
Emergency Warning Messages ദുബായ്: യാത്രയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകാതെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശിച്ച് യുഎഇ അധികൃതർ. ഔദ്യോഗിക സന്ദേശങ്ങൾ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരണമെന്നും ജോലിസ്ഥലത്തോ കെട്ടിടങ്ങൾക്കുള്ളിലോ ആണെങ്കിൽ ഉടൻ ജോലി നിർത്തിവച്ച് ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ബേസ്മെന്റുകളോ ഉൾവശത്തെ മുറികളോ അഭയസ്ഥാനമായി തിരഞ്ഞെടുക്കാം. ലിഫ്റ്റുകൾ (എലവേറ്റർ)ക്ക് പകരം പടവുകൾ മാത്രം ഉപയോഗിക്കുക. മാളുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. തിക്കും തിരക്കും ഉണ്ടാക്കാതെ കെട്ടിടത്തിന്റെ ഉൾഭാഗങ്ങളിലേക്ക് നീങ്ങുക. പരസ്യപ്പലകകൾ, പോസ്റ്റുകൾ, ഗ്ലാസ് ചുവരുകൾ എന്നിവയുടെ അടുത്തുനിന്ന് മാറിനിൽക്കണം. പുകയോ പൊടിയോ ഉള്ള സാഹചര്യമാണെങ്കിൽ മൂക്കും വായയും തുണി ഉപയോഗിച്ച് മറയ്ക്കുകയും തറയിൽ കിടന്ന് തല സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.
നിങ്ങൾ റോഡിലായിരിക്കുമ്പോഴാണ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗത കുറച്ച് അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം. തുറസ്സായ സ്ഥലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ വാഹനം നിർത്തരുത്. സുരക്ഷിതമായ കെട്ടിടങ്ങൾ ലഭ്യമല്ലെങ്കിൽ വണ്ടി ഒതുക്കി നിർത്തി എൻജിൻ ഓഫ് ചെയ്ത് ഗ്ലാസുകൾ ഉയർത്തി ഉള്ളിൽ തന്നെ ഇരിക്കുക. റോഡിലെ അപകടങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മഴയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപ്പോൾ വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സുരക്ഷിതമായി നിർത്തണം. അവയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കരുതുക. അവയെ പുറത്തേക്ക് വിടുകയോ അപകടസ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയോ ചെയ്യരുത്. മൃഗങ്ങളെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ മുൻസിപ്പാലിറ്റി വകുപ്പിനെ 993 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Ukraine President യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി യുക്രൈൻ പ്രസിഡന്റ്; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു
Ukraine President ദുബായ്: യുഎഇയിൽ സന്ദർശനം നടത്തി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. സൗദി അറേബ്യയിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷമാണ് സെലൻസ്‌കി യുഎഇയിലെത്തിയത്.
യുഎഇക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ സെലൻസ്‌കി ശക്തമായി അപലപിച്ചു. ഇത്തരം പ്രകോപനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആഗോള സമ്പദ് വ്യവസ്ഥയെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ’ വഴി ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും തീരുമാനമായി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ യുഎഇ ഏതറ്റം വരെയും പോകുമെന്ന് ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കാതിരിക്കാൻ യുഎഇ അതീവ സംയമനവും വിവേകവുമാണ് കാണിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ; മിസൈലുകളും ഡ്രോണുകളും പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം
Iran Attack അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ. ഇറാനിൽ നിന്നെത്തിയ മിസൈലുകളും ആളില്ലാ വിമാനങ്ങളും പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന് നേരെയുള്ള ഒന്നിലധികം ഭീഷണികൾ വിജയകരമായി നിർവീര്യമാക്കിയതായി അധികൃതർ വ്യക്തമാക്കി.
സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 398 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1,872 ഡ്രോണുകൾ എന്നിവ യുഎഇ വിജയകരമായി പ്രതിരോധിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ ഒരു മാസമായി തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ദേശീയ സേവനത്തിനിടെ വീരമൃത്യു വരിച്ച രണ്ട് യുഎഇ സൈനികർ, സൈന്യവുമായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ പൗരൻ, ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ട് സാധാരണക്കാർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.
Emergency Warning യാത്രയിലോ ഷോപ്പിംഗിലോ ആയിരിക്കുമ്പോൾ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Emergency Warning ദുബായ്: യാത്രയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് യുഎഇ അധികൃതർ. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും പരിഭ്രാന്തരാകാതെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. ഔദ്യോഗിക സന്ദേശങ്ങൾ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുക. ജോലിസ്ഥലത്തോ കെട്ടിടങ്ങൾക്കുള്ളിലോ ആണെങ്കിൽ ഉടൻ ജോലി നിർത്തിവച്ച് ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കണം.
ബേസ്മെന്റുകളോ ഉൾവശത്തെ മുറികളോ അഭയസ്ഥാനമായി തിരഞ്ഞെടുക്കാം. ലിഫ്റ്റുകൾ (എലവേറ്റർ)ക്ക് പകരം പടവുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളെയും ലിങ്കുകളെയും ജാഗ്രതയോടെ കാണണമെന്നും നിർദ്ദേശമുണ്ട്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും അവ മാത്രം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുകയും ചെയ്യണം.
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരവും സമൂഹത്തിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നതുമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളുടെ മാനസികാവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം. അവരോട് ശാന്തമായി സംസാരിക്കുകയും സുരക്ഷിതരാണെന്ന ഉറപ്പ് നൽകുകയും വേണം. ഭയപ്പെടുത്തുന്ന വാർത്തകൾ കാണുന്നത് നിയന്ത്രിക്കണം. പ്രായമായവർക്കും നിശ്ചയദാർഢ്യമില്ലാത്തവർക്കും പ്രത്യേക ശാരീരിക-മാനസിക പിന്തുണ ഉറപ്പാക്കണം. അവർക്ക് ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിക്കണമെന്നും ഏധികൃതർ വിശദമാക്കി.
മാളുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. തിക്കും തിരക്കും ഉണ്ടാക്കാതെ കെട്ടിടത്തിന്റെ ഉൾഭാഗങ്ങളിലേക്ക് നീങ്ങുക. പരസ്യപ്പലകകൾ, പോസ്റ്റുകൾ, ഗ്ലാസ് ചുവരുകൾ എന്നിവയുടെ അടുത്തുനിന്ന് മാറിനിൽക്കണം. പുകയോ പൊടിയോ ഉള്ള സാഹചര്യമാണെങ്കിൽ മൂക്കും വായയും തുണി ഉപയോഗിച്ച് മറയ്ക്കുകയും തറയിൽ കിടന്ന് തല സംരക്ഷിക്കുകയും ചെയ്യണം. റോഡിലായിരിക്കുമ്പോഴാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗത കുറച്ച് അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക. തുറസ്സായ സ്ഥലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ വാഹനം നിർത്തരുത്. സുരക്ഷിതമായ കെട്ടിടങ്ങൾ ലഭ്യമല്ലെങ്കിൽ വണ്ടി ഒതുക്കി നിർത്തി എൻജിൻ ഓഫ് ചെയ്ത് ഗ്ലാസുകൾ ഉയർത്തി ഉള്ളിൽ തന്നെ ഇരിക്കുക. റോഡിലെ അപകടങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കുകയും വേണം.
UAE Rain യുഎഇയിൽ അടുത്ത ആഴ്ച്ചയും മഴയ്ക്ക് സാധ്യത? കാലാവസ്ഥാ പ്രവചനം അറിയാം
UAE Rain അബുദാബി: യുഎഇയിൽ അടുത്തയാഴ്ച്ചയും മഴയ്ക്ക് സാധ്യത. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ, ഈ ആഴ്ച്ച രാജ്യത്ത് അനുഭവപ്പെട്ട മഴയേക്കാളും കാറ്റിനേക്കാളും കുറവ് തീവ്രതയിലായിരിക്കും അടുത്ത ആഴ്ച്ചയിൽ മഴയും കാറ്റും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
തെക്കൻ ഉൾനാടൻ പ്രദേശങ്ങൾ, അൽ ഐനിന് ചുറ്റുമുള്ള പ്രദേശങ്ങൾ, രാജ്യത്തിന്റെ ചില ഉൾഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. മഴയുടെ ഭൂരിഭാഗവും നേരിയതോ മിതമായതോ ആയിരിക്കും. എന്നാൽ, ചില പ്രദേശങ്ങളിൽ മാത്രം ശക്തമായ മഴയുണ്ടാകാനുമിടയുണ്ട്.
Iran Attack ഇറാൻ ആക്രമണം; അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 5 പേർക്ക് പരിക്ക്, രണ്ടിടങ്ങളിൽ തീപിടുത്തം
Iran Attack അബുദാബി: ഇറാൻ ആക്രമണത്തെ തുടർന്ന് അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 5 പേർക്ക് പരിക്ക്. ഇന്ത്യൻ പൗരന്മാർക്കാണ് പരിക്കേറ്റത്. മിസൈൽ അവശിഷ്ടങ്ങൾ വീണ് അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺ (കെസാദ്) പരിസരത്ത് രണ്ട് ഇടങ്ങളിലായി തീ പിടുത്തമുണ്ടായി. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടുത്തമുണ്ടായത്.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകിയതായി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംഭവസ്ഥലത്ത് സിവിൽ ഡിഫൻസ് അടക്കമുള്ള സുരക്ഷാ വിഭാഗങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. മിസൈൽ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Big Ticket ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി മലയാളികൾക്ക് നേട്ടം, മൂന്ന് പേർക്ക് ഭാഗ്യ സമ്മാനമായി സ്വർണ്ണക്കട്ടികൾ
Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മാർച്ചിലെ മൂന്നാം വാരത്തിൽ മലയാളികൾക്ക് നേട്ടം. മൂന്ന് പേർക്ക് ഭാഗ്യ സമ്മാനമായി സ്വർണ്ണക്കട്ടികളാണ് ലഭിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള നാലു പേർ വീതം 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണക്കട്ടികളാണ് സമ്മാനമായി നേടിയത്. ഇതിൽ ഇന്ത്യക്കാരിൽ മൂന്നുപേരും മലയാളികളാണ്.
കണ്ണൂർ സ്വദേശി സുനീഷ് കൃഷ്ണൻ ബാലകൃഷ്ണനാണ് ഭാഗ്യശാലികളിൽ ഒരാൾ. കഴിഞ്ഞ 18 വർഷമായി ദുബായിൽ സെയിൽസ് പ്രഫഷണലായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ടു വർഷമായി സ്ഥിരമായി ഇദ്ദേഹം ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷണം നടത്താറുണ്ട്. ഇത്തവണ സുനീഷ് നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. തന്റെ ഭാഗ്യനമ്പറായ 3-ൽ അവസാനിക്കുന്ന ടിക്കറ്റുകൾ മാത്രമേ അദ്ദേഹം തിരഞ്ഞെടുക്കാറുള്ളൂ. ആദ്യമായി തേടിയെത്തിയ ഈ വലിയ ഭാഗ്യത്തിന്റെ തന്റെ വിഹിതം നാട്ടിലെ ഒരു അനാഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കായി നൽകാനാണ് സുനീഷിന്റെ തീരുമാനം. എപ്പോഴെങ്കിലും തനിക്ക് ഭാഗ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും ഈ വിജയം ആ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.
ദുബായിൽ ബിസിനസ് നടത്തുന്ന മലയാളി ശരത് ബാലനാണ് സ്വർണസമ്മാനം നേടിയ മറ്റൊരു ഭാഗ്യശാലി. കഴിഞ്ഞ 20 വർഷമായി ശരത് യുഎഇയിലുണ്ട്. നറുക്കെടുപ്പ് വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ ജോലി സംബന്ധമായ മീറ്റിംഗിലായിരുന്നതിനാൽ അദ്ദേഹത്തിന് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഓൺലൈനിലൂടെ ഫലം പരിശോധിച്ചപ്പോഴാണ് താനുൾപ്പെടുന്ന സംഘമാണ് സ്വർണക്കട്ടി നേടിയതെന്ന വിവരം അദ്ദേഹം മനസിലാക്കിയത്. ഒരുപാട് സന്തോഷമുണ്ടെന്നും ബിഗ് ടിക്കറ്റിലെ പങ്കാളിത്തം തുടരുമെന്നും ശരത് പറഞ്ഞു.
കേരളത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഇബ്രാഹിമാണ് മൂന്നാമത്തെ മലയാളി വിജയി. കഴിഞ്ഞ 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്ന തന്റെ പിതാവിൽ നിന്നും യുഎഇയിലുള്ള സഹോദരനിൽ നിന്നുമാണ് ഇബ്രാഹിം ഈ ഭാഗ്യപരീക്ഷണത്തെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ആറ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കാറുണ്ട്. ഈ വർഷം അവസാനം ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഇബ്രാഹിം. തന്റെ വിദേശയാത്രയ്ക്കുള്ള വലിയൊരു സാമ്പത്തിക സഹായമായി ഈ ഭാഗ്യസമ്മാനം മാറുമെന്ന് അദ്ദേഹം അറിയിച്ചു. അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് അസ്ഹർ ജാം ഇമാം ബക്ഷിനെയും ഭാഗ്യദേവത കടാക്ഷിച്ചു. ഇനി മാർച്ചിൽ ഒരു പ്രതിവാര നറുക്കെടുപ്പ് കൂടി ബാക്കിയുണ്ട്. അതിലും നാലുപേർക്ക് സ്വർണക്കട്ടികൾ സ്വന്തമാക്കാം.
ഏപ്രിൽ മൂന്നിന് നടക്കുന്ന മഹാ നറുക്കെടുപ്പിലേക്കാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. 20 ദശലക്ഷം ദിർഹമാണ് (ഏകദേശം 45 കോടിയിലേറെ ഇന്ത്യൻ രൂപ) അന്ന് ഒന്നാം സമ്മാനമായി നൽകുന്നത്. കൂടാതെ അഞ്ച് പേർക്ക് ആശ്വാസ സമ്മാനമായി 200 ഗ്രാം സ്വർണക്കട്ടികളും ലഭിക്കും. ഏപ്രിൽ മൂന്നിന് മാസെരാട്ടി ഗ്രെക്കേൽ കാറിനായുള്ള നറുക്കെടുപ്പും മേയിൽ ലാൻഡ് റോവർ ഡിഫൻഡർ കാറിനായുള്ള നറുക്കെടുപ്പും നടക്കും.
Road Accident വിവാഹം നടന്നത് ഒരാഴ്ച്ച മുൻപ്; ഗൾഫിൽ മലയാളി നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഭാര്യ മരിച്ചു
Road Accident റിയാദ്: ഗൾഫിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ദമാം-റിയാദ് ഹൈവേയിൽ ഉമ്മുൽ അറാറിൽ വെച്ചാണ് മലയാളി നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ ആണ് മരിച്ചത്. 23 വയസായിരുന്നു. ഭർത്താവ് യാസീനുമൊന്നിച്ച് റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ദമാമിൽ വച്ച് ഒരാഴ്ച്ച മുൻപായിരുന്നു ഇവരുടെ വിവാഹം.
യാസീനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ലോകത്തെ മുനയിൽ നിർത്തി ബാബ് അൽ മൻദിബ് ഭീഷണി; ആഗോള എണ്ണ വിപണിയും ഇന്റർനെറ്റ് ബന്ധവും പ്രതിസന്ധിയിൽ
Bab al-Mandeb threat സനാ: പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നതിനിടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ബാബ് അൽ മൻദിബ് അടയ്ക്കുമെന്ന ഹൂതി വിമതരുടെ ഭീഷണി ആഗോള സമ്പദ്‌വ്യവസ്ഥയെ ആശങ്കയിലാക്കുന്നു. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഈ പാത തടസ്സപ്പെട്ടാൽ അത് രണ്ടാം ‘ഹോർമുസ്’ പ്രതിസന്ധിയായി മാറുമെന്നാണ് വിലയിരുത്തൽ. യെമൻ തീരത്തിന് സമീപം കേവലം 29 കിലോമീറ്റർ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ പാതയിലൂടെയാണ് ആഗോള എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത്. ഇറാൻ മണ്ണിൽ യുഎസ് സൈന്യം പ്രവേശിച്ചാൽ പാത പൂർണ്ണമായും അടയ്ക്കുമെന്നാണ് ഹൂതികളുടെ താക്കീത്. ബാബ് അൽ മൻദിബ് എന്നാല്‍ അറബിക് ഭാഷയിൽ “കണ്ണീരിന്റെ വാതിൽ” എന്നാണർത്ഥം. അറേബ്യൻ ഉപദ്വീപിനും (യെമൻ) ആഫ്രിക്കൻ രാജ്യങ്ങൾക്കും (ജിബൂട്ടി, എറിട്രിയ) ഇടയിലുള്ള പ്രദേശം. ചരക്കുകപ്പലുകൾക്ക് സൂയസ് കനാലിലേക്ക് പ്രവേശിക്കാനുള്ള ഏക പ്രവേശന കവാടമാണിത്. ഹോർമുസ് കടലിടുക്കും ബാബ് അൽ മൻദിബും ഒരേസമയം തടസ്സപ്പെട്ടാൽ ലോകത്തെ മൂന്നിലൊന്ന് എണ്ണ വിതരണവും നിലയ്ക്കും. പ്രതിദിനം 8.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടന്നുപോയിരുന്ന ഈ പാതയിൽ ആക്രമണങ്ങൾക്ക് ശേഷം അത് 4.5 ദശലക്ഷമായി കുറഞ്ഞു. പാത അടച്ചാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരും. ഈ പാത ഒഴിവാക്കിയാൽ കപ്പലുകൾക്ക് ആഫ്രിക്ക ചുറ്റി 6,000 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും. ഇത് ചരക്കുകൂലി വർദ്ധിക്കാനും വിതരണ ശൃംഖല തകരാനും കാരണമാകും. ലോകത്തെ പ്രധാന ഇന്റർനെറ്റ് ഡാറ്റാ കേബിളുകൾ ഈ കടലിടുക്കിന് അടിയിലൂടെയാണ് കടന്നുപോകുന്നത്. ആക്രമണം ഈ കേബിളുകളെ ബാധിച്ചാൽ ആഗോള ആശയവിനിമയ സംവിധാനം തന്നെ തകരാറിലാകും. ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ: അമേരിക്കയുടെ നേതൃത്വത്തിൽ കപ്പലുകൾക്ക് സംരക്ഷണം നൽകാൻ രൂപീകരിച്ച ബഹുരാഷ്ട്ര ടാസ്ക് ഫോഴ്സാണിത്. മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകൾക്ക് സംരക്ഷണമൊരുക്കാൻ ഇന്ത്യൻ നാവികസേനയും സജീവമാണ്. ജിബൂട്ടിയിൽ യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് സൈനിക താവളങ്ങളുണ്ടെങ്കിലും ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങൾ വലിയ വെല്ലുവിളിയായി തുടരുന്നു.