Substation Blaze കുവൈത്തിലെ ഇലക്ട്രിക് സബ്‌സ്റ്റേഷനിൽ തീപിടുത്തം

Substation Blaze കുവൈത്ത് സിറ്റി: കുവൈത്തിലെ ഇലക്ട്രിക് സബ്സ്റ്റേഷനിൽ തീപിടുത്തം. ഫഹദ് അൽ-അഹ്‌മദ് പ്രദേശത്തെ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം നിരവധി വാഹനങ്ങളിലേക്ക് പടർന്നതിനെ തുടർന്ന് സെൻട്രൽ മംഗഫ്, അഹ്‌മദി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നി ശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷമാണ് അധികൃതർ തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നി ശമന സേനയുടെ അടിയന്തര ഇടപെടലിലൂടെ തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. സംഭവത്തിൽ ആളപായമൊന്നു സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുയോ ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Father Bigoul കുവൈത്ത് സഹിഷ്ണുതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാതൃക; ഫാ. ബിഗൗൾ അൻബ ബിഷോയ്

Father Bigoul കുവൈത്ത് സിറ്റി: കുവൈത്ത് സഹിഷ്ണുതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാതൃകയെന്ന് കുവൈത്തിലെ സെന്റ് മാർക്ക് കോപ്റ്റിക് ഓർത്തഡോക്‌സ് കത്ത്രീഡലിന്റെ മുതിർന്ന പുരോഹിതൻ ഫാ. ബിഗൗൾ അൻബ ബിഷോയ്. ചരിത്രത്തിലുടനീളം കുവൈത്ത് മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാതൃകയായി നില കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും അദ്ദേഹം ഈദ് ആശംസകൾ നേരുകയും ചെയ്തു.

ബലിപെരുന്നാൾ ത്യാഗത്തിന്റെയും പരോപകാരത്തിന്റെയും ആത്മീയ സന്ദേശം ഉൾക്കൊള്ളുന്നതാണെന്നും അനുരജ്ഞനത്തിനും സമാധാനത്തിനും അത് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിനും മേഖലയ്ക്കും ലോകത്തിനും നന്മയും സമാധാനവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Iranian Missile Attack ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ശക്തമായി അപലപിച്ച് കുവൈത്ത്

Iranian Missile Attack കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്. കുവൈത്തിന് നേരെയുള്ള ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവയുടെ നഗ്നമായ ലംഘനവും അപകടകരമാ ആക്രമണവുമാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാധാരണക്കാർക്കും രാജ്യത്തെ സുപ്രധാന സൗകര്യങ്ങൾക്കും നേരിട്ടുള്ള ഭീഷണിയാണ് ഈ ആക്രമണങ്ങളെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ സംഘർഷം തടയുന്നതിനുമായി നിരവധി സഹോദര-സൗഹൃദ രാജ്യങ്ങൾ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ആക്രമണങ്ങൾ നടന്നതെന്ന് മന്ത്രാലയം അറിയിച്ചു. പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര സംരംഭങ്ങളെ അത്തരം നടപടികൾ ദുർബലപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങൾ നിരുപാധികം നിർത്തണമെന്നും, അവയുടെ അനന്തരഫലങ്ങൾക്ക് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടു. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, 2026 ലെ സുരക്ഷാ കൗൺസിൽ പ്രമേയം 2817 എന്നിവയുടെ ഗുരുതരമായ ലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു.

ഏതെങ്കിലും ആക്രമണത്തിൽ നിന്നോ ഭീഷണിയിൽ നിന്നോ തങ്ങളുടെ സുരക്ഷ, പ്രദേശം, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Hormuz Disruption ഹോർമുസ് പ്രതിസന്ധി തുടർന്നാൽ ജെറ്റ് ഇന്ധന വിപണി കൂടുതൽ പ്രതിസന്ധിയിലാകും; മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

Hormuz Disruption ഹോർമുസ് പ്രതിസന്ധി തുടർന്നാൽ ജെറ്റ് ഇന്ധന വിപണി കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ. ഹോർമുസ് കടലിടുക്കിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ വരും ആഴ്ച്ചകളിൽ ജെറ്റ് ഇന്ധന വിതരണത്തിൽ കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുമെന്നാണ് യൂറോപ്യൻ യൂണിയൻ നൽകുന്ന മുന്നറിയിപ്പ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിൽ തുടർച്ചയായ തടസ്സങ്ങളുടെ ആഘാതം വിലയിരുത്തിയ എണ്ണ വാതക ഏകോപന ഗ്രൂപ്പുകളുടെ ഏറ്റവും പുതിയ യോഗങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ കമ്മീഷന്റെ ഊർജ്ജവകുപ്പ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കമ്മീഷൻ പറയുന്നത് അനുസരിച്ച് ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടുന്നത് അസംസ്‌കൃത എണ്ണയെയും എല്ലാ പ്രധാനപ്പെട്ട പെട്രോളിയം ഉൽപ്പന്നങ്ങളെയും ബാധിക്കും. എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും ഈ ചലനാത്മകത ബാധിക്കുമെന്നും എണ്ണ ഏകോപന ഗ്രൂപ്പ് സൂചിപ്പിച്ചു. ഇതുവരെ തന്നെ ഊർജ്ജ വില ഉയർന്നിട്ടുണ്ട്. നീണ്ടുനിൽക്കുന്ന തടസ്സങ്ങൾ വിപണി സാഹചര്യങ്ങളെ കൂടുതൽ ബാധിക്കും എന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. വരും ആഴ്ചകളിൽ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ പ്രത്യേകിച്ച് ഇന്ധനവിപണികൾ കൂടുതൽ സമ്മർദ്ദത്തിലാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Weather കുവൈത്തിൽ ഈ ആഴ്ച്ച അതിശക്തമായ ചൂട്; ചുട്ടുപ്പൊള്ളും

Hot Weather കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കുവൈത്തിൽ ഈ ആഴ്ച്ച മുഴുവനും ചൂടു പൊടിപടലവും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ക്രമേണ വർധിക്കുമെന്നും വാരാന്ത്യത്തിൽ പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും പൊടിക്കാറ്റ് ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വെള്ളിയാഴ്ച താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താനും ചില ഉൾ, മരുഭൂമി പ്രദേശങ്ങളിൽ 48 ഡിഗ്രി വരെ ഉയരാനുമാണ് സാധ്യത. വെള്ളിയാഴ്ച്ച രാത്രി ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ശനിയാഴ്ച്ചയും രാജ്യത്ത് ചൂട് തുടരും. പടിഞ്ഞാറൻ ദിശയിലുള്ള കാറ്റ് ചില സമയങ്ങളിൽ സജീവമാകാം. പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. തുറന്ന പ്രദേശങ്ങളിൽ പൊടിപടലത്തിന് സാധ്യതയുണ്ട്. ശനിയാഴ്ച്ചയ രാത്രിയും ചൂടുള്ള കാലാവസ്ഥയായിരിക്കും.

Express Sale എക്‌സ്പ്രസ് സെയിലുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; വിമാന യാത്രകളിൽ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്

Express Saleവിമാനയാത്രികർക്ക് ഇതാ ഒരു സന്തോഷവാർത്ത. ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളിൽ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടിൽ 50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ് എക്‌സ്പ്രസ്സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50% വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 15 മുതൽ ഒക്ടോബർ 10 വരെയുള്ള യാത്രകൾക്കായി മെയ് 31നകം ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക.

ഓഫർ സമയത്ത് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തിൽ ടിക്കറ്റ് എടുക്കുന്ന ടാറ്റ ന്യൂപാ സംഘങ്ങൾക്ക് 20% വരെ ഡിസ്‌കൗണ്ടും എക്‌സ്പ്രസ് എഹെഡ് മുൻഗണന സേവനങ്ങളും ലഭിക്കും. 300 രൂപവരെ അധിക ഡിസ്‌കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകൾ നേടാനും ഇതിലൂടെ കഴിയും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക് ഇൻ ബാഗേജ്, മൂന്ന് കിലോ അധിക ഹാൻഡ് ബാഗേജ് എന്നിവയ്ക്ക് 30% വരെ ഡിസ്‌കൗണ്ട് ലഭിക്കും. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ പ്രത്യേക നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിദേശകാര്യ മന്ത്രാലയം

Kuwait Iranian Missile Drone Attacks കുവൈത്ത് സിറ്റി: കുവൈത്ത് ഭൂപ്രദേശങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കടുത്ത കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ നീക്കം മേഖലയിൽ വലിയ സംഘർഷത്തിന് വഴിതുറക്കുന്നതാണെന്നും, കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവയ്ക്ക് മേലുള്ള നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ ആക്രമണങ്ങൾ സാധാരണ പൗരന്മാർക്കും രാജ്യത്തെ പ്രധാനപ്പെട്ട തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും നേരിട്ടുള്ള ഭീഷണിയാണ് ഉയർത്തുന്നതെന്നും, കുവൈത്തിന് നേരെ നടത്തുന്ന ഇത്തരം അധിനിവേശങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി നിരവധി സൗഹൃദ രാജ്യങ്ങൾ നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ ആക്രമണം ഉണ്ടായിട്ടുള്ളതെന്ന് മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളെ പൂർണ്ണമായും തകർക്കുന്നതാണെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. കുവൈത്തിന് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടനടി നിബന്ധനകളില്ലാതെ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം, ഇതിന്റെ അനന്തരഫലങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ടെഹ്റാന് (ഇറാൻ ഭരണകൂടത്തിന്) ആയിരിക്കുമെന്നും വ്യക്തമാക്കി. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും, 2026-ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2817-ന്റെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ഏതൊരു അധിനിവേശത്തിൽ നിന്നും ഭീഷണിയിൽ നിന്നും രാജ്യത്തിന്റെ സുരക്ഷയും അതിർത്തിയും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണമായ അവകാശം കുവൈത്തിനുണ്ടെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 ഉദ്ധരിച്ചുകൊണ്ട്, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി രാജ്യത്തെ സംരക്ഷിക്കാനുള്ള കുവൈത്തിന്റെ സ്വാഭാവികമായ ആത്മരക്ഷാ അവകാശം വിനിയോഗിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളെ ബാധിച്ച മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കുവൈത്തിന്റെ ഈ ശക്തമായ പ്രതികരണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy