
Online Transactions കുവൈത്ത് സിറ്റി: ഓൺലൈൻ പണമിടപാടുകൾക്ക് പരിധി നിശ്ചിയിച്ച് കുവൈത്ത്. ഓൺലൈൻ മണി ട്രാൻസ്ഫർ സേവനങ്ങളിലൂടെ അയയ്ക്കാവുന്ന തുകയ്ക്ക് പരമാവധി 2,500 കുവൈത്ത് ദിനാർ എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 10,000 കുവൈത്ത് ദിനാറായിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ ഓൺലൈൻ വഴി പണം കൈമാറുമ്പോൾ പുതിയ പരിധി ബാധകമായിരിക്കും. വലിയ തുകയുടെ ഇടപാടുകൾ നടത്തേണ്ടവർ ഈ മാറ്റം പ്രത്യേകമായി ശ്രദ്ധിക്കണം.
കുവൈത്തിലെ പണമിടപാടുകൾ കൂടുതൽ നിയന്ത്രിതവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. വലിയ തുക കൈമാറേണ്ടവർ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയും എക്സ്ചേഞ്ച് കമ്പനികളുടെയും ഏറ്റവും പുതിയ നിബന്ധനകൾ പരിശോധിച്ച ശേഷം മാത്രം ഇടപാട് നടത്തുന്നതാണ് ഉചിതമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കൂടുതൽ തുക കൈമാറ്റങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഒരു ബാങ്ക് സ്റ്റേറ്റ്മെന്റോ ഫണ്ടിന്റെ ഉറവിടം തെളിയിക്കുന്ന രേഖകളോ നൽകേണ്ടതുണ്ട്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിസയും ലീവ് പെർമിറ്റും ഇനി പഴിയ രീതിയിൽ, കുവൈത്തിൽ സെപ്തംബർ 1 മുതൽ പുതിയ നിയമം

Visa and leave permit കുവൈത്ത് സിറ്റി: കുവൈത്തിൽ എൻട്രി വിസകൾക്കും ലീവ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന സ്വമേധയാ കാലാവധി നീട്ടൽ സംവിധാനം സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ ഒന്നു മുതൽ വിസകൾക്കും പെർമിറ്റുകൾക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സാധാരണ കാലാവധി വീണ്ടും പ്രാബല്യത്തിൽ വരും.
നിലവിൽ കുവൈത്തിലുള്ളവർക്കായി അനുവദിച്ചിരുന്ന എല്ലാ വിഭാഗം സന്ദർശക വിസകളുടെയും ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ സെപ്തംബർ 1 മുതൽ അവസാനിക്കും. തുടർന്ന് ഓരോ വിസയുടെയും നിയമപരമായ കാലാവധി, ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിലവിലുള്ള ചട്ടങ്ങൾ എന്നിവ സാധാരണ രീതിയിൽ ബാധകമാകും. നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് അനുവദിച്ചിരുന്ന ലീവ് പെർമിറ്റുകളുടെ സാധാരണ കാലാവധിയും സെപ്തംബർ 1 മുതൽ പുനഃസ്ഥാപിക്കും. എന്നാൽ ഓഗസ്റ്റ് 31നോ അതിന് മുമ്പോ കുവൈത്തിൽ നിന്ന് പുറത്തുപോയ പ്രവാസികൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരം അനുവദിച്ചിട്ടുള്ള അധിക പ്രത്യേക കാലാവധി തുടർന്നും ലഭിക്കും.
അതേസമയം, പ്രവാസിയുടെ ലീവ് പെർമിറ്റ് എപ്പോൾ അവസാനിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി ‘സഹേൽ’ ആപ്പ് വഴി ലഭിക്കുന്ന റെസിഡൻസി പെർമിറ്റ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്തുള്ള പ്രവാസികൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധിക്കുള്ളിൽ തന്നെ കുവൈത്തിൽ തിരിച്ചെത്തണമെന്നാണ് നിർദ്ദേശം.