളിലും വീസ ഓൺ അറൈവൽ ലഭിക്കും. നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയിലെ പ്രഫഷൻ ഒമാൻ അംഗീകരിച്ചിട്ടുള്ള പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കണം. ഏകദേശം 48 ദിർഹമാണ് വീസ ഫീസ്.
യാത്രക്കാർ ശ്രദ്ധിക്കാൻ:
കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ടും 3 മാസമെങ്കിലും കാലാവധിയുള്ള യുഎഇ റസിഡൻസ് വിസയും കൈവശം കരുതുക.
വിസ നിയമങ്ങൾ അടിക്കടി മാറാൻ സാധ്യതയുള്ളതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് അതത് രാജ്യങ്ങളുടെ ഔദ്യോഗിക പോർട്ടലുകളോ ട്രാവൽ ഏജന്റുമാരെയോ സമീപിച്ച് വിവരങ്ങൾ ഉറപ്പുവരുത്തുക. മിക്ക രാജ്യങ്ങളിലും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഹോട്ടൽ ബുക്കിംഗ് രേഖകളും നിർബന്ധമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
നാട്ടിലേക്ക് തിരിക്കാൻ നിമിഷങ്ങൾ ബാക്കി; ദുബായിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
Malayali Dies in Dubai ദുബായ്: അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ് അന്തരിച്ചത്. ഞായറാഴ്ച രാത്രി വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, താമസസ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഫവാസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ദുബായ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പ്രിയപ്പെട്ടവരെ കാണാൻ നാട്ടിലേക്ക് തിരിക്കാനിരിക്കെ ഉണ്ടായ ഈ വേർപാട് പ്രവാസി സമൂഹത്തെയും ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഇബ്രാഹിം-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്തുൽ സാദിയ. മകൻ: മുഹമ്മദ് ഫെസിൻ. സഹോദരങ്ങൾ: ഫൈസൽ, ഫായിസ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ദുബായിൽ പുരോഗമിച്ചുവരികയാണ്.
പെരുന്നാളിന് ഇനിയും ദിവസങ്ങൾ; യുഎഇയിലെ തയ്യൽ കടകളിൽ ‘നോ ഓർഡർ’ ബോർഡുകൾ, തിരക്കേറി വിപണി
UAE tailors overstretched ദുബായ്: ഈദുൽ ഫിത്തറിന് ഇനിയും ആഴ്ചകൾ ബാക്കിനിൽക്കെ, യുഎഇയിലെ പ്രമുഖ തയ്യൽ കടകളെല്ലാം പുതിയ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു. റമദാൻ ആരംഭിക്കുന്നതിന് മുൻപേ തന്നെ പെരുന്നാൾ വസ്ത്രങ്ങൾക്കായുള്ള തിരക്ക് വർദ്ധിച്ചതാണ് ഇതിന് കാരണം. സാധാരണയായി പെരുന്നാളിന് 50 ദിവസത്തോളം ബാക്കിയുണ്ടെങ്കിലും സങ്കീർണ്ണമായ ഡിസൈനുകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് കടകൾ ബുക്കിംഗ് നേരത്തെ അവസാനിപ്പിക്കുന്നത്. എംബ്രോയ്ഡറി, സ്റ്റോൺ വർക്ക്, ലെയർ വർക്കുകൾ എന്നിവയുള്ള സ്ത്രീകൾക്കായുള്ള പെരുന്നാൾ വസ്ത്രങ്ങൾ തുന്നാൻ ഒന്നിലധികം ദിവസങ്ങൾ ആവശ്യമാണ്. കൈകൊണ്ടുള്ള എംബ്രോയ്ഡറിക്ക് മാത്രം അഞ്ച് ദിവസത്തിലധികം വേണ്ടിവരും. തിരക്കിനിടയിൽ വസ്ത്രങ്ങൾ തുന്നുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ, ഉപഭോക്താക്കളെ നിരാശപ്പെടുത്താതിരിക്കാൻ പല തയ്യൽക്കാരും ജനുവരി പകുതിയോടെ തന്നെ ബുക്കിംഗ് അവസാനിപ്പിച്ചു.സാധാരണ അബായകളെ അപേക്ഷിച്ച് പെരുന്നാൾ വിപണിയിൽ എത്തുന്ന ഡിസൈനർ അബായകൾക്ക് ആവശ്യക്കാർ കൂടുതലാണ്. ലെയറുകളും പ്രത്യേക ഡിസൈനുകളുമുള്ള അബായകൾ തുന്നുന്നതിനും കാലതാമസം നേരിടാറുണ്ട്. അതിനാൽ തന്നെ പല മുൻനിര അബായ ഷോപ്പുകളും തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളെ നേരിട്ട് സമീപിച്ച് നേരത്തെ തന്നെ ഓർഡറുകൾ ശേഖരിച്ചു കഴിഞ്ഞു. ഷാർജയിലെ റോള്ള, ദുബായിലെ നായിഫ്, മിർദിഫ് എന്നിവിടങ്ങളിലെല്ലാം സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകി എത്തുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും നിരാശരായി മടങ്ങേണ്ടി വരുന്നു.