
Drone Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ ഒരു കേന്ദ്രത്തിന് നേരെ പറന്നെത്തിയ ഡ്രോൺ കുവൈത്ത് നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. ശനിയാഴ്ച നടന്ന ഈ സംഭവം രാജ്യത്തെ സുരക്ഷാ സന്നദ്ധതയുടെ തെളിവാനെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാന ഇൻസ്റ്റാളേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും സാധ്യമായ ഭീഷണികളെ പ്രതിരോധിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് നാഷണൽ ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ സുരക്ഷാ ചുമതലയിലുള്ള ഒരു സൈറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഡ്രോണിനെയാണ് നാഷണൽ ഗാർഡ് ഡ്യൂട്ടി ഫോഴ്സ് വിജയകരമായി തകർത്തു. കുവൈത്ത് സായുധ സേന, പോലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി ഏകോപിച്ച് നാഷണൽ ഗാർഡ് യൂണിറ്റുകൾ അതീവ ജാഗ്രതയിലാണെന്നും ഏത് വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ദേശീയ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അവർ ആവർത്തിച്ചു. ഔദ്യോഗിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
കുവൈത്തിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; പിന്നാലെ തീപിടിത്തം
Kuwait Drone Attack കുവൈത്ത് സിറ്റി: തെക്കൻ കുവൈത്തിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. വ്യാഴാഴ്ച നടന്ന ഈ സംഭവത്തിൽ അഗ്നിശമന സേനയുടെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. മുൻകരുതൽ നടപടിയായി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ താമസക്കാരെയും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേർക്കും അധികൃതർ സ്ഥലത്തുവെച്ചുതന്നെ ആവശ്യമായ ചികിത്സ നൽകി. ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ഫയർ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം അഭ്യർത്ഥിച്ചു.