Malayali youth trapped in room Dubai ചങ്ങനാശേരി/ ദുബായ്: തൊഴിൽപരമായ പ്രതിസന്ധികളെ തുടർന്ന് 10 മാസത്തോളം ദുബായിൽ കുടുങ്ങിപ്പോയ മലയാളി യുവാവ് ജനപ്രതിനിധികളുടെ സമയബന്ധിതമായ ഇടപെടലിലൂടെ നാട്ടിൽ തിരിച്ചെത്തി. തൃക്കൊടിത്താനം പുലിക്കോട്ടുപടി തയ്യിൽ സണ്ണിയുടെയും സൂസമ്മയുടെയും മകനായ ടി.എസ്. ഹിരൺ (29) ആണ് ഇന്നലെ രാവിലെ സ്വന്തം വീട്ടിൽ സുരക്ഷിതനായി എത്തിയത്. ആറു വർഷം മുൻപ് ജോലി തേടി വിദേശത്തേക്ക് പോയ ഹിരൺ, അതിനുശേഷം ആദ്യമായാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ദുബായിൽ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്ന ഹിരൺ, ഒടുവിൽ ജോലി ചെയ്ത സ്വകാര്യ കമ്പനിയിൽ നിന്ന് രാജി വെച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പാസ്പോർട്ട് തിരികെ നൽകണമെങ്കിൽ വൻതുക വേണമെന്ന് കമ്പനി അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് അമ്മയുടെ സ്വർണം വിറ്റ് 9,000 ദിർഹം (ഏകദേശം ₹2.36 ലക്ഷം) നൽകിയെങ്കിലും കമ്പനി വീണ്ടും പണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തി. കൂടുതൽ പണം നൽകാൻ കഴിയാതെ വന്നതോടെ പാസ്പോർട്ട് ലഭിക്കാതെ കരാമയിലെ ഒരു ചെറിയ മുറിക്കുള്ളിൽ 10 മാസത്തോളം ഹിരണിന് കഴിയേണ്ടി വന്നു. മകന്റെ ദുരിതാവസ്ഥ മനസ്സിലാക്കിയ അമ്മ സൂസമ്മ വിഷയം പഞ്ചായത്തംഗം സിജോ അയ്യരുകുളങ്ങരയെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാറിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ജോബ് മൈക്കിൾ എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരുടെ ശ്രദ്ധയിൽ വിഷയമെത്തിച്ചു. ജനപ്രതിനിധികൾ ഉടൻ തന്നെ വിഷയം ഏറ്റെടുത്ത് ദുബായിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ് ഹിരണിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |