
Khor Fakkan Port ഷാർജ: ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ആക്രമണം. ഇതുവരെ പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സംഭവവികാസങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി.
കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. ഒരാഴ്ച്ച മുമ്പ്, എമിറേറ്റിന്റെ മധ്യ മേഖലയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തെ ലക്ഷ്യമിട്ട് ഒരു ഡ്രോൺ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിലും ആർക്കും പരിക്കേൽക്കുകയോ ആളപായമൊന്നും സംഭവിക്കുകയോ ചെയ്തിരുന്നില്ല.
ഏപ്രിൽ 5 ന് ഇറാനിൽ നിന്നുള്ള 9 ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, 50 ഡ്രോണുകൾ എന്നിവ യുഎഇ തകർത്തതായി പ്രതിരോധ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Borouge Factory അബുദാബി ബൊറൂജ് പെട്രോകെമിക്കൽസിൽ തീപിടിത്തം, പ്രവർത്തനങ്ങൾ നിർത്തിവച്ചു
Borouge Factory അബുദാബി: ഇറാനിൽ നിന്നുണ്ടായ മിസൈൽ ആക്രമണത്തെ യു.എ.ഇ പ്രതിരോധ സംവിധാനം തകർത്തതിന് പിന്നാലെ അബുദാബി ബൊറൂജ് പെട്രോകെമിക്കൽസിൽ തീപിടിത്തം. തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽ പ്ലാന്റിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമൊന്നും സംഭവിക്കുകയോ ചെയ്തിട്ടില്ല.
ഇന്ന് രാവിലെയായിരുന്നു ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞത്. എന്നാൽ, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പെട്രോകെമിക്കൽ ഫാക്ടറിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ തീപിടുത്തം ഉണ്ടാകുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ഫാക്ടറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചു. പ്ലാന്റിലുണ്ടായ കേടുപാടുകൾ അധികൃതർ വിലയിരുത്തുന്നുണ്ട്.
പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും, ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂവെന്നും കിംവദന്തികളും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Taxi Licences ലൈസൻസില്ലാത്ത ടാക്‌സികൾ; ദുബായിൽ നിയമലംഘകർക്ക് വൻ തുക പിഴ
Taxi Licences ദുബായ്: ലൈസൻസില്ലാത്ത ടാക്‌സികൾ ഓടിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.ലൈസൻസുള്ള ടാക്‌സികളോ ആർടിഎയുമായി കരാറുള്ള കമ്പനികൾ നടത്തുന്ന വാഹനങ്ങളോ മാത്രമേ ഉപയോഗിക്കാവൂവെന്ന് ദുബായ് നിവാസികളോടും സന്ദർശകരോടും ആർടിഎ അഭ്യർത്ഥിച്ചു. ഉയർന്ന തലത്തിലുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാർട്ട് കൺട്രോൾ സംവിധാനങ്ങൾ വഴി ഈ വാഹനങ്ങൾ നിരീക്ഷിക്കപ്പെടുന്നു.
ലൈസൻസില്ലാത്ത ടാക്‌സികൾ ഉപയോഗിക്കുന്നത് ആക്രമണം, മോഷണം, വഞ്ചന അല്ലെങ്കിൽ മറ്റ് ഭീഷണികൾ ഉൾപ്പെടെയുള്ള ഗുരുതരമായ അപകടസാധ്യതകൾക്ക് കാരണമാകുമെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി. ദുബായിലെ യാത്രക്കാരുടെ ഗതാഗതം നിയന്ത്രിക്കുന്ന 2016 ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ (6) ലംഘിക്കുന്നതാണ് ഇത്തരം വാഹനങ്ങളെന്ന് ആർടിഎ സോഷ്യൽ മീഡിയയിൽ അറിയിച്ചു. നിയമലംഘകർക്ക് 5,000 ദിർഹം പിഴയും വാഹനം കണ്ടുകെട്ടലും നേരിടേണ്ടിവരും. സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കാൻ യാത്രക്കാർ ഔദ്യോഗിക ആർടിഎ ആപ്പുകൾ വഴിയോ മറ്റ് സുരക്ഷിത പേയ്മെന്റ് രീതികൾ വഴിയോ യാത്രകൾ ബുക്ക് ചെയ്യാനും നിരക്കുകൾ അടയ്ക്കാനും നിർദ്ദേശിക്കുന്നു.
US Airforce നിർണായകമായ 48 മണിക്കൂർ നേരം; ഇറാനെ വെട്ടിച്ച് പൈലറ്റിനെയും കൊണ്ട് പറന്ന് യുഎസ് വ്യോമസേന
US Airforce 48 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇറാനെ വെട്ടി പൈലറ്റിനെയും കൊണ്ട് പറന്ന് യുഎസ് വ്യോമസേന. സൈന്യവും ഇന്റലിജൻസ് വിഭാഗവും ഒന്നിച്ച് ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഐആർജിസിയുടെ കണ്ണുവെട്ടിച്ച് അമേരിക്ക സ്വന്തം പൗരനേയും കൊണ്ട് ഇറാൻ മണ്ണിൽ നിന്നും പറന്നത്. വെള്ളിയാഴ്ച ഇറാനെതിരായ ആക്രമണത്തിനിടെ തകർന്നുവീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട പൈലറ്റിന് പിന്നെന്തു സംഭവിച്ചെന്നറിയാത്ത നിമിഷങ്ങളായിരുന്നു കടന്നു പോയിരുന്നത്. ഇറാൻ സൈന്യത്തിന്റെ കയ്യിൽ കിട്ടിയാൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ചിന്തിക്കുന്നതിനും അപ്പുറത്താണ്. ഒരുപക്ഷേ അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങളും സൈനിക നീക്കങ്ങളുമുൾപ്പെടെ ലഭ്യമാകാൻ ഇറാന് സാഹചര്യമൊരുങ്ങിയേക്കുമായിരുന്നു. അതിനാൽ തന്നെ പൈലറ്റിനെ കണ്ടെത്താൻ ഇറാനും ശക്തമായ പരിശ്രമങ്ങൾ നടത്തിയിരുന്നു.
നൂറുകണക്കിനു സ്‌പെഷ്യൽ ഫോഴ്‌സും ഡസൺ കണക്കിന് മാരക ആയുധങ്ങൾ ഘടിപ്പിച്ച വിമാനങ്ങളും, ഇന്റലിജൻസും ഏകോപിപ്പിച്ചാണ് അമേരിക്ക പൈലറ്റിനെ രക്ഷപ്പെടുത്തിയത്. 48 മണിക്കൂർ നേരം ശത്രുക്കൾ കാണാതെ ഒളിച്ചിരുന്ന കേണൽ ഇപ്പോൾ ആരോഗ്യവാനും സുരക്ഷിതനുമാണെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇറാൻ സൈന്യം വെടിവച്ചിട്ട വിമാനത്തിൽ നിന്നും ചാടിയ ശേഷം സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഉയർന്ന പർവതമേഖലകളിലാണ് പൈലറ്റ് രണ്ട് ദിവസത്തോളം കഴിഞ്ഞത്. പൈലറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇറാൻ സൈന്യം ലൊക്കേഷനോട് ഏതാണ്ട് അടുത്തെത്തി കഴിഞ്ഞിരുന്നു. യുഎസ് സൈന്യവുമായി നിരന്തര സമ്പർക്കത്തിനായി ദുരന്ത ബീക്കൺ, ജിപിഎസ് ട്രാക്കർ, സുരക്ഷിതമായ ആശയവിനിമയ ഉപകരണങ്ങൾ എന്നിവ പൈലറ്റ് ഫലപ്രദമായി ഉപയോഗിച്ചു. ചെറിയ ആയുധങ്ങളും കയ്യിലുണ്ടായിരുന്ന പൈലറ്റിന് അമേരിക്ക നൽകിയ അതിജീവന പരിശീലനങ്ങൾ ഏറെ സഹായകരമായെന്നാണ് ട്രംപിന്റെ അവകാശവാദം. യുഎസ് വ്യോമസേനയെ പിന്തുണച്ച് സൈബർ, ബഹിരാകാശ, രഹസ്യാന്വേഷണ ശൃംഖലകളിൽ നിന്നുള്ള വിവരങ്ങളും കൂടി കൃത്യമായി വന്നതോടെ പൈലറ്റിന്റെ ലൊക്കേഷൻ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞു.
Daycare Fee മേഖലയിലെ സംഘർഷാവസ്ഥ; യുഎഇയിലെ ഡേ കെയറുകൾ അടച്ചിട്ടിരിക്കുന്നു; ഫീസിളവ് ആവശ്യപ്പെട്ട് രക്ഷിതാക്കൾ
Daycare Fee അബുദാബി: മേഖലയിലെ നിലവിലുള്ള സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയിലെ ഡേ കെയറുകൾ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫീസിളവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. ഒരു മാസത്തേക്ക് സേവനങ്ങൾ ലഭിക്കാത്തതിനാൽ പണം ചോദിക്കുമെന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശരിയായ രീതിയിൽ ആശയവിനിമയം പോലും ഇതുവരെ നടത്തിയിട്ടില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
വാടക, ചെലവുകൾ തുടങ്ങിയ നഷ്ടങ്ങൾ അവർക്കുണ്ടെന്ന് തങ്ങൾ മനസിലാക്കുന്നുവെന്നും എന്നാൽ ലഭിക്കാത്ത സേവനത്തിന് പണം നൽകേണ്ട കാര്യമുണ്ടോയെന്നുമാണ് ചില രക്ഷിതാക്കൾ വ്യക്തമാക്കുന്നത്. ചിലർ മുൻകൂട്ടി ഫീസ് നൽകിയിട്ടുണ്ട്. ഡേ കെയറുകൾ പ്രവർത്തിക്കാത്തത് പല രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. പലർക്കും ജോലിയ്ക്ക് പോലും പോകാൻ പറ്റാതെ വർക്ക് ഫ്രം ഹോം എടുക്കേണ്ട അവസ്ഥയാണ്. ചെറിയ കുട്ടികളുള്ളവർ പലരും ഇവരെ ഡേ കെയറുകളിലാക്കിയിട്ടാണ് ജോലിയ്ക്ക് പോയിരുന്നത്. ജോലിയും കുട്ടികളെ നോക്കലുമൊക്കെയായി വളരെ സമ്മർദ്ദത്തിലാണ് പല രക്ഷിതാക്കളും.
Big Ticket Lucky Draw ബിഗ് ടിക്കറ്റ് മെഗാ നറുക്കെടുപ്പ്; ഒന്നാം സമ്മാനം സ്വന്തമാക്കിയത് പ്രവാസി മലയാളി, ലഭിച്ചത് വമ്പൻ തുക
Big Ticket Lucky Draw അബുദാബി: ബിഗ് ടിക്കറ്റ് മെഗാ നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 45 കോടിയിലേറെ രൂപ) ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. കൊച്ചി സ്വദേശി ഷമോൻ ഷാജിയ്ക്കാണ് ഈ ഭാഗ്യസമ്മാനം ലഭിച്ചത്. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ദുബായിൽ സ്വന്തമായി ഒരു വില്ല വാങ്ങണമെന്നാണ് ആഗ്രഹമെന്ന് ഷമോൻ പറയുന്നു. സാമ്പത്തിക ഭദ്രതയും നല്ലൊരു ബാങ്ക് ബാലൻസും എല്ലാവരെയും പോലെ എന്റെയും സ്വപ്നമായിരുന്നു. ഈ വിജയം ആ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണ്. ഇതൊരു പുതിയ യാത്രയുടെ തുടക്കം മാത്രമാണെന്നും ഷമോൻ വ്യക്തമാക്കി. തന്റെ ബിസിനസ് ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനും ഷമോൻ ലക്ഷ്യമിടുന്നു.
മാർച്ച് 22-ന് എടുത്ത 229425 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഷമോന്റെ ജീവിതം മാറ്റിമറിച്ചത്. ദുബായ് സിറ്റി വോക്കിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലിരുന്ന് മൊബൈൽ ഫോണിലൂടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം വീക്ഷിക്കുമ്പോഴാണ് ഇദ്ദേഹത്തെ തേടി ആ മഹാഭാഗ്യം എത്തിയത്. വെള്ളിയാഴ്ചയായതിനാൽ കുടുംബത്തോടൊപ്പം പുറത്തുപോയതായിരുന്നു ഷമോൻ. നറുക്കെടുപ്പ് സമയമായപ്പോൾ പുറത്തിറങ്ങാൻ തോന്നിയില്ല. കാറിലിരുന്ന് തന്നെ ഫോണിൽ ലൈവ് കാണാൻ തീരുമാനിച്ചുവെന്നും ഓരോ നമ്പറുകൾ പ്രഖ്യാപിക്കുമ്പോഴും തന്റെ ടിക്കറ്റിലെ അക്കങ്ങളുമായി അവ ഒത്തുപോകുന്നത് കണ്ടപ്പോൾ നെഞ്ചിടിപ്പ് കൂടി വന്നു. ആദ്യത്തെ കുറച്ച് നമ്പറുകൾ മാച്ച് ആയപ്പോൾ തന്നെ തനിക്ക് കാര്യം മനസ്സിലായി. എന്നാൽ ജയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. ഓരോ നമ്പർ കഴിയുന്തോറും സമ്മർദ്ദം ഏറിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നറുക്കെടുപ്പിന് പിന്നാലെ ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ എത്തിയെങ്കിലും റേഞ്ച് പ്രശ്‌നം കാരണം രണ്ടുതവണ കട്ടായി. മൂന്നാം തവണ ഫോൺ ലഭിച്ചപ്പോഴാണ് താൻ തന്നെയാണ് ആ ഭാഗ്യശാലിയെന്ന് ഉറപ്പിച്ചത്. ഭാര്യയും മക്കളും അമ്മായിയപ്പനും അമ്മായിയമ്മയും ഒപ്പമുള്ളപ്പോഴായിരുന്നു ഈ അവിസ്മരണീയ നിമിഷമെന്നും എല്ലാവരും സന്തോഷം കൊണ്ട് നിലവിളിച്ചുപോയെന്നും ഷമോൻ കൂട്ടിച്ചേർത്തു.
Eid Al Adha ഈദ് അൽ അദ്ഹ എപ്പോൾ? പ്രവചനവുമായി യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ
Eid Al Adha ദുബായ്: ഈദ് അൽ അദ്ഹ മെയ് 27 നെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 18 തിങ്കളാഴ്ച ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അൽ ജർവാൻ വ്യക്തമാക്കി.
ഈദുൽ അദ്ഹയ്ക്ക് മുമ്പുള്ളതും ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നതുമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 17 ഞായറാഴ്ച യുഎഇ സമയം പുലർച്ചെ 12:01 ന് ദുൽ ഹിജ്ജയിലെ ചന്ദ്രക്കല പിറവിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Marina Building വ്യോമപ്രതിരോധം; ദുബായ് മറീന കെട്ടിടത്തിന്റെ മുൻവശത്ത് അവശിഷ്ടങ്ങൾ പതിച്ചു
Marina Building ദുബായ്: ദുബായ് മറീന കെട്ടിടത്തിന്റെ മുൻവശത്ത് അവശിഷ്ടങ്ങൾ പതിച്ചു. വ്യോമപ്രതിരോധത്തെ തുടർന്നുള്ള അവശിഷ്ടങ്ങളാണ് മറീന കെട്ടിടത്തിന്റെ മുൻവശത്ത് പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമൊന്നും സംഭവിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ പറഞ്ഞു.
തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Abu Dhabi Fire വിശിഷ്ട ജീവനക്കാരൻ; അബുദാബിയിൽ കൊല്ലപ്പെട്ട പ്രവാസിയെ ആദരിച്ച് ഈജിപ്ത്
Abu Dhabi Fire ദുബായ്: അബുദാബിയിൽ വ്യോമപ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ മരിച്ച പ്രവാസിയ്ക്ക് ആദരവുമായി ഈജിപ്ത്. വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ചാണ് അബുദാബി ഹബ്ഷാൻ ഗ്യാസ് സംസ്‌കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്. സംഭവസ്ഥലത്ത് ഒഴിപ്പിക്കൽ നടപടിക്കിടെയാണ് ഈജിപ്ഷ്യൻ പൗരൻ മരണപ്പെട്ടത്. യുഎഇ ബ്രാഞ്ചിലെ ക്വാളിറ്റി പെട്രോജെറ്റ് കമ്പനിയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ എഞ്ചിനീയർ ഹൊസാം സാദിഖ് ഖലീഫയാണ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായി ഈജിപ്ഷ്യൻ പെട്രോളിയം, ധാതു മന്ത്രാലയം വ്യക്തമാക്കി.
ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ഈജിപ്ത് പെട്രോളിയം, ധാതുക്കളുടെ മന്ത്രി എഞ്ചിനീയർ കരീം ബദവി അറിയിച്ചു. അന്തരിച്ച എഞ്ചിനീയറുടെ സമർപ്പണത്തെയും, പ്രൊഫഷണലിസത്തെയും, അചഞ്ചലമായ പ്രതിബദ്ധതയെയും മന്ത്രാലയം ആദരിച്ചു. ഈജിപ്ഷ്യൻ എണ്ണ മേഖലയിലെ ‘പ്രമുഖ പുത്രനും വിശിഷ്ട ജീവനക്കാരനും’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് പേർ പാകിസ്താനികളുമാണ്. ഇവർക്ക് ചികിത്സ നൽകിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Oracle Building വ്യോമപ്രതിരോധം; ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്കിൾ കെട്ടിടത്തിന് മുകളിൽ അവശിഷ്ടങ്ങൾ വീണു
Oracle Building ദുബായ്: ഇറാൻ മിസൈൽ യുഎഇ ആകാശത്ത് വച്ച് പ്രതിരോധിച്ചതിനെ തുടർന്ന് അവശിഷ്ടങ്ങൾ ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്കിൾ കെട്ടിടത്തിന് മുകളിൽ വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേൽക്കുകയോ മറ്റ് അപകടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല.
വ്യോമപ്രതിരോധ സംവിധാനം ശത്രുലക്ഷ്യങ്ങളെ തടയുന്നതിനിടെയാണ് അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നേരത്തെ, ദുബായ് മറീനയിലും ഇന്നു പുലർച്ചെ സമാനമായ രീതിയിൽ കെട്ടിടത്തിന് മുകളിൽ അവശിഷ്ടങ്ങൾ വീണിരുന്നു. ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ഇറാൻ ആക്രമണം ഉണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ദുബായ് മീഡിയ ഓഫിസ് നിർദേശം നൽകി.
Iran Attack യുഎഇയിൽ ഇറാൻ ആക്രമണം; അവശിഷ്ടങ്ങൾ വീണ് ഗ്യാസ് സംസ്‌കരണ പ്ലാന്റിൽ തീപിടുത്തം, ഒരാൾ മരിച്ചു
Iran Attack അബുദാബി: യുഎഇയിൽ ഇറാൻ ആക്രമണത്തെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് ഗ്യാസ് സംസ്‌കരണ പ്ലാന്റിൽ തീപിടുത്തം. വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ചാണ് അബുദാബി ഹബ്ഷാൻ ഗ്യാസ് സംസ്‌കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്. സംഭവസ്ഥലത്ത് ഒഴിപ്പിക്കൽ നടപടിക്കിടെ ഒരാൾ മരിച്ചു. ഈജിപ്ഷ്യൻ പൗരനാണ് മരിച്ചത്. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് പേർ പാകിസ്താനികളുമാണ്.
അവശിഷ്ടങ്ങൾ വീണ് രണ്ടിടങ്ങളിലായാണ് തീപിടുത്തം ഉണ്ടായത്. അടിയന്തര രക്ഷാപ്രവർത്തക സംഘം ഇടപെട്ട് തീ നിയന്ച്രണ വിധേയമാക്കി. സ്ഥലത്ത് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.