ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; യുഎഇയിൽ നാളെ പുതിയ നിരക്ക് പ്രഖ്യാപിക്കും

Fuel price UAE ദുബായ്: പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ സൈനിക സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ് വരുത്തിയിരിക്കുകയാണ്. ഫെബ്രുവരി അവസാനവാരം ബാരലിന് 72.87 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില മാർച്ച് 30-ന് രാവിലെ 114.7 ഡോളറിലെത്തി. ഏകദേശം 57 ശതമാനത്തിലധികം വർദ്ധനവാണ് ഒരു മാസത്തിനിടെ ഉണ്ടായത്. മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ഫിലിപ്പീൻസിലാണ് ഏറ്റവും ഉയർന്ന വിലവർദ്ധനവ് (80% ത്തിലധികം) രേഖപ്പെടുത്തിയത്. ഫെബ്രുവരി മുതൽ മാർച്ച് പകുതി വരെ യൂറോപ്യൻ രാജ്യങ്ങളിൽ ശരാശരി 12 ശതമാനം വില വർദ്ധനവ് ഉണ്ടായി. പാകിസ്ഥാൻ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ചൈന, യുുകെ, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ധനവില ഉയർത്തിക്കഴിഞ്ഞു. യുഎഇയിൽ അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് ആഭ്യന്തര ഇന്ധനവില നിശ്ചയിക്കുന്നത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വില വർധിക്കാനാണ് സാധ്യത. മാർച്ച് 2026-ലെ നിലവിലെ നിരക്ക്: സൂപ്പർ 98: ലിറ്ററിന് 2.59 ദിർഹം, സ്പെഷ്യൽ 95: ലിറ്ററിന് 2.48 ദിർഹം, ഇ-പ്ലസ് 91: ലിറ്ററിന് 2.40 ദിർഹം. ഡീസൽ: ലിറ്ററിന് 2.72 ദിർഹം. നാളെ (മാർച്ച് 31) വൈകുന്നേരത്തോടെ ഏപ്രിൽ മാസത്തേക്കുള്ള പുതിയ നിരക്കുകൾ യുഎഇ ഊർജ്ജ മന്ത്രാലയം പ്രഖ്യാപിക്കും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 114 ഡോളറിന് മുകളിൽ എത്തിയ സാഹചര്യത്തിൽ യുഎഇയിലെ പെട്രോൾ പമ്പുകളിലും വില വർദ്ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

യുദ്ധത്തിനിടയിലും ചിറകുവിരിച്ച് യുഎഇ വിമാനക്കമ്പനികൾ; ലോകമെമ്പാടും സർവീസുകൾ സജീവം ; യാത്രക്കാർക്കായി പുതിയ പട്ടിക പുറത്ത്

UAE airlines ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വ്യോമപാതയിലെ നിയന്ത്രണങ്ങളും നിലനിൽക്കുമ്പോഴും ലോകമെമ്പാടുമുള്ള തങ്ങളുടെ സർവീസുകൾ വിപുലീകരിച്ച് യുഎഇ വിമാനക്കമ്പനികൾ. എമിറേറ്റ്‌സ്, ഇതിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ കമ്പനികൾ വിവിധ ഭൂഖണ്ഡങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് തടസ്സമില്ലാതെ സർവീസുകൾ തുടരുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തിൽ വിമാന സമയക്രമങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ വഴി വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രധാന വിമാനക്കമ്പനികളും അവ സർവീസ് നടത്തുന്ന പ്രധാന ഇടങ്ങളും താഴെ നൽകുന്നു: ഇതിഹാദ് എയർവേയ്‌സ്- 40-ലധികം രാജ്യങ്ങളിലായി നൂറിലധികം നഗരങ്ങളിലേക്ക് ഇതിഹാദ് സർവീസ് നടത്തുന്നു. കാൽഗറി, ഡമാസ്കസ്, ലക്സംബർഗ്, സലാല എന്നിവയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ. ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ഡൽഹി തുടങ്ങിയവയാണ് പ്രധാന നഗരങ്ങൾ. മറ്റ് പ്രധാന ഇടങ്ങൾ: ലണ്ടൻ, പാരിസ്, ന്യൂയോർക്ക്, ടോക്കിയോ, സിഡ്നി, കെയ്‌റോ. ലോകമെമ്പാടുമുള്ള 140-ഓളം നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സിന്റെ സർവീസ്. ഇന്ത്യ: കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, പസഫിക് രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങൾ. ഫ്ലൈ ദുബായ്- ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് മിഡിൽ ഈസ്റ്റ്, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. കേരളം: കൊച്ചി, കോഴിക്കോട്. മറ്റ് നഗരങ്ങൾ: കാബൂൾ, കൊളംബോ, കാഠ്മണ്ഡു, ഇസ്താംബുൾ, മോസ്കോ, തിബിലിസി. എയർ അറേബ്യ- ഷാർജ ആസ്ഥാനമായ എയർ അറേബ്യ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വിപുലമായ സർവീസുകൾ നടത്തുന്നു. ഇന്ത്യ: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂർ, ഗോവ, ജയ്പൂർ തുടങ്ങി നിരവധി ഇടങ്ങൾ. യൂറോപ്പ്: ആംസ്റ്റർഡാം, ബാഴ്സലോണ, ലണ്ടൻ, മിലാൻ, പ്രാഗ്, വാഴ്സ. മേഖലയിലെ സംഘർഷങ്ങൾ കാരണം വിമാനങ്ങളുടെ റൂട്ടുകളിലും സമയത്തിലും പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കുന്നത് നന്നായിരിക്കും.

യുഎഇയിലെ മഴവെള്ളത്തിൽ ഒഴുകിപ്പോയത് 300 നമ്പർ പ്ലേറ്റുകൾ; മണിക്കൂറുകളോളം വെള്ളത്തിൽ നടന്ന് ശേഖരിച്ച് മലയാളി യുവാവ്

number plates washed away UAE rain ഷാർജ: യുഎഇയിൽ പെയ്ത കനത്ത മഴയിൽ വാഹനങ്ങളിൽ നിന്ന് വേർപെട്ട് ഒഴുകിപ്പോയ മുന്നൂറോളം നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പൊലീസിന് കൈമാറി മലയാളി യുവാവ് മാതൃകയായി. കോഴിക്കോട് അത്തോളി സ്വദേശിയായ സനീഹ് ഹസനാണ് മണിക്കൂറുകളോളം വെള്ളക്കെട്ടിലൂടെ നടന്ന് ഇവ കണ്ടെടുത്തത്. സനീഹിന്റെ ഈ കാരുണ്യപ്രവൃത്തി ഒട്ടേറെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഷാർജ മുവൈലയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ സഹായിക്കാനും വാഹനങ്ങൾ തള്ളിനീക്കാനും എത്തിയപ്പോഴാണ് നമ്പർ പ്ലേറ്റുകൾ പലതും ഊരിപ്പോയത് സനീഹിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മകൾ ഹെസ്സ എയ്മലിനൊപ്പം ചേർന്ന് അഞ്ചും ആറും മണിക്കൂർ പരിശ്രമിച്ചാണ് ഇത്രയേറെ നമ്പർ പ്ലേറ്റുകൾ അദ്ദേഹം വീണ്ടെടുത്തത്. നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ അത് വീണ്ടും എടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് സനീഹ് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ദുബായ് പൊലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ ടീം അംഗം കൂടിയായ സനീഹ്, ശേഖരിച്ച നമ്പർ പ്ലേറ്റുകൾ ദുബായ് പൊലീസിലെ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ വിഭാഗത്തിലും ഷാർജ പൊലീസിലുമായി ഏൽപിച്ചു. തന്റെ ബിസിനസ് തിരക്കുകൾക്കിടയിലും മകളെയും കൂട്ടി നടത്തിയ ഈ പ്രവർത്തനം പ്രവാസി സമൂഹത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റി. നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ദുബായ് പോലീസ് ആപ്പിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം വഴി ഇവ പരിശോധിക്കാവുന്നതാണ്. ദുബായ് പോലീസിൽ ലഭ്യമല്ലാത്തവർക്ക് ഷാർജ പോലീസിലും അന്വേഷിക്കാവുന്നതാണെന്ന് സനീഹ് അറിയിച്ചു. പ്ലേറ്റുകൾ കണ്ടെത്താൻ കഴിയാത്തവർക്ക് ആപ്പ് വഴി തന്നെ ലോസ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് പുതിയ നമ്പർ പ്ലേറ്റുകൾ കരസ്ഥമാക്കാം.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ കുഴഞ്ഞുവീണു; ആരും ശ്രദ്ധിക്കാതെ നിലത്ത് കിടന്നത് ഏറെ നേരം മലയാളി മരിച്ചു

Malayali Collapsed To Death മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി സ്വദേശി സലാഹുദ്ദീൻ (40) ആണ് ശനിയാഴ്ച ഒമാനിലെ ഖദ്റയിൽ വെച്ച് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയായിരുന്നു അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ 15 വർഷമായി ഒമാനിൽ പ്രവാസിയായ സലാഹുദ്ദീൻ സുവൈഖിലെ ഖദ്റയിലുള്ള സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്തെത്തിയ അദ്ദേഹം മുറിക്ക് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. സലാഹുദ്ദീൻ കുഴഞ്ഞുവീണ സമയം പരിസരത്ത് ആരുമുണ്ടായിരുന്നില്ല. പിന്നീട് കൂടെ താമസിക്കുന്നയാൾ എത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബറിലാണ് അവധി കഴിഞ്ഞ് അദ്ദേഹം നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. മൂന്ന് പിഞ്ചുകുട്ടികളാണ് സലാഹുദ്ദീനുള്ളത്. ഏറ്റവും ഇളയ മകൾക്ക് ആറ് മാസം മാത്രമാണ് പ്രായം. സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫയും ഖദ്റയിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. മാതാപിതാക്കൾ: പരേതനായ കമ്മു മുസ്‍ലിയാർ (പിതാവ്), ആയിശ (മാതാവ്). ഭാര്യ: അംറത്ത് റിസ്‍വാന. മക്കൾ: ഫൈഹ (6 വയസ്സ്), ഫർഹ (4 വയസ്സ്), ഫൈറ (6 മാസം).

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Join WhatsApp Group