കുവൈത്തിൽ ട്രാഫിക് പിഴ അടയ്ക്കുന്നതിൽ വമ്പൻ മാറ്റം; ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

Traffic Fine കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പിഴ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വൻ മാറ്റം. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ കാലതാമസമില്ലാതെ അടച്ചുതീർക്കണമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നൽകുന്ന കർശന നിർദ്ദേശം. പിഴകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ കേസുകൾ നേരിട്ട് ട്രാഫിക് കോടതിയിലേക്ക് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

പിഴയടയ്ക്കാൻ വൈകുന്നത് നിയമപരമായ ഗുരുതര പ്രത്യാഘാതങ്ങൾക്കും കനത്ത ശിക്ഷകൾക്കും കാരണമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമലംഘനങ്ങൾ കോടതിയുടെ പരിഗണനയിൽ എത്തിയാൽ നിയമപ്രകാരമുള്ള കനത്ത സാമ്പത്തിക പിഴയോ അല്ലെങ്കിൽ തടവോ ശിക്ഷയായി ലഭിക്കാൻ സാധ്യതയുണ്ട്. നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് നടപടികളും സ്വീകരിക്കും. സങ്കീർണ്ണമായ ഇത്തരം നിയമക്കുരുക്കുകളിൽ അകപ്പെടാതിരിക്കാനും നടപടികൾ കോടതിയിലേക്ക് നീങ്ങാതിരിക്കാനും പിഴകൾ എത്രയും വേഗം തീർപ്പാക്കണം. വാഹന ഉടമകൾക്ക് പിഴകൾ എളുപ്പത്തിൽ അടയ്ക്കുന്നതിനായി സർക്കാർ സേവന ആപ്ലിക്കേഷനായ സഹേൽ ആപ്പ്, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗപ്പെടുത്താം. ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ സുതാര്യമായി ഇത്തരം നടപടികൾ പൂർത്തിയാക്കാൻ ഈ ഡിജിറ്റൽ സേവനങ്ങൾ സഹായിക്കും.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗതാഗത നിയമലംഘനം; കുവൈത്തിൽ 40 കാരിയ്ക്ക് വൻതുക പിഴ, ഞെട്ടൽ!

Traffic Violations കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്ന് 40 കാരിയ്ക്ക് വൻ തുക പിഴ. തന്റെ പേരിൽ രജിസ്റ്റർ ചെയ്ത ട്രാഫിക് പിഴകളിൽ ആയിരക്കണക്കിന് കുവൈത്തി ദിനാർ കുടിശികയുണ്ടെന്നറിഞ്ഞ ഞെട്ടലിലാണ് ഇവർ. അമിത വേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ, മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ എന്നിങ്ങനെ ഡസൻ കണക്കിന് നിയമ ലംഘനങ്ങൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നത്.

നിയമലംഘനങ്ങളുടെ വൻസംഖ്യ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, എല്ലാ നിയമലംഘനങ്ങളും ഒരു വാഹനത്തിന് എതിരെയാണോ അതോ ഈ സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒന്നിലധികം വാഹനങ്ങൾക്കെതിരെയാണോയെന്ന കാര്യ വ്യക്തമല്ല. ഇത്രയും വലിയ ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സാഹചര്യങ്ങളും പണം നൽകാത്തതിന്റെ കാരണവും ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഗൾഫിലെ പല വിമാന സർവ്വീസുകളും റദ്ദാക്കി

Flights ദുബായ്: ഗൾഫ് മേഖലയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. മേഖലയിലെ വിമാനസർവീസുകൾ പലതും കമ്പനികൾ റദ്ദാക്കിയിരിക്കുകയാണ്. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത്. രാജ്യാന്തര, പ്രാദേശിക സർവീസുകളിൽ പലതും റദ്ദാക്കിയതായും യാത്രക്കാർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാന കമ്പനികൾ യാത്രക്കാരോട് നിർദ്ദേശിച്ചു.

നാളെ വരെ ഇത്തിഹാദിന്റെ അബുദാബി- ബഹ്റൈൻ സെക്ടറിലെ 3 സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. മറ്റു സർവീസുകൾക്ക് തടസ്സമില്ല. എമിറേറ്റ്‌സിന്റെ കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. എയർ അസ്താന ദുബായ്, ദോഹ സർവീസുകൾ ഏതാനും ആഴ്ചകളിലേക്ക് കൂടി റദ്ദാക്കി. എയർ ഫ്രാൻസിന്റെ പാരിസിൽ നിന്ന് ദുബായിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങളും 25 വരെ സർവ്വീസ് നടത്തില്ല. ബ്രിട്ടിഷ് എയർവേയ്സിന്റെ ദുബായ്, അബുദാബി, ബഹ്‌റൈൻ, ദോഹ, അമ്മാൻ, ടെൽ അവീവ്, റിയാദ് സർവീസുകൾ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

അടുത്ത വർഷം ജനുവരി വരെ എയർ കാനഡയുടെ ദുബായ്, ടെൽ അവീവ് സർവീസുകൾ റദ്ദാക്കി. ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം ദുബായ്, റിയാദ്, ദമാം സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ഏതാനും വിമാന സർവീസുകൾ കഴിഞ്ഞ ദിവസം വൈകിയിരുന്നു. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധവും നടത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy