
A Dubai Invite; പ്രവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ദുബായിലേക്ക് വിരുന്നൂട്ടാൻ അവസരമൊരുക്കിയ ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിക്ക് വൻ സ്വീകാര്യത. ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച ഈ പദ്ധതിയിലേക്ക് റെക്കോർഡ് വേഗത്തിൽ 90,000-ത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ജനപ്രീതി കണക്കിലെടുത്ത് പദ്ധതിയുടെ ശേഷി മൂന്നിരട്ടിയായി വർദ്ധിപ്പിച്ച അധികൃതർ, നിലവിൽ പുതിയ റജിസ്ട്രേഷനുകൾ പൂർത്തിയായതായി അറിയിച്ചു. ഇതിനകം തന്നെ 30,000-ത്തിലധികം ആനുകൂല്യ പാക്കേജുകളാണ് അപേക്ഷകർക്ക് വിതരണം ചെയ്തുകഴിഞ്ഞത്. റജിസ്റ്റർ ചെയ്തവർക്ക് ഹോട്ടൽ താമസം, വിനോദ കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ഗതാഗതം എന്നിവയിൽ വലിയ ഇളവുകൾ ലഭിക്കും. റജിസ്റ്റർ ചെയ്ത ഭാഗ്യശാലികളായ സന്ദർശകർക്ക് 2026 ഒക്ടോബർ 31 വരെ ദുബായ് സന്ദർശിക്കാനുള്ള അവസരമുണ്ട്. ലഭിച്ച പാക്കേജുകൾ 2026 ഡിസംബർ 31 വരെ നിശ്ചിത കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്താം. വിദേശത്തു നിന്ന് ദുബായിൽ നേരിട്ട് എത്തുന്നവർക്ക് ജിഡിആർഎഫ്എ വഴി വിവരം സ്ഥിരീകരിച്ച ശേഷം 72 മണിക്കൂറിനകം ആനുകൂല്യങ്ങൾ ലഭിക്കും.
പ്രമുഖ ഹോട്ടലുകളായ ഡബ്ല്യു ദുബായ് മിന സിയാഹി, വെസ്റ്റിൻ ദുബായ് മിന സിയാഹി, ഐഎച്ച്ജി ഗ്രൂപ്പ് എന്നിവടങ്ങളിൽ പ്രത്യേക ഇളവുകൾ ലഭിക്കും. കൂടാതെ അക്വാവെഞ്ചർ വാട്ടർപാർക്ക്, ഐഎംജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ തുടങ്ങിയ വിനോദകേന്ദ്രങ്ങളിലും ഓഫറുകളുണ്ട്. കരീം പ്ലസ് മെമ്പർഷിപ്പ്, ഹലാ ടാക്സി ഇളവുകൾ എന്നിവ യാത്രകൾ കൂടുതൽ സുഗമമാക്കും. യുഎഇ പ്രഖ്യാപിച്ച ‘കുടുംബ വർഷ’ത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ഡിഇടി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നൂർ അൽ ഗസീരി പറഞ്ഞു. ദുബായിയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വസിക്കുന്ന ദുബായിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്ന തരത്തിലുള്ള ടൂറിസം ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ പുതിയ റജിസ്ട്രേഷൻ അവസാനിച്ചെങ്കിലും, മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് വരും വർഷങ്ങളിൽ ഈ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാം. പ്രിയപ്പെട്ടവർക്കൊപ്പം ദുബായ് ആഘോഷമാക്കാൻ ഇതിലും നല്ലൊരു അവസരം വേറെയില്ല!
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യക്തിവൈരാഗ്യം കലാശിച്ചത് ഇരട്ടക്കൊലയിൽ; യുഎഇയിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി യുവാവ് പിടിയിൽ
Murder Case ഷാർജ: യുഎഇയിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി യുവാവ് പിടിയിൽ. ഷാർജയിലാണ് സംഭവം. കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ യുവാവും കസഖിസ്ഥാൻ സ്വദേശിയാണ്. ഫ്‌ളാറ്റിൽ വെച്ചാണ് ഇയാൾ സഹോദരിമാരെ കൊലപ്പെടുത്തിയത്.
ശാസ്ത്രീയ അന്വേഷണം, ഇന്റലിജൻസ് വിവര ശേഖരണം, ആധുനിക വിവര വിശകലന രീതികൾ എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനകം കേസിലെ നിർണായക വിവരങ്ങൾ പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട പെൺകുട്ടികളും പ്രതിയും തമ്മിൽ വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒരു റസിഡൻഷ്യൽ അപ്പാർട്‌മെന്റിൽ ഗുരുതരമായ കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്‌സ് അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്മെന്റ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ശാസ്ത്രീയമായ തെളിവുകളും വിവരങ്ങളും വിശകലനം ചെയ്തതോടെ പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും കഴിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. 20, 22 വയസ്സുള്ള സഹോദരിമാരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിൽ താഴെയായി ഇവർ യുഎഇയിലുണ്ട്. ബ്യൂട്ടി സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. ഓഗസ്റ്റ് 17 മുതൽ കുടുംബത്തിന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് കുടുംബം ദുബായിലെ കസഖിസ്ഥാൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഓഗസ്റ്റ് 28-ന് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു.