
US Iran peace deal അബുദാബി: ഫെബ്രുവരി 28-ന് ആരംഭിച്ച്, ഏപ്രിൽ 8-ന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച യുഎസ്-ഇറാൻ യുദ്ധത്തിന് ഒടുവിൽ വിരാമം. യുദ്ധം തുടങ്ങി 100-ലധികം ദിവസങ്ങൾക്ക് ശേഷം യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാനക്കരാറിൽ എത്തിയതായി തിങ്കളാഴ്ച പുലർച്ചെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. വരാനിരിക്കുന്ന ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് ഷെരീഫ് വ്യക്തമാക്കി. “ലബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും സൈനിക നടപടികൾ അടിയന്തിരമായും സ്ഥിരമായും അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്,” ഷെഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു. പിന്നാലെ, ഇറാനുമായുള്ള കരാർ പൂർത്തിയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കുന്നതായും ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നു കൊടുക്കാൻ താൻ അനുമതി നൽകിയതായും ട്രംപ് പ്രഖ്യാപിച്ചു. ഈ മേഖലയിലാകെ “സമാധാനവും സുരക്ഷയും” കൊണ്ടുവരാൻ ഈ കരാറിന് സാധിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും നാഷണൽ സെക്യൂരിറ്റി കൗൺസിലും ഈ ധാരണാപത്രത്തിന് അംഗീകാരം നൽകിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ അന്തിമ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയതിന് ശേഷമാണ് തങ്ങൾ ധാരണാപത്രത്തിന് സമ്മതം മൂകിയതെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. ആണവ പ്രശ്നങ്ങൾ, ഉപരോധങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കൽ, ഇറാന്റെ പുനർനിർമ്മാണത്തിനുള്ള സംവിധാനങ്ങൾ രൂപീകരിക്കൽ, ഇരുവിഭാഗവും കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തൽ എന്നിവയാണ് അടുത്ത 60 ദിവസങ്ങളിലെ ചർച്ചകളിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ. ഇന്നത്തെ രാത്രി മുതൽ ലബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും യുദ്ധത്തിന് “സ്ഥിരമായ അന്ത്യം” കുറിക്കുമെന്നും ഇറാൻ ഉടൻ തന്നെ ചർച്ചകളിലേക്ക് കടക്കുമെന്നും കാസിം പറഞ്ഞു. ആസ്തികൾ മരവിപ്പിച്ചത് പിൻവലിക്കുക, ഉപരോധം അവസാനിപ്പിക്കുക, യുദ്ധം നിർത്തുക എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും മധ്യസ്ഥരുടെ സാന്നിധ്യത്തിലുള്ള ഈ ചർച്ചകൾ നടക്കുക. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിബദ്ധതകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
വ്യാജ വെബ്സൈറ്റുകളും കെണി ആപ്പുകളും; യുഎഇയില് നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്ന പുതിയ തട്ടിപ്പ് രീതികൾ
Online Scams Abu Dhabi അബുദാബി: ഉപഭോക്തൃ സംരക്ഷണ സേവനങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കുമെതിരെ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സെർച്ച് എൻജിനുകൾ വഴി ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കാനാണ് തട്ടിപ്പുകാർ ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ സ്ഥാപനങ്ങളുടേതിന് സമാനമായ പേര്, ലോഗോ, ബ്രാൻഡിങ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഈ വ്യാജ വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്നത്. ഉൽപന്നങ്ങളെക്കുറിച്ചോ മറ്റ് സേവനങ്ങളെക്കുറിച്ചോ പരാതി നൽകാൻ ഉപഭോക്താക്കൾ ഓൺലൈനിൽ തിരയുമ്പോൾ, ഇവർ സ്പോൺസേർഡ് ലിങ്കുകളിലൂടെയോ പരസ്യങ്ങളിലൂടെയോ ഉപഭോക്താക്കളെ ഈ വ്യാജ വെബ്സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുന്നു. പരാതികൾ വേഗത്തിൽ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താക്കളിൽനിന്ന് പേര്, ഐഡി കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ എന്നിവ ശേഖരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഫോണുകളിലും കംപ്യൂട്ടറുകളിലും വിദൂര നിയന്ത്രണം ലഭിക്കുന്ന ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ഇതിലൂടെ ഉപകരണങ്ങളിലുള്ള രഹസ്യ വിവരങ്ങളും ബാങ്കിംഗ് പാസ്വേഡുകളും ഇവർ മോഷ്ടിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റുകളുടെ ലിങ്കുകൾ കൃത്യമായി പരിശോധിച്ച് മാത്രം സേവനങ്ങൾ ഉപയോഗിക്കണമെന്നും, അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.