കുവൈത്തിലെ പൊതു വിവര അതോറിറ്റി (PACI) വ്യാജ വിലാസ രജിസ്ട്രേഷനുകൾക്കെതിരെ കർശന നടപടികൾക്കൊരുങ്ങുകയാണ്. കാലഹരണപ്പെട്ട ലീസ് കരാറുകൾ, കാണാതായ രേഖകൾ, ഉടമസ്ഥാവകാശ മാറ്റങ്ങൾ, പൊളിച്ചു നീക്കം ചെയ്യേണ്ട കെട്ടിടങ്ങൾ എന്നിവയെയാണ് പ്രധാനമായി ലക്ഷ്യമിടുന്നത്.
PACIയുടെ സിസ്റ്റത്തിൽ നിന്ന് വാടകക്കാർ കാണാതാകുന്നത് പതിവായി മാറിയിട്ടുണ്ട്. ഇങ്ങനെ വിലാസം മാറാനുള്ള കാരണം, ഇവർ വാടക കരാർ ലംഘിച്ചതിനല്ല, മറിച്ച് താമസിച്ച വീട് മറ്റൊരാളിന് കൈമാറപ്പെടുന്നതിനാലാണ്. പുതിയ വാടകക്കാർക്ക് വിലാസം മാറ്റി നൽകുന്നത് കെയർടേക്കർമാർ മുഖേനയാണ് നടക്കുന്നത്, അതിനായി ഇവർ പണം വാങ്ങാറുമുണ്ട്.
കുവൈറ്റ് ദിനാർ 70 മുതൽ 150 വരെ നൽകുന്നവർക്കായി, കെയർടേക്കർമാർ വ്യാജ ലീസ് കരാറുകൾ, സിവിൽ ഐഡി വിവരങ്ങൾ, PACI നമ്പർ, വ്യാജ വാടക രസീതുകൾ തുടങ്ങിയവ നൽകാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ PACI സിസ്റ്റത്തിൽ വിലാസം അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഇതോടെ പഴയ വാടകക്കാരന്റെ വിലാസം ഇല്ലാതാകുകയും നിയമപരമായ അവകാശം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ പ്രവണത പലപ്പോഴും വാകടക്കാരനെ വീട്ടിൽ താമസിക്കുകയാണെന്നു തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലെത്തിക്കുന്നു.ചില കെട്ടിടങ്ങളിൽ വാടകക്കാർക്ക് ഔദ്യോഗിക രസീതോ ലീസ് കരാറോ നൽകാറില്ല. “ഉടമ വിദേശത്താണ്”, “രേഖകൾ തയ്യാറാകുന്നതിൽ താമസം” എന്നിങ്ങനെയുള്ള വ്യാജ വാഗ്ദാനങ്ങളിലൂടെയാണ് കെയർടേക്കർമാർ അവരെ വഞ്ചിക്കുന്നത്. ഇതിനു പുറമേ, KD 150 മുതൽ 200 വരെ വാങ്ങി, ചിലർ അവരുടെ താമസ വിലാസം “വിൽക്കുന്നു”. മറ്റൊരാൾക്ക് ലീസ് നൽകുന്നതുപോലെ വിലാസം കൈമാറുന്ന പ്രവണതയുമുണ്ട്. കുവൈത്തിൽ താമസ രേഖകളുടെ നിയമപരമായ അനിവാര്യത ഉള്ളതുകൊണ്ടുതന്നെ PACIയുടെ സുതാര്യമായ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്.
Tag: Strict action against fake residential addresses in Kuwait