
Iran denies talks with US ടെഹ്‌റാൻ: അമേരിക്കയുമായി രഹസ്യചർച്ചകൾ നടത്തുന്നുവെന്ന വാർത്തകൾ തള്ളി ഇറാൻ. സാമ്പത്തിക മേഖലയിലെ തകർച്ച മറികടക്കാനും യുദ്ധത്തിൽ നേരിടുന്ന തിരിച്ചടികളിൽ നിന്ന് ശ്രദ്ധതിരിക്കാനുമാണ് അമേരിക്ക വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയാകാമെന്ന അമേരിക്കയുടെ സന്ദേശങ്ങൾ സൗഹൃദ രാജ്യങ്ങൾ വഴി ലഭിച്ചിട്ടുണ്ടെങ്കിലും അതിനോട് പ്രതികരിക്കേണ്ടതില്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്ന കാര്യത്തിലോ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളിലോ മാറ്റമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ചർച്ചകൾ നിഷേധിക്കുമ്പോഴും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യത്യസ്തമായ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവുമായല്ല, മറിച്ച് താൻ ബഹുമാനിക്കുന്ന മറ്റൊരു ‘ഉന്നത നേതാവുമായി’ ചർച്ചകൾ നടത്തിയെന്നാണ് ട്രംപിന്റെ അവകാശവാദം. ചർച്ചകൾ വിജയിച്ചാൽ ഇറാൻ തങ്ങളുടെ ആണവായുധ മോഹങ്ങൾ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DPuSoSQtxNu92poSVeu3KQ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ ചർച്ചകൾ ഈ ആഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്നേക്കുമെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടത്തിയവർക്ക് കഠിനമായ ശിക്ഷ നൽകണമെന്നാണ് ഇറാൻ ജനത ആഗ്രഹിക്കുന്നതെന്ന് സ്പീക്കർ ഖാലിബാഫ് പറഞ്ഞു. അമേരിക്കയും ഇസ്രായേലും സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ലോകത്തെ ഇന്ധന വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. യുദ്ധം നീണ്ടുപോകുന്നത് ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ എണ്ണ വിപണിയിൽ കൃത്രിമമായ ഉണർവ് സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് ഇറാന്റെ ആരോപണം.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
പെരുന്നാള്‍ ആഘോഷം ദുരന്തമായി; കണ്ണീരിലാഴ്ത്തി മലയാളികളുടെ വേര്‍പാട്
oman flash flood മസ്‌കത്ത്: ഒമാനിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദയാത്രയ്ക്ക് പോയ കുടുംബങ്ങളാണ് വാദിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ അപകടത്തിൽപ്പെട്ടത്. പാലക്കാട് തൃത്താല സ്വദേശികളായ മൂന്ന് പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ബർകയിലെ സൂക്കിന് ഉള്ളിലുള്ള വാദിയിലാണ് തൃത്താല സ്വദേശികൾ സഞ്ചരിച്ച വാഹനം ഒഴുക്കിൽപ്പെട്ടത്. ഷംല ലുബിഷാദ് (32): തൃത്താല കോട്ടപ്പാടം സ്വദേശിനി, ഫഹദ് യൂസഫ് (37): തൃത്താല തച്ചറത്തൊടിയിൽ സ്വദേശി, റംല (58): ഫഹദ് യൂസഫിന്റെ മാതാവ്. മഹേഷ് കുമാർ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി (വാദി ബനീ ഖാലിദിൽ വെച്ചാണ് അപകടമുണ്ടായത്). സീബിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന തൃത്താല സ്വദേശി ലുബിഷാദും കുടുംബവും സുഹൃത്തായ ഫഹദ് യൂസഫിന്റെ കുടുംബവും ചേർന്ന് ബർകയിലെ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വാദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ വാഹനം കുത്തൊഴുക്കിൽപ്പെടുകയായിരുന്നു. ലുബിഷാദും മക്കളും ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലുബിഷാദും ഷംലയും കഴിഞ്ഞ 11 വർഷമായി ഒമാനിൽ ബിസിനസ് നടത്തിവരികയായിരുന്നു. കൊല്ലം സ്വദേശിയായ മഹേഷ് കുമാർ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിലുള്ള കാറ്റും കനത്ത മഴയുമാണ് ഒമാനിൽ അനുഭവപ്പെടുന്നത്. ഇതുവരെ 40-ലധികം പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ബർകയിൽ 133 mm മഴയാണ് രേഖപ്പെടുത്തിയത്. അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നിട്ടുണ്ട്. അമറാത്ത്–ബൗഷർ മലമ്പാത താൽക്കാലികമായി അടച്ചു. വാദികൾ മുറിച്ചുകടക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഒമാനിൽ പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് നിലവിലുള്ളതിനേക്കാൾ ശക്തമായ മഴയ്ക്ക് കാരണമായേക്കാം. വടക്കൻ അൽ ശർഖിയ, മസ്‌കത്ത് ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ അതീവ ജാഗ്രത തുടരുകയാണ്.