Social Media വിമാനത്താവളം വഴി മരുന്നുകൾ കടത്തുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വീഡിയോ; സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത്

Social Media കുവൈത്ത് സിറ്റി: വിമാനത്താവളം വഴി മരുന്നുകൾ കടത്തുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത്. ഈ വീഡിയോ വ്യാജമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്നും നിലവിലെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുമായോ മേൽനോട്ട സംവിധാനങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് രാജ്യം നടപ്പിലാക്കുന്നത്. ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ആരോഗ്യരംഗത്തെ വിശ്വാസ്യതയെ തകർക്കാൻ കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിക്കുകയും ചെയ്തു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

Expired Cosmetic Products കുവൈത്തിലെ സലൂണുകളിൽ വ്യാപക പരിശോധന; കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു

Expired Cosmetic Products കുവൈത്ത് സിറ്റി: കുവൈത്തിലെ സലൂണുകളിൽ വ്യാപക പരിശോധന. നിരവധി നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കൾ പരിശോധനയിൽ പിടിച്ചെടുക്കുകയും ചെയ്തു. കുവൈത്തിലെ വാണിജ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കളും ഷേവിംഗ് ഉത്പന്നങ്ങളും ഉപയോഗിച്ച മൂന്ന് സലൂണുകൾ പരിശോധനയിൽ കണ്ടെത്തി.

രാജ്യത്തെ വിവിധ സേവന മേഖലകളിൽ പത്ത് കുവൈത്ത് ദിനാറിൽ കൂടുതൽ തുകയുള്ള നേരിട്ടുള്ള പണമിടപാടുകൾ നിരോധിച്ച് കുവൈത്ത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ 2026-ലെ 32-ാം നമ്പർ മന്ത്രാലയ പ്രമേയ പ്രകാരം, നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്കിംഗ് ചാനലുകൾ വഴിയോ അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താൻ പാടുള്ളൂ.

കുവൈത്ത്. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും സലൂണുകൾ, കുട്ടികൾക്കായുള്ള സലൂണുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ എന്നിവിടങ്ങളിലെ ഇടപാടുകൾക്ക് ഈ നിയമം ബാധകമായിരിക്കും. വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കരാറുകളിൽ ഏർപ്പെടുമ്പോഴോ സാധനങ്ങൾ വിൽക്കുമ്പോഴോ സേവനങ്ങൾ നൽകുമ്പോഴോ പത്ത് ദിനാറിൽ കൂടുതൽ തുക കൈപ്പറ്റാൻ പാടില്ലെന്ന് ഉത്തരവിലെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മന്ത്രാലയം പുതിയ നടപടികൾ സ്വീകരിച്ചത്.

7 സലൂണുകൾ ഈ നിയമം ലംഘിച്ചുവെന്നും പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

National Guard Chief ഡ്രോൺ ആക്രമണം; മേഖലയിൽ പരിശോധന നടത്തി കുവൈത്ത് നാഷണൽ ഗാർഡ് മേധാവി

National Guard Chief കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണം നടന്ന മേഖലയിൽ പരിശോധന നടത്തി കുവൈത്ത് നാഷണൽ ഗാർഡ് മേധാവി ഷെയ്ഖ് മുബാറക് ഹമൂദ് അൽ-ജാബർ അൽ-സബാഹ്. കുവൈത്ത് നാഷണൽ ഗാർഡ് സൈറ്റിന് നേരെ ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നിലാണ് അദ്ദേഹം പരിശോധന നടത്തിയത്. പ്രതികരണ നടപടികൾ അദ്ദേഹം അവലോകനം ചെയ്യുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു.

എല്ലാ ഇൻസ്റ്റാലേഷനുകളിലും സന്നദ്ധത ശക്തിപ്പെടുത്തേണ്ടതിന്റെയും ഉയർന്ന തലത്തിലുള്ള ജാഗ്രത നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടി. രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ദേശീയ സൗകര്യങ്ങൾ സംരക്ഷിക്കുന്നതിലും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെയും വേഗത്തിലുള്ള പ്രതികരണത്തെയും അദ്ദേഹം പ്രശംസിച്ചു. ബാധിത പ്രദേശത്തിന്റെ പുനരധിവാസം വേഗത്തിലാക്കാനും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തന സന്നദ്ധത പുന;സ്ഥാപിക്കാനും പ്രവർത്തനങ്ങളുടെ തുടർച്ചയും തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെട്ട സംരക്ഷണവും ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

10 വർഷമായി ജോലിയ്ക്ക് ഹാജരാകാതെ ശമ്പളവും അലവൻസും കൈപ്പറ്റി; ജീവനക്കാരിക്ക് തടവ് ശിക്ഷ വിധിച്ച് കുവൈത്ത്

Illegally Collected Salaries കുവൈത്ത് സിറ്റി: 10വർഷമായി ജോലിയ്ക്ക് ഹാജരാകാതെ ശമ്പളവും അലവൻസു കൈപ്പറ്റിയ ജീവനക്കാരിയ്ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത്. കാസേഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവനക്കാരിയ്ക്ക് അഞ്ച് വർഷത്തെ തടവും 330,000 കുവൈത്ത് ദിനാർ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. 10 വർഷമായി ജോലിയിൽ നിന്നും നിട്ടുനിൽക്കുകയായിരുന്നെങ്കിലും പ്രതിയ്ക്ക് ഏകദേശം 110,000 കെഡി പ്രതിമാസ ശമ്പളവും അലവൻസുകളും ലഭിച്ചുവെന്നാണ് കേസ്.

പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റമാണ് ജീവനക്കാരിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ഇവരെ കുറ്റക്കാരിയായി വിധിച്ച കോടതി ഇവരിൽ നിന്നും പരമാവധി പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ടു.

Drone Attack in Kuwait വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമ പ്രതിരോധം ശക്തമാക്കി കുവൈത്ത്

Drone Attack in Kuwait കുവൈത്ത് സിറ്റി: വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കുവൈത്തിൽ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം. ഈ സാഹചര്യത്തിൽ വ്യോമ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കുവൈത്ത്. രാജ്യത്തെ ലക്ഷ്യം വെച്ചുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി നേരിടുന്നുണ്ടെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തു. വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി.

Drone Attack വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കുവൈത്തിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങൾ…

Drone Attack കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ഗാർഡ് സൈറ്റിന് നേരെ ഡ്രോൺ ആക്രമണം. വെടിനിർത്തൽ പ്രഖ്യാപനം കഴിഞ്ഞ് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും ആക്രമണം നടന്നത്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആളപായമൊന്നും സംഭവിച്ചിട്ടില്ല.

സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉടൻ പ്രതികരിച്ചുവെന്നും സാഹചര്യം നിയന്ത്രിക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സുരക്ഷാ നടപടികൾ നടപ്പിലാക്കിയതായും ഗാർഡ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുടർച്ചയായ പ്രവർത്തന സുരക്ഷ ഉറപ്പാക്കുന്നതിന് മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഹോർമുസ് കടക്കാൻ ഇനി ‘ചുങ്കം’ നൽകേണ്ടി വരുമോ? ടോൾ പിരിക്കാനുള്ള ഇറാന്റെ നീക്കത്തിന് ട്രംപിന്റെ പച്ചക്കൊടി

toll to cross the Strait of Hormuz ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ‘ടോൾ’ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്​ലാമാബാദിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചയിൽ ഇറാൻ ഈ ആവശ്യം ഔദ്യോഗികമായി മുന്നോട്ട് വച്ചേക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തെ പിന്തുണയ്ക്കുന്ന സൂചനകൾ നൽകിയത് രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഹോർമുസ് സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കാൻ യുഎസ് ആലോചിക്കുന്നതായാണ് എബിസി ന്യൂസിനോട് ട്രംപ് വെളിപ്പെടുത്തിയത്. “ഹോർമുസ് ഒന്നിച്ച് ഭരിക്കാൻ ആലോചിക്കുന്നു” എന്നും അതിൽ നിന്ന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, കപ്പലുകളുടെ ഇനം അനുസരിച്ച് വൻതുക നികുതിയായി നൽകേണ്ടി വരുമെന്ന് ഉറപ്പായി. ടോൾ നിശ്ചയിക്കുന്നതിനായി ഒമാനുമായി ചേർന്ന് പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ ഡപ്യൂട്ടി മന്ത്രി കാസിം ഘരിബാബ്ദി വെളിപ്പെടുത്തി. ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഒമാനും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സമുദ്ര നിയമങ്ങൾ പ്രകാരം പ്രകൃതിദത്തമായ കടലിടുക്കുകളിൽ ടോൾ ഈടാക്കാൻ അനുവാദമില്ല. എന്നാൽ തുറമുഖ സേവനങ്ങൾക്കോ ടഗ്ഗിങിനോ പണം ഈടാക്കാം. സൂയസ്, പനാമ കനാലുകൾ മനുഷ്യനിർമ്മിതമായതിനാലാണ് അവിടെ ടോൾ നിലവിലുള്ളത്. “കടലിടുക്ക് ആരുടെയും സ്വകാര്യ സ്വത്തല്ല” എന്നായിരുന്നു യുഎഇയുടെ പ്രതികരണം. ഖത്തറും സ്വതന്ത്ര ഗതാഗതത്തിനായി വാദിക്കുന്നു. ടോൾ നിലവിൽ വന്നാൽ അത് ഗൾഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി ചെലവ് കുത്തനെ വർദ്ധിപ്പിക്കും.

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സുരക്ഷിത പാതകൾ’ നിശ്ചയിച്ച് ഇറാൻ; കടൽക്കണ്ണികൾ ഭീഷണിയാകുമെന്ന് ആശങ്ക

safe routes in Hormuz ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കടൽക്കണ്ണികൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കപ്പലുകൾക്കായി ഇറാൻ ബദൽ ‘സുരക്ഷിത പാതകൾ’ നിശ്ചയിച്ചു. ഇറാന്റെ സ്റ്റുഡന്റ് ന്യൂസ് നെറ്റ്‌വർക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഇവിടെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഇറാൻ വാഗ്ദാനം ചെയ്തതായും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ബുധനാഴ്ച പറഞ്ഞു. എന്നാൽ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ചൊവ്വാഴ്ചയുണ്ടായ യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിൽ ലബനനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്റെ ചർച്ചാ സംഘം കരുതിയിരുന്നത്. എന്നാൽ ലബനന്റെ കാര്യത്തിൽ വാഷിംഗ്ടൺ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ജെ.ഡി വാൻസ് വ്യക്തമാക്കി. കടലിടുക്കിലെ സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ നിശ്ചയിച്ചിട്ടുള്ള പുതിയ പാതകളിലൂടെ മാത്രമേ കപ്പൽ ഗതാഗതം സാധ്യമാകൂ എന്ന് ഇറാൻ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ നടക്കുന്ന ഉന്നതതല ചർച്ചകളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കുന്നതിനെക്കുറിച്ചും ലബനനിലെ വെടിനിർത്തലിനെക്കുറിച്ചും തീരുമാനമുണ്ടായേക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group