
Kuwait Iran Attacks; ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ കുവൈറ്റ് ശക്തമായി അപലപിച്ചു. ഇന്ന് പുലർച്ചെ നടന്ന പുതിയ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് കുവൈറ്റിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും ജീവനും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇറാന്റെ ഇത്തരം ശത്രുതാപരമായ സമീപനങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കുമെന്നും ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കുവൈറ്റ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈറ്റിന് പൂർണ്ണ അവകാശമുണ്ട്. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഏതൊരു ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗുണനിലവാരത്തിൽ മാറ്റമില്ല, ചിലവിൽ വൻ ഇളവ്; വൈദ്യുതി പദ്ധതികളിൽ കോടികൾ ലാഭിച്ച് കുവൈറ്റ്

Kuwait Power Project; കുവൈറ്റിലെ വൈദ്യുതി സബ്‌സ്റ്റേഷൻ നിർമ്മാണ പദ്ധതികളിൽ വൻ സാമ്പത്തിക ലാഭവുമായി ഊർജ മന്ത്രാലയം. 132 കെവി പ്രധാന സബ്‌സ്റ്റേഷനുകളുടെ നിർമ്മാണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ മന്ത്രാലയം വരുത്തിയ പരിഷ്കരണമാണ് രാജ്യത്തിന് ഏകദേശം 16 മുതൽ 20 ദശലക്ഷം ദീനാർ വരെ (ഏകദേശം 550 കോടി രൂപ) ലാഭിക്കാൻ വഴിയൊരുക്കിയത്. സൗത്ത് സാദ് അൽ-അബ്ദുള്ള സിറ്റിയിലെ 20 പ്രധാന സബ്‌സ്റ്റേഷനുകൾക്കായി അടുത്തിടെ വിളിച്ച ടെൻഡറിലാണ് ഈ വലിയ മാറ്റം പ്രകടമായത്. ലഭ്യമായ ഏറ്റവും കുറഞ്ഞ തുക ഏകദേശം 64.1 ദശലക്ഷം ദീനാറാണ്. 2024-ൽ സൗത്ത് സബാഹ് അൽ-അഹമ്മദ് സിറ്റിയിലെ സമാനമായ പദ്ധതിക്ക് 87.6 ദശലക്ഷം ദീനാറും, 2025-ൽ 85.9 ദശലക്ഷം ദീനാറുമായിരുന്നു ചിലവ്. മുൻപത്തെ പദ്ധതികളെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം 20 ദശലക്ഷം ദീനാറോളം കുറവ് വരുത്താൻ സർക്കാരിന് സാധിച്ചു. യുദ്ധ സാഹചര്യങ്ങൾ കാരണം കപ്പൽ ഗതാഗതത്തിനും ഇൻഷുറൻസിനും ചിലവ് വർദ്ധിച്ച കാലഘട്ടത്തിലാണ് ഇത്രയും വലിയ തുക ലാഭിക്കാൻ കഴിഞ്ഞതെന്നത് ശ്രദ്ധേയമാണ്. ടെൻഡറുകളിൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കി കൂടുതൽ പ്രാദേശിക-അന്തർദേശീയ കമ്പനികൾക്ക് പങ്കെടുക്കാൻ അവസരം നൽകിയതാണ് മത്സര സ്വഭാവം വർദ്ധിപ്പിക്കാനും വില കുറയ്ക്കാനും സഹായിച്ചത്. അതേസമയം, ഗുണനിലവാരത്തിലോ സുരക്ഷാ മാനദണ്ഡങ്ങളിലോ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയവും ഹൗസിംഗ് അതോറിറ്റിയും വ്യക്തമാക്കി. പൊതുമുതൽ സംരക്ഷിക്കുന്നതിനൊപ്പം ഈ ലാഭത്തുക മറ്റ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം.