
Iran US Israel Attack വാഷിങ്ടൻ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക വെടിവെച്ച് പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിക്കുന്നു. അമേരിക്കയുമായി ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതോടെ സമാധാന നീക്കങ്ങൾ പ്രതിസന്ധിയിലായി. അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘ടൗസ്ക’ എന്ന കൂറ്റൻ ചരക്കുകപ്പലാണ് യുഎസ് നാവികസേന ആക്രമിച്ചു കീഴ്പ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. മുൻപത്തെ അനുഭവങ്ങളിൽ നിന്ന് അമേരിക്ക പാഠം പഠിക്കുന്നില്ലെന്നും ചർച്ചകൾക്കൊണ്ട് നല്ല ഫലമുണ്ടാകില്ലെന്നും ഇറാൻ വക്താവ് പറഞ്ഞു. വെടിനിർത്തൽ കരാർ അമേരിക്ക നിരന്തരം ലംഘിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. അമേരിക്കയോ ഇസ്രയേലോ ആക്രമിക്കാൻ മുതിർന്നാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇക്കാര്യങ്ങൾ ഇടനിലക്കാരായ പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് കപ്പൽ പിടിച്ചെടുത്ത വിവരം പങ്കുവെച്ചത്. ഏകദേശം 900 അടിയോളം നീളമുള്ള ‘ടൗസ്ക’ എന്ന കപ്പൽ ഒമാൻ കടലിടുക്കിൽ വെച്ച് തടഞ്ഞു. മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്ന് യുഎസ്എസ് സ്പ്രുവാൻസ് കപ്പലിന്റെ എൻജിൻ റൂം തകർക്കുകയും കപ്പൽ പൂർണ്ണമായും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കപ്പലിൽ നിലവിൽ അമേരിക്കൻ നാവികരുടെ പരിശോധന നടക്കുകയാണെന്നും കപ്പലിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങൾക്കാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന ഏകാധിപത്യത്തിനെതിരെ അമേരിക്കയുമായി ചേർന്ന് പോരാട്ടം തുടരുമെന്നും ഏത് നിമിഷവും പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം കുറയ്ക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് 45 മിനിറ്റോളം ഫോണിൽ സംസാരിച്ചു. പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു സംഭാഷണം.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കൂറ്റൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു; എൻജിൻ റൂം തകർത്ത് നാവികസേനയുടെ ആക്രമണം
US seizes Iranian tanker വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ വെടിവെച്ച് വീഴ്ത്തി അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ‘ടൗസ്ക’ എന്ന കപ്പലാണ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് പിടിച്ചെടുത്തത്. ഇതോടെ പശ്ചിമേഷ്യയിൽ യുഎസ്–ഇറാൻ സംഘർഷം വീണ്ടും മൂർച്ഛിച്ചിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ‘ട്രൂത്ത് സോഷ്യലിലൂടെ’ കപ്പൽ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. കപ്പലിന് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളും യുഎസ് പുറത്തുവിട്ടിട്ടുണ്ട്. ഏതാണ്ട് ഒരു വിമാനവാഹിനിക്കപ്പലിനോളം (900 അടി) നീളമുള്ള കപ്പലാണ് ടൗസ്ക. ഒമാൻ കടലിടുക്കിൽ വെച്ച് കപ്പൽ തടയുകയും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിർദ്ദേശം അവഗണിച്ചതോടെ എൻജിൻ റൂമിന് നേരെ വെടിയുതിർത്ത് കപ്പൽ നിശ്ചലമാക്കി നാവികർ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ടൗസ്ക നേരത്തെ തന്നെ യുഎസിന്റെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണ്. നിലവിൽ കപ്പൽ പൂർണ്ണമായും യുഎസ് കസ്റ്റഡിയിലാണ്. യുഎസിനെ ലോകത്തിലെ ഏറ്റവും വലിയ ‘കടൽക്കൊള്ളക്കാർ’ എന്ന് ഇറാൻ വിശേഷിപ്പിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും യുഎസിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പാർലമെന്റ് സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന ഏകാധിപത്യത്തിനെതിരെ അമേരിക്കയുമായി ചേർന്ന് പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംഘർഷം കടുക്കുന്നതിനിടെ, യുഎസ്–ഇറാൻ സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം പാക്കിസ്ഥാനിൽ നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും 45 മിനിറ്റോളം ഫോണിൽ സംസാരിച്ചു. ചർച്ചകൾ ഊഷ്മളമായിരുന്നുവെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
കൊച്ചി വിമാനത്താവളം സജീവം; ഇന്നലെ ഗൾഫ് സെക്ടറുകളിൽ നടത്തിയത് 40 ലധികം സർവീസുകൾ
Flights Kochi To Gulf നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂടുതൽ സജീവമാകുന്നു. ഇന്നലെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമായി മൊത്തം 46 സർവീസുകളാണ് കൊച്ചിയിൽ നടന്നത്. വിവിധ ഗൾഫ് നഗരങ്ങളിൽ നിന്നായി 26 വിമാനങ്ങൾ കൊച്ചിയിൽ എത്തിയപ്പോൾ, കൊച്ചിയിൽ നിന്ന് തിരികെ 20 വിമാനങ്ങൾ സർവീസ് നടത്തി. ആകെ സർവീസുകൾ: 46, കൊച്ചിയിലേക്ക് വന്നത്: 26 വിമാനങ്ങൾ, കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്: 20 വിമാനങ്ങൾ. ഗൾഫ് മേഖലയിലെ നിയന്ത്രണങ്ങൾ നീങ്ങിയതിനെത്തുടർന്ന് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ സ്കൂളുകൾ തുറന്നു; ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക്
UAE schools reopen യുഎഇയിലെ സ്കൂളുകൾ ഇന്ന് വീണ്ടും സജീവമായി. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി തടസ്സപ്പെട്ട ഓഫ്‌ലൈൻ ക്ലാസുകൾ, വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ഇന്ന് പുനരാരംഭിച്ചത്. രാവിലെ മുതൽ തന്നെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലാക്കാൻ എത്തുന്നതിന്റെയും പരിചിതമായ റൂട്ടുകളിലൂടെ സ്കൂൾ ബസ്സുകൾ ഓടിത്തുടങ്ങിയതിന്റെയും തിരക്ക് നഗരങ്ങളിൽ ദൃശ്യമായിരുന്നു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരിശോധനകൾക്കും അനുമതിക്കും ശേഷം ഭൂരിഭാഗം സ്കൂളുകളും ഓഫ്‌ലൈൻ ക്ലാസുകൾക്കായി തുറന്നു. ചില സ്കൂളുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. മിക്ക കുടുംബങ്ങളും നേരിട്ടുള്ള പഠനമാണ് ആഗ്രഹിക്കുന്നതെങ്കിലും, ചില സ്കൂളുകൾ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ തുടരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമെങ്കിൽ ‘ഹൈബ്രിഡ്’ അല്ലെങ്കിൽ ‘റൊട്ടേഷണൽ’ പഠനരീതികൾ സ്വീകരിക്കാൻ സ്വകാര്യ സ്കൂളുകൾക്ക് അനുമതിയുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് സ്കൂളുകൾ നടത്തിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സ്റ്റാഫുകൾക്ക് പ്രത്യേക പരിശീലനം നൽകി. സ്കൂളുകളിൽ പ്രത്യേക സേഫ് സോണുകളും അസംബ്ലി പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ സാന്നിധ്യം കൃത്യമായി രേഖപ്പെടുത്താൻ രജിസ്റ്റർ ചെക്കുകളും നിരന്തര മേൽനോട്ടവും ഉറപ്പാക്കും. രക്ഷിതാക്കളെ വിവരങ്ങൾ അറിയിക്കാൻ വ്യക്തമായ വാർത്താവിനിമയ സംവിധാനങ്ങളും കുട്ടികൾക്കായി പ്രത്യേക മാനസിക പിന്തുണയും ഒരുക്കിയിട്ടുണ്ട്. സ്കൂൾ സമയത്ത് അലേർട്ടുകൾ ഉണ്ടായാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. സ്കൂളിൽ എത്തുന്നതിന് മുൻപ് അലേർട്ട് ഉണ്ടായാൽ സുരക്ഷിതമായ മേൽക്കൂരയുള്ള സ്ഥലങ്ങളിലേക്ക് മാറണം. സ്കൂളിൽ എത്തിയാൽ നിശ്ചയിച്ചിട്ടുള്ള സുരക്ഷിത ഇടങ്ങളിൽ തുടരാം. സ്കൂൾ വിടുന്ന സമയത്ത് അലേർട്ട് ഉണ്ടായാൽ ഔദ്യോഗിക അനുമതി ലഭിക്കുന്നത് വരെ കുട്ടികൾ സ്കൂളിൽ തന്നെ തുടരണം. ഈ സമയത്ത് രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുപോകാൻ അനുവദിക്കില്ല. അടിയന്തര ഘട്ടങ്ങളിൽ സ്കൂളിലേക്ക് ഫോൺ വിളിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കുട്ടികൾ പൂർണ്ണമായും സുരക്ഷിതരാണെന്ന് സ്കൂൾ മേധാവികൾ ഉറപ്പ് നൽകി.
പാർക്കുകൾ ഹൈടെക് ജോലിയിടങ്ങളാകുന്നു; ദുബായിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’
Work from Park Dubai ദുബായ്: തൊഴിലിടങ്ങളിലെ സങ്കൽപ്പങ്ങൾ മാറ്റിമറിച്ചുകൊണ്ട് ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബായ് നഗരസഭ. ദുബായ് 2040 പാർക്ക് ആൻഡ് ഗ്രീനറി സ്ട്രാറ്റജിയുടെ ഭാഗമായി പൊതു പാർക്കുകളെ ആധുനിക ജോലിയിടങ്ങളാക്കി മാറ്റുന്ന ഈ നൂതന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. പ്രകൃതിയോട് ഇണങ്ങിനിന്ന് ജോലി ചെയ്യാനും സർഗ്ഗാത്മകമായി സംവദിക്കാനും അവസരമൊരുക്കുന്നതിലൂടെ നഗരവാസികളുടെ ജീവിതനിലവാരവും ഉൽപാദനക്ഷമതയും ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടം 2026 മേയ് മാസത്തിൽ അൽ ബർഷ പോണ്ട് പാർക്കിൽ പ്രവർത്തനമാരംഭിക്കും. പരിസ്ഥിതി സൗഹൃദമായ മൊഡ്യൂളർ നിർമ്മാണ രീതിയിലാണ് ഇവിടെ തൊഴിലിടങ്ങൾ ഒരുക്കുന്നത്. ഗ്രൂപ്പ് അമാന, ലെറ്റ്‌സ്‌വർക്ക് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലെറ്റ്‌സ്‌വർക്ക് പ്ലാറ്റ്‌ഫോം വഴി ഹോട്ട് ഡെസ്‌ക്കുകൾ, പോഡ്കാസ്റ്റ് സ്റ്റുഡിയോകൾ, ക്രിയേറ്റീവ് പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവ ഉപയോക്താക്കൾക്ക് ബുക്ക് ചെയ്യാം. കണ്ടന്റ് ക്രിയേറ്റർമാർക്കായി പ്രത്യേക ഇടങ്ങളും വിദ്യാഭ്യാസ പരിപാടികളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഫ്രീലാൻസർമാർക്കും ചെറുകിട ബിസിനസ് ഉടമകൾക്കും ഈ സൗകര്യം ഏറെ ഗുണകരമാകും. ദുബായ് ഇക്കണോമിക് അജണ്ട ഡി33-ന് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിനോദത്തിന് മാത്രമായിരുന്ന പാർക്കുകളെ നഗരത്തിന്റെ സാമ്പത്തിക വളർച്ചയുടെ കൂടി ഭാഗമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും സേവനം വ്യാപിപ്പിക്കും.
യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു
Earthquake in UAE അബുദാബി: യുഎഇയിലെ അൽ ഹാലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിക്ക് (NCM) കീഴിലുള്ള നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ഏപ്രിൽ 19 ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9.15-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 3.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഈ ഭൂചലനം മൂലം രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇക്കും ഒമാനും ഇടയിലുള്ള മേഖലകളിൽ ഇത്തരം ചെറിയ ഭൂചലനങ്ങൾ പതിവാകുകയാണ്. ജനുവരി മൂന്നിന് മുസന്ദത്തിന് തെക്ക് ഭാഗത്ത് റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഡിസംബർ 28 ന് പുലർച്ചെ 4.44-ന് ഇതേ മേഖലയിൽ 2.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഇതിന്റെ പ്രഭവകേന്ദ്രം 5 കിലോമീറ്റർ ആഴത്തിലായിരുന്നു. യുഎഇയുടെ ചില ഭാഗങ്ങളിൽ ഇത് അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല. നവംബർ 4 ന് താരതമ്യേന ശക്തമായ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതിന്റെ പ്രകമ്പനം എമിറേറ്റ്‌സിലുടനീളം പ്രതിഫലിച്ചിരുന്നു. യുഎഇ പ്രധാന ഭൂകമ്പ മേഖലയിലല്ല സ്ഥിതി ചെയ്യുന്നതെങ്കിലും, ലോകത്തിലെ ഏറ്റവും സജീവമായ സീസ്മിക് മേഖലകളിലൊന്നായ സാഗ്രോസ് പർവ്വതനിരകളോട് (Zagros mountain range) അടുത്തായതിനാൽ ഇവിടെ ഇടയ്ക്കിടെ പ്രകമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. അയൽരാജ്യങ്ങളായ ഇറാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ അലയൊലികളാണ് പലപ്പോഴും യുഎഇയിൽ നേരിയ കുലുക്കത്തിന് കാരണമാകുന്നത്.
കൊല്ലപ്പെട്ടിട്ട് 48 ദിവസം; മിസൈൽ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്‍റെ സംസ്കാരം നടത്തി
dheekshith solanki മുംബൈ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവാവ് ദീക്ഷിത് സോളങ്കിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. കൊല്ലപ്പെട്ട് 48 ദിവസങ്ങൾക്ക് ശേഷമാണ് മുംബൈ കാണ്ടിവാലി സ്വദേശിയായ ദീക്ഷിതിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിക്കാനായത്. കാണ്ടിവാലി വെസ്റ്റിലെ ധനുകർവാടി ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ. മാർച്ച് ഒന്നിന് നടന്ന ആക്രമണത്തിന് ശേഷം ദീക്ഷിതിന്റെ ഭൗതികാവശിഷ്ടങ്ങൾ വിട്ടുകിട്ടുന്നതിനായി കുടുംബത്തിന് വലിയ നിയമപോരാട്ടം തന്നെ നടത്തേണ്ടി വന്നു. യുഎസ്–ഇറാൻ സംഘർഷങ്ങളുടെ ഭാഗമായി ഗൾഫ് മേഖലയിൽ നടന്ന ഇറാൻ ആക്രമണത്തിലാണ് ദീക്ഷിത് കൊല്ലപ്പെട്ടത്. മാർച്ച് ഒന്നിന് ഒമാൻ തീരത്ത് മാർഷൽ ഐലൻഡ്‌സ് പതാകയേന്തിയ എണ്ണക്കപ്പലിന് നേരെയായിരുന്നു മിസൈൽ ആക്രമണം. കപ്പലിലെ എൻജിൻ റൂമിൽ ഓയിലറായി ജോലി ചെയ്യുകയായിരുന്നു ദീക്ഷിത്. ഫെബ്രുവരി 8-ന് യൂറോപ്പിൽ നിന്ന് പുറപ്പെട്ട കപ്പൽ സൗദി അറേബ്യയിലെ റാസ് തനുറയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലെ മറ്റ് ജീവനക്കാർ സുരക്ഷിതരായിരുന്നു. ദീക്ഷിതിന്റെ മൃതദേഹം തിരികെ എത്തിക്കുന്നതിനായി കുടുംബം കേന്ദ്ര സർക്കാരിനെയും വിവിധ എംബസികളെയും സമീപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, ദുബായിലെ ഇന്ത്യൻ എംബസി എന്നിവരുമായി കുടുംബം ബന്ധപ്പെട്ടെങ്കിലും നടപടികൾ വൈകി. ഒടുവിൽ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾക്ക് വേഗത കൈവന്നത്. ഏപ്രിൽ 5-ന് ഷാർജയിൽ നിന്ന് വിമാനമാർഗ്ഗം ഭൗതികാവശിഷ്ടങ്ങൾ മുംബൈ കാർഗോ ടെർമിനലിൽ എത്തിച്ചു. അവിടെ വെച്ച് അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.