Rotten Fish കുവൈത്ത് സിറ്റി: കുവൈത്തിൽ ചീഞ്ഞ മത്സ്യം വിറ്റ റെസ്റ്റോറന്റിനെതിരെ നടപടി. ഖൈത്താൻ പ്രദേശത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റിൽ നിന്നും 61 കിലോ ചീഞ്ഞ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി കുവൈത്ത് ഭക്ഷ്യ അതോറിറ്റി അറിയിച്ചു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഈ റെസ്റ്റോറന്റ് നടത്തിയിരിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി.
ഭക്ഷ്യ സുരക്ഷ ലംഘിച്ച റെസ്‌റ്റോറന്റിനെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സുരക്ഷിതമല്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി കുവൈത്തിലെ റെസ്‌റ്റോറന്റുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും അതോറിറ്റി ശക്തമായ പരിശോധനകളാണ് നടത്തുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
കുട്ടികളുടെ സുരക്ഷ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്താൻ കുവൈത്ത്
Online Platform കുവൈത്ത് സിറ്റി: കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കുവൈത്ത്. രാജ്യത്ത് കുട്ടികളുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വാർത്താ വിതരണ, വിവര, സാങ്കേതിക വകുപ്പ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ കണകത്കിലെടുത്താണ് നടപടി.
ഇതുസംബന്ധിച്ച നിയന്ത്രണങ്ങൾ എളുപ്പത്തിൽ പുറപ്പെടുവിക്കാവുന്ന ഒന്നാണെന്നും എന്നാൽ ഇത് എങ്ങിനെ നടപ്പാക്കുക എന്നതാണ് യഥാർഥ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിൽ ആസ്ഥാനം ഇല്ലാത്ത കമ്പനികളെ നിയമപരമായി എങ്ങിനെ നിയന്ത്രിക്കാം, നിയമലംഘനങ്ങൾക്ക് എതിരെ ശിക്ഷാ നടപടികൾ എങ്ങനെ സ്വീകരിക്കാം എന്നിവയാണ് പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യൻ രാജ്യങ്ങളുടെയും സഹോദര രാജ്യമായ യുഎഇയുടെയും അനുഭവങ്ങൾ പഠിച്ച് ഈ മേഖലയിൽ അനുയോജ്യമായ സംവിധാനങ്ങൾ രൂപീകരിച്ചു വരികയാണ്. നീതിന്യായ മന്ത്രാലയം, ദേശീയ സൈബർ സുരക്ഷാ കേന്ദ്രം, കമ്മ്യൂണിക്കേഷൻസ് അതോറിറ്റി എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു.
പുകയില വിൽപന നിയമം ലംഘിച്ചു; പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റ കട കുവൈത്ത് അധികൃതർ പൂട്ടി
Kuwait Shuts Down Cigarette Shop കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് കർശന നടപടി സ്വീകരിച്ചു. 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിറ്റ കട ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. അൽ അഹ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ അടിയന്തര വിഭാഗം ടീമുകൾ, ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വിറ്റ സ്ഥാപനം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിൽക്കുന്നതിനിടെ സ്ഥാപനത്തെ കൈയോടെ പിടികൂടുകയായിരുന്നു. പുകയില ഉൽപന്നങ്ങളുടെ വിൽപന നിയന്ത്രിക്കുന്ന നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് വ്യക്തമാക്കിയ അധികൃതർ, സ്ഥാപനം ഉടനടി അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. അൽ ജഹ്റ, അൽ ഫർവാനിയ ഗവർണറേറ്റുകളിലെ അടിയന്തര വിഭാഗം ടീമുകൾ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ മറ്റൊരു പരിശോധനയിൽ ഒരു ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും പൂട്ടിപ്പൂട്ടി. ചില പ്രവർത്തനങ്ങൾക്ക് പണമിടപാടുകൾ പാടില്ലെന്ന മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.
വാണിജ്യ ലംഘകർക്കെതിരെ കർശന നടപടി: സഹകരണം ശക്തമാക്കി കുവൈത്ത് വാണിജ്യ-ആഭ്യന്തര മന്ത്രാലയങ്ങൾ
commercial violators Kuwait കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനകൾ ശക്തമാക്കുന്നതിനും പരസ്പര സഹകരണം ഉറപ്പാക്കുന്നതിനുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗവും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയതായി അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. പരിശോധനാ ക്യാമ്പെയ്‌നുകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനും പരിശോധനാ സംഘങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനുമുള്ള വഴികൾ ചർച്ച ചെയ്തതായി കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗുരുതരമായ വാണിജ്യ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ലംഘനം തെളിഞ്ഞാൽ ഉടനടി നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 71 കോപ്പറേറ്റീവ് സൊസൈറ്റികളുടെയും സ്വദേശികൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സപ്ലൈ സെന്ററുകളുടെയും പ്രവർത്തനം നിരീക്ഷിക്കുന്ന ‘ജോയിന്റ് ഓപ്പറേഷൻസ് യൂണിറ്റിന്റെ’ പ്രവർത്തനരീതി സംഘം വിലയിരുത്തി. ക്യാമ്പെയ്‌നുകളുടെ സുരക്ഷാ വശങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി ജോയിന്റ് ഓപ്പറേഷൻസ് യൂണിറ്റുമായി ആഭ്യന്തര മന്ത്രാലയത്തെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഓഫീസുകളിലും വീടുകളിലും വൈദ്യുതി-ജല ഉപഭോഗം കുറയ്ക്കണം: മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് കുവൈത്ത് മന്ത്രാലയം
electricity water consumption kuwait കുവൈത്ത് സിറ്റി: വീടുകളിലും ജോലിസ്ഥലങ്ങളിലും വൈദ്യുതി, ജല ഉപഭോഗം ഫലപ്രദമായി കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വിലയിരുത്തി. ദേശീയ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി മികച്ച ശീലങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെയും സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാണിച്ചു. കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി ആസ്ഥാനത്ത്, മീഡിയ ആൻഡ് അവെയർനസ് ടീം ഫോർ റേഷൻ ലൈസേഷൻ സംഘടിപ്പിച്ച “സുസ്ഥിരതയ്ക്കായി സംരക്ഷിക്കൂ” എന്ന ബോധവൽക്കരണ സെമിനാറിലാണ് ഈ കാര്യങ്ങൾ വിശദീകരിച്ചത്. നസാഹ ചെയർപേഴ്‌സൺ ഡോ. റാണ അൽ-ഫാരെസും മറ്റ് നിരവധി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ഓഫീസുകളിലും വീടുകളിലും ദിനംപ്രതി വൈദ്യുതി, ജല ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രായോഗിക രീതികളെക്കുറിച്ച് പ്രഭാഷണത്തിൽ പ്രതിപാദിച്ചു
കുവൈത്തിൽ വാരാന്ത്യത്തിൽ കടുത്ത ചൂട് തുടരും: തീരദേശ മേഖലകളിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടും
Kuwait Weather Updates കുവൈത്ത് സിറ്റി: കുവൈത്തിൽ വരാനിരിക്കുന്ന വാരാന്ത്യത്തിൽ പകൽ സമയത്ത് കടുത്ത ചൂടും രാത്രിയിൽ ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ ആർദ്രത ഉയർന്ന നിലയിലായിരിക്കും. ഇന്ത്യൻ മൺസൂൺ ന്യുനമർദ്ദത്തിന്റെ ഫലമായി രാജ്യത്തേക്ക് അതിതീവ്രമായ ചൂടുള്ള കാറ്റും, പടിഞ്ഞാറൻ/വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് ലഘുവായതോ മിതമായതോ ആയ കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ദിറാർ അൽ-അലി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
വെള്ളിയാഴ്ചത്തെ കാലാവസ്ഥ
പകൽ കടുത്ത ചൂട് അനുഭവപ്പെടും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
തിരമാലകൾ 1 മുതൽ 3 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ താരതമ്യേന ശാന്തമായിരിക്കും.
രാത്രി ചൂടുള്ള അന്തരീക്ഷം തുടരും. കാറ്റിന്റെ വേഗത മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെയായിരിക്കും. കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം.
ശനിയാഴ്ചത്തെ കാലാവസ്ഥ
പകൽ അതിതീവ്രമായ ചൂട് തുടരും. തീരദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെയായിരിക്കും.
പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
രാത്രിയിലും ചൂട് ഉയർന്ന നിലയിൽ തുടരും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. കുറഞ്ഞ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കടലിൽ തിരമാലകൾ 2 മുതൽ 4 അടി വരെ ഉയരാൻ സാധ്യതയുണ്ട്.
ഇസ്രായേൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഈ രാജ്യങ്ങളില്‍ വിലക്ക്: തീരുമാനത്തെ സ്വാഗതം ചെയ്ത് കുവൈത്ത്
ban on imports from Israel ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലെ സെറ്റിൽമെന്റുകളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള നെതർലൻഡ്‌സിന്റെയും ബെൽജിയത്തിന്റെയും തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായ സുപ്രധാന നടപടിയാണ് ഇതെന്നും കുവൈത്ത് വിശേഷിപ്പിച്ചു. വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ (UNSC) 2334 (2016) പ്രമേയത്തിനും, 2024 ജൂലൈ 19-ലെ അന്താരാഷ്ട്ര നീതിപീഠത്തിന്റെ ഉപദേശക അഭിപ്രായത്തിനും അനുസൃതമാണ് ഈ തീരുമാനങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തോട് ചേർന്നുനിൽക്കുന്ന നിലപാട് സ്വീകരിച്ച ഡച്ച്, ബെൽജിയം സർക്കാരുകളെ മന്ത്രാലയം പ്രശംസിച്ചു. സമാധാന സാധ്യതകളെ തകർക്കുന്ന അധിനിവേശ സെറ്റിൽമെന്റ് നയങ്ങളെ ചെറുത്തുകൊണ്ട് അന്താരാഷ്ട്ര സമൂഹവും യുഎൻ രക്ഷാസമിതിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് കുവൈറ്റ് ആഹ്വാനം ചെയ്തു. 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെ, ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കായുള്ള കുവൈറ്റിന്റെ ദീർഘകാല പിന്തുണ മന്ത്രാലയം ആവർത്തിച്ചു.
ഇറാനിയൻ റെവല്യൂഷണറി ഗാർഡിനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി: ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait Spy Verdict ചാരപ്പണി കേസില്‍ കുവൈത്ത് പൗരന് ശിക്ഷ വെട്ടിക്കുറച്ച് കുവൈത്ത് കോടതി. ഇറാനിയൻ റെവല്യൂഷണറി ഗാർഡിനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി നടത്തിയ കേസിൽ ഉൾപ്പെട്ട സ്വദേശി പൗരന്റെ 10 വർഷത്തെ തടവുശിക്ഷ റദ്ദാക്കിയാണ് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്. ഹിസ്ബുള്ളയുടെയും ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെയും നേതാക്കളുമായും അംഗങ്ങളുമായും ആശയവിനിമയം നടത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തതിലൂടെ കുവൈത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ വിദേശ ശക്തികൾക്ക് വേണ്ടി ചാരപ്പണി നടത്താൻ ശ്രമിച്ചതിനാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കേസ് എടുത്തത്. കേസ് വിവരങ്ങൾ അനുസരിച്ച്, ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെയും ഹിസ്ബുള്ളയുടെയും അംഗങ്ങളുടെ മേൽനോട്ടത്തിൽ പ്രതി ആയുധങ്ങൾ കൈവശം വെയ്ക്കുന്നതിലും ഉപയോഗിക്കുന്നതിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിലും പരിശീലനം നേടിയിട്ടുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് പ്രതിയുടെ ഭീകരപ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുന്നതിലേക്കും പ്രോസിക്യൂഷന് കൈമാറുന്നതിലേക്കും നയിച്ച തെളിവുകൾ ശേഖരിക്കുകയുമായിരുന്നു.