
US blockade on Hormuz വാഷിങ്ടൻ: പശ്ചിമേഷ്യയിൽ നിർണ്ണായക നയതന്ത്ര നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് വൻ സൈനിക സന്നാഹത്തോടെ നാവിക ഉപരോധം കടുപ്പിക്കുമ്പോഴും, യുദ്ധം ഉടൻ അവസാനിക്കുമെന്ന ശുഭപ്രതീക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചു. അതേസമയം, ഇസ്രായേലും ലെബനനും തമ്മിൽ ട്രംപിന്റെ മധ്യസ്ഥതയിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായി. ഇറാന്റെ തീരപ്രദേശങ്ങൾ പൂർണ്ണമായും ഉപരോധ വലയത്തിലാണെന്നും ഉപരോധം ലംഘിക്കാൻ ശ്രമിച്ച 14 കപ്പലുകൾ ഇതിനകം തിരിച്ചയച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 12 യുദ്ധക്കപ്പലുകൾ, 100 വിമാനങ്ങൾ, പതിനായിരത്തിലധികം സൈനികർ എന്നിവരെയാണ് ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കാൻ യുഎസ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുമെന്നും ഉടൻ തന്നെ സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാർ ദീർഘിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേൽ ട്രംപ് നടത്തിയ ഫോൺ ചർച്ചകൾക്കൊടുവിലാണ് ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് തയ്യാറായത്. ഇതിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണും സ്വാഗതം ചെയ്തു. ഇസ്രായേൽ വെടിനിർത്തൽ ലംഘിക്കാതിരുന്നാൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. എന്നാൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയില്ലെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ലെബനൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ യൂറോപ്പ് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇ തൊഴിൽ വിപണി സുസ്ഥിരം; ശമ്പള വിതരണത്തിൽ തടസമില്ലെന്ന് മന്ത്രാലയം
UAE private sector jobs അബുദാബി: മേഖലയിലെ സംഘർഷങ്ങൾക്കിടയിലും യുഎഇയിലെ തൊഴിൽ വിപണി സുസ്ഥിരമാണെന്നും ബിസിനസ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. ഏത് സാഹചര്യത്തിലും സന്തുലിതാവസ്ഥ നിലനിർത്താനുള്ള യുഎഇ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് ഇത് സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികൾ കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നതായി മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വഴി ശമ്പള വിതരണം കൃത്യമായി നടക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ 99 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളുന്ന ഈ സംവിധാനത്തിൽ നിലവിലെ സാഹചര്യങ്ങൾ കാരണം നിയമലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തെ മികച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഫ്ലെക്സിബിൾ ജോലി സാഹചര്യങ്ങളും ബിസിനസ് തുടർച്ച ഉറപ്പാക്കാൻ സഹായിക്കുന്നു. ഇത് നിക്ഷേപകർക്കും ജീവനക്കാർക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നു. മാർച്ചിൽ മാത്രം 23 ലക്ഷം ഇടപാടുകളാണ് മന്ത്രാലയം പൂർത്തിയാക്കിയത്. ഇതോടെ ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ ആകെ ഇടപാടുകൾ 70 ലക്ഷമായി ഉയർന്നു. മന്ത്രാലയത്തിന്റെ കോൾ സെന്ററുകൾ വഴി 40 ലക്ഷത്തിലധികം ആശയവിനിമയങ്ങൾ നടന്നു. കൂടാതെ നിയമോപദേശ കേന്ദ്രങ്ങൾ വഴി 22 ഭാഷകളിലായി 15 ലക്ഷം കൺസൾട്ടേഷനുകൾ നൽകി.
ഇസ്രായേൽ – ലെബനൻ പത്ത് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു; ട്രംപിന്റെ മധ്യസ്ഥതയിൽ ചരിത്രപരമായ തീരുമാനം
ceasefire വാഷിങ്ടൻ: ഇസ്രായേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി തുടരുന്ന രൂക്ഷമായ യുദ്ധത്തിന് ഇതോടെ താൽക്കാലിക ശമനമാകും. അമേരിക്കൻ സമയം വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതലാണ് (യുഎഇ സമയം വെള്ളിയാഴ്ച പുലർച്ചെ 2 മണി) വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ധാരണയായത്. ഒരാഴ്ചത്തെ വെടിനിർത്തലിന് ധാരണയായ വിവരം ഇറാൻ അംബാസഡർ അറിയിച്ചതായി ഹിസ്ബുള്ള നേതാവ് ഹസൻ ഫദ്ലള്ള വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം പൂർണ്ണമായും നിർത്തിയാൽ മാത്രമേ ഹിസ്ബുള്ള വെടിനിർത്തലുമായി സഹകരിക്കുകയുള്ളൂ. മാർച്ച് 2 മുതൽ ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ 2,100-ലധികം പേർ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രായേലിലെ രണ്ട് സാധാരണക്കാരും 13 സൈനികരും കൊല്ലപ്പെട്ടു. 1948 മുതൽ ഔദ്യോഗികമായി യുദ്ധാവസ്ഥയിലുള്ള ഇസ്രായേലും ലെബനനും തമ്മിൽ ക്രിയാത്മകമായ ചർച്ചകൾ നടത്തുന്നതിനായി ഇരു നേതാക്കളെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെടിനിർത്തൽ സമയത്തും ദക്ഷിണ ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ താത്ക്കാലികമായി നീട്ടിവെച്ചു
UAE postpones school bus operations ദുബായ്: യുഎഇയിലെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്‌കൂളുകൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൂടുതൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനാണ് ഈ തീരുമാനം. ഗതാഗത അതോറിറ്റികളുമായും മുൻസിപ്പാലിറ്റികളുമായും ഏകോപിപ്പിച്ച് ഉയർന്ന സുരക്ഷാ നിലവാരം ഉറപ്പാക്കുന്നതിനായാണ് ബസ് സർവീസുകൾ നീട്ടിവയ്ക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ യുഎഇയിലെ എല്ലാ നഴ്സറികളിലും സ്‌കൂളുകളിലും കുട്ടികളും അധ്യാപകരും നേരിട്ട് എത്തിത്തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങൾ സ്‌കൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്‌കൂൾ ബസ് സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യം ആഴ്ചതോറുമുള്ള വിലയിരുത്തലുകൾക്ക് ശേഷം ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. സ്വകാര്യ സ്‌കൂളുകൾക്ക് സാഹചര്യത്തിനനുസരിച്ച് ഹൈബ്രിഡ് റൊട്ടേഷണൽ മോഡൽ (നേരിട്ടുള്ള ക്ലാസും ഓൺലൈൻ ക്ലാസും ചേർന്ന രീതി) നടപ്പിലാക്കാൻ അനുമതിയുണ്ട്. ഹൈബ്രിഡ് രീതി പിന്തുടരുന്ന സ്‌കൂളുകൾ ഒരേ അധ്യാപകനെക്കൊണ്ട് ഒരേസമയം നേരിട്ടുള്ള ക്ലാസും ഓൺലൈൻ ക്ലാസും എടുപ്പിക്കാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാനുമാണ്.