Flight Services പ്രവാസികൾക്ക് ആശ്വാസം; ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ

Flight Services ദുബായ്: ഗൾഫ് നാടുകളിലെ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പശ്ചിമേഷ്യൻ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. കേരളത്തിലെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത് പ്രവാസികൾക്ക് വലിയ ആശ്വാസകരമായി മാറിയിരിക്കുകയാണ്.

ചൊവ്വ മാത്രം ആകെ 44 സർവീസുകളാണ് ഇരു കമ്പനികളും നടത്തിയത്. ഇതിൽ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള 24 പ്രത്യേക സർവീസുകളും ഉൾപ്പെടുന്നു. അബുദാബിയിൽ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സർവീസുകൾ നടത്തും. മസ്‌കത്തിൽ നിന്ന് കൊച്ചിയിലേക്ക് രണ്ട് സർവീസുകളും കോഴിക്കോട്ടേക്ക് ഒരു സർവീസും ഉണ്ടാകും. ഷാർജയിൽ നിന്ന് മംഗളൂരുവിലേക്കും എയർഇന്ത്യ എക്‌സ്പ്രസ് സർവ്വീസ് നടത്തും.

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഷെഡ്യൂൾഡ് വിമാനങ്ങളും റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രത്യേക സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നോർത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ദീർഘദൂര സർവീസുകൾക്ക് മാറ്റമില്ല.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

Iran’s Security Council Secretary ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടു? റിപ്പോർട്ടുകൾ ഇങ്ങനെ

Iran’s Security Council Secretary ജറുസലേം: ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രായേൽ മാധ്യമങ്ങളാണ് ഈ സംശയം ഉന്നയിച്ച് റിപ്പോർട്ടുകൾ പുറത്തു വിട്ടത്. അതേസമയം, ഇസ്രായേൽ ഭരണകൂടം ലാരിജാനി കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ആണ് ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചത്. അതേസമയം, അന്തർദ്ദേശീയ മാധ്യമങ്ങൾ ഈ മരണം ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

ലാരിജാനി അറിയപ്പെട്ടിരുന്നത് ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനെന്ന നിലയിലാണ്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളോട് ഇറാൻ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ അടുത്ത അനുയായി എന്ന നിലയിലും ലാരിജാനി പ്രശസ്തനായിരുന്നു. ഖമേനിയുടെ മരണശേഷം നയപരമായ തീരുമാനങ്ങളിൽ ലാരിജാനിയുടെ വാക്ക് പ്രധാനമായിരുന്നു. ഇദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന ഖുദ്സ് ദിന റാലികളിലാണ്.

ഇറാന്റെ അർധസൈനിക വിഭാഗമായ ‘ ബാസിജ്’ സേനയുടെ തലവൻ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ പറയുന്നുണ്ട്. എന്നാൽ ഈ മരണവും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

Iran’s new Supreme Leader ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനിയെ മരണത്തിൽ രക്ഷിച്ചത് ആ നടത്തമോ? പുതിയ റിപ്പോർട്ടുകൾ…..

Iran’s new Supreme Leader ടെഹ്‌റാൻ: ഫെബ്രുവരി 28ന് ഇറാന്റെ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ ഇസ്രയേലും യുഎസും മുജ്തബ ഖമനയിയെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി തലനാരിഴയ്ക്കാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പൂന്തോട്ടത്തിൽ നടക്കാൻ പോയതുകൊണ്ടാണ് മുജ്തബ ഖമനയി രക്ഷപ്പെട്ടതെന്നാണ് ഏറ്റവും പുതിയതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ വ്യക്തമാകുന്നത്.

ഇറാനിലെ ഭരണകൂടത്തിന്റെ പ്രോട്ടോക്കോൾ തലവൻ മസാഹർ ഹുസൈനിയുടേതാണ് പ്രചരിക്കുന്ന ഓഡിയോ സന്ദേശമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മുജ്തബ ഖമനയിക്ക് കാലിന് പരുക്കേറ്റതായാണ് ഓഡിയോ സന്ദേശത്തിൽ പ്രചരിക്കുന്നത്. ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ ഭാര്യയും മകനും തൽക്ഷണം കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. മുജ്തബ ഖമനയി ടെഹ്‌റാനിലെ പിതാവിന്റെ വീടുള്ള അതേ കോമ്പൗണ്ടിലാണ് താമസിച്ചിരുന്നത്. മിസൈലുകൾ കോമ്പൗണ്ടിൽ പതിക്കുമ്പോൾ ആയത്തുല്ല അലി ഖമനയി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. സമുച്ചയത്തിനുള്ളിലെ ഒന്നിലധികം സ്ഥലങ്ങൾ ഒരേസമയം ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. മുകളിലത്തെ നിലയിലുള്ള മുജ്തബ ഖമനയിയുടെ വീടും താഴെയുള്ള വസതിയും അദ്ദേഹത്തിന്റെ സഹോദരന്റെ വീടും ആക്രമണത്തിൽ തകർന്നുവെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

Terrorist Group നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; 16 ഭീകരർ അറസ്റ്റിൽ

Terrorist Group നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 16 തീവ്രവാദികൾ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 14 സ്വദേശികളും രണ്ട് ലബനീസ് പൗരന്മാരുമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അട്ടിമറികൾ നടത്തുന്നതിനായി ഇവർ ആസൂത്രണം ചെയ്ത സംഘടിത പദ്ധതികളെ കുറിച്ചും അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ നിന്നും തോക്കുകൾ, വെടിമരുന്ന്, ആയുധങ്ങൾ, മോഴ്സ് കോഡ് ആശയവിനിമയ ഉപകരണങ്ങൾ, ഡ്രോണുകൾ, പതാകകൾ, തീവ്രവാദ സംഘടനകളുടെ ചിത്രങ്ങൾ, ഭൂപടങ്ങൾ, മയക്കുമരുന്നുകൾ, പണം, പരിശീലന ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുവാനും അസ്ഥിരപ്പെടുത്തുവാനും അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് കുഴപ്പങ്ങൾ സൃഷ്ടിക്കുവാനും ഇവർ പദ്ധതിയിട്ടിരുന്നത്. ദേശീയ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ അപകടപ്പെടുത്തുവാനും സംഘം ഗൂഢാലോചന നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.

Missile Attack അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം; ഒരാൾ കൊല്ലപ്പെട്ടു

Missile Attack അബുദാബി: അബുദാബിയിലെ ബനിയാസ് ജനവാസമേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാക്കിസ്ഥാൻ സ്വദേശിയാണ് മരണപ്പെട്ടത്. പുലർച്ചെ യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ തകർക്കുന്നതിനിടെ ഇതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്.

ബനിയാസ് മേഖലയിൽ അസാധാരണ ശബ്ദമുണ്ടായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരണം സ്ഥിരീകരിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബനിയാസ് മേഖലയിൽ അധികൃതർ പരിശോധനകൾ കർശനമാക്കിയിയിരിക്കുകയാണ്. മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ ആരംഭിച്ചതിന് ശേഷം യുഎഇയിൽ റിപോർട്ട് ചെയ്യുന്ന എട്ടാമത്തെ മരണമാണിത്. ഇതുവരെ വിവിധ സംഭവങ്ങളിലായി 145 പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

മിസൈൽ അവശിഷ്ടങ്ങൾ പതിച്ചേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ നിർദ്ദേശം നൽകി. ഇത്തരം അപകട സ്ഥലങ്ങളിൽ പോയി ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുകയാണ്. ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം കാത്തിരിക്കണമെന്നും ദുരന്തനിവാരണ സേനയുമായി സഹകരിക്കണമെന്നും അബുദാബി പോലീസ് നിർദ്ദേശം നൽകി.

Online Class സ്പ്രിംഗ് ബ്രേക്കിന് ശേഷം രണ്ടാഴ്ച്ചത്തേക്ക് കൂടി ഓൺലൈൻ ക്ലാസുകൾ; യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

Online Class അബുദാബി: സ്പ്രിംഗ് ബ്രേക്കിന് ശേഷം രണ്ടാഴ്ച്ചത്തേക്ക് കൂടി ഓൺലൈൻ പഠനം തുടരണമെന്ന് നിർദ്ദേശം നൽകി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 22 വരെയുള്ള സ്പ്രിംഗ് ബ്രേക്കിന് ശേഷം രണ്ടാഴ്ച്ചത്തേക്ക് കൂടി ഓൺലൈൻ പഠനം തുടരണമെന്നാണ് നിർദ്ദേശം. രാജ്യത്തുടനീളമുള്ള നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, പൊതു സ്വകാര്യ സ്‌കൂളുകൾ തുടങ്ങിയവിടങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപക ജീവനക്കാർ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഈ നടപടി ബാധകമായിരിക്കും.

എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടാണ് പഠനം തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നത്. എല്ലാ ഗ്രേഡ് തലങ്ങളിലും പഠന നിലവാരം നിലനിർത്തിക്കൊണ്ട് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിദ്യാഭ്യാസ പ്രക്രിയ തുടരാൻ അനുവദിക്കുന്ന തരത്തിൽ സ്‌കൂളുകൾ ഓൺലൈനായി പ്രവർത്തിക്കുന്നതാണ്.

Fatwa Council ചെറിയ പെരുന്നാളും വെള്ളിയാഴ്ച്ചയും ഒരേ ദിവസം വന്നാൽ? പ്രാർത്ഥന നിയമങ്ങൾ വ്യക്തമാക്കി യുഎഇ ഫത്‌വ കൗൺസിൽ

Fatwa Council അബുദാബി: പെരുന്നാൾ ദിനവും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാലുള്ള പ്രാർത്ഥനാ നിയമങ്ങൾ വ്യക്തമാക്കി യുഎഇ ഫത്വ കൗൺസിൽ. അങ്ങനെ സംഭവിച്ചാൽ പെരുന്നാൾ നമസ്‌കാരവും ജുമുഅ നമസ്‌കാരവും അവയുടെ നിർദിഷ്ട സമയങ്ങളിൽ തന്നെ നിർവഹിക്കണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ നിരന്തരമുള്ള സംശയങ്ങൾക്ക് മറുപടിയായാണ് കൗൺസിൽ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്. ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായപ്രകാരം, പെരുന്നാൾ നമസ്‌കാരം നിർവഹിച്ചതുകൊണ്ട് മാത്രം വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരം ഒഴിവാക്കാൻ കഴിയില്ലെന്ന് ഫത്വ കൗൺസിൽ അറിയിച്ചു.

രണ്ട് നമസ്‌കാരങ്ങളും നിർബന്ധമാണ്. ജുമുഅ നമസ്‌കാരം ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ കർമ്മങ്ങളിലൊന്നാണ്. അതിലും കുറഞ്ഞ ബാധ്യതയുള്ള മറ്റൊരു നമസ്‌കാരം നിർവഹിച്ചതുകൊണ്ട് ജുമുഅ ഒഴിവാക്കാനാകില്ലെന്ന് ഖുർആൻ വചനങ്ങളും പ്രവാചകചര്യയും ഉദ്ധരിച്ച് കൗൺസിൽ ചൂണ്ടിക്കാട്ടി. മുഹമ്മദ് നബി(സ. അ) യുടെ കാലത്ത് ഈ രണ്ട് ദിനങ്ങളും ഒത്തുചേർന്നപ്പോൾ, പ്രവാചകർ ജുമുഅ ഉപേക്ഷിക്കാതെ രണ്ട് നമസ്‌കാരങ്ങളും നിർവഹിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തവർക്ക് ജുമുഅ ഒഴിവാക്കി വീടുകളിൽ ളുഹർ നമസ്‌കാരം നിർവഹിക്കുന്നതിന് ചില പണ്ഡിതർ അനുമതി നൽകിയിട്ടുണ്ട്. അത് പിന്തുടരുന്നവരും തെറ്റുകാരല്ല. എങ്കിലും, ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതാണ് കൂടുതൽ ഉത്തമം.

നിയമങ്ങളിൽ വ്യക്തത വന്ന സാഹചര്യത്തിൽ യുഎഇയിലെ പള്ളികളിൽ പതിവ് പോലെ ജുമുഅ നമസ്‌കാരം നടക്കുമെന്ന് കൗൺസിൽ സ്ഥിരീകരിച്ചു.

Reopens Airspace സുരക്ഷ ഉറപ്പാക്കി; യുഎഇയിലെ വ്യോമപാത തുറന്നു

Reopens Airspace അബുദാബി: രാജ്യത്തെ വ്യോമപാതയിലെ വിമാന ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായതായി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനങ്ങളുടെയും ജീവനക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ നേരത്തെ അധികൃതർ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നു. സുരക്ഷാ, പ്രവർത്തന വെല്ലുവിളികൾ സമഗ്രമായി വിലയിരുത്തിയതിനും ദേശീയ-അന്തർദേശീയ ഏജൻസികളുമായി ഏകോപനം നടത്തിയതിനും ശേഷമാണ് വ്യോമപാത വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് അതോറിറ്റി അറിയിച്ചു.

വ്യോമപാതയുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനുമാണ് എക്കാലത്തും പൂർണ്ണ മുൻഗണന നൽകുന്നതെന്നും അധികൃതർ വിശദീകരിച്ചു. പുതിയ സംഭവവികാസങ്ങളും അപ്‌ഡേറ്റുകളും അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട വകുപ്പുകളെയും പൊതുജനങ്ങളെയും അറിയിക്കും. യാത്രാ സമയങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടേണ്ടതാണ്. യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും മറ്റ് സഹായങ്ങളും പ്രാദേശിക ഭരണകൂടങ്ങളുടെ ഏകോപനത്തോടെ എയർലൈനുകൾ ലഭ്യമാക്കും. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതോറിറ്റി അറിയിച്ചു.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. അസാധാരണമായ ഈ സാഹചര്യത്തിൽ സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും വിവരങ്ങൾ അറിയാൻ ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

Drone Strike അബുദാബി ഷാ ഗ്യാസ് ഫീൽഡിൽ ഡ്രോൺ ആക്രമണം

Drone Strike അബുദാബി: അബുദാബിയിലെ ഷാ ഗ്യാസ് ഫീൽഡിലുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തം. തീ നിയന്ത്രണവിധേയമാക്കാൻ അടിയന്തര വിഭാഗങ്ങൾ രക്ഷാ പ്രവർത്തനം നടത്തി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി അടിയന്തര സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ദുബായിൽ പെരുന്നാൾ പ്രമാണിച്ച് സൗജന്യ പാർക്കിങ്; മെട്രോ, ബസ് സമയക്രമങ്ങളിൽ മാറ്റം; വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് അവധി

Dubai free parking Eid ദുബായ്: ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പെരുന്നാൾ ഒന്നാം ദിവസം മുതൽ മൂന്നാം ദിവസം അവസാനിക്കുന്നത് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. മൾട്ടി സ്റ്റോറി പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ് മേഖലകൾക്കും ഈ ഇളവ് ബാധകമാണ്. പെരുന്നാൾ നാലാം ദിവസം മുതൽ സാധാരണ നിരക്ക് പുനരാരംഭിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. ചന്ദ്രപ്പിറവി കാണുന്നതനുസരിച്ച് മാർച്ച് 19 വ്യാഴാഴ്ചയോ മാർച്ച് 20 വെള്ളിയാഴ്ചയോ ആയിരിക്കും ഈദുൽ ഫിത്തർ. ദുബായ് മെട്രോ, ട്രാം സമയക്രമം: മാർച്ച് 19 മുതൽ 21 വരെ മെട്രോയും ട്രാമും പ്രത്യേക സമയക്രമത്തിലായിരിക്കും സർവീസ് നടത്തുക: മെട്രോ (റെഡ്, ഗ്രീൻ ലൈൻ): * മാർച്ച് 18 മുതൽ 21 വരെ: പുലർച്ചെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. മാർച്ച് 22: രാവിലെ 8:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. ദുബായ് ട്രാം: ബുധൻ മുതൽ ശനി വരെ: രാവിലെ 6:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. ഞായർ: രാവിലെ 9:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ.  അബുദാബി സർവീസ്: മാർച്ച് 18 ഉച്ചയ്ക്ക് ശേഷം മുതൽ മാർച്ച് 22 വരെ അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് E100 സർവീസ് ഉണ്ടായിരിക്കില്ല. പകരം ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101 സർവീസ് ഉപയോഗിക്കാം. മുസഫ സർവീസ്: മാർച്ച് 19 മുതൽ 22 വരെ അൽ ജാഫിലിയ സ്റ്റേഷനിൽ നിന്ന് മുസഫയിലേക്ക് E102 ബസ് സർവീസ് ലഭ്യമായിരിക്കും. മാർച്ച് 19 വ്യാഴാഴ്ച മുതൽ 21 ശനിയാഴ്ച വരെ മിക്ക കേന്ദ്രങ്ങളും അടച്ചിരിക്കും. തസ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ ഉൾപ്പെടെയുള്ള ചില കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. റമദാൻ 30 ദിവസം പൂർത്തിയായാൽ ഞായറാഴ്ച വരെ അവധി നീളുന്നതാണ്. അവധി ദിവസങ്ങളിൽ ഇവ അടച്ചിടുമെങ്കിലും ഉമ്മു റമൂൽ സെന്ററും ദേര, അൽ ബർഷ, അൽ തവാർ തുടങ്ങിയ ഇടങ്ങളിലെ സ്മാർട്ട് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കും.

യുഎഇയിൽ വാഹനത്തിന് മുകളിൽ റോക്കറ്റ് പതിച്ചു; പ്രവാസി കൊല്ലപ്പെട്ടു

Abu Dhabi missile falls death അബുദാബി: അബുദാബിയിലെ അൽ ബാഹിയ മേഖലയിൽ സിവിലിയൻ വാഹനത്തിന് മുകളിൽ റോക്കറ്റ് പതിച്ചതായും സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും അബുദാബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ഫലസ്തീൻ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങൾക്കെതിരെ യുഎഇ വ്യോമ പ്രതിരോധ സേന ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. മാർച്ച് 14-ലെ കണക്കനുസരിച്ച്, ഇറാൻ വിക്ഷേപിച്ച 294 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂയിസ് മിസൈലുകൾ, 1600 ഡ്രോണുകൾ (UAV) എന്നിവ യുഎഇ വിജയകരമായി തകർത്തു. കഴിഞ്ഞ മാർച്ച് 7-ന് ആക്രമണങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കവെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സ Zayed അൽ നഹ്യാൻ ജനങ്ങൾക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. “ഇതൊരു യുദ്ധസമയമാണ്. നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ലെങ്കിൽ ക്ഷമിക്കുക. എന്നാൽ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾ പൂർണ്ണമായും നിറവേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നു.” – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്. ആശുപത്രിയിൽ പരിക്കേറ്റവരുടെ കൈകൾ പിടിച്ചും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചും ഏറെ വൈകാരികമായാണ് പ്രസിഡന്റ് സംസാരിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു നീക്കത്തെയും നിർണ്ണായകമായി നേരിടാൻ സായുധ സേന സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രാലയം ആവർത്തിച്ചു. സംഭവത്തെക്കുറിച്ച് തെറ്റായ വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

വിദേശത്ത് കുടുങ്ങിയ താമസക്കാരെയും ഗോൾഡൻ വിസക്കാരെയും തിരികെ എത്തിച്ച് യുഎഇ; സുരക്ഷയ്ക്ക് പ്രഥമ പരിഗണനയെന്ന് അധികൃതർ

UAE golden visa holders അബുദാബി: മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ താമസക്കാർക്കും ഗോൾഡൻ വിസ ഉടമകൾക്കും കൈത്താങ്ങായി യുഎഇ. വിദേശകാര്യ മന്ത്രാലയവും നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) ചേർന്നാണ് ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചത്. ഇറാന്റെ ആക്രമണങ്ങളെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക ഇടപെടൽ നടത്തിയത്. കര, വ്യോമ മാർഗങ്ങളിലൂടെ ഏകദേശം 500 താമസക്കാരെയാണ് അധികൃതർ ഇതിനോടകം രാജ്യത്ത് എത്തിച്ചത്. ശനിയാഴ്ച മാത്രം 6,000 യുഎഇ പൗരന്മാരെയും സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ അധികൃതർക്ക് സാധിച്ചു. വിദേശത്തുള്ള യുഎഇ നയതന്ത്ര മിഷനുകളുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു. മേഖലയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രാ പ്ലാനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷയ്ക്കാണ് രാജ്യം ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏതൊരു വെല്ലുവിളിയെയും നേരിടാൻ യുഎഇ ഭരണകൂടം സുസജ്ജമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും കൃത്യമായ ഏകോപനത്തിലൂടെ പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിക്കുന്നത് രാജ്യത്തിന്റെ ആസൂത്രണ മികവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഹോർമുസ് കടലിടുക്കിനായി സഖ്യമുണ്ടാക്കാൻ ട്രംപ്, ഇറാന് മറുപടി നല്‍കുമെന്ന് ഇസ്രയേല്‍

Strait of Hormuz ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. യുഎഇയിലും സൗദിയിലും വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെങ്കിലും പ്രതിരോധ സേന അവയെ വിജയകരമായി നേരിട്ടു. ദുബായ് വിമാനത്താവളത്തിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ ഏഴ് രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കാൻ ശ്രമം തുടങ്ങി. അതേസമയം ഇറാന് ഇനിയും ശക്തമായ മറുപടി നൽകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. അബുദാബി അൽ ബാഹിയ മേഖലയിൽ സിവിലിയൻ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഫലസ്തീൻ സ്വദേശിയായ ഒരാൾ കൊല്ലപ്പെട്ടു. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്ന് തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. എമിറേറ്റ്‌സ് ഇന്ന് രാവിലെ 10 മണി മുതൽ പരിമിതമായ സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. എന്നാൽ പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഖത്തർ എയർവേയ്‌സ് മാർച്ച് 28 വരെ മിക്ക സർവീസുകളും നിർത്തിവെച്ചു റിയാദിനും കിഴക്കൻ മേഖലയ്ക്കും മുകളിൽ എത്തിയ 15 ഡ്രോണുകൾ സൗദി അറേബ്യ വെടിവച്ചിട്ടു. യുഎഇയും തുടർച്ചയായ മിസൈൽ ഭീഷണികളെ പ്രതിരോധിച്ചു വരികയാണ്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.73 ഡോളറിൽ എത്തി. ഫിലിപ്പീൻ പെസോ ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ച രേഖപ്പെടുത്തി (ഒരു ദിർഹത്തിന് 16.24 പെസോ). നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ തന്നെ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അനാവശ്യമായി വിമാനത്താവളത്തിലേക്ക് പോകരുത്. എയർലൈനുകളിൽ നിന്ന് ലഭിക്കുന്ന കൃത്യമായ വിവരങ്ങൾക്കനുസരിച്ച് മാത്രം യാത്രകൾ പ്ലാൻ ചെയ്യുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group