drug cases verdict kuwait കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണങ്ങളുടെയും അറസ്റ്റുകളുടെയും അടിസ്ഥാനത്തിൽ, മയക്കുമരുന്ന് കടത്ത്, കൈവശംവെക്കൽ, ഉപയോഗം തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നിരവധി പേർക്ക് കുവൈത്ത് ക്രിമിനൽ കോടതിയിലെ വിവിധ ബെഞ്ചുകൾ കർശന ശിക്ഷ വിധിച്ചു. കുവൈത്തിലെ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതികൾ പ്രകാരമാണ് വിവിധ കേസുകളിൽ തടവുശിക്ഷയും പിഴയും കോടതി വിധിച്ചത്. മയക്കുമരുന്ന് കടത്തുകയും സൈക്കോട്രോപിക് വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്ത കേസിൽ ബംഗ്ലാദേശ് പൗരന് ജീവപര്യന്തം തടവും 50,000 കുവൈത്ത് ദിനാർ പിഴയും കോടതി വിധിച്ചു. മറ്റൊരു കേസിൽ, സൈക്കോട്രോപിക് വസ്തുക്കൾ കടത്തുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിക്ക് 15 വർഷം തടവും 50,000 ദിനാർ പിഴയും വിധിച്ചു. ഈ ശിക്ഷയിൽ മാപ്പ് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. മറ്റൊരു പ്രതിക്ക് സൈക്കോട്രോപിക് വസ്തുക്കൾ കടത്തുകയും ഉപയോഗിക്കുകയും ചെയ്തതിനും, ലൈസൻസില്ലാതെ ഒരു പിസ്റ്റളും രണ്ട് വെടിയുണ്ടകളും കൈവശംവെച്ചതിനും, അറസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ചെറുത്തതിനും 15 വർഷം തടവ് വിധിച്ചു. ജഹ്റ സൂഖിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശിക്ഷയിൽ മാപ്പിന് സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളും കടത്തിയ കേസിൽ ഒരു കുവൈത്ത് പൗരന് 10 വർഷം തടവും 50,000 ദിനാർ പിഴയും കോടതി വിധിച്ചു. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോൾ നടത്തിയ അന്വേഷണങ്ങളാണ് വിവിധ കേസുകളിലെ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കുവൈറ്റിലെ വിവിധ മേഖലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് നിയന്ത്രിക്കാൻ പുതിയ സംവിധാനം
expat worker recruitment in Kuwait കുവൈത്ത് സിറ്റി: തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കൃത്യമായി നിയന്ത്രിക്കുന്നതിനുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി ആസ്ഥാനമായ തകാമുൽ ഹോൾഡിംഗുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട അറിവും പരിചയസമ്പത്തും പങ്കുവെക്കുന്നതിനൊപ്പം തത്സമയ സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുകയുമാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ സംവിധാനങ്ങളും കൃത്രിമബുദ്ധിയും പ്രയോജനപ്പെടുത്തി വിദേശ തൊഴിലാളികളുടെ നൈപുണ്യ നിലവാരം വിലയിരുത്തുന്നതിനുള്ള പുതിയ പരീക്ഷാ ശൃംഖല കുവൈറ്റിൽ നടപ്പാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ റബാബ് അൽ ഒസൈമി അറിയിച്ചു. കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുമ്പുതന്നെ തൊഴിലാളികളുടെ പ്രൊഫഷണൽ യോഗ്യതയും തൊഴിൽ നൈപുണ്യവും പരിശോധിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ ഇതിലൂടെ നടപ്പാക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ധാരണാപത്രം ഒപ്പുവെച്ചത്. കമ്പനികൾക്ക് ആവശ്യമായ കൃത്യമായ പ്രൊഫഷണൽ നൈപുണ്യമുള്ള തൊഴിലാളികളെ മാത്രം തിരഞ്ഞെടുക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിലൂടെ ആവശ്യകതയില്ലാത്ത റിക്രൂട്ട്മെന്റുകൾ പരമാവധി ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം വിസ കച്ചവടവും റിക്രൂട്ട്മെന്റിലെ ക്രമക്കേടുകളും തടയാനും, തൊഴിൽ വിപണിയുടെ യഥാർഥ ആവശ്യങ്ങൾക്ക് അനുസൃതമായി വിദേശ തൊഴിലാളികളുടെ നിയമനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.