
Crude oil price വാഷിംഗ്ടൺ/ന്യൂഡൽഹി: യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണായക നീക്കം. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ അമേരിക്ക കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഗോള വിപണിയിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ഇറാന്റെ തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ന് രാത്രി എട്ടരയോടെ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ പരിശോധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ മേഖലയിൽ സൈനിക നീക്കങ്ങൾ വർദ്ധിക്കുമെന്ന ആശങ്കയും ശക്തമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏഴ് ശതമാനം വർദ്ധിച്ച് ബാരലിന് 102 ഡോളറിലെത്തി. ഡബ്ല്യൂടിഐ 104 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഉപരോധം പ്രാബല്യത്തിൽ വരുന്നതോടെ പ്രതിദിനം 1.5 മുതൽ 1.7 ദശലക്ഷം ബാരൽ ഇറാനിയൻ ക്രൂഡ് ഓയിലിന്റെ കുറവ് വിപണിയിലുണ്ടാകും. യുഎസിന്റെ നീക്കത്തെ വെടിനിർത്തൽ കരാറിന്റെ ലംഘനമായി കാണുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. “ഇന്നത്തെ പെട്രോൾ വില വൈകാതെ ഒരു നൊസ്റ്റാൾജിയ ആയി മാറും” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഊർജ്ജ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. യുദ്ധഭീതിയെത്തുടർന്ന് നിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞ് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്. ജപ്പാനിലെ നിക്കെയ് (0.60%), ഹോങ്കോങ് (1.15%), കോസ്പി (0.80%) തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്. കഴിഞ്ഞ ആഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഇന്ത്യൻ വിപണിയും ഇന്ന് നഷ്ടത്തിൽ തുടങ്ങാനാണ് സാധ്യത. ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ് സൂചനകളാണ് നൽകുന്നത്. എണ്ണവില വർദ്ധിക്കുമ്പോഴും സ്വർണ്ണവില അന്താരാഷ്ട്ര വിപണിയിൽ താഴേക്കാണ് നീങ്ങുന്നത്.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
വിമാന സർവീസുകൾ പഴയ നിലയിലായില്ല; ഈ യാത്രക്കാർ ദുരിതത്തിൽ
Flight Issue കരിപ്പൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അയവു വന്നുതുടങ്ങിയെങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ ഇനിയും സാധാരണ നിലയിലായില്ല. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതും ടിക്കറ്റ് നിരക്കിലെ വൻ വർധനയും പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. യുദ്ധം അവസാനിച്ചാലും വ്യോമഗതാഗതം പൂർണ്ണതോതിലാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഫെബ്രുവരി 28-ന് ആരംഭിച്ച സർവീസ് നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. യുദ്ധം മൂലം ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇപ്പോഴുമില്ല. ഖത്തർ എയർവേയ്സ് ജൂൺ 15 വരെ സർവീസ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് വിമാനത്താവളം അടച്ചതിനെത്തുടർന്ന് യാത്രക്കാരെ റോഡ് മാർഗം ദമാമിലെത്തിച്ച് അവിടെനിന്ന് കോഴിക്കോട്ടേക്ക് ജസീറ എയർവേയ്സ് നടത്തിയിരുന്ന സർവീസും താൽക്കാലികമായി നിർത്തിവെച്ചു. കരിപ്പൂരിൽ പ്രതിദിനം 20 മുതൽ 30 വരെ അന്താരാഷ്ട്ര സർവീസുകൾ നടക്കുന്നുണ്ടെങ്കിലും ശരാശരി 30 മുതൽ 40 വരെ സർവീസുകൾ റദ്ദാക്കപ്പെടുന്നുണ്ട്. ഇത് പകുതിയോളം വരും. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ദമാം, ഷാർജ, ബഹ്റൈൻ, ദോഹ, അൽ ഐൻ, മസ്കത്ത്, റാസൽ ഖൈമ എന്നിവിടങ്ങളിലേക്കാണ് നിലവിൽ കരിപ്പൂരിൽ നിന്ന് സർവീസുകളുള്ളത്. സീറ്റുകളുടെ എണ്ണം കുറഞ്ഞതോടെ പ്രവാസികൾക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ലഭ്യമായ ടിക്കറ്റുകൾക്കാകട്ടെ വലിയ തുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. വേനലവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങേണ്ടവർക്കും നാട്ടിലേക്ക് വരാനിരിക്കുന്നവർക്കും ഒരുപോലെ ഈ സ്ഥിതി തിരിച്ചടിയാകുന്നു.